മസ്കറ്റ്: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ വിവിധ കാരണങ്ങൾ കൊണ്ട് ഒമാനിൽ കുടുങ്ങിപ്പോയ പ്രവാസികളെ സ്വദേശത്തേക്ക് തിരിച്ചെത്തിക്കാൻ വേൾഡ് മലയാളി കൗണ്‍സിൽ ഒമാൻ പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽ അഞ്ച് ചാർട്ടേർഡ് വിമാനങ്ങൾ സർവീസ് നടത്തുമെന്ന് ഡോ. ജോണ്‍ ഫിലിപ്സ് മാത്യു അറിയിച്ചു. ഇതിൽ ആദ്യ വിമാനം കഴിഞ്ഞ ദിവസം കൊച്ചിയിലെത്തി.
ഈ പദ്ധതിയുടെ ചെയർമാനായി ഡോ. ജോണ്‍ ഫിലിപ്സ് മാത്യുവിനെ തിരഞ്ഞെടുത്ത എക്സിക്യൂട്ടീവ് കമ്മിറ്റി ഇതു സംബന്ധിച്ച തുടർനടപടികൾ അടിയന്തരമായി സ്വീകരിക്കുന്നതിനായി അദ്ദേഹത്തെ ചുമതലപ്പെടുത്തി.
കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കാണ് ആദ്യഘട്ടത്തിൽ സർവീസ് നടത്തുക.
അംഗങ്ങൾക്ക് മുൻതൂക്കം നൽകി കൊണ്ടുള്ള ഈ പദ്ധതി ഒമാനിൽ നിന്ന് സ്വദേശത്തേക്കു എത്രയും പെട്ടെന്ന് മടങ്ങാൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് ആശ്വാസമാകുമെന്ന് ഭാരവാഹികൾ പ്രത്യാശ പ്രകടിപ്പിച്ചു.
റിപ്പോർട്ട്: സേവ്യർ കാവാലം
ഈ പദ്ധതിയുടെ ചെയർമാനായി ഡോ. ജോണ്‍ ഫിലിപ്സ് മാത്യുവിനെ തിരഞ്ഞെടുത്ത എക്സിക്യൂട്ടീവ് കമ്മിറ്റി ഇതു സംബന്ധിച്ച തുടർനടപടികൾ അടിയന്തരമായി സ്വീകരിക്കുന്നതിനായി അദ്ദേഹത്തെ ചുമതലപ്പെടുത്തി.
കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കാണ് ആദ്യഘട്ടത്തിൽ സർവീസ് നടത്തുക.
അംഗങ്ങൾക്ക് മുൻതൂക്കം നൽകി കൊണ്ടുള്ള ഈ പദ്ധതി ഒമാനിൽ നിന്ന് സ്വദേശത്തേക്കു എത്രയും പെട്ടെന്ന് മടങ്ങാൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് ആശ്വാസമാകുമെന്ന് ഭാരവാഹികൾ പ്രത്യാശ പ്രകടിപ്പിച്ചു.
റിപ്പോർട്ട്: സേവ്യർ കാവാലം