കുവൈറ്റ് സിറ്റി: കുവൈറ്റ് വന്ദേഭാരത് മിഷൻ നാലാം ഘട്ടത്തിൽ കുവൈറ്റിൽനിന്നും 41 ഫ്ളൈറ്റുകൾ കൂടി ഷെഡ്യൂൾ ചെയ്തതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച നാലാം ഘട്ടത്തിൽ കുവൈത്തിൽ നിന്നും വിമാനങ്ങൾ ഇല്ലാത്തതിനെ തുടർന്ന് ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.
വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഇന്ത്യയിലേക്കുള്ള വീമാനസർവീസുകളുടെ നാലാം ഘട്ട ഷെഡ്യൂൾ ജൂലൈ ഒന്നു മുതൽ 15 വരെയാണ്. കേരളത്തിലേക്ക് 94 വിമാനങ്ങളാണ് നേരത്തെ ഷെഡ്യൂൾ ചെയ്തിരുന്നത്. അതിൽ കുവൈറ്റിൽ നിന്ന് വിമാനങ്ങൾ ഉണ്ടായിരുന്നില്ല. പുതിയ പട്ടിക പ്രകാരം കേരളത്തിലേക്ക് 12 ഫ്ളൈറ്റുകളാണ് ക്രമീകരിച്ചിരിക്കുന്നത്. കൊച്ചിയിലേക്ക് 7 എണ്ണവും കണ്ണൂരിലേക്ക് അഞ്ചു വിമാനങ്ങളും കുവൈറ്റിൽ നിന്നും പുറപ്പെടും. 1050 ഫ്ളൈറ്റുകളാണ് ഈ ഘട്ടത്തിൽ പ്ലാൻ ചെയ്തിരിക്കുന്നതെന്നും അതിൽ 750 എണ്ണം സ്വകാര്യ വിമാന കന്പിനികളും ബാക്കി എയർ ഇന്ത്യയുമായിരിക്കുമെന്നും കൂടുതൽ ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങാൻ രജിസ്റ്റർ ചെയ്ത രാജ്യങ്ങളെ കേന്ദ്രീകരിച്ച് അധിക സർവീസ് നടത്താനാണ് തീരുമാനമെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ നേരത്തെ അറിയിച്ചിരുന്നു.
റിപ്പോർട്ട്: സലിം കോട്ടയിൽ
വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഇന്ത്യയിലേക്കുള്ള വീമാനസർവീസുകളുടെ നാലാം ഘട്ട ഷെഡ്യൂൾ ജൂലൈ ഒന്നു മുതൽ 15 വരെയാണ്. കേരളത്തിലേക്ക് 94 വിമാനങ്ങളാണ് നേരത്തെ ഷെഡ്യൂൾ ചെയ്തിരുന്നത്. അതിൽ കുവൈറ്റിൽ നിന്ന് വിമാനങ്ങൾ ഉണ്ടായിരുന്നില്ല. പുതിയ പട്ടിക പ്രകാരം കേരളത്തിലേക്ക് 12 ഫ്ളൈറ്റുകളാണ് ക്രമീകരിച്ചിരിക്കുന്നത്. കൊച്ചിയിലേക്ക് 7 എണ്ണവും കണ്ണൂരിലേക്ക് അഞ്ചു വിമാനങ്ങളും കുവൈറ്റിൽ നിന്നും പുറപ്പെടും. 1050 ഫ്ളൈറ്റുകളാണ് ഈ ഘട്ടത്തിൽ പ്ലാൻ ചെയ്തിരിക്കുന്നതെന്നും അതിൽ 750 എണ്ണം സ്വകാര്യ വിമാന കന്പിനികളും ബാക്കി എയർ ഇന്ത്യയുമായിരിക്കുമെന്നും കൂടുതൽ ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങാൻ രജിസ്റ്റർ ചെയ്ത രാജ്യങ്ങളെ കേന്ദ്രീകരിച്ച് അധിക സർവീസ് നടത്താനാണ് തീരുമാനമെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ നേരത്തെ അറിയിച്ചിരുന്നു.
റിപ്പോർട്ട്: സലിം കോട്ടയിൽ