ഭാരതീയം 1951-2019 / റ്റി.സി. മാത്യു-4
ആസാമിൽ വിദേശിവിരുദ്ധ പ്രക്ഷോഭം രൂക്ഷമാകുന്ന അവസരത്തിലാണ് 1980-ലെ പൊതു തെരഞ്ഞെടുപ്പ് നടന്നത്. അവിടത്തെ 14-ൽ രണ്ടു സീറ്റിലേ പോളിംഗ് നടന്നുള്ളൂ. മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചുവന്ന ഇന്ദിരാഗാന്ധിക്കു പരിഹാരം ഉണ്ടാക്കാനാവാത്ത പ്രശ്നമായി അതു ശേഷിച്ചു.
പഞ്ചാബിൽ വളർന്ന ഖാലിസ്ഥാൻ വാദ പ്രക്ഷോഭണമാണ് ഇന്ദിരയുടെ രണ്ടാം വരവിൽ ഉയർന്ന ഏറ്റവും വലിയ വെല്ലുവിളി. അകാലിദളിന്റെ സ്വാധീനം ചെറുക്കാൻ കോൺഗ്രസിലെ ചിലർ പ്രോത്സാഹിപ്പിച്ച ജർണയിൽ സിംഗ് ഭിന്ദ്രൻവാല എന്ന യാഥാസ്ഥിതിക മതപ്രഭാഷകൻ ഖാലിസ്ഥാൻ നീക്കത്തിന്റെ നേതാവായി മാറി. സുവർണക്ഷേത്രത്തിൽ സായുധരായ നൂറുകണക്കിന് അനുയായികളുമൊത്ത് ഇയാൾ തന്പടിച്ചു. പഞ്ചാബിലുടനീളം അക്രമങ്ങളും അട്ടിമറികളും ഉണ്ടായി. ഒടുവിൽ 1984 ജൂൺ ആദ്യവാരം സുവർണക്ഷേത്രത്തിൽ പട്ടാളം ഇരച്ചുകയറി. ആഭ്യന്തര സുരക്ഷാരംഗത്തു കരസേന ഏറ്റെടുത്ത ഏറ്റവും വലിയ ദൗത്യം. ഒരാഴ്ചയോളമെടുത്തു ഹർമന്ദിർ സാഹിബിലെ ഭീകരരെയും വിഘടനവാദികളെയും ഇല്ലായ്മ ചെയ്യാൻ.
ഇന്ദിരയുടെ രക്തസാക്ഷിത്വം
ഓപ്പറേഷൻ ബ്ലൂസ്റ്റാർ എന്നു പേരിട്ട ആ സൈനിക നടപടി വിജയിച്ചു. എന്നാൽ, അതിന് ഉത്തരവിട്ട പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ 1984 ഒക്ടോബർ 31-ന് ഔദ്യോഗിക വസതിയിൽ സിക്കുകാരായ അംഗരക്ഷകർ വധിച്ചു. അധികാരത്തിലിരിക്കെ രക്തസാക്ഷിയായ പ്രധാനമന്ത്രിയായി ഇന്ത്യ കണ്ട ഏറ്റവും കരുത്തയായ പ്രധാനമന്ത്രി. ഇന്ദിരാവധത്തിനു പിന്നാലെ ഡൽഹിയിലും മറ്റും സിക്കുകാരെ കൂട്ടമായി കൊന്നൊടുക്കിയ ദുരന്തവുമുണ്ടായി.
കീഴ്വഴക്കങ്ങൾ മാറ്റിവച്ച് ഇന്ദിരയുടെ പുത്രൻ രാജീവ് ഗാന്ധിയെ കോൺഗ്രസ് പ്രധാനമന്ത്രിയാക്കി. രണ്ടു മാസത്തിനുശേഷം പൊതു തെരഞ്ഞെടുപ്പ് നടത്തി. കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടി. 49.1 ശതമാനം വോട്ടും 404 സീറ്റും. രണ്ടക്ക സംഖ്യയിലെത്തിയത് നാലു പ്രതിപക്ഷ പാർട്ടികൾ മാത്രം.
വലിയ ജനപിന്തുണയോടെ ജയിച്ച രാജീവ് ഗാന്ധി നിരവധി മേഖലകളിൽ മാറ്റത്തിനു തുടക്കമിട്ടു. ഐടി, ടെലികോം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ വലിയ കാൽവയ്പുകൾ ഉണ്ടായി.
തമിഴ് പുലികളും രാജീവ് ഗാന്ധിയും
പഞ്ചാബ്, ആസാം പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്താൻ രാജീവ് ഗാന്ധിക്കു കഴിഞ്ഞു. എന്നാൽ, ശ്രീലങ്കൻ വിഷയത്തിൽ ചുവടുതെറ്റി. ഇന്ത്യയുടെ മധ്യസ്ഥതയിൽ ഉണ്ടാക്കിയ സമാധാനകരാർ തമിഴ്പുലികൾ മാനിച്ചില്ല. ഇതു പുലികൾക്കെതിരേ സൈനിക നടപടിക്കു വഴി തെളിച്ചു. അതിന്റെ പ്രതികാരം രാജീവ് അധികാരത്തിൽനിന്നു മാറി ഒന്നര വർഷം കഴിഞ്ഞാണുണ്ടായത്. 1991-ലെ പൊതു തെരഞ്ഞെടുപ്പുവേളയിൽ പ്രചാരണയോഗത്തിൽ ചാവേർ ആക്രമണത്തിൽ രാജീവ് ഗാന്ധി രക്തസാക്ഷിയായി.
രാജീവിന്റെ ഭരണകാലത്താണു മുസ്ലിം വിവാഹമോചനവുമായി ബന്ധപ്പെട്ട ഷാബാനു കേസ് വിധി. വിധിയെ യാഥാസ്ഥിതികർ എതിർത്തപ്പോൾ അവരുടെ താത്പര്യാനുസരണം നിയമനിർമാണത്തിന് അദ്ദേഹം വഴങ്ങി.
അയോധ്യയും ബോഫോഴ്സും
ഇതിനിടെ ഹിന്ദുത്വവാദികൾ അയോധ്യയിലെ ബാബറി മസ്ജിദ് നിൽക്കുന്ന സ്ഥലത്തു രാമക്ഷേത്രം പണിയാൻ ശ്രമം തുടങ്ങി. ക്ഷേത്രത്തിനു ശിലാന്യാസ് നടത്താൻ അനുമതി നല്കി.
രാഷ്ട്രീയമായി രാജീവ് ഗാന്ധിയെ ദുർബലനാക്കുന്നവിധം രാഷ്ട്രപതി സെയിൽസിംഗുമായുള്ള ഏറ്റുമുട്ടലും ധനമന്ത്രി വി.പി. സിംഗുമായുള്ള അകൽച്ചയും വളർന്നു. ഇതിനിടെയാണ് ബോഫോഴ്സ് പീരങ്കി ഇടപാടിലെ അഴിമതിരേഖകൾ പുറത്തുവന്നത്.
വി.പി. സിംഗ് ഭരണത്തിൽ
വി.പി. സിംഗ് കോൺഗ്രസ് വിട്ട് പാർട്ടി രൂപീകരിച്ചു. മറ്റു ചില കക്ഷികളെ ചേർത്തു ജനതാദൾ ആയി. ലയിക്കാത്ത കക്ഷികളെക്കൂടി ഉൾപ്പെടുത്തി ദേശീയ മുന്നണി ഉണ്ടാക്കി. ഇടതുപക്ഷവും ബിജെപിയും ഈ മുന്നണിയോടു ധാരണയിലെത്തി. 1989 നവംബറിൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ കോൺഗ്രസിനു വീണ്ടും അധികാര നഷ്ടം.
197 സീറ്റുമായി ഏറ്റവും വലിയ കക്ഷിയായ കോൺഗ്രസ് മന്ത്രിസഭ ഉണ്ടാക്കാൻ ശ്രമിച്ചില്ല. 143 അംഗ ജനതാദളിന്റെ നേതാവ് വി.പി. സിംഗ് ഇടതുപക്ഷത്തിന്റെയും ബിജെപിയുടെയും പിന്തുണയോടെ മന്ത്രിസഭ ഉണ്ടാക്കി. എല്ലാ ആഴ്ചയും ഇടതു-ബിജെപി പ്രതിനിധികളുമായി സിംഗ് കൂടിക്കാഴ്ച നടത്തി ഭരണത്തിന്റെ അജൻഡ നിശ്ചയിച്ചു.
മണ്ഡൽ റിപ്പോർട്ട്
ബിജെപി ഇതിനിടെ തങ്ങളുടെ ഹിന്ദുത്വ അജൻഡ വിപുലമാക്കാൻ നീക്കം തുടങ്ങി. അവരെ മറികടക്കാനും ദേശീയ രാഷ്ട്രീയത്തിൽ സ്വന്തമായൊരു അടിത്തറ ഉണ്ടാക്കാനും വി.പി. സിംഗ് തന്റെ വജ്രായുധം പ്രയോഗിച്ചു. ജനതാ സർക്കാർ നിയോഗിച്ച മണ്ഡൽ കമ്മീഷൻ പിന്നോക്ക ജാതിക്കാർക്കു സംവരണം ശിപാർശ ചെയ്ത റിപ്പോർട്ട് സിംഗ് നടപ്പാക്കി. 27 ശതമാനം സംവരണം പ്രഖ്യാപിച്ചത് ഉത്തരേന്ത്യയിലെ മറ്റു പിന്നോക്ക ജാതി (ഒബിസി) കളെ ഒരു രാഷ്ട്രീയ ഗ്രൂപ്പായി മാറ്റി. യാദവരും കുർമികളും ജാട്ടുകളും ഒക്കെ ഉൾപ്പെട്ട ഒരു വിഭാഗം ജനതാദളിലായി. പിന്നീട് ബിഹാറിൽ ലാലു പ്രസാദ് യാദവ്, നിതീഷ് കുമാർ, യുപിയിൽ മുലായംസിംഗ് യാദവ്, ഹരിയാനയിൽ ഒ.പി. ചൗത്താല എന്നിവരുടെ രാഷ്ട്രീയമായി ഇതു മാറി.
രഥയാത്ര
ഇതു കൂടിയായപ്പോൾ ബിജെപി കൂടുതൽ തീവ്ര നിലപാടിലായി. ഗുജറാത്തിൽനിന്ന് അയോധ്യയിലേക്ക് എൽ.കെ. അഡ്വാനി രഥയാത്ര പ്രഖ്യാപിച്ചു. രഥയാത്ര ബിഹാറിൽ പ്രവേശിച്ചപ്പോൾ ലാലുവിന്റെ സർക്കാർ അഡ്വാനിയെ അറസ്റ്റ് ചെയ്തു. ബിജെപി പിന്തുണ പിൻവലിച്ചു. വി.പി. സിംഗ് മന്ത്രിസഭ വീണു. പിന്നീടു ജനതാദൾ പിളർന്നു. കോൺഗ്രസ് പിന്തുണയോടെ ചന്ദ്രശേഖർ പ്രധാനമന്ത്രിയായി. ഒരു വർഷത്തിനുശേഷം കോൺഗ്രസ് പിന്തുണ പിൻവലിച്ചു. ചന്ദ്രശേഖർ വീണു. 1991 മേയ് മാസത്തിലേക്കു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.
വി.പി. സിംഗ്, ചന്ദ്രശേഖർ കാലഘട്ടത്തിൽ മറ്റു രണ്ടു കാര്യങ്ങൾ കൂടി നടന്നു. കാഷ്മീരിൽ തീവ്രവാദം ഉടലെടുത്തു. കേന്ദ്രമന്ത്രി മുഫ്തി മുഹമ്മദ് സയീദിന്റെ പുത്രി റുബിയയെ തട്ടിയെടുത്ത തീവ്രവാദികളുടെ വിലപേശലിനു കേന്ദ്രം വഴങ്ങി. പിന്നീടു തീവ്രവാദികൾ തിരിഞ്ഞുനോക്കിയിട്ടില്ല. പാക്കിസ്ഥാന്റെ സഹായത്തോടെ തീവ്രവാദക്കാർ ഭീകരപ്രസ്ഥാനങ്ങളോടു ചേർന്നു. വിഘടനവാദി നേതാക്കളുടെ എണ്ണം കൂടി.
സ്വർണം പണയം വച്ചു
മറുവശത്തു രാജ്യം സാന്പത്തിക കുഴപ്പത്തിലായി. കുവൈത്തിലെ ഇറാക്കി ആക്രമണത്തോടെ ഇന്ത്യയുടെ വിദേശനാണ്യശേഖരം തുച്ചമായി. കടത്തിന്റെ ഗഡു അടയ്ക്കാൻ പണം കിട്ടുന്നതിനു റിസർവ് ബാങ്കിന്റെ സ്വർണം ബ്രിട്ടനിലെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ പണയം വയ്ക്കേണ്ടി വന്നു.
ജാതി രാഷ്ട്രീയത്തിന്റെ പ്രാബല്യം, ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വളർച്ച, കാഷ്മീർ തീവ്രവാദം, സാന്പത്തിക തകർച്ച തുടങ്ങിയവയുടെ പശ്ചാത്തലത്തിലാണ് 1991-ലെ തെരഞ്ഞെടുപ്പ് നടന്നത്.
പകുതി വോട്ടിംഗ് കഴിഞ്ഞപ്പോഴായിരുന്നു രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വം. ബാക്കി പകുതിയിൽ കോൺഗ്രസിനു മുന്നേറ്റം സാധിച്ചതിനാൽ കോൺഗ്രസ് 232 സീറ്റിലെത്തി ഭരണം പിടിച്ചു. നെഹ്റു -ഗാന്ധി കുടുംബത്തിൽനിന്നല്ലാത്ത ആദ്യത്തെ കോൺഗ്രസ് പ്രധാനമന്ത്രി ഉണ്ടായി.
(തുടരും)
ആസാമിൽ വിദേശിവിരുദ്ധ പ്രക്ഷോഭം രൂക്ഷമാകുന്ന അവസരത്തിലാണ് 1980-ലെ പൊതു തെരഞ്ഞെടുപ്പ് നടന്നത്. അവിടത്തെ 14-ൽ രണ്ടു സീറ്റിലേ പോളിംഗ് നടന്നുള്ളൂ. മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചുവന്ന ഇന്ദിരാഗാന്ധിക്കു പരിഹാരം ഉണ്ടാക്കാനാവാത്ത പ്രശ്നമായി അതു ശേഷിച്ചു.
പഞ്ചാബിൽ വളർന്ന ഖാലിസ്ഥാൻ വാദ പ്രക്ഷോഭണമാണ് ഇന്ദിരയുടെ രണ്ടാം വരവിൽ ഉയർന്ന ഏറ്റവും വലിയ വെല്ലുവിളി. അകാലിദളിന്റെ സ്വാധീനം ചെറുക്കാൻ കോൺഗ്രസിലെ ചിലർ പ്രോത്സാഹിപ്പിച്ച ജർണയിൽ സിംഗ് ഭിന്ദ്രൻവാല എന്ന യാഥാസ്ഥിതിക മതപ്രഭാഷകൻ ഖാലിസ്ഥാൻ നീക്കത്തിന്റെ നേതാവായി മാറി. സുവർണക്ഷേത്രത്തിൽ സായുധരായ നൂറുകണക്കിന് അനുയായികളുമൊത്ത് ഇയാൾ തന്പടിച്ചു. പഞ്ചാബിലുടനീളം അക്രമങ്ങളും അട്ടിമറികളും ഉണ്ടായി. ഒടുവിൽ 1984 ജൂൺ ആദ്യവാരം സുവർണക്ഷേത്രത്തിൽ പട്ടാളം ഇരച്ചുകയറി. ആഭ്യന്തര സുരക്ഷാരംഗത്തു കരസേന ഏറ്റെടുത്ത ഏറ്റവും വലിയ ദൗത്യം. ഒരാഴ്ചയോളമെടുത്തു ഹർമന്ദിർ സാഹിബിലെ ഭീകരരെയും വിഘടനവാദികളെയും ഇല്ലായ്മ ചെയ്യാൻ.
ഇന്ദിരയുടെ രക്തസാക്ഷിത്വം
ഓപ്പറേഷൻ ബ്ലൂസ്റ്റാർ എന്നു പേരിട്ട ആ സൈനിക നടപടി വിജയിച്ചു. എന്നാൽ, അതിന് ഉത്തരവിട്ട പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ 1984 ഒക്ടോബർ 31-ന് ഔദ്യോഗിക വസതിയിൽ സിക്കുകാരായ അംഗരക്ഷകർ വധിച്ചു. അധികാരത്തിലിരിക്കെ രക്തസാക്ഷിയായ പ്രധാനമന്ത്രിയായി ഇന്ത്യ കണ്ട ഏറ്റവും കരുത്തയായ പ്രധാനമന്ത്രി. ഇന്ദിരാവധത്തിനു പിന്നാലെ ഡൽഹിയിലും മറ്റും സിക്കുകാരെ കൂട്ടമായി കൊന്നൊടുക്കിയ ദുരന്തവുമുണ്ടായി.
കീഴ്വഴക്കങ്ങൾ മാറ്റിവച്ച് ഇന്ദിരയുടെ പുത്രൻ രാജീവ് ഗാന്ധിയെ കോൺഗ്രസ് പ്രധാനമന്ത്രിയാക്കി. രണ്ടു മാസത്തിനുശേഷം പൊതു തെരഞ്ഞെടുപ്പ് നടത്തി. കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടി. 49.1 ശതമാനം വോട്ടും 404 സീറ്റും. രണ്ടക്ക സംഖ്യയിലെത്തിയത് നാലു പ്രതിപക്ഷ പാർട്ടികൾ മാത്രം.
വലിയ ജനപിന്തുണയോടെ ജയിച്ച രാജീവ് ഗാന്ധി നിരവധി മേഖലകളിൽ മാറ്റത്തിനു തുടക്കമിട്ടു. ഐടി, ടെലികോം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ വലിയ കാൽവയ്പുകൾ ഉണ്ടായി.
തമിഴ് പുലികളും രാജീവ് ഗാന്ധിയും
പഞ്ചാബ്, ആസാം പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്താൻ രാജീവ് ഗാന്ധിക്കു കഴിഞ്ഞു. എന്നാൽ, ശ്രീലങ്കൻ വിഷയത്തിൽ ചുവടുതെറ്റി. ഇന്ത്യയുടെ മധ്യസ്ഥതയിൽ ഉണ്ടാക്കിയ സമാധാനകരാർ തമിഴ്പുലികൾ മാനിച്ചില്ല. ഇതു പുലികൾക്കെതിരേ സൈനിക നടപടിക്കു വഴി തെളിച്ചു. അതിന്റെ പ്രതികാരം രാജീവ് അധികാരത്തിൽനിന്നു മാറി ഒന്നര വർഷം കഴിഞ്ഞാണുണ്ടായത്. 1991-ലെ പൊതു തെരഞ്ഞെടുപ്പുവേളയിൽ പ്രചാരണയോഗത്തിൽ ചാവേർ ആക്രമണത്തിൽ രാജീവ് ഗാന്ധി രക്തസാക്ഷിയായി.
രാജീവിന്റെ ഭരണകാലത്താണു മുസ്ലിം വിവാഹമോചനവുമായി ബന്ധപ്പെട്ട ഷാബാനു കേസ് വിധി. വിധിയെ യാഥാസ്ഥിതികർ എതിർത്തപ്പോൾ അവരുടെ താത്പര്യാനുസരണം നിയമനിർമാണത്തിന് അദ്ദേഹം വഴങ്ങി.
അയോധ്യയും ബോഫോഴ്സും
ഇതിനിടെ ഹിന്ദുത്വവാദികൾ അയോധ്യയിലെ ബാബറി മസ്ജിദ് നിൽക്കുന്ന സ്ഥലത്തു രാമക്ഷേത്രം പണിയാൻ ശ്രമം തുടങ്ങി. ക്ഷേത്രത്തിനു ശിലാന്യാസ് നടത്താൻ അനുമതി നല്കി.
രാഷ്ട്രീയമായി രാജീവ് ഗാന്ധിയെ ദുർബലനാക്കുന്നവിധം രാഷ്ട്രപതി സെയിൽസിംഗുമായുള്ള ഏറ്റുമുട്ടലും ധനമന്ത്രി വി.പി. സിംഗുമായുള്ള അകൽച്ചയും വളർന്നു. ഇതിനിടെയാണ് ബോഫോഴ്സ് പീരങ്കി ഇടപാടിലെ അഴിമതിരേഖകൾ പുറത്തുവന്നത്.
വി.പി. സിംഗ് ഭരണത്തിൽ
വി.പി. സിംഗ് കോൺഗ്രസ് വിട്ട് പാർട്ടി രൂപീകരിച്ചു. മറ്റു ചില കക്ഷികളെ ചേർത്തു ജനതാദൾ ആയി. ലയിക്കാത്ത കക്ഷികളെക്കൂടി ഉൾപ്പെടുത്തി ദേശീയ മുന്നണി ഉണ്ടാക്കി. ഇടതുപക്ഷവും ബിജെപിയും ഈ മുന്നണിയോടു ധാരണയിലെത്തി. 1989 നവംബറിൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ കോൺഗ്രസിനു വീണ്ടും അധികാര നഷ്ടം.
197 സീറ്റുമായി ഏറ്റവും വലിയ കക്ഷിയായ കോൺഗ്രസ് മന്ത്രിസഭ ഉണ്ടാക്കാൻ ശ്രമിച്ചില്ല. 143 അംഗ ജനതാദളിന്റെ നേതാവ് വി.പി. സിംഗ് ഇടതുപക്ഷത്തിന്റെയും ബിജെപിയുടെയും പിന്തുണയോടെ മന്ത്രിസഭ ഉണ്ടാക്കി. എല്ലാ ആഴ്ചയും ഇടതു-ബിജെപി പ്രതിനിധികളുമായി സിംഗ് കൂടിക്കാഴ്ച നടത്തി ഭരണത്തിന്റെ അജൻഡ നിശ്ചയിച്ചു.
മണ്ഡൽ റിപ്പോർട്ട്
ബിജെപി ഇതിനിടെ തങ്ങളുടെ ഹിന്ദുത്വ അജൻഡ വിപുലമാക്കാൻ നീക്കം തുടങ്ങി. അവരെ മറികടക്കാനും ദേശീയ രാഷ്ട്രീയത്തിൽ സ്വന്തമായൊരു അടിത്തറ ഉണ്ടാക്കാനും വി.പി. സിംഗ് തന്റെ വജ്രായുധം പ്രയോഗിച്ചു. ജനതാ സർക്കാർ നിയോഗിച്ച മണ്ഡൽ കമ്മീഷൻ പിന്നോക്ക ജാതിക്കാർക്കു സംവരണം ശിപാർശ ചെയ്ത റിപ്പോർട്ട് സിംഗ് നടപ്പാക്കി. 27 ശതമാനം സംവരണം പ്രഖ്യാപിച്ചത് ഉത്തരേന്ത്യയിലെ മറ്റു പിന്നോക്ക ജാതി (ഒബിസി) കളെ ഒരു രാഷ്ട്രീയ ഗ്രൂപ്പായി മാറ്റി. യാദവരും കുർമികളും ജാട്ടുകളും ഒക്കെ ഉൾപ്പെട്ട ഒരു വിഭാഗം ജനതാദളിലായി. പിന്നീട് ബിഹാറിൽ ലാലു പ്രസാദ് യാദവ്, നിതീഷ് കുമാർ, യുപിയിൽ മുലായംസിംഗ് യാദവ്, ഹരിയാനയിൽ ഒ.പി. ചൗത്താല എന്നിവരുടെ രാഷ്ട്രീയമായി ഇതു മാറി.
രഥയാത്ര
ഇതു കൂടിയായപ്പോൾ ബിജെപി കൂടുതൽ തീവ്ര നിലപാടിലായി. ഗുജറാത്തിൽനിന്ന് അയോധ്യയിലേക്ക് എൽ.കെ. അഡ്വാനി രഥയാത്ര പ്രഖ്യാപിച്ചു. രഥയാത്ര ബിഹാറിൽ പ്രവേശിച്ചപ്പോൾ ലാലുവിന്റെ സർക്കാർ അഡ്വാനിയെ അറസ്റ്റ് ചെയ്തു. ബിജെപി പിന്തുണ പിൻവലിച്ചു. വി.പി. സിംഗ് മന്ത്രിസഭ വീണു. പിന്നീടു ജനതാദൾ പിളർന്നു. കോൺഗ്രസ് പിന്തുണയോടെ ചന്ദ്രശേഖർ പ്രധാനമന്ത്രിയായി. ഒരു വർഷത്തിനുശേഷം കോൺഗ്രസ് പിന്തുണ പിൻവലിച്ചു. ചന്ദ്രശേഖർ വീണു. 1991 മേയ് മാസത്തിലേക്കു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.
വി.പി. സിംഗ്, ചന്ദ്രശേഖർ കാലഘട്ടത്തിൽ മറ്റു രണ്ടു കാര്യങ്ങൾ കൂടി നടന്നു. കാഷ്മീരിൽ തീവ്രവാദം ഉടലെടുത്തു. കേന്ദ്രമന്ത്രി മുഫ്തി മുഹമ്മദ് സയീദിന്റെ പുത്രി റുബിയയെ തട്ടിയെടുത്ത തീവ്രവാദികളുടെ വിലപേശലിനു കേന്ദ്രം വഴങ്ങി. പിന്നീടു തീവ്രവാദികൾ തിരിഞ്ഞുനോക്കിയിട്ടില്ല. പാക്കിസ്ഥാന്റെ സഹായത്തോടെ തീവ്രവാദക്കാർ ഭീകരപ്രസ്ഥാനങ്ങളോടു ചേർന്നു. വിഘടനവാദി നേതാക്കളുടെ എണ്ണം കൂടി.
സ്വർണം പണയം വച്ചു
മറുവശത്തു രാജ്യം സാന്പത്തിക കുഴപ്പത്തിലായി. കുവൈത്തിലെ ഇറാക്കി ആക്രമണത്തോടെ ഇന്ത്യയുടെ വിദേശനാണ്യശേഖരം തുച്ചമായി. കടത്തിന്റെ ഗഡു അടയ്ക്കാൻ പണം കിട്ടുന്നതിനു റിസർവ് ബാങ്കിന്റെ സ്വർണം ബ്രിട്ടനിലെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ പണയം വയ്ക്കേണ്ടി വന്നു.
ജാതി രാഷ്ട്രീയത്തിന്റെ പ്രാബല്യം, ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വളർച്ച, കാഷ്മീർ തീവ്രവാദം, സാന്പത്തിക തകർച്ച തുടങ്ങിയവയുടെ പശ്ചാത്തലത്തിലാണ് 1991-ലെ തെരഞ്ഞെടുപ്പ് നടന്നത്.
പകുതി വോട്ടിംഗ് കഴിഞ്ഞപ്പോഴായിരുന്നു രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വം. ബാക്കി പകുതിയിൽ കോൺഗ്രസിനു മുന്നേറ്റം സാധിച്ചതിനാൽ കോൺഗ്രസ് 232 സീറ്റിലെത്തി ഭരണം പിടിച്ചു. നെഹ്റു -ഗാന്ധി കുടുംബത്തിൽനിന്നല്ലാത്ത ആദ്യത്തെ കോൺഗ്രസ് പ്രധാനമന്ത്രി ഉണ്ടായി.
(തുടരും)