ജനീവ: കൊറോണവൈറസ് ബാധിച്ചിട്ടില്ലാത്തവർ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നതുകൊണ്ട് പ്രയോജനമില്ലെന്ന നിലപാട് ലോകാരോഗ്യ സംഘടന തിരുത്തി. എല്ലാവരും പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് രോഗവ്യാപനം തടയാൻ സഹായിക്കുമെന്നാണ് പുതിയ നിലപാട്. വിവിധ ലോകരാജ്യങ്ങൾ പൊതു സ്ഥലങ്ങളിലെ മാസ്ക് ഉപയോഗം നിർബന്ധമാക്കി ആഴ്ചകൾക്കു ശേഷമാണ് ലോകാരോഗ്യ സംഘടന ഈ നിലപാടിലേക്ക് എത്തുന്നത്.
അസുഖമുള്ളവരും അവരെ പരിചരിക്കുന്നവരും മാത്രം മാസ്ക് ധരിച്ചാൽ മതിയെന്നും, ആരോഗ്യമുള്ളവർ മാസ്ക് ധരിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനങ്ങളൊന്നുമില്ലെന്നുമാണ് ഇതുവരെ ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നത്.
ഇറ്റലിയുടെ കൊറോണ ട്രേസിങ് ആപ്പ് തിങ്കളാഴ്ച മുതൽ
റോം: കൊറോണ വൈറസ് ബാധിതരെ ട്രേസ് ചെയ്യാനുള്ള സ്മാർട്ട്ഫോണ്‍ ആപ്ലിക്കേഷന്‍ ഇറ്റലിയിലെ സ്വകാര്യതാ ഓംബുഡ്സ്ബമാന്റെ അനുമതി. തിങ്കളാഴ്ച ഇതിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള ഉപയോഗം ലിഗുരിയ, പുഗ്ളിയ, മാർഷെ, അബ്രുസോ എന്നിവിടങ്ങളിൽ ആരംഭിക്കും.
ഒന്നോ രണ്ടോ ആഴ്ചകൾ നീളുന്ന പരീക്ഷണത്തിനു ശേഷമായിരിക്കും രാജ്യവ്യാപകമായി ഇതു ലോഞ്ച് ചെയ്യുക.
ഉപയോക്താവിന്റെ സ്വകാര്യത ലംഘിക്കപ്പെടുന്നു എന്ന ആശങ്കകളുടെ അടിസ്ഥാനത്തിലാണ് ആപ്പിന്റെ പരീക്ഷണം തുടങ്ങാൻ ഇത്രയും വൈകിയത്.
ആപ്പിൾ, ഗൂഗിൾ സ്റേറാറുകളിൽ വന്നതു മുതൽ അഞ്ച് ലക്ഷത്തിലധികം പേർ ഇതു ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞു. ഉപയോഗം നിർബന്ധമാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുക: നയം മാറ്റി ലോകാരോഗ്യ സംഘടന
10:07 PM Jun 06, 2020 | Deepika.com