വാഷിംഗ്ടണ്‍ ഡിസി: ജോർജ് ഫ്ളോയ്ഡ് കൊല്ലപ്പെട്ടതിനെ തുടർന്നു അമേരിക്കയിൽ ആളി പടർന്ന വൻ പ്രതിഷേധ പ്രകടനങ്ങൾ പലതും അക്രമാസക്തമാവുകയും അക്രമികൾ കടകൾ കൊള്ളയടിക്കുകയും ചെയ്തത് നാലായിരത്തിലധികം പേരുടെ അറസ്റ്റിലേക്ക് നയിച്ചു.
ഞായറാഴ്ച വൈകിട്ട് ഇതിന്റെ ഭാഗമായെന്നു കരുതുന്നു വാഷിംഗ്ടണ്‍ ഡിസിയിലെ സുപ്രധാന ചർച്ചയായ വൈറ്റ് ഹൗസിനു എതിരെയുള്ള സെന്റ് ജോണ്‍സ് എപ്പിസ്കോപ്പൽ ചർച്ചിന്റെ ബേസ്മെന്റിൽ തീ കണ്ടെത്തിയത് പെട്ടന്ന് അണയ്ക്കുവാൻ കഴിഞ്ഞത് വാൻ അപകടം ഒഴിവാക്കി. അമേരിക്കൻ പ്രസിഡന്റുമാർ സാധാരണ ആരാധനക്കെത്തുന്ന പുരാതനമായ ചർച്ചാണിത്. ചർച്ചിന് മുൻപിൽ ഉയർത്തിയിരുന്നു അമേരിക്കൻ പതാക തീ ഇട്ടതിനു സമീപത്തു നിന്നും കണ്ടെത്തി. ചർച്ചിനകത്ത് തീയിട്ടത് മനപൂർവമായിരുന്നുവെന്ന് ഡിസി പോലീസ് പറയുന്നു.
ദൈവം ഞങ്ങളോടുകൂടെയുണ്ട് അതുകൊണ്ടാണ് വലിയ അപകടം ഒഴിവായതെന്ന് ബിഷപ്പ് മരിയാണ് ബുദ്ടെ പറഞ്ഞു. പ്രതിഷേധ പ്രകടനങ്ങൾ നടത്താൻ അവകാശമുണ്ടെങ്കിലും ഇത്തരം പ്രവർത്തനങ്ങൾ അംഗീകരിക്കാനാവില്ലെന്നും ബിഷപ്പ് പറഞ്ഞു.
പ്രസിഡന്റ് ട്രംപ് മെയ് ഒന്ന് സെന്റ് ജോണ്‍സ് എപ്പിസ്കോപ്പൽ ചർച്ചിൽ അപ്രദീക്ഷ സന്ദർശനം നടത്തി വൈറ്റ് ഹൗസിൽ നിന്നും ഒരു ബ്ലോക്ക് അകലെയുള്ള ചർച്ചിലേക്കു ഒരു ബൈബിളും പിടിച്ചാണ് ട്രംപ് എത്തിയത് നമ്മുടേത് ഒരു മഹത്തായ രാഷ്ട്രമാണ്. അതിന്റെ അന്തസ് കാത്തുസൂക്ഷിക്കാൻ നാം ബാധ്യസ്ഥരാണ് ട്രംപ് ഓർമപ്പെടുത്തി.
പ്രക്ഷോഭം അഞ്ചാം ദിവസത്തിലെത്തുന്പോൾ 50ഓളം നഗരങ്ങളിലാണ് ആളുകൾ തെരുവിലുള്ളത്. കോവിഡ് ഭീഷണിക്കും നിയന്ത്രണങ്ങൾക്കുമപ്പുറം വൻ റാലികളും നടത്തപ്പെട്ടു.
ജോർജ് ഫ്ളോയ്ഡിൻറെ മരണത്തിന് ഉത്തരവാദികളായ നാല് പോലീസുകാർക്കെതിരെയും നടപടി വേണമെന്നാണ് സമരക്കാരുടെ ആവശ്യം. കഴുത്തിൽ കാൽമുട്ട് അമർത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരെ ചുമത്തിയിരിക്കുന്നത് ദുർബലമായ കുറ്റങ്ങളാണെന്ന് സുഹൃത്തുക്കളും ബന്ധുക്കളും ആരോപിക്കുന്നു. പ്രതിഷേധം നടക്കുന്ന പലയിടത്തും പ്രതിഷേധക്കാരും പോലീസും ഏറ്റുമുട്ടി.
സംഘർഷ സാഹചര്യം കണക്കിലെടുത്ത് 20ലേറെ സംസ്ഥാനങ്ങളിലായി 40 നഗരങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. വാഷിംഗ്ടണ്‍ ഡിസി ഉൾപ്പെടെയുള്ള നഗരങ്ങളിലാണ് ഇപ്പോൾ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. വൈറ്റ്ഹൗസിന് സമീപത്തേക്ക് പ്രതിഷേധം എത്തിയതോടെയാണ് വാഷിംഗ്ടണിൽ കർഫ്യൂ പ്രഖ്യാപിച്ചത്.
ടെക്സസിലെ ഡാളസ് ഫോട്ടവർത്തു കൗണ്ടികൾ, ഇന്ത്യാനപൊളിസിലും ലോസ് ഏഞ്ചൽസിലും ഷിക്കാഗോ, അറ്റ്ലാൻറ, ലൂയിസ് വില്ലെ, സാൻഫ്രാൻസിസ്കോ, ഡെൻവർ തുടങ്ങിയ നഗരങ്ങളിലുമെല്ലാം കർഫ്യൂ ഏർപ്പെടുത്തി.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ഞായറാഴ്ച വൈകിട്ട് ഇതിന്റെ ഭാഗമായെന്നു കരുതുന്നു വാഷിംഗ്ടണ്‍ ഡിസിയിലെ സുപ്രധാന ചർച്ചയായ വൈറ്റ് ഹൗസിനു എതിരെയുള്ള സെന്റ് ജോണ്‍സ് എപ്പിസ്കോപ്പൽ ചർച്ചിന്റെ ബേസ്മെന്റിൽ തീ കണ്ടെത്തിയത് പെട്ടന്ന് അണയ്ക്കുവാൻ കഴിഞ്ഞത് വാൻ അപകടം ഒഴിവാക്കി. അമേരിക്കൻ പ്രസിഡന്റുമാർ സാധാരണ ആരാധനക്കെത്തുന്ന പുരാതനമായ ചർച്ചാണിത്. ചർച്ചിന് മുൻപിൽ ഉയർത്തിയിരുന്നു അമേരിക്കൻ പതാക തീ ഇട്ടതിനു സമീപത്തു നിന്നും കണ്ടെത്തി. ചർച്ചിനകത്ത് തീയിട്ടത് മനപൂർവമായിരുന്നുവെന്ന് ഡിസി പോലീസ് പറയുന്നു.
ദൈവം ഞങ്ങളോടുകൂടെയുണ്ട് അതുകൊണ്ടാണ് വലിയ അപകടം ഒഴിവായതെന്ന് ബിഷപ്പ് മരിയാണ് ബുദ്ടെ പറഞ്ഞു. പ്രതിഷേധ പ്രകടനങ്ങൾ നടത്താൻ അവകാശമുണ്ടെങ്കിലും ഇത്തരം പ്രവർത്തനങ്ങൾ അംഗീകരിക്കാനാവില്ലെന്നും ബിഷപ്പ് പറഞ്ഞു.
പ്രസിഡന്റ് ട്രംപ് മെയ് ഒന്ന് സെന്റ് ജോണ്‍സ് എപ്പിസ്കോപ്പൽ ചർച്ചിൽ അപ്രദീക്ഷ സന്ദർശനം നടത്തി വൈറ്റ് ഹൗസിൽ നിന്നും ഒരു ബ്ലോക്ക് അകലെയുള്ള ചർച്ചിലേക്കു ഒരു ബൈബിളും പിടിച്ചാണ് ട്രംപ് എത്തിയത് നമ്മുടേത് ഒരു മഹത്തായ രാഷ്ട്രമാണ്. അതിന്റെ അന്തസ് കാത്തുസൂക്ഷിക്കാൻ നാം ബാധ്യസ്ഥരാണ് ട്രംപ് ഓർമപ്പെടുത്തി.
പ്രക്ഷോഭം അഞ്ചാം ദിവസത്തിലെത്തുന്പോൾ 50ഓളം നഗരങ്ങളിലാണ് ആളുകൾ തെരുവിലുള്ളത്. കോവിഡ് ഭീഷണിക്കും നിയന്ത്രണങ്ങൾക്കുമപ്പുറം വൻ റാലികളും നടത്തപ്പെട്ടു.
ജോർജ് ഫ്ളോയ്ഡിൻറെ മരണത്തിന് ഉത്തരവാദികളായ നാല് പോലീസുകാർക്കെതിരെയും നടപടി വേണമെന്നാണ് സമരക്കാരുടെ ആവശ്യം. കഴുത്തിൽ കാൽമുട്ട് അമർത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരെ ചുമത്തിയിരിക്കുന്നത് ദുർബലമായ കുറ്റങ്ങളാണെന്ന് സുഹൃത്തുക്കളും ബന്ധുക്കളും ആരോപിക്കുന്നു. പ്രതിഷേധം നടക്കുന്ന പലയിടത്തും പ്രതിഷേധക്കാരും പോലീസും ഏറ്റുമുട്ടി.
സംഘർഷ സാഹചര്യം കണക്കിലെടുത്ത് 20ലേറെ സംസ്ഥാനങ്ങളിലായി 40 നഗരങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. വാഷിംഗ്ടണ്‍ ഡിസി ഉൾപ്പെടെയുള്ള നഗരങ്ങളിലാണ് ഇപ്പോൾ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. വൈറ്റ്ഹൗസിന് സമീപത്തേക്ക് പ്രതിഷേധം എത്തിയതോടെയാണ് വാഷിംഗ്ടണിൽ കർഫ്യൂ പ്രഖ്യാപിച്ചത്.
ടെക്സസിലെ ഡാളസ് ഫോട്ടവർത്തു കൗണ്ടികൾ, ഇന്ത്യാനപൊളിസിലും ലോസ് ഏഞ്ചൽസിലും ഷിക്കാഗോ, അറ്റ്ലാൻറ, ലൂയിസ് വില്ലെ, സാൻഫ്രാൻസിസ്കോ, ഡെൻവർ തുടങ്ങിയ നഗരങ്ങളിലുമെല്ലാം കർഫ്യൂ ഏർപ്പെടുത്തി.
റിപ്പോർട്ട്: പി.പി. ചെറിയാൻ