മസ്കറ്റ്: സുൽത്താനേറ്റ് ഒഫ് ഒമാനിൽ കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനുശേഷം ആരോഗ്യ മന്ത്രാലയത്തിൽ ഇന്നലെ ഏറ്റവും ഉയർന്ന രോഗികളുടെ സംഖ്യ രജിസ്റ്റർ ചെയ്തു. 1,014 രോഗികളിൽ വിദേശികളുടെ എണ്ണം 643 ആണ്. ഇന്നലെ ഒരു മലയാളി കൂടി മരിച്ചു. ഇതോടെ കോവിഡ് മൂലം മരിച്ച മലയാളികളുടെ എണ്ണം മൂന്നായി.
കൊല്ലം ജില്ലയിലെ അഞ്ചൽ ഇടമുളക്കൽ കൈപ്പള്ളി വിജയനാഥ് വിശ്വനാഥ് (68) ആണ് മരിച്ചത്. റോയൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം ഒരു വർഷമായി മസ്കറ്റിലുള്ള മകൻ സുവിൻ നാഥിനോടൊപ്പം താമസിക്കുകയായിരുന്നു. ഇടമുളക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി. രവീന്ദ്രനാഥ് സഹോദരനാണ്.
ഇതിനിടയിൽ തുടർ ചികിൽസ ആവശ്യമുള്ളവർ, തൊഴിൽ നഷ്ടപ്പെട്ടവർ തുടങ്ങി അനേകം പേരാണ് ഇന്ത്യൻ എംബസിയിൽ പേരുകൾ രജിസ്റ്റർ ചെയ്ത് തങ്ങളുടെ ഉൗഴവും കാത്ത് കഴിയുന്നത്. ഇത്തരക്കാർ ശാരീരികവും മാനസികമായും തളർന്ന അവസ്ഥയിലാണെന്ന് ഇന്ത്യൻ സോഷ്യൽ ക്ലബ് കമ്മ്യൂണിറ്റി വെൽഫെയർ സെക്രട്ടറിയും സാമൂഹ്യ പ്രവർത്തകനുമായ പി.എം. ജാബിർ ദീപികയോട് പറഞ്ഞു.
കോവിഡ് രോഗികളുമായി ബന്ധപ്പെട്ട് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ സംബന്ധിച്ച് നിലനിന്നിരുന്ന അവ്യക്തത നീങ്ങി. ഇനിമുതൽ ആരോഗ്യ ഇൻഷുറൻസ് പോളിസി എടുത്തിട്ടുള്ളവർക്ക് ഇൻഷ്വർ ചെയ്ത തുകക്കുള്ള ചികിൽസ കന്പനികൾ ലഭ്യമാക്കണം. കോവിഡിനുള്ള മുഴുവൻ ചികിൽസാ ചിലവുകളും ഇൻഷുറൻസ് പരിധിയിലാക്കി. രാജ്യത്തെ റെഗുലേറ്ററായ ക്യാപ്പിറ്റൽ മാർക്കറ്റ് അതോറിറ്റി (സിഎംഎ) യാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്.
ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ തലസ്ഥാനത്ത് പ്രവർത്തിക്കുന്ന കോവിഡ് രോഗ നിർണയ സെന്ററുകളുടെ സമയം പുനഃക്രമീകരിച്ചു. മത്രാ, ബൗഷർ, സീബ് തുടങ്ങിയ സെന്ററുകൾ വെള്ളിയാഴ്ചയും ശനിയാഴ്ചയും ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 9 മുതൽ ഉച്ചക്ക് 1 വരെയായിരിക്കും പ്രവർത്തിക്കുക.
റിപ്പോർട്ട്: സേവ്യർ കാവാലം
കൊല്ലം ജില്ലയിലെ അഞ്ചൽ ഇടമുളക്കൽ കൈപ്പള്ളി വിജയനാഥ് വിശ്വനാഥ് (68) ആണ് മരിച്ചത്. റോയൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം ഒരു വർഷമായി മസ്കറ്റിലുള്ള മകൻ സുവിൻ നാഥിനോടൊപ്പം താമസിക്കുകയായിരുന്നു. ഇടമുളക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി. രവീന്ദ്രനാഥ് സഹോദരനാണ്.
ഇതിനിടയിൽ തുടർ ചികിൽസ ആവശ്യമുള്ളവർ, തൊഴിൽ നഷ്ടപ്പെട്ടവർ തുടങ്ങി അനേകം പേരാണ് ഇന്ത്യൻ എംബസിയിൽ പേരുകൾ രജിസ്റ്റർ ചെയ്ത് തങ്ങളുടെ ഉൗഴവും കാത്ത് കഴിയുന്നത്. ഇത്തരക്കാർ ശാരീരികവും മാനസികമായും തളർന്ന അവസ്ഥയിലാണെന്ന് ഇന്ത്യൻ സോഷ്യൽ ക്ലബ് കമ്മ്യൂണിറ്റി വെൽഫെയർ സെക്രട്ടറിയും സാമൂഹ്യ പ്രവർത്തകനുമായ പി.എം. ജാബിർ ദീപികയോട് പറഞ്ഞു.
കോവിഡ് രോഗികളുമായി ബന്ധപ്പെട്ട് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ സംബന്ധിച്ച് നിലനിന്നിരുന്ന അവ്യക്തത നീങ്ങി. ഇനിമുതൽ ആരോഗ്യ ഇൻഷുറൻസ് പോളിസി എടുത്തിട്ടുള്ളവർക്ക് ഇൻഷ്വർ ചെയ്ത തുകക്കുള്ള ചികിൽസ കന്പനികൾ ലഭ്യമാക്കണം. കോവിഡിനുള്ള മുഴുവൻ ചികിൽസാ ചിലവുകളും ഇൻഷുറൻസ് പരിധിയിലാക്കി. രാജ്യത്തെ റെഗുലേറ്ററായ ക്യാപ്പിറ്റൽ മാർക്കറ്റ് അതോറിറ്റി (സിഎംഎ) യാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്.
ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ തലസ്ഥാനത്ത് പ്രവർത്തിക്കുന്ന കോവിഡ് രോഗ നിർണയ സെന്ററുകളുടെ സമയം പുനഃക്രമീകരിച്ചു. മത്രാ, ബൗഷർ, സീബ് തുടങ്ങിയ സെന്ററുകൾ വെള്ളിയാഴ്ചയും ശനിയാഴ്ചയും ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 9 മുതൽ ഉച്ചക്ക് 1 വരെയായിരിക്കും പ്രവർത്തിക്കുക.
റിപ്പോർട്ട്: സേവ്യർ കാവാലം