+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പി.വി. ജോർജ് സാർ വിനയാന്വിത വ്യക്തിത്വത്തിന്‍റെ ഉടമ

ഡാളസ് :ഡാളസ് സെന്‍റ് പോൾസ് മാർത്തോമ ഇടവകയുടെ ആരംഭം മുതൽ സജീവസാന്നിധ്യവും ഉപദേശകനും ചർച്ചിലെ ഏറ്റവും പ്രായകൂടിയ വ്യക്തിയുമായിരുന്ന പി.വി ജോർജിന്‍റെ വേർപാട് ഡാളസിലെ സഭാ വിശ്വാസികളെ പ്രത്യേകിച്ച്
പി.വി. ജോർജ് സാർ വിനയാന്വിത വ്യക്തിത്വത്തിന്‍റെ  ഉടമ
ഡാളസ് :ഡാളസ് സെന്‍റ് പോൾസ് മാർത്തോമ ഇടവകയുടെ ആരംഭം മുതൽ സജീവസാന്നിധ്യവും ഉപദേശകനും ചർച്ചിലെ ഏറ്റവും പ്രായകൂടിയ വ്യക്തിയുമായിരുന്ന പി.വി ജോർജിന്‍റെ വേർപാട് ഡാളസിലെ സഭാ വിശ്വാസികളെ പ്രത്യേകിച്ച് ഇടവക ജനങ്ങളെ അതീവ ദുഃഖത്തിലാഴ്ത്തി .

സഭാ വ്യത്യാസമില്ലാതെ ഡാളസിലെ എല്ലാവരാലും ആദരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്ത വിനയാന്വിത വ്യക്തിത്വത്തിന്‍റെ ഉടമയായിരുന്നു നവതി ആഘോഷിക്കുവാൻ അവസരം ലഭിച്ച ജോർജ് സർ എന്നു എല്ലാവരും സ്നേഹത്തോടെ വിളിച്ചിരുന്ന പി.വി. ജോർജ്.

നാല്പതു വർഷത്തെ ട്രാവൻകൂർ ഷുഗർ മിൽസിലെ സ്തുത്യർഹ സേവനത്തിനുശേഷം വിശ്രമ ജീവിതം നയിച്ചു വരുന്നതിനിടയിലായിരുന്നു പ്രിയതമയുടെ അകാല വിയോഗം.അതിനു ശേഷം 1991 ൽ അമേരിക്കയിൽ എത്തിയ ജോർജ് സർ മക്കളുമൊത്തു സന്തോഷകരമായ ജീവിതം നയിച്ചു വരുന്നതിനിടയിലാണ് വാർധക്യ സഹജമായ അസുഖത്തെത്തുടർന്നു മേയ് 30നു മകനും സണ്ണിവെയ്ൽ സിറ്റി മേയറുമായ സജി ജോർജിന്‍റെ വസതിയിൽ നിര്യാതനായത്.

ശാരീരിക ക്ഷീണാവസ്ഥയിൽ ആയിരുന്നിട്ടും ഒരാഴ്ച പോലും ദേവാലയ ശുശ്രുഷ മുടക്കിയിരിന്നില്ലെന്നു മാത്രമല്ല മാർച്ച് ആദ്യ ഞായറാഴ്ച നടന്ന അവസാന ആരാധനയിലും പങ്കെടുക്കുവാൻ ജോർജ്സാറിന് അവസരം ലഭിച്ചിരുന്നു .കൊച്ചുമക്കളുടെ കൈപിടിച്ച് പള്ളിയിലെ ഏറ്റവും മുൻസീറ്റിൽ സ്ഥാനം പിടിച്ചിരുന്ന ജോർജ് സർ എല്ലാവരുടെയും ശ്രദ്ധാ കേന്ദ്രമായിരുന്നു .ആരാധനക്കുശേഷം പുഞ്ചിരിച്ച മുഖത്തോടെ എല്ലാവരോടും ക്ഷേമാന്വേഷണം നടത്തുക എന്നത് ജോർജ് സാർ മറ്റുള്ളവരെ എങ്ങനെ കരുതിയിരുന്നുവെന്നതിനും ബന്ധങ്ങൾ കാത്തുസൂക്ഷിച്ചിരുന്നവെന്നതിനും അടിവരയിടുന്നതായിരുന്നു.

അമേരിക്കൻ മലയാളികൾക്ക് അഭിമാനമായി മാറിയ മകൻ സജിജോർജ് ആദ്യമായി സണ്ണിവെയ്ൽ സിറ്റി മേയറായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റെടുത്തു ശേഷം പുറത്തുവന്നപ്പോൾ ആ പിതാവിന്റെ മുഖത്തു പ്രതിഫലിച്ച കൃതജ്ഞതയുടേയും അഭിമാനത്തിന്‍റേയും ഭാവഭേദങ്ങൾ ദർശിക്കുവാൻ ഈ ലേഖകനും അവസരം ലഭിച്ചിട്ടുണ്ട് .
ഡാളസ് സെന്‍റ് പോൾസ് ദേവാലത്തിന്‍റെ അടഞ്ഞു കിടന്നിരുന്ന വാതിൽ മൂന്ന് മാസത്തെ ഇടവേളക്കുശേഷം ശേഷം ആദ്യമായി മേയ് 30 നു തുറക്കുന്നത് ജോർജുസാറിനു ഉചിതമായ യാത്രയയപ്പു നല്കുന്നതിനു വേണ്ടിയാണെന്നുള്ളത് ഇടവക ജനങ്ങൾക്ക് ഏറെ ആശ്വാസം നൽകുന്ന ഒന്നാണ്.

തൊണ്ണൂറു വയസുവരെ എല്ലാവര്ക്കും അനുകരണീയമായ, മാതൃകാപരമായ ജീവിത നയിച്ചു വിശ്വാസത്തോടെ. പ്രത്യാശയോടെ താൽ കാലിക ജീവിതത്തോട് വിടപറഞ്ഞ ജോർജ് സാറിന്‍റെ ധന്യ സ്മരണക്കു മുന്പിൽ ശിരസു നമിക്കുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ