വെര്മോണ്ട്: സെനറ്റര്‍ ബെര്‍ണി സാന്‍ഡേര്‍സ് ഡമോക്രാറ്റിക് പ്രസിഡന്‍റ് സ്ഥാനാര്‍ഥിത്വത്തിനുള്ള മത്സരരംഗത്തുനിന്നും പിന്മാറി.ഏപ്രിൽ 8 നു രാവിലെയാണ് ബെർണിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത് .
ഡെമോക്രാറ്റിക് പ്രൈമറിയിൽ മെച്ചപെട്ട പ്രകടനം കാഴ്ചവയ്ക്കാനാവാത്തതാണ് മത്സരരംഗത്തുനിന്നും പിന്മാറാൻ വെര്മോണ്ട് സെനറ്ററെ പ്രേരിപ്പിച്ചതെന്നുവേണം കരുതാൻ. ഡമോക്രാറ്റിക് സോഷ്യലിസ്റ്റ് എന്നു സ്വയം വിശേഷിപ്പിക്കുന്ന സാന്‍ഡേഴ്‌സ്, സാധാരണ ജനങ്ങള്‍ക്ക് ഗുണകരമായ ഒട്ടേറേ നയങ്ങളാണു മുന്നോട്ടു വച്ചിരുന്നത് . 78-കാരനായ അദ്ദേഹത്തിനുപിന്നില്‍ യുവതലമുറ സുശക്തമയി നിലയുറപ്പിച്ചിരുന്നു .ബെര്‍ണി സാണ്ടേഴ്‌സ് മത്സരത്തിൽ നിന്നും പിന്മാറിയതോടെ ജോ ബൈഡന്‍റെ ഡമോക്രാറ്റിക് പ്രസിഡന്‍റ് സ്ഥാനാര്‍ഥിത്വം ഉറപ്പായി.
ഡെമോക്രാറ്റിക് പ്രൈമറിയില്‍ ഇതുവരെ 879 ഡെലിഗേറ്റുകളെയാണ് സാന്‍ഡേഴ്‌സിനു ലഭിച്ചത്. മുന്‍ വൈസ് പ്രസിഡന്‍റ് ജോ ബൈഡനു 1165 ഡെലിഗേറ്റുകളെയും ലഭിച്ചിട്ടുണ്ട് . സ്ഥാനാര്‍ഥിത്വം ലഭിക്കാന്‍ 1991 ഡെലിഗേറ്റുകളുടെ പിന്തുണ ആവശ്യമാണ് .
നവംബറിൽ നടക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ ട്രംപും ബൈഡനും തമ്മിൽ വാശിയേറിയ മത്സരം നടക്കും . ട്രംപിനെതിരെ ശക്തമായ വെല്ലുവിളി ഉയർത്താൻ ഈ സാഹചര്യത്തിൽ ബൈഡനു കഴിയുമെന്ന് കരുതുന്നില്ല. നവംബറിൽ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ ട്രംപ് അടുത്ത നാലുവർഷത്തേക്കു വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്നാണ് രാഷ്‌ടീയ നിരീക്ഷരുടെ വിലയിരുത്തൽ.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ഡെമോക്രാറ്റിക് പ്രൈമറിയിൽ മെച്ചപെട്ട പ്രകടനം കാഴ്ചവയ്ക്കാനാവാത്തതാണ് മത്സരരംഗത്തുനിന്നും പിന്മാറാൻ വെര്മോണ്ട് സെനറ്ററെ പ്രേരിപ്പിച്ചതെന്നുവേണം കരുതാൻ. ഡമോക്രാറ്റിക് സോഷ്യലിസ്റ്റ് എന്നു സ്വയം വിശേഷിപ്പിക്കുന്ന സാന്‍ഡേഴ്‌സ്, സാധാരണ ജനങ്ങള്‍ക്ക് ഗുണകരമായ ഒട്ടേറേ നയങ്ങളാണു മുന്നോട്ടു വച്ചിരുന്നത് . 78-കാരനായ അദ്ദേഹത്തിനുപിന്നില്‍ യുവതലമുറ സുശക്തമയി നിലയുറപ്പിച്ചിരുന്നു .ബെര്‍ണി സാണ്ടേഴ്‌സ് മത്സരത്തിൽ നിന്നും പിന്മാറിയതോടെ ജോ ബൈഡന്‍റെ ഡമോക്രാറ്റിക് പ്രസിഡന്‍റ് സ്ഥാനാര്‍ഥിത്വം ഉറപ്പായി.
ഡെമോക്രാറ്റിക് പ്രൈമറിയില്‍ ഇതുവരെ 879 ഡെലിഗേറ്റുകളെയാണ് സാന്‍ഡേഴ്‌സിനു ലഭിച്ചത്. മുന്‍ വൈസ് പ്രസിഡന്‍റ് ജോ ബൈഡനു 1165 ഡെലിഗേറ്റുകളെയും ലഭിച്ചിട്ടുണ്ട് . സ്ഥാനാര്‍ഥിത്വം ലഭിക്കാന്‍ 1991 ഡെലിഗേറ്റുകളുടെ പിന്തുണ ആവശ്യമാണ് .
നവംബറിൽ നടക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ ട്രംപും ബൈഡനും തമ്മിൽ വാശിയേറിയ മത്സരം നടക്കും . ട്രംപിനെതിരെ ശക്തമായ വെല്ലുവിളി ഉയർത്താൻ ഈ സാഹചര്യത്തിൽ ബൈഡനു കഴിയുമെന്ന് കരുതുന്നില്ല. നവംബറിൽ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ ട്രംപ് അടുത്ത നാലുവർഷത്തേക്കു വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്നാണ് രാഷ്‌ടീയ നിരീക്ഷരുടെ വിലയിരുത്തൽ.
റിപ്പോർട്ട്: പി.പി. ചെറിയാൻ