ന്യൂഡൽഹി: ലോകം മുഴുവൻ കോറോണ വൈറസ് ബാധിച്ചതുമൂലം ലോക്ഡൗണിൽ കഴിയുന്ന കുടുംബങ്ങളുടെ ആത്മീയ അഭിവൃദ്ധിക്കും മാനസികാരോഗ്യത്തിനുമായി ഫരീദാബാദ് സീറോ മലബാർ രൂപത അഖണ്ഡപ്രാർഥനയജ്ഞവും ഈശോയുടെ തിരുഹൃദയത്തിനും മാതാവിന്റെ വിമല ഹൃദയത്തിനുമുള്ള പ്രതിഷ്ഠയും നടത്തുന്നു. ഇതിനുമുന്നോടിയായി എല്ലാ ദിവസവും വൈകിട്ട് 7നു ദിവ്യബലിയും തുടർന്ന് സമർപ്പണപ്രാർഥനയും ഉണ്ടായിരിക്കുന്നതാണ്.
ഈ പശ്ചാത്തലത്തിൽ വിശ്വാസികൾ എങ്ങനെ ആത്മീയമായി ഈ സമർപ്പണത്തിനു ഒരുങ്ങണം എന്നതിനെപറ്റി ആർച്ച്ബിഷപ്പ് നയിക്കുന്ന ക്ലാസുകളും ഉണ്ടായിരിക്കുന്നതാണ്. ഫ്രാൻസ്, സ്പെയിൻ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിലെ വിവിധ രൂപതകൾ ഇതിനോടകം തന്നെ ഈ പ്രതിഷ്ഠ നടത്തിയിരിക്കെ ഇന്ത്യയിൽ ഈ പ്രതിഷ്ഠ നടത്തുന്ന ആദ്യ രൂപതയാകും ഫരീദാബാദ് സീറോ മലബാർ രൂപത.
ലോക മഹായുദ്ധങ്ങളുടെ കെടുതിയിൽ ലോകരാജ്യങ്ങൾ വലഞ്ഞപ്പോൾ ഫാത്തിമായിൽ പ്രത്യക്ഷപ്പെട്ട പരിശുദ്ധ കന്യകാമറിയം വിശ്വാസികളെ സമാശ്വസിപ്പിക്കാൻ നിർദേശിച്ച ഒരു ഭക്താഭ്യാസമാണ് ഈശോയുടെ തിരുഹൃദയത്തിനും മാതാവിന്റെ വിമല ഹൃദയത്തിനുമുള്ള പ്രതിഷ്ഠ. അവരവർക്കു തങ്ങളുടെ വീടുകളിലിരുന്നു ചെയ്യാവുന്നതാണ് ഈ പ്രതിഷ്ഠാ കർമ്മം. സാധാരണ പരിശുദ്ധ കന്യാമറിയത്തിന്റെ പ്രധാന തിരുനാളുകളിലാണ് ഇത് നടത്തുക. അതിനു ഒരുക്കമായി 33 ദിവസത്തെ ഒരുക്ക ശുശ്രൂഷയുമുണ്ട്.
ഡിസംബർ മാസത്തെ ആദ്യശനിയാഴ്ചയായ നാലാംതീയതി വൈകിട്ട് 7ന് ബിഷപ്പ്സ് ഹൗസിൽ കുർബാനയെ തുടർന്ന് ആർച്ച്ബിഷപ്പ് ഈ പ്രതിഷ്ഠ പ്രാർഥന ചെല്ലി കൊടുക്കും. ഒന്നാം ലോക മഹായുദ്ധകാലത്തും രണ്ടാം ലോകമഹായുദ്ധ കാലത്തും ലോക സമാധാനത്തിനും സംരക്ഷണത്തിനുമായി മാർപാപ്പാമാരും മെത്രാ·ാരും നടത്തിയിരുന്ന ഈ സമർപ്പണം, അതിനേക്കാൾ ഭീകരമായ ഒരു കെടുതിയിലൂടെ കടന്നു പോകുന്ന വിശ്വാസ സമൂഹത്തിനു സമാശ്വാസവും സ്വാന്തനവും നൽകുമെന്ന ചിന്തയിലാണ് ഇത് സംഘടിപ്പിക്കുക എന്ന് ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര പറഞ്ഞു.
കൊറോണ ബാധയുടെ സാഹചര്യ്തിൽ രൂപതയുടെ യൂട്യൂബ് ചാനലായ ട്രൂത്ത് ടൈഡ്രിംഗ്സ് ന്യൂസ് ആൻഡ് വ്യൂസ് ഫ്രം ദി ക്യാപിറ്റലിൽ വിശ്വാസികൾക്കായി തിരുകർമ്മങ്ങൾ തത്സമയം സംപ്രേഷണം ചെയ്യുമെന്ന് രൂപത പിആർഒ അറിയിച്ചു.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
ഈ പശ്ചാത്തലത്തിൽ വിശ്വാസികൾ എങ്ങനെ ആത്മീയമായി ഈ സമർപ്പണത്തിനു ഒരുങ്ങണം എന്നതിനെപറ്റി ആർച്ച്ബിഷപ്പ് നയിക്കുന്ന ക്ലാസുകളും ഉണ്ടായിരിക്കുന്നതാണ്. ഫ്രാൻസ്, സ്പെയിൻ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിലെ വിവിധ രൂപതകൾ ഇതിനോടകം തന്നെ ഈ പ്രതിഷ്ഠ നടത്തിയിരിക്കെ ഇന്ത്യയിൽ ഈ പ്രതിഷ്ഠ നടത്തുന്ന ആദ്യ രൂപതയാകും ഫരീദാബാദ് സീറോ മലബാർ രൂപത.
ലോക മഹായുദ്ധങ്ങളുടെ കെടുതിയിൽ ലോകരാജ്യങ്ങൾ വലഞ്ഞപ്പോൾ ഫാത്തിമായിൽ പ്രത്യക്ഷപ്പെട്ട പരിശുദ്ധ കന്യകാമറിയം വിശ്വാസികളെ സമാശ്വസിപ്പിക്കാൻ നിർദേശിച്ച ഒരു ഭക്താഭ്യാസമാണ് ഈശോയുടെ തിരുഹൃദയത്തിനും മാതാവിന്റെ വിമല ഹൃദയത്തിനുമുള്ള പ്രതിഷ്ഠ. അവരവർക്കു തങ്ങളുടെ വീടുകളിലിരുന്നു ചെയ്യാവുന്നതാണ് ഈ പ്രതിഷ്ഠാ കർമ്മം. സാധാരണ പരിശുദ്ധ കന്യാമറിയത്തിന്റെ പ്രധാന തിരുനാളുകളിലാണ് ഇത് നടത്തുക. അതിനു ഒരുക്കമായി 33 ദിവസത്തെ ഒരുക്ക ശുശ്രൂഷയുമുണ്ട്.
ഡിസംബർ മാസത്തെ ആദ്യശനിയാഴ്ചയായ നാലാംതീയതി വൈകിട്ട് 7ന് ബിഷപ്പ്സ് ഹൗസിൽ കുർബാനയെ തുടർന്ന് ആർച്ച്ബിഷപ്പ് ഈ പ്രതിഷ്ഠ പ്രാർഥന ചെല്ലി കൊടുക്കും. ഒന്നാം ലോക മഹായുദ്ധകാലത്തും രണ്ടാം ലോകമഹായുദ്ധ കാലത്തും ലോക സമാധാനത്തിനും സംരക്ഷണത്തിനുമായി മാർപാപ്പാമാരും മെത്രാ·ാരും നടത്തിയിരുന്ന ഈ സമർപ്പണം, അതിനേക്കാൾ ഭീകരമായ ഒരു കെടുതിയിലൂടെ കടന്നു പോകുന്ന വിശ്വാസ സമൂഹത്തിനു സമാശ്വാസവും സ്വാന്തനവും നൽകുമെന്ന ചിന്തയിലാണ് ഇത് സംഘടിപ്പിക്കുക എന്ന് ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര പറഞ്ഞു.
കൊറോണ ബാധയുടെ സാഹചര്യ്തിൽ രൂപതയുടെ യൂട്യൂബ് ചാനലായ ട്രൂത്ത് ടൈഡ്രിംഗ്സ് ന്യൂസ് ആൻഡ് വ്യൂസ് ഫ്രം ദി ക്യാപിറ്റലിൽ വിശ്വാസികൾക്കായി തിരുകർമ്മങ്ങൾ തത്സമയം സംപ്രേഷണം ചെയ്യുമെന്ന് രൂപത പിആർഒ അറിയിച്ചു.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്