റിയാദ്: കോറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ റിയാദിലും പരിസര പ്രദേശങ്ങളിലുമായി പോലീസ് കസ്റ്റഡിയിലും നാടുകടത്തൽ കേന്ദ്രത്തിലും (തർഹീൽ) കഴിയുന്നവർക്ക് ജാമ്യം ലഭിക്കാൻ സാധ്യതയുണ്ടെന്നും ഇതിനാവശ്യമായ സഹായങ്ങൾ ചെയ്യാൻ റിയാദ് കെഎംസിസി തയാറാണെന്നും സെൻട്രൽ കമ്മിറ്റി വാർത്താ കുറിപ്പിൽ അറിയിച്ചു.
നിയമപരമായ രേഖകളുടെ അഭാവത്താൽ പിടിയിലായ നിരവധി മലയാളികളടക്കമുള്ള ഇന്ത്യക്കാർ റിയാദിലെ തർഹീലിൽ കഴിയുന്നുണ്ട്. ഇരുന്നൂറിലധികം ഇന്ത്യക്കാർ നിലവിൽ ഡിപ്പോർട്ടേഷൻ സെന്ററിലുണ്ടെന്നാണ് സെൻട്രൽ കമ്മിറ്റി വെൽഫെയർ വിംഗ് വോളണ്ടിയർമാരുടെ അന്വേഷണത്തിൽ വ്യക്തമായത്. ഇതെതുടർന്ന് തർഹീൽ മേധാവികളുമായി ഇവർ ചർച്ച നടത്തുകയും സാധ്യമായ സഹായങ്ങൾ നൽകാമെന്ന് ഉറപ്പ് വാങ്ങുകയും ചെയ്തു. വിഷയം ഇന്ത്യൻ എംബസി അധികൃതരുടെ ശ്രദ്ധയിലും കൊണ്ടുവന്നിട്ടുണ്ട്.
തൊഴിൽ പരിശോധനക്കിടെ പിടിക്കപ്പെട്ട് റിയാദ് തർഹീലിൽ കഴിയുന്ന ഇന്ത്യക്കാരിൽ പലർക്കും എംബസിയിൽ നിന്നും എമർജൻസി സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകൾ ലഭിച്ചിരുന്നു. എന്നാൽ ഇവരെ നാട്ടിലേക്ക് കയറ്റി വിടാനിരിക്കെയാണ് കൊറോണ വൈറസ് നിമിത്തം സഉൗദി അറേബ്യയിൽ അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തിവയ്ക്കുന്നത്. ഇതോടെ ഇവരുടെ യാത്ര അനിശ്ചിതത്വത്തിലായി. നിലവിലെ സാഹചര്യം മാറി വരുന്നത് വരെ ഒരു പക്ഷെ ഇവർ ജയിലിൽ കഴിയേണ്ടതായി വരും. അതല്ലെങ്കിൽ പ്രത്യേക വിമാനം അനുവദിക്കേണ്ടി വരും. എന്നാൽ ഈ പ്രത്യേക സാഹചര്യത്തിൽ ജയിലിൽ കഴിയുന്നവർക്ക് താൽക്കാലികമായി ജാമ്യം ലഭിക്കുന്നതിനാണ് ഇത് വഴി അവസരമൊരുങ്ങുക.
ജലിയിൽ കഴിയുന്നവരുടെ ബന്ധുക്കളോ സുഹൃത്തുക്കളോ പ്രസ്തുത വിവരം 0508517210 എന്ന നന്പറിൽ അറിയിക്കുകയാണെങ്കിൽ റിയാദ് കെ.എം.സി.സിയുടെ വെൽഫെയർ വിംഗ് അവർക്ക് ജാമ്യം ലഭിക്കാനാവശ്യമായ സഹായം നൽകാൻ തയ്യാറാണെന്ന് റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സി.പി.മുസ്തഫയും വെൽഫെയർ വിംഗ് ചെയർമാൻ സിദ്ദീക്ക് തുവ്വൂരും അറിയിച്ചു.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ
നിയമപരമായ രേഖകളുടെ അഭാവത്താൽ പിടിയിലായ നിരവധി മലയാളികളടക്കമുള്ള ഇന്ത്യക്കാർ റിയാദിലെ തർഹീലിൽ കഴിയുന്നുണ്ട്. ഇരുന്നൂറിലധികം ഇന്ത്യക്കാർ നിലവിൽ ഡിപ്പോർട്ടേഷൻ സെന്ററിലുണ്ടെന്നാണ് സെൻട്രൽ കമ്മിറ്റി വെൽഫെയർ വിംഗ് വോളണ്ടിയർമാരുടെ അന്വേഷണത്തിൽ വ്യക്തമായത്. ഇതെതുടർന്ന് തർഹീൽ മേധാവികളുമായി ഇവർ ചർച്ച നടത്തുകയും സാധ്യമായ സഹായങ്ങൾ നൽകാമെന്ന് ഉറപ്പ് വാങ്ങുകയും ചെയ്തു. വിഷയം ഇന്ത്യൻ എംബസി അധികൃതരുടെ ശ്രദ്ധയിലും കൊണ്ടുവന്നിട്ടുണ്ട്.
തൊഴിൽ പരിശോധനക്കിടെ പിടിക്കപ്പെട്ട് റിയാദ് തർഹീലിൽ കഴിയുന്ന ഇന്ത്യക്കാരിൽ പലർക്കും എംബസിയിൽ നിന്നും എമർജൻസി സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകൾ ലഭിച്ചിരുന്നു. എന്നാൽ ഇവരെ നാട്ടിലേക്ക് കയറ്റി വിടാനിരിക്കെയാണ് കൊറോണ വൈറസ് നിമിത്തം സഉൗദി അറേബ്യയിൽ അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തിവയ്ക്കുന്നത്. ഇതോടെ ഇവരുടെ യാത്ര അനിശ്ചിതത്വത്തിലായി. നിലവിലെ സാഹചര്യം മാറി വരുന്നത് വരെ ഒരു പക്ഷെ ഇവർ ജയിലിൽ കഴിയേണ്ടതായി വരും. അതല്ലെങ്കിൽ പ്രത്യേക വിമാനം അനുവദിക്കേണ്ടി വരും. എന്നാൽ ഈ പ്രത്യേക സാഹചര്യത്തിൽ ജയിലിൽ കഴിയുന്നവർക്ക് താൽക്കാലികമായി ജാമ്യം ലഭിക്കുന്നതിനാണ് ഇത് വഴി അവസരമൊരുങ്ങുക.
ജലിയിൽ കഴിയുന്നവരുടെ ബന്ധുക്കളോ സുഹൃത്തുക്കളോ പ്രസ്തുത വിവരം 0508517210 എന്ന നന്പറിൽ അറിയിക്കുകയാണെങ്കിൽ റിയാദ് കെ.എം.സി.സിയുടെ വെൽഫെയർ വിംഗ് അവർക്ക് ജാമ്യം ലഭിക്കാനാവശ്യമായ സഹായം നൽകാൻ തയ്യാറാണെന്ന് റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സി.പി.മുസ്തഫയും വെൽഫെയർ വിംഗ് ചെയർമാൻ സിദ്ദീക്ക് തുവ്വൂരും അറിയിച്ചു.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ