റിയാദ്: തടവറകൾ കൊറോണ വൈറസ് ബാധയിൽ നിന്നും മുക്തമാക്കുന്നതിന്റെ ഭാഗമായി സൗദിയിൽ നിയമലംഘകരായി ജയിലിൽ കഴിഞ്ഞിരുന്ന 250 വിദേശികളെ മോചിപ്പിക്കാൻ ഭരണകൂടം തീരുമാനിച്ചു. മോചിപ്പിക്കുന്നവരെ നാട്ടിലേക്ക് തിരിച്ചയക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ അവ്വാദ് അൽ അവ്വദിനെ ഉദ്ധരിച്ചു കൊണ്ട് സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സൗദിയിലെ റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനാണ് ഇവരെ പിടിയിലായത്. സമൂഹത്തിലും സൗദി തടവറകളിലും കോവിഡ് പ്രതിരോധിക്കുന്നതിന്റെ ഭാഗമാണ് ഈ നടപടികളെന്നും മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ പറഞ്ഞു.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ
സൗദിയിലെ റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനാണ് ഇവരെ പിടിയിലായത്. സമൂഹത്തിലും സൗദി തടവറകളിലും കോവിഡ് പ്രതിരോധിക്കുന്നതിന്റെ ഭാഗമാണ് ഈ നടപടികളെന്നും മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ പറഞ്ഞു.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ