കുവൈത്ത് സിറ്റി: രാജ്യത്തെ നിലവിലുള്ള കർഫ്യൂ സമയം നീട്ടുവാനോ മറ്റു നിർദ്ദേശങ്ങളോ നൽകിയിട്ടില്ലെന്ന് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് അൽ അൻബ റിപ്പോർട്ട് ചെയ്തു. കർഫ്യൂ സമയം നീട്ടുമെന്ന വ്യാജ വാർത്തകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നതിൻറെ പാശ്ചാത്തലത്തിലാണ് അധികൃതർ വിശദീകരണം നൽകിയത്.
24 മണിക്കൂർ കർഫ്യൂ വരുന്നു എന്ന വ്യാജ പ്രചാരണം വന്നതോടെ കഴിഞ്ഞ ദിവസം സൂപ്പർ മാർക്കറ്റുകളിൽ വൻ തിരക്ക് അനുഭവപ്പെട്ടിരുന്നു. ആളുകൾ സാധനങ്ങൾ കൂട്ടത്തോടെ വാങ്ങി സംഭരിക്കുകയാണ്. നിരവധി വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിലാണ് വ്യാജ പ്രചരണം നടന്നത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾ വിശ്വസിക്കരുതെന്നും കൊറോണ വൈറസിനെതിരെ പോരാടുന്നതിന് എല്ലാവരുടെയും സഹകരണം ആവശ്യമുള്ള സമയത്ത് ആശയക്കുഴപ്പം സൃഷ്ടിക്കുക എന്നതാണ് ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ ഉദ്ദേശ്യമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
റിപ്പോർട്ട്: സലിം കോട്ടയിൽ
24 മണിക്കൂർ കർഫ്യൂ വരുന്നു എന്ന വ്യാജ പ്രചാരണം വന്നതോടെ കഴിഞ്ഞ ദിവസം സൂപ്പർ മാർക്കറ്റുകളിൽ വൻ തിരക്ക് അനുഭവപ്പെട്ടിരുന്നു. ആളുകൾ സാധനങ്ങൾ കൂട്ടത്തോടെ വാങ്ങി സംഭരിക്കുകയാണ്. നിരവധി വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിലാണ് വ്യാജ പ്രചരണം നടന്നത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾ വിശ്വസിക്കരുതെന്നും കൊറോണ വൈറസിനെതിരെ പോരാടുന്നതിന് എല്ലാവരുടെയും സഹകരണം ആവശ്യമുള്ള സമയത്ത് ആശയക്കുഴപ്പം സൃഷ്ടിക്കുക എന്നതാണ് ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ ഉദ്ദേശ്യമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
റിപ്പോർട്ട്: സലിം കോട്ടയിൽ