പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കാൾ രണ്ടുവയസ് കുറവുണ്ട് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാന്. 68 വയസുള്ള മോദി ദേശീയ ശ്രദ്ധയാകർഷിച്ചിട്ടു രണ്ടു ദശകമാകുന്നതേയുള്ളു. എന്നാൽ 1971-ൽ പാക് ടെസ്റ്റ് ടീമിൽ അംഗമായതു മുതൽ ഇമ്രാൻ ഖാൻ ഇന്ത്യക്കാരുടെ ശ്രദ്ധയിലുണ്ട്.
ഇന്നലെ ഇമ്രാൻ ഖാൻ ഉച്ചയ്ക്കു ശേഷം നടത്തിയ ഒരു പ്രസ്താവന ക്രിക്കറ്റ് ഗ്രൗണ്ടിലെ ഓൾ റൗണ്ടറുടെ മികവ് കാണിക്കുന്നതായില്ല. നയചാതുരിയുള്ള രാഷ്ട്രനേതാവിന്റെ ശബ്ദവുമല്ല ആ പ്രസ്താവനയിൽ കേട്ടത്. ബൗളറുടെ കൃത്യതയോബാറ്റ്സ്മാന്റെ ചടുലതയോ അതിലില്ല. രാഷ്ട്രനേതാവിനുവേണ്ട സൂക്ഷ്മതയും ഇല്ലായിരുന്നു.
ശേഷി കാണിക്കാനെന്ന്
ഈ ദിവസങ്ങളിലെ ഏറ്റവും പ്രധാന പ്രസ്താവനയാണ് ഇമ്രാൻ നടത്തിയത്. ഇന്ത്യയിലേക്കു കടന്ന പാക് വ്യോമസേനാവിമാനങ്ങളുടെ ലക്ഷ്യം ആക്രമണമായിരുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്ത്യൻ യുദ്ധവിമാനങ്ങൾക്കു പാക്കിസ്ഥാനിൽ കടക്കാൻ പറ്റുമെങ്കിൽ പാക് വിമാനങ്ങൾക്കു തിരിച്ചും പറ്റുമെന്നു കാണിക്കാൻ മാത്രമാണു വന്നതത്രെ.
വന്നവഴി രണ്ടു മിഗ് വിമാനങ്ങൾ വെടിവച്ചിട്ടെന്നും ഇന്ത്യയുടെ രണ്ടു പൈലറ്റുമാരെ പാക്കിസ്ഥാൻ കസ്റ്റഡിയിലെടുത്തെന്നും പാക് പ്രധാനമന്ത്രി ടെലിവിഷനിൽ പറഞ്ഞു.
മണിക്കൂറുകൾ കഴിഞ്ഞപ്പോൾ പാക്കിസ്ഥാൻ സൈന്യത്തിന്റെ ഔദ്യോഗിക വക്താവ് മേജർ ജനറൽ അസിഫ് ഗഫൂർ പറയുന്നു, തങ്ങളുടെ പക്കൽ ഒരു പൈലറ്റേ ഉള്ളൂ എന്ന്.
ഇമ്രാന്റെ അറിവ് എത്ര?
പ്രധാനമന്ത്രി എന്ന നിലയിൽ സംസാരിച്ച ഇമ്രാൻ ഖാന്റെ വാക്കുകളുടെ വില എന്ത്? ഒരുപക്ഷേ അദ്ദേഹം കാര്യങ്ങൾ മുഴുവൻ അറിയുന്നുണ്ടാവില്ല. അതുകൊണ്ടുതന്നെയാണ് ചർച്ചയ്ക്കുള്ള അദ്ദേഹത്തിന്റെ നിർദേശം ഇന്ത്യ ഇപ്പോൾ സ്വീകരിക്കില്ലാത്തത്. ഇമ്രാനുമായി ചർച്ചചെയ്തിട്ടു കാര്യമില്ല. കാരണം, സൈന്യവും ചാരസംഘടനയായ ഐഎസ്ഐ (ഇന്റർസർവീസസ് ഇന്റലിജൻസ്)യും ആണു പാക്കിസ്ഥാനിൽ കാര്യങ്ങൾ നിയന്ത്രിക്കുന്നത്.
സൈനിക നടപടികൾ നിയന്ത്രിക്കുന്നില്ലെങ്കിൽ പിടിയിൽ നിൽക്കാത്തവിധം കാര്യങ്ങൾ കൈവിട്ടുപോകുമെന്ന മുന്നറിയിപ്പ് നൽകാനും ഇമ്രാൻ മറന്നില്ല. മറ്റൊരു സാഹചര്യത്തിൽ, മറ്റൊരു രാജ്യനേതാവാണിതു പറയുന്നതെങ്കിൽ ഇന്ത്യ വകവയ്ക്കുമായിരുന്നു. നിരന്തരം ഇന്ത്യയെ ഉപദ്രവിക്കുന്ന പാക്കിസ്ഥാന്റെ പ്രധാനമന്ത്രിക്കു ചേർന്നതല്ല ആ ഉപദേശം.
ഇമ്രാന്റെ ഭീഷണി
ഇമ്രാൻ ഇതിലൂടെ ലക്ഷ്യംവച്ചതു മറ്റൊന്നാണ്. പാക്കിസ്ഥാനും അണ്വായുധശക്തിയാണെന്ന് ഇന്ത്യ മറക്കരുതെന്ന്. ഭീഷണി എന്നു ചുരുക്കം. നയതന്ത്രത്തിൽ ഭാഷ പല രൂപഭാവങ്ങൾ കൈക്കൊള്ളുന്നതിന്റെ ഒരു ഉദാഹരണം എന്നു വേണമെങ്കിൽ പറയാം.
പക്ഷേ, ആ ഭീഷണിയെ ഇന്ത്യ തലേന്നുതന്നെ തള്ളിക്കളഞ്ഞതാണ്. പാക്കിസ്ഥാന്റെ മണ്ണിലേക്ക് 48 വർഷത്തിനു ശേഷം ഇന്ത്യൻ സൈനികശക്തി മിറാഷിൽനിന്നുള്ള ലേസർ നിയന്ത്രിത ബോംബിന്റെ രൂപത്തിൽ കടന്നുചെന്നപ്പോൾ പാക് ആണവഭീഷണി തൃണവൽഗണിക്കുകയാണ് ഇന്ത്യ ചെയ്തത്. പാക്കിസ്ഥാനു പരമാവധി ചെയ്യാൻ പറ്റുന്നതാണല്ലോ അണ്വായുധാക്രമണം. അങ്ങനെവരെ പാക് സാഹസം എത്തിയേക്കാം എന്നു മനസിലാക്കിത്തന്നെയാണ് ഇന്ത്യ ബാലാകോട്ടിലേക്കു മിറാഷുകളെ അയച്ചത്.
ഇന്ത്യ പ്രതീക്ഷിക്കാത്ത രീതിയിൽ സംഭവിച്ച ഏക കാര്യം ഇന്നലെ രാവിലത്തെ വ്യോമാക്രമണമാണ്. രാത്രിയിൽ പ്രതീക്ഷിച്ച പ്രത്യാക്രമണം രാവിലെ 10.30-നാക്കിയതാണു പാക്കിസ്ഥാൻ സൈന്യം പറഞ്ഞ "ഞെട്ടിക്കൽ’. ഇന്ത്യൻ വിമാനങ്ങൾ പാക് വ്യോമമേഖലയിൽ 21 മിനിറ്റ് ചെലവഴിച്ചപ്പോൾ പാക് വിമാനങ്ങൾ ചുരുങ്ങിയ മിനിറ്റുകൾക്കുള്ളിൽ മടങ്ങേണ്ടിവന്നു.
ലക്ഷ്യം സൈനിക കേന്ദ്രങ്ങൾ
പാക് വ്യോമസേനയുടെ ഒരുഡസനോളം വിമാനങ്ങൾ ജമ്മുവിലെ രജൗറി മേഖലയിലൂടെ കടന്നുവന്നത് എന്തിനാണ്? ആകാശത്തു പറക്കാൻ കഴിയും എന്നു കാണിക്കാനായിരുന്നില്ല.
കൃഷ്ണഘാട്ടി (കെജി)യിൽ ഇന്ത്യൻ കരസേനയുടെ ബ്രിഗേഡ് ആസ്ഥാനമുണ്ട്. അധികം ദൂരത്തല്ലാതെ നാംഗി ടേകിയിൽ ബറ്റാലിയൻ ആസ്ഥാനവുമുണ്ട്. നിമാറി എന്ന സ്ഥലത്തു വലിയ ആയുധപ്പുരയുമുണ്ട്. ഇവ ലക്ഷ്യമിട്ടാണ് അധിനിവേശ കാഷ്മീരിൽനിന്നു വിമാനങ്ങൾ വന്നത്. അവരുടെ ലക്ഷ്യം നേടാനായില്ല.
രാത്രി മുഴുവൻ നിയന്ത്രണരേഖയിൽ വെടിവയ്പും ഷെല്ലാക്രമണവും കഴിഞ്ഞിട്ടാണു രാവിലെ വ്യോമാക്രമണത്തിനു തുനിഞ്ഞത്. പ്രതിരോധിച്ച ഇന്ത്യക്ക് ഒരു മിഗ് 21 നഷ്ടപ്പെട്ടപ്പോൾ അക്രമികൾക്ക് ഒരു എഫ്-16 നഷ്ടപ്പെട്ടു.
നയതന്ത്ര മര്യാദകൾ
ഒരു പൈലറ്റ്- വിംഗ് കമാൻഡർ അഭിനന്ദൻ- അവരുടെ പിടിയിലായതാണ് ഇന്ത്യക്കു വലിയ വേദനയുളവാക്കുന്നത്. ഔപചാരിക യുദ്ധപ്രഖ്യാപനം ഇല്ലാത്തതിനാൽ ഇദ്ദേഹത്തെ ഉടനടി ഇന്ത്യക്കു കൈമാറുക എന്നതാണു പാക്കിസ്ഥാൻ ചെയ്യേണ്ട കാര്യം. പക്ഷേ, അതിനുള്ള ശ്രമത്തിലല്ല പാക്കിസ്ഥാൻ. രാവിലെയും വൈകുന്നേരവും ആ പോരാളിയുടെ വീഡിയോ പാക് ടിവിയിൽ കാണിച്ചതിലെ സൂചന അതാണ്. നയതന്ത്ര മര്യാദപ്രകാരം ഇദ്ദേഹത്തെ അതിർത്തിയിലെ ഇന്ത്യൻ പോസ്റ്റിലോ പാക്കിസ്ഥാനിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിലോ ഏല്പിക്കേണ്ടതാണ്. അതല്ലെങ്കിൽ യുദ്ധം പ്രഖ്യാപിച്ചു യുദ്ധക്കുറ്റവാളിയായി പരിഗണിക്കണം. അപ്പോഴും വീഡിയോ ഷൂട്ടിംഗ് അനുവദനീയമല്ല. പാക്കിസ്ഥാൻ മര്യാദയുടെ ഭാഷയും പെരുമാറ്റവും കാണിക്കുമെന്നു കരുതുന്നതുതന്നെ തെറ്റ്.
റ്റി.സി. മാത്യു
ഇന്നലെ ഇമ്രാൻ ഖാൻ ഉച്ചയ്ക്കു ശേഷം നടത്തിയ ഒരു പ്രസ്താവന ക്രിക്കറ്റ് ഗ്രൗണ്ടിലെ ഓൾ റൗണ്ടറുടെ മികവ് കാണിക്കുന്നതായില്ല. നയചാതുരിയുള്ള രാഷ്ട്രനേതാവിന്റെ ശബ്ദവുമല്ല ആ പ്രസ്താവനയിൽ കേട്ടത്. ബൗളറുടെ കൃത്യതയോബാറ്റ്സ്മാന്റെ ചടുലതയോ അതിലില്ല. രാഷ്ട്രനേതാവിനുവേണ്ട സൂക്ഷ്മതയും ഇല്ലായിരുന്നു.
ശേഷി കാണിക്കാനെന്ന്
ഈ ദിവസങ്ങളിലെ ഏറ്റവും പ്രധാന പ്രസ്താവനയാണ് ഇമ്രാൻ നടത്തിയത്. ഇന്ത്യയിലേക്കു കടന്ന പാക് വ്യോമസേനാവിമാനങ്ങളുടെ ലക്ഷ്യം ആക്രമണമായിരുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്ത്യൻ യുദ്ധവിമാനങ്ങൾക്കു പാക്കിസ്ഥാനിൽ കടക്കാൻ പറ്റുമെങ്കിൽ പാക് വിമാനങ്ങൾക്കു തിരിച്ചും പറ്റുമെന്നു കാണിക്കാൻ മാത്രമാണു വന്നതത്രെ.
വന്നവഴി രണ്ടു മിഗ് വിമാനങ്ങൾ വെടിവച്ചിട്ടെന്നും ഇന്ത്യയുടെ രണ്ടു പൈലറ്റുമാരെ പാക്കിസ്ഥാൻ കസ്റ്റഡിയിലെടുത്തെന്നും പാക് പ്രധാനമന്ത്രി ടെലിവിഷനിൽ പറഞ്ഞു.
മണിക്കൂറുകൾ കഴിഞ്ഞപ്പോൾ പാക്കിസ്ഥാൻ സൈന്യത്തിന്റെ ഔദ്യോഗിക വക്താവ് മേജർ ജനറൽ അസിഫ് ഗഫൂർ പറയുന്നു, തങ്ങളുടെ പക്കൽ ഒരു പൈലറ്റേ ഉള്ളൂ എന്ന്.
ഇമ്രാന്റെ അറിവ് എത്ര?
പ്രധാനമന്ത്രി എന്ന നിലയിൽ സംസാരിച്ച ഇമ്രാൻ ഖാന്റെ വാക്കുകളുടെ വില എന്ത്? ഒരുപക്ഷേ അദ്ദേഹം കാര്യങ്ങൾ മുഴുവൻ അറിയുന്നുണ്ടാവില്ല. അതുകൊണ്ടുതന്നെയാണ് ചർച്ചയ്ക്കുള്ള അദ്ദേഹത്തിന്റെ നിർദേശം ഇന്ത്യ ഇപ്പോൾ സ്വീകരിക്കില്ലാത്തത്. ഇമ്രാനുമായി ചർച്ചചെയ്തിട്ടു കാര്യമില്ല. കാരണം, സൈന്യവും ചാരസംഘടനയായ ഐഎസ്ഐ (ഇന്റർസർവീസസ് ഇന്റലിജൻസ്)യും ആണു പാക്കിസ്ഥാനിൽ കാര്യങ്ങൾ നിയന്ത്രിക്കുന്നത്.
സൈനിക നടപടികൾ നിയന്ത്രിക്കുന്നില്ലെങ്കിൽ പിടിയിൽ നിൽക്കാത്തവിധം കാര്യങ്ങൾ കൈവിട്ടുപോകുമെന്ന മുന്നറിയിപ്പ് നൽകാനും ഇമ്രാൻ മറന്നില്ല. മറ്റൊരു സാഹചര്യത്തിൽ, മറ്റൊരു രാജ്യനേതാവാണിതു പറയുന്നതെങ്കിൽ ഇന്ത്യ വകവയ്ക്കുമായിരുന്നു. നിരന്തരം ഇന്ത്യയെ ഉപദ്രവിക്കുന്ന പാക്കിസ്ഥാന്റെ പ്രധാനമന്ത്രിക്കു ചേർന്നതല്ല ആ ഉപദേശം.
ഇമ്രാന്റെ ഭീഷണി
ഇമ്രാൻ ഇതിലൂടെ ലക്ഷ്യംവച്ചതു മറ്റൊന്നാണ്. പാക്കിസ്ഥാനും അണ്വായുധശക്തിയാണെന്ന് ഇന്ത്യ മറക്കരുതെന്ന്. ഭീഷണി എന്നു ചുരുക്കം. നയതന്ത്രത്തിൽ ഭാഷ പല രൂപഭാവങ്ങൾ കൈക്കൊള്ളുന്നതിന്റെ ഒരു ഉദാഹരണം എന്നു വേണമെങ്കിൽ പറയാം.
പക്ഷേ, ആ ഭീഷണിയെ ഇന്ത്യ തലേന്നുതന്നെ തള്ളിക്കളഞ്ഞതാണ്. പാക്കിസ്ഥാന്റെ മണ്ണിലേക്ക് 48 വർഷത്തിനു ശേഷം ഇന്ത്യൻ സൈനികശക്തി മിറാഷിൽനിന്നുള്ള ലേസർ നിയന്ത്രിത ബോംബിന്റെ രൂപത്തിൽ കടന്നുചെന്നപ്പോൾ പാക് ആണവഭീഷണി തൃണവൽഗണിക്കുകയാണ് ഇന്ത്യ ചെയ്തത്. പാക്കിസ്ഥാനു പരമാവധി ചെയ്യാൻ പറ്റുന്നതാണല്ലോ അണ്വായുധാക്രമണം. അങ്ങനെവരെ പാക് സാഹസം എത്തിയേക്കാം എന്നു മനസിലാക്കിത്തന്നെയാണ് ഇന്ത്യ ബാലാകോട്ടിലേക്കു മിറാഷുകളെ അയച്ചത്.
ഇന്ത്യ പ്രതീക്ഷിക്കാത്ത രീതിയിൽ സംഭവിച്ച ഏക കാര്യം ഇന്നലെ രാവിലത്തെ വ്യോമാക്രമണമാണ്. രാത്രിയിൽ പ്രതീക്ഷിച്ച പ്രത്യാക്രമണം രാവിലെ 10.30-നാക്കിയതാണു പാക്കിസ്ഥാൻ സൈന്യം പറഞ്ഞ "ഞെട്ടിക്കൽ’. ഇന്ത്യൻ വിമാനങ്ങൾ പാക് വ്യോമമേഖലയിൽ 21 മിനിറ്റ് ചെലവഴിച്ചപ്പോൾ പാക് വിമാനങ്ങൾ ചുരുങ്ങിയ മിനിറ്റുകൾക്കുള്ളിൽ മടങ്ങേണ്ടിവന്നു.
ലക്ഷ്യം സൈനിക കേന്ദ്രങ്ങൾ
പാക് വ്യോമസേനയുടെ ഒരുഡസനോളം വിമാനങ്ങൾ ജമ്മുവിലെ രജൗറി മേഖലയിലൂടെ കടന്നുവന്നത് എന്തിനാണ്? ആകാശത്തു പറക്കാൻ കഴിയും എന്നു കാണിക്കാനായിരുന്നില്ല.
കൃഷ്ണഘാട്ടി (കെജി)യിൽ ഇന്ത്യൻ കരസേനയുടെ ബ്രിഗേഡ് ആസ്ഥാനമുണ്ട്. അധികം ദൂരത്തല്ലാതെ നാംഗി ടേകിയിൽ ബറ്റാലിയൻ ആസ്ഥാനവുമുണ്ട്. നിമാറി എന്ന സ്ഥലത്തു വലിയ ആയുധപ്പുരയുമുണ്ട്. ഇവ ലക്ഷ്യമിട്ടാണ് അധിനിവേശ കാഷ്മീരിൽനിന്നു വിമാനങ്ങൾ വന്നത്. അവരുടെ ലക്ഷ്യം നേടാനായില്ല.
രാത്രി മുഴുവൻ നിയന്ത്രണരേഖയിൽ വെടിവയ്പും ഷെല്ലാക്രമണവും കഴിഞ്ഞിട്ടാണു രാവിലെ വ്യോമാക്രമണത്തിനു തുനിഞ്ഞത്. പ്രതിരോധിച്ച ഇന്ത്യക്ക് ഒരു മിഗ് 21 നഷ്ടപ്പെട്ടപ്പോൾ അക്രമികൾക്ക് ഒരു എഫ്-16 നഷ്ടപ്പെട്ടു.
നയതന്ത്ര മര്യാദകൾ
ഒരു പൈലറ്റ്- വിംഗ് കമാൻഡർ അഭിനന്ദൻ- അവരുടെ പിടിയിലായതാണ് ഇന്ത്യക്കു വലിയ വേദനയുളവാക്കുന്നത്. ഔപചാരിക യുദ്ധപ്രഖ്യാപനം ഇല്ലാത്തതിനാൽ ഇദ്ദേഹത്തെ ഉടനടി ഇന്ത്യക്കു കൈമാറുക എന്നതാണു പാക്കിസ്ഥാൻ ചെയ്യേണ്ട കാര്യം. പക്ഷേ, അതിനുള്ള ശ്രമത്തിലല്ല പാക്കിസ്ഥാൻ. രാവിലെയും വൈകുന്നേരവും ആ പോരാളിയുടെ വീഡിയോ പാക് ടിവിയിൽ കാണിച്ചതിലെ സൂചന അതാണ്. നയതന്ത്ര മര്യാദപ്രകാരം ഇദ്ദേഹത്തെ അതിർത്തിയിലെ ഇന്ത്യൻ പോസ്റ്റിലോ പാക്കിസ്ഥാനിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിലോ ഏല്പിക്കേണ്ടതാണ്. അതല്ലെങ്കിൽ യുദ്ധം പ്രഖ്യാപിച്ചു യുദ്ധക്കുറ്റവാളിയായി പരിഗണിക്കണം. അപ്പോഴും വീഡിയോ ഷൂട്ടിംഗ് അനുവദനീയമല്ല. പാക്കിസ്ഥാൻ മര്യാദയുടെ ഭാഷയും പെരുമാറ്റവും കാണിക്കുമെന്നു കരുതുന്നതുതന്നെ തെറ്റ്.
റ്റി.സി. മാത്യു