നാൽപ്പത്തിയെട്ടു വർഷത്തിനു ശേഷമാണ് ഇന്ത്യ പാക്കിസ്ഥാൻ മണ്ണിൽ ബോംബിട്ടത്. 1971-ലെ യുദ്ധത്തിനു ശേഷം ഇന്ത്യ, പാക് ഭൂമിയിലേക്ക് ഒരു സൈനിക നീക്കവും നടത്തിയിട്ടില്ല. ഇന്നലെ അതു നടന്നു.
കാർഗിൽ യുദ്ധം (1999) നടന്നപ്പോൾ ഇന്ത്യയുടെ ആക്രമണമെല്ലാം പാക് അധീന കാഷ്മീരിലായിരുന്നു. ഒരിക്കലും കാഷ്മീരിനപ്പുറത്തേക്ക് കടക്കാതെ ഇന്ത്യ ശ്രദ്ധിച്ചു. 2016 സെപ്റ്റംബർ 29-നു പുലർച്ചെ മിസൈൽ ആക്രമണം നടത്തിയപ്പോഴും പാക്കിസ്ഥാന്റെ മണ്ണിൽ കടന്നില്ല. ജമ്മു മേഖലയിലെ പാക് അധീന കാഷ്മീരിലുള്ള ഭിംബറിലാണ് അന്ന് ഇന്ത്യൻ കരസേന ഇടപെട്ടത്. ഹെലികോപ്റ്ററുകളാണ് അവർ ഉപയോഗിച്ചതും.
പാക് മണ്ണിൽ
ഇന്നലെ പുലർച്ചെ മൂന്നിനു ശേഷം നിയന്ത്രണരേഖയ്ക്കു സമീപം ചകോഠി, പാക് അധീന കാഷ്മീരിന്റെ തലസ്ഥാനമായ മുസാഫറാബാദിന്റെ പ്രാന്തമേഖല, പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺഖവ പ്രവിശ്യയിലെ ബാലാകോട്ട് എന്നിവിടങ്ങളിലാണ് മിറാഷ് വിമാനങ്ങൾ ബോംബ് വർഷിച്ചത്. അതിൽ ഏറ്റവും വലിയ ആക്രമണം ബാലാകോട്ടിലായിരുന്നു. ഏറ്റവും വലിയ ഭീകരതാവളവും അതായിരുന്നു.ബാലാകോട്ട് നഗരത്തിൽനിന്ന് 20 കിലോമീറ്റർ അകലെ മലഞ്ചെരിവും നദീതീരവും കൂടിയ സ്ഥലത്തായിരുന്നു ഭീകരതാവളം.
നിയന്ത്രണരേഖയിൽനിന്ന് 50 കിലോമീറ്റർ അകലെ പാക്കിസ്ഥാന് നഗരത്തിനു സമീപം ഇന്ത്യ ബോംബിട്ടു. ഇതിനു രണ്ടു പ്രാധാന്യമുണ്ട്. ഒന്ന്: മിന്നലാക്രമണം നടന്നില്ലെന്നു പാക്കിസ്ഥാനു പറയാനാവില്ല. കാരണം അത്രമാത്രം ഉള്ളിലെത്തി ബോംബിട്ടു. രണ്ട്: ഇതിനു തിരിച്ചടി നൽകാൻ പാക്കിസ്ഥാൻ നിർബന്ധിതമാകും. ഇല്ലെങ്കിൽ ആ രാജ്യത്തിനു നാണക്കേടാണ്. 2016 സെപ്റ്റംബറിലെ മിന്നലാക്രമണം നടന്നിട്ടില്ലെന്ന നിലപാടായിരുന്നു പാക്കിസ്ഥാന്റേത്. നടന്നാൽതന്നെ തങ്ങളുടെ ഭൂമിയിലല്ലല്ലോ എന്നും പറയാമായിരുന്നു. ബാലാകോട്ടിന്റെ കാര്യത്തിൽ അങ്ങനെയൊന്നിനും പഴുതില്ല.
ഇമ്രാന് പ്രതിസന്ധി
മുൻ ക്രിക്കറ്റ് താരം ഇമ്രാൻഖാന്റെ സർക്കാരിന് ഇന്ത്യൻ തിരിച്ചടി പ്രതിസന്ധി സൃഷ്ടിച്ചു എന്നു പറയുന്നതു പ്രശ്നത്തെ ലളിതവത്കരിക്കുകയാകും. രാജ്യത്തിന്റെ നേതാവ് എന്ന നിലയിൽ ഖാൻ ചോദ്യംചെയ്യപ്പെട്ടിരിക്കുന്നു എന്നതാണു സത്യം. ഇന്ത്യക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകാനാകുന്നില്ലെങ്കിൽ ഖാന്റെ നില പരുങ്ങലിലാകും. 1971-ലെ യുദ്ധം തോറ്റ് രാജിവയ്ക്കേണ്ടിവന്ന ജനറൽ യാഹ്യാ ഖാന്റെ കഥ ഇമ്രാൻ കേട്ടിട്ടുണ്ടാകണം.
ഇമ്രാനു മാത്രമല്ല പാക് ഐഎസ്ഐ തലവൻ ലഫ്റ്റനന്റ് ജനറൽ അസിം മുനീറിനും ഇതു നിർണായക സന്ധിയാണ്. പുൽവാമയിലെ ഭീകരാക്രമണം ആസൂത്രണം ചെയ്തതു മുനീറാണെന്നാണ് പരക്കെയുള്ള വിശ്വാസം. നേരത്തേ പാക് കരസേനയുടെ വടക്കൻ മേഖലയുടെ കമാൻഡറും മിലിട്ടറി ഇന്റലിജൻസിന്റെ ഡയറക്ടർ ജനറലുമായിരുന്നു മുനീർ. ഇപ്പോഴത്തെ കരസേനാമേധാവി ജനറൽ ഖമർ ജാവേദ് ബാജ്വ നേരിട്ടാണ് മുനീറിനെ ഐഎസ്ഐ മേധാവിയാക്കിയത്. കാഷ്മീരിന്റെ ഭൂമിശാസ്ത്രമടക്കം എല്ലാം നല്ല നിശ്ചയമുള്ള മുനീറിന്റെ ഏറ്റവും വലിയ നീക്കമായിരുന്നു പുൽവാമ. അതിന്റെ വക തിരിച്ചടിക്ക് ഉത്തരമില്ലെങ്കിൽ മുനീറിനു വേറേ പണി നോക്കേണ്ടിവരും.
സേനാമേധാവിയും
ജനറൽ ബാജ്വയും ഉത്തരം പറയേണ്ടതുണ്ട്. താൻ എടുത്തുവച്ചയാൾ കൈകാര്യം ചെയ്ത സംഭവം മൂലമുള്ള തിരിച്ചടിക്ക് വേറേയാരാണ് ഉത്തരം പറയുക? ബാജ്വയ്ക്കും മുനീറിനും ഒരാശ്വാസമുള്ളത് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ മുജാഹിദ് അൻവർഖാൻ തങ്ങളോട് നല്ല അടുപ്പം പുലർത്തുന്നതാണ്. കരസേനയോടും ഐഎസ്ഐയോടും യോജിച്ചുപോകുന്ന നിലപാടാണ് മുന്പും പാക് വ്യോമസേനയ്ക്കുള്ളത്.
ഒന്നിച്ചു നിൽക്കും
ഇപ്പോഴത്തെ സാഹചര്യത്തിൽ പാക്കിസ്ഥാനിലെ മൂന്നു നിർണായക ശക്തികളും - സൈന്യം, പ്രധാനമന്ത്രി, ഭീകരസംഘടനകൾ - യോജിച്ചു നീങ്ങും. ഇമ്രാൻഖാനു ഭീകരസംഘടനകളുടെ പിന്തുണയുണ്ട് എന്നത് ഒരു രഹസ്യമല്ല. നവാസ് ഷരീഫിനെ രാജ്യദ്രോഹി എന്നു ചിത്രീകരിച്ചാണു ഭീകരർ കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് പ്രചാരണം നടത്തിയത്. ജയ്ഷ് ഇ മുഹമ്മദ് അടക്കമുള്ള ഭീകരസംഘടനകൾ ഇമ്രാന്റെ പാക്കിസ്ഥാൻ തെഹ്രീക് ഇ ഇൻസാഫ് (പിടിഐ) പാർട്ടിക്കുവേണ്ടി വോട്ട് പിടിക്കുന്നുമുണ്ടായിരുന്നു.
വിവിധ സുന്നി തീവ്രവാദ ഗ്രൂപ്പുകളുടെ പിൻബലമുള്ളതു തത്കാലത്തേക്ക് ഇമ്രാന് ആഭ്യന്തര വെല്ലുവിളികൾ കുറയ്ക്കും. സൈന്യത്തിനെതിരേ നീങ്ങാത്തതിനാൽ അവരും വഴിമുടക്കില്ല. പക്ഷേ ഇന്ത്യയിൽനിന്നുള്ള തിരിച്ചടി ഇമ്രാന് അപരിഹാര്യമായ രാഷ്ട്രീയ നഷ്ടം ഉണ്ടാക്കും.
എങ്ങനെ മുഖം രക്ഷിക്കും?
പക്ഷേ, മുഖം രക്ഷിക്കാൻ ഇമ്രാനും പാക് സേനകളും സ്വീകരിക്കുന്ന നടപടി എന്തായിരിക്കും? ചൈനയടക്കമുള്ള വൻശക്തികൾ ആവശ്യപ്പെടുന്നതുപോലെ സംയമനം പാലിക്കുമോ? സംയമനം സാധിക്കുമോ?
പാക്കിസ്ഥാനും ഇന്ത്യയും അണ്വായുധ ശക്തികളാണ്. അണ്വായുധവാഹികളായ മിസൈലുകളും ഉണ്ട്. അതിർത്തിയിലെ പ്രശ്നങ്ങളെച്ചൊല്ലി ലോകം അസ്വസ്ഥമാകുന്നത് അതുകൊണ്ടാണ്.
റ്റി.സി. മാത്യു
കാർഗിൽ യുദ്ധം (1999) നടന്നപ്പോൾ ഇന്ത്യയുടെ ആക്രമണമെല്ലാം പാക് അധീന കാഷ്മീരിലായിരുന്നു. ഒരിക്കലും കാഷ്മീരിനപ്പുറത്തേക്ക് കടക്കാതെ ഇന്ത്യ ശ്രദ്ധിച്ചു. 2016 സെപ്റ്റംബർ 29-നു പുലർച്ചെ മിസൈൽ ആക്രമണം നടത്തിയപ്പോഴും പാക്കിസ്ഥാന്റെ മണ്ണിൽ കടന്നില്ല. ജമ്മു മേഖലയിലെ പാക് അധീന കാഷ്മീരിലുള്ള ഭിംബറിലാണ് അന്ന് ഇന്ത്യൻ കരസേന ഇടപെട്ടത്. ഹെലികോപ്റ്ററുകളാണ് അവർ ഉപയോഗിച്ചതും.
പാക് മണ്ണിൽ
ഇന്നലെ പുലർച്ചെ മൂന്നിനു ശേഷം നിയന്ത്രണരേഖയ്ക്കു സമീപം ചകോഠി, പാക് അധീന കാഷ്മീരിന്റെ തലസ്ഥാനമായ മുസാഫറാബാദിന്റെ പ്രാന്തമേഖല, പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺഖവ പ്രവിശ്യയിലെ ബാലാകോട്ട് എന്നിവിടങ്ങളിലാണ് മിറാഷ് വിമാനങ്ങൾ ബോംബ് വർഷിച്ചത്. അതിൽ ഏറ്റവും വലിയ ആക്രമണം ബാലാകോട്ടിലായിരുന്നു. ഏറ്റവും വലിയ ഭീകരതാവളവും അതായിരുന്നു.ബാലാകോട്ട് നഗരത്തിൽനിന്ന് 20 കിലോമീറ്റർ അകലെ മലഞ്ചെരിവും നദീതീരവും കൂടിയ സ്ഥലത്തായിരുന്നു ഭീകരതാവളം.
നിയന്ത്രണരേഖയിൽനിന്ന് 50 കിലോമീറ്റർ അകലെ പാക്കിസ്ഥാന് നഗരത്തിനു സമീപം ഇന്ത്യ ബോംബിട്ടു. ഇതിനു രണ്ടു പ്രാധാന്യമുണ്ട്. ഒന്ന്: മിന്നലാക്രമണം നടന്നില്ലെന്നു പാക്കിസ്ഥാനു പറയാനാവില്ല. കാരണം അത്രമാത്രം ഉള്ളിലെത്തി ബോംബിട്ടു. രണ്ട്: ഇതിനു തിരിച്ചടി നൽകാൻ പാക്കിസ്ഥാൻ നിർബന്ധിതമാകും. ഇല്ലെങ്കിൽ ആ രാജ്യത്തിനു നാണക്കേടാണ്. 2016 സെപ്റ്റംബറിലെ മിന്നലാക്രമണം നടന്നിട്ടില്ലെന്ന നിലപാടായിരുന്നു പാക്കിസ്ഥാന്റേത്. നടന്നാൽതന്നെ തങ്ങളുടെ ഭൂമിയിലല്ലല്ലോ എന്നും പറയാമായിരുന്നു. ബാലാകോട്ടിന്റെ കാര്യത്തിൽ അങ്ങനെയൊന്നിനും പഴുതില്ല.
ഇമ്രാന് പ്രതിസന്ധി
മുൻ ക്രിക്കറ്റ് താരം ഇമ്രാൻഖാന്റെ സർക്കാരിന് ഇന്ത്യൻ തിരിച്ചടി പ്രതിസന്ധി സൃഷ്ടിച്ചു എന്നു പറയുന്നതു പ്രശ്നത്തെ ലളിതവത്കരിക്കുകയാകും. രാജ്യത്തിന്റെ നേതാവ് എന്ന നിലയിൽ ഖാൻ ചോദ്യംചെയ്യപ്പെട്ടിരിക്കുന്നു എന്നതാണു സത്യം. ഇന്ത്യക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകാനാകുന്നില്ലെങ്കിൽ ഖാന്റെ നില പരുങ്ങലിലാകും. 1971-ലെ യുദ്ധം തോറ്റ് രാജിവയ്ക്കേണ്ടിവന്ന ജനറൽ യാഹ്യാ ഖാന്റെ കഥ ഇമ്രാൻ കേട്ടിട്ടുണ്ടാകണം.
ഇമ്രാനു മാത്രമല്ല പാക് ഐഎസ്ഐ തലവൻ ലഫ്റ്റനന്റ് ജനറൽ അസിം മുനീറിനും ഇതു നിർണായക സന്ധിയാണ്. പുൽവാമയിലെ ഭീകരാക്രമണം ആസൂത്രണം ചെയ്തതു മുനീറാണെന്നാണ് പരക്കെയുള്ള വിശ്വാസം. നേരത്തേ പാക് കരസേനയുടെ വടക്കൻ മേഖലയുടെ കമാൻഡറും മിലിട്ടറി ഇന്റലിജൻസിന്റെ ഡയറക്ടർ ജനറലുമായിരുന്നു മുനീർ. ഇപ്പോഴത്തെ കരസേനാമേധാവി ജനറൽ ഖമർ ജാവേദ് ബാജ്വ നേരിട്ടാണ് മുനീറിനെ ഐഎസ്ഐ മേധാവിയാക്കിയത്. കാഷ്മീരിന്റെ ഭൂമിശാസ്ത്രമടക്കം എല്ലാം നല്ല നിശ്ചയമുള്ള മുനീറിന്റെ ഏറ്റവും വലിയ നീക്കമായിരുന്നു പുൽവാമ. അതിന്റെ വക തിരിച്ചടിക്ക് ഉത്തരമില്ലെങ്കിൽ മുനീറിനു വേറേ പണി നോക്കേണ്ടിവരും.
സേനാമേധാവിയും
ജനറൽ ബാജ്വയും ഉത്തരം പറയേണ്ടതുണ്ട്. താൻ എടുത്തുവച്ചയാൾ കൈകാര്യം ചെയ്ത സംഭവം മൂലമുള്ള തിരിച്ചടിക്ക് വേറേയാരാണ് ഉത്തരം പറയുക? ബാജ്വയ്ക്കും മുനീറിനും ഒരാശ്വാസമുള്ളത് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ മുജാഹിദ് അൻവർഖാൻ തങ്ങളോട് നല്ല അടുപ്പം പുലർത്തുന്നതാണ്. കരസേനയോടും ഐഎസ്ഐയോടും യോജിച്ചുപോകുന്ന നിലപാടാണ് മുന്പും പാക് വ്യോമസേനയ്ക്കുള്ളത്.
ഒന്നിച്ചു നിൽക്കും
ഇപ്പോഴത്തെ സാഹചര്യത്തിൽ പാക്കിസ്ഥാനിലെ മൂന്നു നിർണായക ശക്തികളും - സൈന്യം, പ്രധാനമന്ത്രി, ഭീകരസംഘടനകൾ - യോജിച്ചു നീങ്ങും. ഇമ്രാൻഖാനു ഭീകരസംഘടനകളുടെ പിന്തുണയുണ്ട് എന്നത് ഒരു രഹസ്യമല്ല. നവാസ് ഷരീഫിനെ രാജ്യദ്രോഹി എന്നു ചിത്രീകരിച്ചാണു ഭീകരർ കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് പ്രചാരണം നടത്തിയത്. ജയ്ഷ് ഇ മുഹമ്മദ് അടക്കമുള്ള ഭീകരസംഘടനകൾ ഇമ്രാന്റെ പാക്കിസ്ഥാൻ തെഹ്രീക് ഇ ഇൻസാഫ് (പിടിഐ) പാർട്ടിക്കുവേണ്ടി വോട്ട് പിടിക്കുന്നുമുണ്ടായിരുന്നു.
വിവിധ സുന്നി തീവ്രവാദ ഗ്രൂപ്പുകളുടെ പിൻബലമുള്ളതു തത്കാലത്തേക്ക് ഇമ്രാന് ആഭ്യന്തര വെല്ലുവിളികൾ കുറയ്ക്കും. സൈന്യത്തിനെതിരേ നീങ്ങാത്തതിനാൽ അവരും വഴിമുടക്കില്ല. പക്ഷേ ഇന്ത്യയിൽനിന്നുള്ള തിരിച്ചടി ഇമ്രാന് അപരിഹാര്യമായ രാഷ്ട്രീയ നഷ്ടം ഉണ്ടാക്കും.
എങ്ങനെ മുഖം രക്ഷിക്കും?
പക്ഷേ, മുഖം രക്ഷിക്കാൻ ഇമ്രാനും പാക് സേനകളും സ്വീകരിക്കുന്ന നടപടി എന്തായിരിക്കും? ചൈനയടക്കമുള്ള വൻശക്തികൾ ആവശ്യപ്പെടുന്നതുപോലെ സംയമനം പാലിക്കുമോ? സംയമനം സാധിക്കുമോ?
പാക്കിസ്ഥാനും ഇന്ത്യയും അണ്വായുധ ശക്തികളാണ്. അണ്വായുധവാഹികളായ മിസൈലുകളും ഉണ്ട്. അതിർത്തിയിലെ പ്രശ്നങ്ങളെച്ചൊല്ലി ലോകം അസ്വസ്ഥമാകുന്നത് അതുകൊണ്ടാണ്.
റ്റി.സി. മാത്യു