ആഗോള ആണവായുധ മത്സരത്തിലെ ഒന്നും രണ്ടും സ്ഥാനക്കാരാണു റഷ്യയും അമേരിക്കയും. ലോകത്ത് ഇന്നുള്ള മൊത്തം ആണവായുധങ്ങളുടെ 90 ശതമാനവും ഈ രണ്ടു രാജ്യങ്ങളുടെയും പക്കലാണ്. റഷ്യ ഏകദേശം 6,850 ആണവായുധങ്ങളും അമേരിക്ക 6,550-ഓളം ആണവായുധങ്ങളുമാണ് ഇപ്പോഴും കൈവശം വച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് 1987-ൽ ഒപ്പിട്ട മധ്യദൂര ആണവായുധ കരാറിൽനിന്നു (ഐഎൻഎഫ്) പിന്മാറാൻ റഷ്യയും അമേരിക്കയും തീരുമാനിച്ചിരിക്കുന്നതു ലോകസമാധാനം കാംക്ഷിക്കുന്നവരുടെ ഉറക്കംകെടുത്തുന്നത്.
1987-ൽ അന്നത്തെ സോവ്യറ്റ് യൂണിയൻ നേതാവ് മിഖായേൽ ഗോർബച്ചേവും അമേരിക്കൻ പ്രസിഡന്റ് റോണൾഡ് റെയ്ഗനും എത്തിച്ചേർന്ന കരാറാണ് ഇന്റർമീഡിയറ്റ് റേഞ്ച് ന്യൂക്ലിയർ ഫോഴ്സസ് (ഐഎൻഎഫ്) ട്രീറ്റി. ഹോളിവുഡ് വെള്ളിത്തിരയിൽനിന്ന് ആദ്യമായി അമേരിക്കൻ പ്രസിഡന്റ് പദവിയിലെത്തിയ റെയ്ഗനും സോവ്യറ്റ് യൂണിയന്റെ അവസാന നേതാവായിരുന്ന ഗോർബച്ചേവും ആഭ്യന്തരതലത്തിൽ ഏറെ പഴികേട്ടെങ്കിലും അന്തർദേശീയരംഗത്ത് ഏറെ കൈയടി നേടിയ കരാറായിരുന്നു ഐഎന്എഫ്. ദൂരപരിധി 500 കിലോമീറ്ററിനും 5500 കിലോമീറ്ററിനും ഇടയിലുള്ള ഭൂതല മിസൈലുകൾ വിക്ഷേപിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതായിരുന്നു സുപ്രധാനമായ ഐഎൻഎഫ് കരാർ. പുടിന്റെ റഷ്യ അടുത്തയിടെ പരീക്ഷിച്ച 9M729 മധ്യദൂര മിസൈലുകൾ ഈ കരാറിന്റെ ലംഘനമാണെന്നു പറഞ്ഞാണ് കരാറിൽനിന്നു പിന്മാറുകയാണെന്ന പ്രഖ്യാപനം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയത്.
അതേസമയം, പോളണ്ടിലും റുമേനിയയിലും 1500 കിലോമീറ്ററിലധികം ദൂരപരിധിയുള്ള തോംഗറ്റ് മിസൈലുകൾ വിന്യസിച്ച് അമേരിക്കയാണു കരാറിന് ആദ്യം ഭംഗം വരുത്തിയതെന്ന വാദം റഷ്യ ഉന്നയിക്കുന്നു. ഐഎൻഎഫ് നിഷ്കർഷിക്കുന്ന 500 കിലോമീറ്ററിൽ താഴെ ദൂരപരിധിയുള്ള ആണവായുധ മിസൈലുകളാണ് തങ്ങൾ പരീക്ഷിച്ചതെന്ന് ഇരുശക്തികളും പറയുന്പോഴും പരസ്പര വിശ്വാസമില്ലായ്മ ഇരുകൂട്ടരെയും വരിഞ്ഞുമുറുക്കുകയാണ്. ഇതിന്റെ ബഹിർസ്ഫുരണമാണ് ഐഎൻഎഫിൽനിന്നുള്ള പിന്മാറ്റം.
തടസങ്ങളില്ലാതെ ചൈന
ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ ആയുധപ്പന്തയത്തിന്റെയും മത്സരത്തിന്റെയും വക്താവായിരുന്നു എക്കാലത്തും.
ആയുധലോബിയുടെ ആളായിപ്പോലും ബോൾട്ടനെ കാണുന്ന നിരീക്ഷകരുണ്ട്. ഏകധ്രുവ ലോകത്തിൽ ലോകപോലീസുകാരനായി തുടരാൻ ആയുധങ്ങൾ ഇനിയും സംഭരിച്ചേ മതിയാകൂ എന്ന പക്ഷക്കാരനാണു ബോൾട്ടൻ. മാത്രവുമല്ല അമേരിക്കയ്ക്ക് എല്ലാ മേഖലയിലും വെല്ലുവിളിയായിട്ടുള്ള ചൈന യാതൊരു ആണവ നിരായുധീകരണ ഉടന്പടിയിലും ഒപ്പിട്ടിട്ടില്ല എന്നതു സുരക്ഷാപ്രതിസന്ധിയായി ട്രംപും ബോൾട്ടനും ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു.
280 ആണവായുധങ്ങൾ കൈവശമുണ്ടെന്ന് ഔദ്യോഗികമായി സമ്മതിക്കുന്ന ചൈന അതിന്റെ പത്തിരട്ടിയെങ്കിലും ആണവായുധങ്ങൾ വിന്യസിച്ചിട്ടുണ്ടാവാം എന്നാണു സംശയിക്കപ്പെടുന്നത്.
ചൈനയെ മാത്രമല്ല ട്രംപ് പേടിക്കുന്നത്. ഇറാനുമായുള്ള ആണവകരാറിൽ നിന്നുള്ള പിന്മാറ്റവും ലോകം സാകൂതം വീക്ഷിക്കുകയായിരുന്നു. ഇറാനിലെ ഇസ്ലാമിക വിപ്ലവത്തിന്റെ 40-ാം വാർഷികം ആചരിക്കുന്ന 2019-ന്റെ തുടക്കത്തിൽത്തന്നെ അതീവ പ്രഹരശേഷിയുള്ള ആണവായുധങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടാണ് ഇറാനിലെ ഷിയ നേതാവ് അയത്തുള്ള ഖുമേനി അമേരിക്കയെ വെല്ലുവിളിച്ചിരിക്കുന്നത്.
1986 ൽ ലോകത്ത് 70,300 ലേറെ ആണവ പോർമുന ആയുധങ്ങൾ ഉണ്ടായിരുന്ന സാഹചര്യത്തിലാണ് 1987 ൽ ഐഎൻഎഫ് കരാറുണ്ടായതും 1988 ജൂൺ ഒന്നിന് ഇതു പ്രാബല്യത്തിൽ വരുത്തിയതും. നിരവധി നിരായുധീകരണ കരാറുകളുടെ ഫലമായി 2014 ൽ ഇത് 9000 ത്തിലേക്ക് കുറച്ചുകൊണ്ടുവരാൻ ആണവശക്തികളായ ഒമ്പതു രാജ്യങ്ങൾക്കായി.
പിന്നോട്ടുപോക്കിൽ ആശങ്ക
1969-ൽ തുടക്കമിട്ട സാൾട്ട് (സ്ട്രാറ്റജിക് ആംസ് ലിമിറ്റേഷൻ ട്രീറ്റി) എന്ന നിരായുധീകരണ കരാർ പിന്നീട് ആന്റി ബാലിസ്റ്റിക് മിസൈൽ ട്രീറ്റിയിൽ എത്തി നിരായുധീകരണത്തിന് ഒട്ടൊക്കെ ഊർജം നൽകിവന്നിരുന്നു. പിന്നീട് ഭൂഖണ്ഡാന്തര, അന്തർവാഹിനി നിരായുധീകരണ കരാറുകൾ ഉണ്ടായെങ്കിലും ആണവശക്തികൾ പരീക്ഷണം തുടർന്നുകൊണ്ടിരുന്നു; സമാധാന ആവശ്യത്തിനും ഊർജോത്പാദനത്തിനും എന്ന പേരിലുമൊക്കെ. 2002 ൽ അമേരിക്ക ഭൂഖണ്ഡാന്തര മിസൈൽ ഉടന്പടിയിൽനിന്ന് ഏകപക്ഷീയമായി പിന്മാറിയ സാഹചര്യമുണ്ടായി. ഇപ്പോൾ റഷ്യയും അമേരിക്കയും ഐഎൻഎഫിൽനിന്ന് പിന്മാറാൻ തീരുമാനിച്ചിരിക്കുന്നു.
1991ൽ നിലവിൽവന്ന സ്റ്റാർട്ട്-1 ഉടമ്പടിയും 2010ലെ അതിന്റെ പുതിയ അവതാരമായ ന്യൂ സ്റ്റാർട്ട് ഉടമ്പടിയുമൊക്കെ ഉണ്ടായെങ്കിലും ഇന്ത്യയും ചൈനയും പാക്കിസ്ഥാനുമൊന്നും അതിൽ പങ്കാളികളായില്ല.
145 ആയുധങ്ങൾ കൈവശം വയ്ക്കുന്ന പാക്കിസ്ഥാനും 135 ആണവായുധങ്ങൾ കൈവശമുള്ള ഇന്ത്യയും പരസ്പരം ഇത് പ്രയോഗിച്ചാലുണ്ടാകുന്ന അവസ്ഥ ദക്ഷിണേഷ്യയിൽ സമാധാന കാംക്ഷികളുടെ ഉറക്കംകെടുത്തുകയാണെന്നു മറ്റു പല രാജ്യങ്ങളും പറയുന്നു.
ലോകത്ത് ഇന്നുള്ള 15,000ൽ അധികം ആണവശേഖരത്തിൽ 9,600ൽ അധികം പ്രതിമാസ ആവശ്യങ്ങൾക്കു മാത്രമായാണ് ആണവശക്തികൾ നീക്കിവച്ചിരിക്കുന്നത്. അതിന്റെ 90 ശതമാനം കൈവശം വച്ചിരിക്കുന്ന റഷ്യയും അമേരിക്കയും സുപ്രധാനമായൊരു സന്ധിയിൽനിന്ന് പിൻവാങ്ങുന്നതു വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും.
ഡോ. സന്തോഷ് വേരനാനി
1987-ൽ അന്നത്തെ സോവ്യറ്റ് യൂണിയൻ നേതാവ് മിഖായേൽ ഗോർബച്ചേവും അമേരിക്കൻ പ്രസിഡന്റ് റോണൾഡ് റെയ്ഗനും എത്തിച്ചേർന്ന കരാറാണ് ഇന്റർമീഡിയറ്റ് റേഞ്ച് ന്യൂക്ലിയർ ഫോഴ്സസ് (ഐഎൻഎഫ്) ട്രീറ്റി. ഹോളിവുഡ് വെള്ളിത്തിരയിൽനിന്ന് ആദ്യമായി അമേരിക്കൻ പ്രസിഡന്റ് പദവിയിലെത്തിയ റെയ്ഗനും സോവ്യറ്റ് യൂണിയന്റെ അവസാന നേതാവായിരുന്ന ഗോർബച്ചേവും ആഭ്യന്തരതലത്തിൽ ഏറെ പഴികേട്ടെങ്കിലും അന്തർദേശീയരംഗത്ത് ഏറെ കൈയടി നേടിയ കരാറായിരുന്നു ഐഎന്എഫ്. ദൂരപരിധി 500 കിലോമീറ്ററിനും 5500 കിലോമീറ്ററിനും ഇടയിലുള്ള ഭൂതല മിസൈലുകൾ വിക്ഷേപിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതായിരുന്നു സുപ്രധാനമായ ഐഎൻഎഫ് കരാർ. പുടിന്റെ റഷ്യ അടുത്തയിടെ പരീക്ഷിച്ച 9M729 മധ്യദൂര മിസൈലുകൾ ഈ കരാറിന്റെ ലംഘനമാണെന്നു പറഞ്ഞാണ് കരാറിൽനിന്നു പിന്മാറുകയാണെന്ന പ്രഖ്യാപനം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയത്.
അതേസമയം, പോളണ്ടിലും റുമേനിയയിലും 1500 കിലോമീറ്ററിലധികം ദൂരപരിധിയുള്ള തോംഗറ്റ് മിസൈലുകൾ വിന്യസിച്ച് അമേരിക്കയാണു കരാറിന് ആദ്യം ഭംഗം വരുത്തിയതെന്ന വാദം റഷ്യ ഉന്നയിക്കുന്നു. ഐഎൻഎഫ് നിഷ്കർഷിക്കുന്ന 500 കിലോമീറ്ററിൽ താഴെ ദൂരപരിധിയുള്ള ആണവായുധ മിസൈലുകളാണ് തങ്ങൾ പരീക്ഷിച്ചതെന്ന് ഇരുശക്തികളും പറയുന്പോഴും പരസ്പര വിശ്വാസമില്ലായ്മ ഇരുകൂട്ടരെയും വരിഞ്ഞുമുറുക്കുകയാണ്. ഇതിന്റെ ബഹിർസ്ഫുരണമാണ് ഐഎൻഎഫിൽനിന്നുള്ള പിന്മാറ്റം.
തടസങ്ങളില്ലാതെ ചൈന
ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ ആയുധപ്പന്തയത്തിന്റെയും മത്സരത്തിന്റെയും വക്താവായിരുന്നു എക്കാലത്തും.
ആയുധലോബിയുടെ ആളായിപ്പോലും ബോൾട്ടനെ കാണുന്ന നിരീക്ഷകരുണ്ട്. ഏകധ്രുവ ലോകത്തിൽ ലോകപോലീസുകാരനായി തുടരാൻ ആയുധങ്ങൾ ഇനിയും സംഭരിച്ചേ മതിയാകൂ എന്ന പക്ഷക്കാരനാണു ബോൾട്ടൻ. മാത്രവുമല്ല അമേരിക്കയ്ക്ക് എല്ലാ മേഖലയിലും വെല്ലുവിളിയായിട്ടുള്ള ചൈന യാതൊരു ആണവ നിരായുധീകരണ ഉടന്പടിയിലും ഒപ്പിട്ടിട്ടില്ല എന്നതു സുരക്ഷാപ്രതിസന്ധിയായി ട്രംപും ബോൾട്ടനും ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു.
280 ആണവായുധങ്ങൾ കൈവശമുണ്ടെന്ന് ഔദ്യോഗികമായി സമ്മതിക്കുന്ന ചൈന അതിന്റെ പത്തിരട്ടിയെങ്കിലും ആണവായുധങ്ങൾ വിന്യസിച്ചിട്ടുണ്ടാവാം എന്നാണു സംശയിക്കപ്പെടുന്നത്.
ചൈനയെ മാത്രമല്ല ട്രംപ് പേടിക്കുന്നത്. ഇറാനുമായുള്ള ആണവകരാറിൽ നിന്നുള്ള പിന്മാറ്റവും ലോകം സാകൂതം വീക്ഷിക്കുകയായിരുന്നു. ഇറാനിലെ ഇസ്ലാമിക വിപ്ലവത്തിന്റെ 40-ാം വാർഷികം ആചരിക്കുന്ന 2019-ന്റെ തുടക്കത്തിൽത്തന്നെ അതീവ പ്രഹരശേഷിയുള്ള ആണവായുധങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടാണ് ഇറാനിലെ ഷിയ നേതാവ് അയത്തുള്ള ഖുമേനി അമേരിക്കയെ വെല്ലുവിളിച്ചിരിക്കുന്നത്.
1986 ൽ ലോകത്ത് 70,300 ലേറെ ആണവ പോർമുന ആയുധങ്ങൾ ഉണ്ടായിരുന്ന സാഹചര്യത്തിലാണ് 1987 ൽ ഐഎൻഎഫ് കരാറുണ്ടായതും 1988 ജൂൺ ഒന്നിന് ഇതു പ്രാബല്യത്തിൽ വരുത്തിയതും. നിരവധി നിരായുധീകരണ കരാറുകളുടെ ഫലമായി 2014 ൽ ഇത് 9000 ത്തിലേക്ക് കുറച്ചുകൊണ്ടുവരാൻ ആണവശക്തികളായ ഒമ്പതു രാജ്യങ്ങൾക്കായി.
പിന്നോട്ടുപോക്കിൽ ആശങ്ക
1969-ൽ തുടക്കമിട്ട സാൾട്ട് (സ്ട്രാറ്റജിക് ആംസ് ലിമിറ്റേഷൻ ട്രീറ്റി) എന്ന നിരായുധീകരണ കരാർ പിന്നീട് ആന്റി ബാലിസ്റ്റിക് മിസൈൽ ട്രീറ്റിയിൽ എത്തി നിരായുധീകരണത്തിന് ഒട്ടൊക്കെ ഊർജം നൽകിവന്നിരുന്നു. പിന്നീട് ഭൂഖണ്ഡാന്തര, അന്തർവാഹിനി നിരായുധീകരണ കരാറുകൾ ഉണ്ടായെങ്കിലും ആണവശക്തികൾ പരീക്ഷണം തുടർന്നുകൊണ്ടിരുന്നു; സമാധാന ആവശ്യത്തിനും ഊർജോത്പാദനത്തിനും എന്ന പേരിലുമൊക്കെ. 2002 ൽ അമേരിക്ക ഭൂഖണ്ഡാന്തര മിസൈൽ ഉടന്പടിയിൽനിന്ന് ഏകപക്ഷീയമായി പിന്മാറിയ സാഹചര്യമുണ്ടായി. ഇപ്പോൾ റഷ്യയും അമേരിക്കയും ഐഎൻഎഫിൽനിന്ന് പിന്മാറാൻ തീരുമാനിച്ചിരിക്കുന്നു.
1991ൽ നിലവിൽവന്ന സ്റ്റാർട്ട്-1 ഉടമ്പടിയും 2010ലെ അതിന്റെ പുതിയ അവതാരമായ ന്യൂ സ്റ്റാർട്ട് ഉടമ്പടിയുമൊക്കെ ഉണ്ടായെങ്കിലും ഇന്ത്യയും ചൈനയും പാക്കിസ്ഥാനുമൊന്നും അതിൽ പങ്കാളികളായില്ല.
145 ആയുധങ്ങൾ കൈവശം വയ്ക്കുന്ന പാക്കിസ്ഥാനും 135 ആണവായുധങ്ങൾ കൈവശമുള്ള ഇന്ത്യയും പരസ്പരം ഇത് പ്രയോഗിച്ചാലുണ്ടാകുന്ന അവസ്ഥ ദക്ഷിണേഷ്യയിൽ സമാധാന കാംക്ഷികളുടെ ഉറക്കംകെടുത്തുകയാണെന്നു മറ്റു പല രാജ്യങ്ങളും പറയുന്നു.
ലോകത്ത് ഇന്നുള്ള 15,000ൽ അധികം ആണവശേഖരത്തിൽ 9,600ൽ അധികം പ്രതിമാസ ആവശ്യങ്ങൾക്കു മാത്രമായാണ് ആണവശക്തികൾ നീക്കിവച്ചിരിക്കുന്നത്. അതിന്റെ 90 ശതമാനം കൈവശം വച്ചിരിക്കുന്ന റഷ്യയും അമേരിക്കയും സുപ്രധാനമായൊരു സന്ധിയിൽനിന്ന് പിൻവാങ്ങുന്നതു വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും.
ഡോ. സന്തോഷ് വേരനാനി