ജയ്ഷ് ഇ മുഹമ്മദി (ജെഇഎം)ന്റെ അവകാശവാദം വിശ്വസിച്ചാൽ ജമ്മു-കാഷ്മീരിനു വരാനിരിക്കുന്നതു കൂടുതൽ സംഘർഷത്തിന്റെ നാളുകളാണ്. "മുഹമ്മദിന്റെ സൈന്യം' (ജയ്ഷ് ഇ മുഹമ്മദിന്റെ അർഥം അതാണ്) അവകാശപ്പെടുന്നതു കഴിഞ്ഞ വർഷം ഇരുനൂറിലേറെ കാഷ്മീരിയുവാക്കൾ അവരുടെ കൂടെ ചേർന്നെന്നാണ്.
ഇതു ചെറിയ സംഖ്യയോ ചെറിയ കാര്യമോ അല്ല. കാഷ്മീരിൽ ചാവേറായി വന്ന മൂന്നാമത്തെ കാഷ്മീരുകാരനാണു വ്യാഴാഴ്ച ചാവേറായ ആദിൽ അഹമ്മദ് ദർ.
ആദ്യത്തെ കാഷ്മീരി ചാവേർ (ഫിദായീൻ) 2000-ൽ ശ്രീനഗറിലെ ബദാമി ബാഗിൽ സൈനികാസ്ഥാനത്തിനു മുന്നിൽ സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം കൊണ്ടുവന്നു സ്ഫോടനം നടത്തിയ അഫാഖ് അഹമ്മദ് ഷാ എന്ന പതിനേഴുകാരനാണ്. ജെഇഎമ്മിൽ ആയിരുന്നു അഫാഖും. കരസേനയുടെ 15-ാം കോർ ആസ്ഥാനത്തിനു മുന്പിൽ നടന്ന ആ സ്ഫോടനത്തിൽ എട്ടു ജവാന്മാർ കൊല്ലപ്പെട്ടു. അഫാഖും മരിച്ചു.
രണ്ടാമതൊരു കാഷ്മീരി ചാവേർ 17 വർഷത്തിനുശേഷമാണുണ്ടായത്. 2017 ഡിസംബർ 31-നു ലെത്പോരയിൽ സിആർപിഎഫിന്റെ ട്രെയിനിംഗ് കേന്ദ്രത്തിൽ കയറിയ ഫർദീൻ അഹമ്മദ് ഖാൻ എന്ന പതിനാറുകാരനാണ്. വ്യാഴാഴ്ച ആക്രമണം നടന്ന അന്തപോരയ്ക്കു തൊട്ടടുത്താണ് ലെത്പോര. മൂന്നു പാക്കിസ്ഥാനി ഭീകരരോടൊപ്പം ആക്രമണം നടത്തിയ ഫർദീൻ കൊല്ലപ്പെട്ടു. സിആർപിഎഫിലെ ഒരു ഇൻസ്പെക്ടറടക്കം നാലുപേർ ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ചു. ഒരു ജവാൻ ഹൃദയാഘാതം മൂലവും മരിച്ചു.
മൂന്നാമത്തെ സ്വദേശി ഫിദായീൻ ആയ ആദിൽ പത്താം ക്ലാസ് പാസായിട്ടുണ്ട്. പുൽവാമ ജില്ലയിലെ കകപോര ഗ്രാമക്കാരനാണ്. ഇയാളുടെ അച്ഛൻ റിയാസ് അഹമ്മദ് ദർ ഒരു ചെറിയ കട നടത്തുന്നു. ആരീഫ് എന്ന സഹോദരനുണ്ട് ആദിലിന്.
സാന്പത്തികമായി താഴ്ന്ന ഇടത്തരം കുടുംബമാണ് ഇവരുടേത്. ഗുണ്ടിബാഗിലാണ് ആദിൽ സ്കൂൾ പഠനം നടത്തിയത്. പന്ത്രണ്ടിൽ പഠിക്കുന്പോൾ പഠനം നിർത്തി. പിന്നെ ഒരു തടിമില്ലിൽ പണിക്കാരനായി. കഴിഞ്ഞ വർഷം മാർച്ച് 19നാണ് ഇരുപത്തൊന്നു വയസുള്ള ആദിൽ ജെഇഎമ്മിൽ ചേരാൻ പോയത്. പിന്നീട് ആദിലിനെ നാട്ടുകാർ കണ്ടിട്ടില്ല. ആദിലിനൊപ്പം സുഹൃത്തും കാഷ്മീർ യൂണിവേഴ്സിറ്റിയിലെ ജിയോളജി വിദ്യാർഥിയുമായ സമീർ മുഹമ്മദും കഴിഞ്ഞ മാർച്ചിൽ അപ്രത്യക്ഷനായിട്ടുണ്ട്. ഇരുവരെയും കാണാതായെന്നു വീട്ടുകാർ പോലീസിൽ പരാതിപ്പെടുകയും ചെയ്തു.
ആഴ്ചകൾക്കുശേഷം ഭീകരരുടെ സമൂഹമാധ്യമ കൂട്ടായ്മകളിൽ ആദിലിന്റെ ചിത്രം വന്നു. എകെ- 47 തോക്കും പിടിച്ചുനില്ക്കുന്ന ആദിലിനു ഭീകരരുടെ ഇടയിലെ രഹസ്യപേര് വഖാസ് കമാൻഡോ എന്നായിരുന്നു.
കാഷ്മീർ താഴ്വരയിൽ തീവ്രവാദികളെയും പാക് അനുകൂലികളെയും അടിച്ചമർത്തുന്ന കേന്ദ്ര സമീപനമാണു കൂടുതൽ ചെറുപ്പക്കാരെ ഭീകരപ്രസ്ഥാനങ്ങളിലേക്ക് ആകർഷിക്കുന്നതെന്നു വിമർശനമുണ്ട്. സൈന്യത്തെ കല്ലെറിയുന്നവരെയും സർക്കാരിനെതിരേ പ്രതിഷേധിക്കുന്നവരെയുമൊക്കെ വെടിയുണ്ടകൊണ്ടു നേരിടുന്നതാണു മോദി സർക്കാരിന്റെ നയം.
കാഷ്മീർ പ്രശ്നം ഇന്ത്യയും പാക്കിസ്ഥാനുമായുള്ള ബന്ധത്തിന്റെ ഒരു ഭാഗം മാത്രമാണ്. കാഷ്മീരിൽ പ്രശ്നങ്ങൾ കുത്തിപ്പൊക്കുന്നതും വളർത്തുന്നതും ആളെ അയച്ച് ആക്രമണങ്ങൾ നടത്തുന്നതുമെല്ലാം പാക്കിസ്ഥാനാണ്.
പാക്കിസ്ഥാനുമായി സൗഹൃദത്തിലാകാൻ മോദിസർക്കാർ പലതും ചെയ്തു. സത്യപ്രതിജ്ഞയ്ക്കു ക്ഷണിച്ചു; പാക് പ്രധാന മന്ത്രി നവാസ് ഷരീഫിന്റെ ജന്മദിനാഘോഷത്തിനു ചെന്നു. ഇങ്ങനെ പലതും. പക്ഷേ പത്താൻകോട്ടും ഉറിയിലും സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചതായിരുന്നു പാക് മറുപടി. ഷരീഫിനാകട്ടെ ഭരണവും സ്വാതന്ത്ര്യവും പോയി.
കാഷ്മീരിൽ പിഡിപിയുമായുള്ള കൂട്ടുഭരണം അവസാനിപ്പിച്ചശേഷം അടിച്ചമർത്തി ഭീകരത ഇല്ലാതാക്കാം എന്ന ധാരണയിലാണു കേന്ദ്രം നീങ്ങുന്നത്. പക്ഷേ, അതു വിജയകരമല്ലെന്നു പുൽവാമയിലെ ചാവേറാക്രമണം തെളിയിച്ചു.
ഇപ്പോഴത്തെ നയത്തിന്റെ ഏറ്റവും വലിയ അപകടം കൂടുതൽ യുവാക്കൾ ഭീകരപ്രസ്ഥാനങ്ങളിലേക്കു പോകുന്നതാണ്. ജെഇഎം പോലുള്ള ഭീകരസംഘങ്ങളിൽ ചേരുന്നവരെ നാട്ടുകാർ ആദരിക്കുന്ന അവസ്ഥവരെ വന്നു.
റ്റി.സി. മാത്യു
ഇതു ചെറിയ സംഖ്യയോ ചെറിയ കാര്യമോ അല്ല. കാഷ്മീരിൽ ചാവേറായി വന്ന മൂന്നാമത്തെ കാഷ്മീരുകാരനാണു വ്യാഴാഴ്ച ചാവേറായ ആദിൽ അഹമ്മദ് ദർ.
ആദ്യത്തെ കാഷ്മീരി ചാവേർ (ഫിദായീൻ) 2000-ൽ ശ്രീനഗറിലെ ബദാമി ബാഗിൽ സൈനികാസ്ഥാനത്തിനു മുന്നിൽ സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം കൊണ്ടുവന്നു സ്ഫോടനം നടത്തിയ അഫാഖ് അഹമ്മദ് ഷാ എന്ന പതിനേഴുകാരനാണ്. ജെഇഎമ്മിൽ ആയിരുന്നു അഫാഖും. കരസേനയുടെ 15-ാം കോർ ആസ്ഥാനത്തിനു മുന്പിൽ നടന്ന ആ സ്ഫോടനത്തിൽ എട്ടു ജവാന്മാർ കൊല്ലപ്പെട്ടു. അഫാഖും മരിച്ചു.
രണ്ടാമതൊരു കാഷ്മീരി ചാവേർ 17 വർഷത്തിനുശേഷമാണുണ്ടായത്. 2017 ഡിസംബർ 31-നു ലെത്പോരയിൽ സിആർപിഎഫിന്റെ ട്രെയിനിംഗ് കേന്ദ്രത്തിൽ കയറിയ ഫർദീൻ അഹമ്മദ് ഖാൻ എന്ന പതിനാറുകാരനാണ്. വ്യാഴാഴ്ച ആക്രമണം നടന്ന അന്തപോരയ്ക്കു തൊട്ടടുത്താണ് ലെത്പോര. മൂന്നു പാക്കിസ്ഥാനി ഭീകരരോടൊപ്പം ആക്രമണം നടത്തിയ ഫർദീൻ കൊല്ലപ്പെട്ടു. സിആർപിഎഫിലെ ഒരു ഇൻസ്പെക്ടറടക്കം നാലുപേർ ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ചു. ഒരു ജവാൻ ഹൃദയാഘാതം മൂലവും മരിച്ചു.
മൂന്നാമത്തെ സ്വദേശി ഫിദായീൻ ആയ ആദിൽ പത്താം ക്ലാസ് പാസായിട്ടുണ്ട്. പുൽവാമ ജില്ലയിലെ കകപോര ഗ്രാമക്കാരനാണ്. ഇയാളുടെ അച്ഛൻ റിയാസ് അഹമ്മദ് ദർ ഒരു ചെറിയ കട നടത്തുന്നു. ആരീഫ് എന്ന സഹോദരനുണ്ട് ആദിലിന്.
സാന്പത്തികമായി താഴ്ന്ന ഇടത്തരം കുടുംബമാണ് ഇവരുടേത്. ഗുണ്ടിബാഗിലാണ് ആദിൽ സ്കൂൾ പഠനം നടത്തിയത്. പന്ത്രണ്ടിൽ പഠിക്കുന്പോൾ പഠനം നിർത്തി. പിന്നെ ഒരു തടിമില്ലിൽ പണിക്കാരനായി. കഴിഞ്ഞ വർഷം മാർച്ച് 19നാണ് ഇരുപത്തൊന്നു വയസുള്ള ആദിൽ ജെഇഎമ്മിൽ ചേരാൻ പോയത്. പിന്നീട് ആദിലിനെ നാട്ടുകാർ കണ്ടിട്ടില്ല. ആദിലിനൊപ്പം സുഹൃത്തും കാഷ്മീർ യൂണിവേഴ്സിറ്റിയിലെ ജിയോളജി വിദ്യാർഥിയുമായ സമീർ മുഹമ്മദും കഴിഞ്ഞ മാർച്ചിൽ അപ്രത്യക്ഷനായിട്ടുണ്ട്. ഇരുവരെയും കാണാതായെന്നു വീട്ടുകാർ പോലീസിൽ പരാതിപ്പെടുകയും ചെയ്തു.
ആഴ്ചകൾക്കുശേഷം ഭീകരരുടെ സമൂഹമാധ്യമ കൂട്ടായ്മകളിൽ ആദിലിന്റെ ചിത്രം വന്നു. എകെ- 47 തോക്കും പിടിച്ചുനില്ക്കുന്ന ആദിലിനു ഭീകരരുടെ ഇടയിലെ രഹസ്യപേര് വഖാസ് കമാൻഡോ എന്നായിരുന്നു.
കാഷ്മീർ താഴ്വരയിൽ തീവ്രവാദികളെയും പാക് അനുകൂലികളെയും അടിച്ചമർത്തുന്ന കേന്ദ്ര സമീപനമാണു കൂടുതൽ ചെറുപ്പക്കാരെ ഭീകരപ്രസ്ഥാനങ്ങളിലേക്ക് ആകർഷിക്കുന്നതെന്നു വിമർശനമുണ്ട്. സൈന്യത്തെ കല്ലെറിയുന്നവരെയും സർക്കാരിനെതിരേ പ്രതിഷേധിക്കുന്നവരെയുമൊക്കെ വെടിയുണ്ടകൊണ്ടു നേരിടുന്നതാണു മോദി സർക്കാരിന്റെ നയം.
കാഷ്മീർ പ്രശ്നം ഇന്ത്യയും പാക്കിസ്ഥാനുമായുള്ള ബന്ധത്തിന്റെ ഒരു ഭാഗം മാത്രമാണ്. കാഷ്മീരിൽ പ്രശ്നങ്ങൾ കുത്തിപ്പൊക്കുന്നതും വളർത്തുന്നതും ആളെ അയച്ച് ആക്രമണങ്ങൾ നടത്തുന്നതുമെല്ലാം പാക്കിസ്ഥാനാണ്.
പാക്കിസ്ഥാനുമായി സൗഹൃദത്തിലാകാൻ മോദിസർക്കാർ പലതും ചെയ്തു. സത്യപ്രതിജ്ഞയ്ക്കു ക്ഷണിച്ചു; പാക് പ്രധാന മന്ത്രി നവാസ് ഷരീഫിന്റെ ജന്മദിനാഘോഷത്തിനു ചെന്നു. ഇങ്ങനെ പലതും. പക്ഷേ പത്താൻകോട്ടും ഉറിയിലും സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചതായിരുന്നു പാക് മറുപടി. ഷരീഫിനാകട്ടെ ഭരണവും സ്വാതന്ത്ര്യവും പോയി.
കാഷ്മീരിൽ പിഡിപിയുമായുള്ള കൂട്ടുഭരണം അവസാനിപ്പിച്ചശേഷം അടിച്ചമർത്തി ഭീകരത ഇല്ലാതാക്കാം എന്ന ധാരണയിലാണു കേന്ദ്രം നീങ്ങുന്നത്. പക്ഷേ, അതു വിജയകരമല്ലെന്നു പുൽവാമയിലെ ചാവേറാക്രമണം തെളിയിച്ചു.
ഇപ്പോഴത്തെ നയത്തിന്റെ ഏറ്റവും വലിയ അപകടം കൂടുതൽ യുവാക്കൾ ഭീകരപ്രസ്ഥാനങ്ങളിലേക്കു പോകുന്നതാണ്. ജെഇഎം പോലുള്ള ഭീകരസംഘങ്ങളിൽ ചേരുന്നവരെ നാട്ടുകാർ ആദരിക്കുന്ന അവസ്ഥവരെ വന്നു.
റ്റി.സി. മാത്യു