ജമ്മു-കാഷ്മീരിലെ ഏറ്റവും വലിയ ഭീകരാക്രമണമാണ് ഇന്നലെ നടന്നത്. 2001-ൽ കാഷ്മീർ അസംബ്ലി മന്ദിരത്തിലെ കാർബോംബ് ആക്രമണത്തിൽ 38 പേർക്കാണു ജീവൻ നഷ്ടപ്പെട്ടത്. ഇന്നലെ അതിലുമേറെയായി ആളപായം.
2547 സിആർപിഎഫ് ജവാന്മാർ 78 വാഹനങ്ങളിലായി സഞ്ചരിച്ച സൈനികവ്യൂഹത്തിലേക്കാണ് ഇന്നലെ ചാവേർ ഭീകരൻ കടന്നാക്രമിച്ചത്. 350 കിലോഗ്രാം സ്ഫോടകവസ്തുക്കൾ അയാളുടെ സ്കോർപിയോയിൽ ഉണ്ടായിരുന്നതായി കരുതപ്പെടുന്നു.
2016-ലെ ഉറി ആക്രമണത്തെത്തുടർന്ന് അതിർത്തി കടന്നു നടത്തിയ മിന്നലാക്രമണം ഏറെ രാഷ്ട്രീയനേട്ടം മോദിക്കു സമ്മാനിച്ചു. ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപി വിജയത്തിനുള്ള ഒരു കാരണമായി അതു ചൂണ്ടിക്കാട്ടുന്നുണ്ട്.
വീണ്ടുമൊരു മിന്നലാക്രമണം വേണം എന്നു നാനാഭാഗത്തുനിന്നും മുറവിളി ഉയരുന്നുണ്ട്. പ്രധാനമന്ത്രി അടക്കമുള്ളവർ "പാക്കിസ്ഥാൻ ഒരിക്കലും മറക്കാത്തതരം തിരിച്ചടി' നൽകുമെന്നും പറയുന്നു.
സ്നേഹത്തെ വാഴ്ത്തിപ്പാടുന്ന വാലന്റൈൻ ദിനത്തിലാണ് അതിർത്തിക്കപ്പുറത്തുനിന്ന് ആസൂത്രണം ചെയ്തതെന്നു കരുതുന്ന ഭീകരാക്രമണം. പുൽവാമയിലെ കകപോറക്കാരനായ അദിൽ അഹമ്മദ് എന്നയാളാണ് ചാവേറായത്. ഇയാൾ കഴിഞ്ഞവർഷമാണ് ജയ്ഷ് ഇ മുഹമ്മദി ൽ (ജെഇഎം) ചേർന്നതെന്നു കരുതപ്പെടുന്നു.
ജമ്മു-കാഷ്മീരിൽ ഏറ്റവുമധികം വിന്യസിക്കപ്പെട്ടിട്ടുള്ള സേനാവിഭാഗമാണ് സിആർപിഎഫ്. നേരത്തേ അതിർത്തിരക്ഷാസേന (ബിഎസ്എഫ്) ആണ് ക്രമസമാധാനപാലന ചുമതല നിറവേറ്റിയിരുന്നത്. 2005-ൽ അവരെ അതിർത്തിയിൽ മാത്രമാക്കി. ഇപ്പോൾ 60,000-ൽ അധികം സിആർപിഎഫ് ജവാന്മാർ ജമ്മുകാഷ്മീരിൽ ഉണ്ട്.
സിആർപിഎഫിനു നേരേ ഇതിനു മുന്പുണ്ടായ അവസാന ആക്രമണം കഴിഞ്ഞ ജൂലൈയിൽ അനന്ത്നാഗിൽവച്ചായിരുന്നു. സിആർപിഎഫ് പിക്കറ്റ് ആക്രമിച്ച ഭീകരർ രണ്ടു ജവാന്മാരെ വധിച്ചു. കഴിഞ്ഞവർഷം ഫെബ്രുവരിയിൽ ശ്രീനഗറിലെ സിആർപിഎഫ് ക്യാന്പ് ആക്രമിച്ച ഭീകരരെ 30 മണിക്കൂർ നീണ്ട പോരാട്ടത്തിൽ കൊലപ്പെടുത്തി. ജവാന്മാർക്കു ജീവഹാനി നേരിട്ടില്ല.
2017 ഡിസംബർ 31-നും 2018 ജനുവരി ഒന്നിനും ദക്ഷിണ കാഷ്മീരിലെ ലെതാപോരയിൽ ഭീകരാക്രമണത്തിൽ അഞ്ചു സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടു. മൂന്നുപേർക്കു പരിക്കേറ്റു. അവിടെയും ജെഇഎം ഭീകരരാണ് ആക്രമിച്ചത്. ബിഎസ്എഫ് ജവാന്മാരുമായി ഏറ്റുമുട്ടിയ ഭീകരരെ നേരിട്ട സിആർപിഎഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. മൂന്നു ഭീകരരെ കൊന്നു.
2017 ഓഗസ്റ്റ് 26-നു പുൽവാമയിലെ ജില്ലാ പോലീസ് ആസ്ഥാനം ആക്രമിച്ച മൂന്നു ജെഇഎം ഭീകരർ എട്ടു സുരക്ഷാഭടന്മാരെ വധിച്ചു. ഭീകരർ മൂവരും കൊല്ലപ്പെട്ടു.
2016 നവംബർ 29-ന് ജമ്മുവിലെ നഗ്രോതയിൽ കരസേനയിലെ പീരങ്കിപ്പടയുടെ ക്യാന്പ് ആക്രമിച്ച മൂന്നു ഭീകരർ എട്ടു ജവാന്മാരെ വധിച്ചു. ഭീകരർ കൊല്ലപ്പെട്ടു.
ഉറി ആക്രമണം 2016 സെപ്റ്റംബർ 18-നായിരുന്നു. നാലു പാക് ഭീകരർ ബാരാമുള്ളയിലെ ഉറി സൈനിക ക്യാന്പിൽ രാത്രി കയറി 18 ജവാന്മാരെ വധിച്ചു. ഭീകരരെ കൊന്നൊടുക്കാൻ ഒന്നര ദിവസമെടുത്തു.
2016 ജൂൺ 25-നു ജമ്മു-ശ്രീനഗർ ദേശീയപാതയിലെ പാംപോറിൽ സിആർപിഎഫ് ബസിനു നേരേ ഭീകരർ നടത്തിയ വെടിവയ്പിൽ എട്ടു ജവാന്മാർ വീരമൃത്യു വരിച്ചു. ആ മാസമാദ്യം പാംപോറിൽ ഒരു സിആർപിഎഫ് ബസ് ആക്രമിച്ച ഭീകരർ രണ്ടു ജവാന്മാരെ വധിച്ചു. തുടർന്ന് ഒരു സർക്കാർ കെട്ടിടത്തിൽ ഒളിച്ച ഭീകരരെ നേരിടുന്നതിനിടെ മൂന്നു സൈനികർ വീരമൃത്യു വരിച്ചു.
2014 ഡിസംബർ അഞ്ചിന് ഉറിക്കടുത്ത് മോഹ്റയിലെ പട്ടാളക്യാന്പിൽ ആറു ഭീകരർ ആക്രമണം നടത്തി. പത്തു സൈനികർ വീരമൃത്യു വരിച്ചു. എല്ലാ ഭീകരന്മാരെയും കൊന്നൊടുക്കി.
2013 ജൂൺ 24-നു ഹൈദർപോരയിൽ സൈനിക വാഹനം ആക്രമിച്ച ഭീകരർ എട്ടു ജവാന്മാരെ വധിച്ചു.
2008 ജൂലൈ 19-നു ശ്രീനഗറിനടുത്ത നർബലിൽ വിദൂര നിയന്ത്രിത സ്ഫോടകവസ്തു ഉപയോഗിച്ചു പട്ടാളവാഹനം തകർത്ത് പത്തു ഭടന്മാരെ വധിച്ചു.
2005 നവംബർ രണ്ടിനു മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദിന്റെ വസതിയിലേക്ക് കാർ ഇടിച്ചുകയറ്റിയ ചാവേർ നടത്തിയ സ്ഫോടനത്തിൽ മൂന്നു പോലീസുകാരും ആറു സാധാരണക്കാരും കൊല്ലപ്പെട്ടു. 2005 ജൂൺ 24-നു കാർബോംബ് സ്ഫോടനത്തിൽ ഒൻപതു കരസേനാ ജവാന്മാർക്കു വീരമൃത്യു.
2004 ഓഗസ്റ്റ് നാലിനു ശ്രീനഗറിലെ രാജ്ബാഗിൽ സിആർപിഎഫ് ക്യാന്പ് ആക്രമിച്ച ഭീകരർ ഒൻപതു ജവാന്മാരെ വധിച്ചു.
2004 ഏപ്രിൽ എട്ടിന് പിഡിപിയുടെ റാലിയിലേക്ക് ബോംബ് എറിഞ്ഞ ഭീകരർ 11 പേരെ വധിച്ചു.
2003 ജൂലൈ 22-ന് അവ്നൂരിലെ പട്ടാളക്യാന്പിൽ ബ്രിഗേഡിയർ അടക്കം എട്ടു ഭടന്മാർക്കു ഭീകരാക്രമണത്തിൽ വീരമൃത്യു. 2003 ജൂൺ 28-ന് സുഞ്ജ്വാൻ പട്ടാളക്യാന്പിലെ ഭീകരാക്രമണത്തിൽ 12 ഭടന്മാർ വീരമൃത്യു വരിച്ചു. 2002 മേയ് 14-ന് ജമ്മുവിലെ കാലുചാക് പട്ടാള കന്റോൺമെന്റിലെ ഭീകരാക്രമണത്തിൽ 36 ജവാന്മാർ വീരമൃത്യു വരിച്ചു.
2001 ഒക്ടോബർ ഒന്നിന് ശ്രീനഗറിലെ പഴയ നിയമസഭാ കോംപ്ലക്സിൽ കാർബോംബ് സ്ഫോടനം നടത്തിയ ഭീകരർ 38 പേരുടെ ജീവനെടുത്തു.
2547 സിആർപിഎഫ് ജവാന്മാർ 78 വാഹനങ്ങളിലായി സഞ്ചരിച്ച സൈനികവ്യൂഹത്തിലേക്കാണ് ഇന്നലെ ചാവേർ ഭീകരൻ കടന്നാക്രമിച്ചത്. 350 കിലോഗ്രാം സ്ഫോടകവസ്തുക്കൾ അയാളുടെ സ്കോർപിയോയിൽ ഉണ്ടായിരുന്നതായി കരുതപ്പെടുന്നു.
2016-ലെ ഉറി ആക്രമണത്തെത്തുടർന്ന് അതിർത്തി കടന്നു നടത്തിയ മിന്നലാക്രമണം ഏറെ രാഷ്ട്രീയനേട്ടം മോദിക്കു സമ്മാനിച്ചു. ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപി വിജയത്തിനുള്ള ഒരു കാരണമായി അതു ചൂണ്ടിക്കാട്ടുന്നുണ്ട്.
വീണ്ടുമൊരു മിന്നലാക്രമണം വേണം എന്നു നാനാഭാഗത്തുനിന്നും മുറവിളി ഉയരുന്നുണ്ട്. പ്രധാനമന്ത്രി അടക്കമുള്ളവർ "പാക്കിസ്ഥാൻ ഒരിക്കലും മറക്കാത്തതരം തിരിച്ചടി' നൽകുമെന്നും പറയുന്നു.
സ്നേഹത്തെ വാഴ്ത്തിപ്പാടുന്ന വാലന്റൈൻ ദിനത്തിലാണ് അതിർത്തിക്കപ്പുറത്തുനിന്ന് ആസൂത്രണം ചെയ്തതെന്നു കരുതുന്ന ഭീകരാക്രമണം. പുൽവാമയിലെ കകപോറക്കാരനായ അദിൽ അഹമ്മദ് എന്നയാളാണ് ചാവേറായത്. ഇയാൾ കഴിഞ്ഞവർഷമാണ് ജയ്ഷ് ഇ മുഹമ്മദി ൽ (ജെഇഎം) ചേർന്നതെന്നു കരുതപ്പെടുന്നു.
ജമ്മു-കാഷ്മീരിൽ ഏറ്റവുമധികം വിന്യസിക്കപ്പെട്ടിട്ടുള്ള സേനാവിഭാഗമാണ് സിആർപിഎഫ്. നേരത്തേ അതിർത്തിരക്ഷാസേന (ബിഎസ്എഫ്) ആണ് ക്രമസമാധാനപാലന ചുമതല നിറവേറ്റിയിരുന്നത്. 2005-ൽ അവരെ അതിർത്തിയിൽ മാത്രമാക്കി. ഇപ്പോൾ 60,000-ൽ അധികം സിആർപിഎഫ് ജവാന്മാർ ജമ്മുകാഷ്മീരിൽ ഉണ്ട്.
സിആർപിഎഫിനു നേരേ ഇതിനു മുന്പുണ്ടായ അവസാന ആക്രമണം കഴിഞ്ഞ ജൂലൈയിൽ അനന്ത്നാഗിൽവച്ചായിരുന്നു. സിആർപിഎഫ് പിക്കറ്റ് ആക്രമിച്ച ഭീകരർ രണ്ടു ജവാന്മാരെ വധിച്ചു. കഴിഞ്ഞവർഷം ഫെബ്രുവരിയിൽ ശ്രീനഗറിലെ സിആർപിഎഫ് ക്യാന്പ് ആക്രമിച്ച ഭീകരരെ 30 മണിക്കൂർ നീണ്ട പോരാട്ടത്തിൽ കൊലപ്പെടുത്തി. ജവാന്മാർക്കു ജീവഹാനി നേരിട്ടില്ല.
2017 ഡിസംബർ 31-നും 2018 ജനുവരി ഒന്നിനും ദക്ഷിണ കാഷ്മീരിലെ ലെതാപോരയിൽ ഭീകരാക്രമണത്തിൽ അഞ്ചു സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടു. മൂന്നുപേർക്കു പരിക്കേറ്റു. അവിടെയും ജെഇഎം ഭീകരരാണ് ആക്രമിച്ചത്. ബിഎസ്എഫ് ജവാന്മാരുമായി ഏറ്റുമുട്ടിയ ഭീകരരെ നേരിട്ട സിആർപിഎഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. മൂന്നു ഭീകരരെ കൊന്നു.
2017 ഓഗസ്റ്റ് 26-നു പുൽവാമയിലെ ജില്ലാ പോലീസ് ആസ്ഥാനം ആക്രമിച്ച മൂന്നു ജെഇഎം ഭീകരർ എട്ടു സുരക്ഷാഭടന്മാരെ വധിച്ചു. ഭീകരർ മൂവരും കൊല്ലപ്പെട്ടു.
2016 നവംബർ 29-ന് ജമ്മുവിലെ നഗ്രോതയിൽ കരസേനയിലെ പീരങ്കിപ്പടയുടെ ക്യാന്പ് ആക്രമിച്ച മൂന്നു ഭീകരർ എട്ടു ജവാന്മാരെ വധിച്ചു. ഭീകരർ കൊല്ലപ്പെട്ടു.
ഉറി ആക്രമണം 2016 സെപ്റ്റംബർ 18-നായിരുന്നു. നാലു പാക് ഭീകരർ ബാരാമുള്ളയിലെ ഉറി സൈനിക ക്യാന്പിൽ രാത്രി കയറി 18 ജവാന്മാരെ വധിച്ചു. ഭീകരരെ കൊന്നൊടുക്കാൻ ഒന്നര ദിവസമെടുത്തു.
2016 ജൂൺ 25-നു ജമ്മു-ശ്രീനഗർ ദേശീയപാതയിലെ പാംപോറിൽ സിആർപിഎഫ് ബസിനു നേരേ ഭീകരർ നടത്തിയ വെടിവയ്പിൽ എട്ടു ജവാന്മാർ വീരമൃത്യു വരിച്ചു. ആ മാസമാദ്യം പാംപോറിൽ ഒരു സിആർപിഎഫ് ബസ് ആക്രമിച്ച ഭീകരർ രണ്ടു ജവാന്മാരെ വധിച്ചു. തുടർന്ന് ഒരു സർക്കാർ കെട്ടിടത്തിൽ ഒളിച്ച ഭീകരരെ നേരിടുന്നതിനിടെ മൂന്നു സൈനികർ വീരമൃത്യു വരിച്ചു.
2014 ഡിസംബർ അഞ്ചിന് ഉറിക്കടുത്ത് മോഹ്റയിലെ പട്ടാളക്യാന്പിൽ ആറു ഭീകരർ ആക്രമണം നടത്തി. പത്തു സൈനികർ വീരമൃത്യു വരിച്ചു. എല്ലാ ഭീകരന്മാരെയും കൊന്നൊടുക്കി.
2013 ജൂൺ 24-നു ഹൈദർപോരയിൽ സൈനിക വാഹനം ആക്രമിച്ച ഭീകരർ എട്ടു ജവാന്മാരെ വധിച്ചു.
2008 ജൂലൈ 19-നു ശ്രീനഗറിനടുത്ത നർബലിൽ വിദൂര നിയന്ത്രിത സ്ഫോടകവസ്തു ഉപയോഗിച്ചു പട്ടാളവാഹനം തകർത്ത് പത്തു ഭടന്മാരെ വധിച്ചു.
2005 നവംബർ രണ്ടിനു മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദിന്റെ വസതിയിലേക്ക് കാർ ഇടിച്ചുകയറ്റിയ ചാവേർ നടത്തിയ സ്ഫോടനത്തിൽ മൂന്നു പോലീസുകാരും ആറു സാധാരണക്കാരും കൊല്ലപ്പെട്ടു. 2005 ജൂൺ 24-നു കാർബോംബ് സ്ഫോടനത്തിൽ ഒൻപതു കരസേനാ ജവാന്മാർക്കു വീരമൃത്യു.
2004 ഓഗസ്റ്റ് നാലിനു ശ്രീനഗറിലെ രാജ്ബാഗിൽ സിആർപിഎഫ് ക്യാന്പ് ആക്രമിച്ച ഭീകരർ ഒൻപതു ജവാന്മാരെ വധിച്ചു.
2004 ഏപ്രിൽ എട്ടിന് പിഡിപിയുടെ റാലിയിലേക്ക് ബോംബ് എറിഞ്ഞ ഭീകരർ 11 പേരെ വധിച്ചു.
2003 ജൂലൈ 22-ന് അവ്നൂരിലെ പട്ടാളക്യാന്പിൽ ബ്രിഗേഡിയർ അടക്കം എട്ടു ഭടന്മാർക്കു ഭീകരാക്രമണത്തിൽ വീരമൃത്യു. 2003 ജൂൺ 28-ന് സുഞ്ജ്വാൻ പട്ടാളക്യാന്പിലെ ഭീകരാക്രമണത്തിൽ 12 ഭടന്മാർ വീരമൃത്യു വരിച്ചു. 2002 മേയ് 14-ന് ജമ്മുവിലെ കാലുചാക് പട്ടാള കന്റോൺമെന്റിലെ ഭീകരാക്രമണത്തിൽ 36 ജവാന്മാർ വീരമൃത്യു വരിച്ചു.
2001 ഒക്ടോബർ ഒന്നിന് ശ്രീനഗറിലെ പഴയ നിയമസഭാ കോംപ്ലക്സിൽ കാർബോംബ് സ്ഫോടനം നടത്തിയ ഭീകരർ 38 പേരുടെ ജീവനെടുത്തു.