ന്യൂയോര്‍ക്ക്: ലീല മാരേട്ട് ടീമിനു പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് അലക്‌സ് ഏബ്രഹാം വീണ്ടും ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു.
കേരളത്തില്‍ സാശ്രയ മെഡിക്കല്‍ കോളജുകള്‍ക്കും നഴ്‌സിംഗ് കോളജുകള്‍ക്കും എതിരെ നടന്ന സമരത്തെ മുന്നില്‍ നിന്നു നയിച്ച അലക്‌സ് ഏബ്രഹാം ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ പ്രസിഡന്‍റ് ആയും ജോയിന്‍റ് സെക്രട്ടറി ആയും കമ്മിറ്റി അംഗമായും 2012 മുതല്‍ സംഘടനയില്‍ സജീവമാണ്.
1995 ല്‍ ബിഎസ് സി നഴ്‌സിംഗ് ബിരുദം നേടിയ ശേഷം മംഗലാപുരം എന്‍.വി. ഷെട്ടി നഴ്‌സിംഗ് കോളജില്‍ അസിസ്റ്റന്റ് ലെക്ച്ചറര്‍ ആയി മൂന്ന് വര്‍ഷം സേവനം ചെയ്തിട്ടുണ്ട്. പിന്നീട് യുഎഇയില്‍ ദുബായ് ഹോസ്പിറ്റലില്‍ നഴ്‌സിംഗ് ഇന്‍സ്ട്രക്ടര്‍ ആയി രണ്ടു വര്‍ഷം സേവനം ചെയ്തു. 2001 ല്‍ അമേരിക്കയിലേക്ക് കുടിയേറിയ അലക്‌സ് കഴിഞ്ഞ 17 വര്‍ഷമായി വൈറ്റ് പ്ലൈന്‍സില്‍ ഉള്ള വൈറ്റ് പ്ലൈന്‍സ് മാര്‍ട്ടിന്‍ സെന്‍റര്‍ ഫോര്‍ റീഹാബിലേഷന്‍ ആന്‍ഡ് നഴ്‌സിംഗില്‍ നഴ്‌സ് മാനേജര്‍ ആയി പ്രവര്‍ത്തിച്ചു വരികയാണ്. ഇപ്പോള്‍ ഫാമിലി നഴ്‌സിംഗില്‍ എംഎസ്എന്നിന് പഠിക്കുന്നു.
കൊല്ലം ചാത്തമംഗലം സ്വദേശിയും കോണ്‍ഗ്രസ് അനുഭാവിയുമായിരുന്ന പരേതനായ കെ. ഏബ്രഹാമിന്റെയും മറിയാമ്മയുടെയും അഞ്ചു മക്കളില്‍ ഇളയവനാണ് അലക്‌സ്. കോണ്‍ഗ്രസ് പാരമ്പര്യമുള്ള അലെക്‌സിന്റെ കുടുബത്തില്‍ എല്ലാ സഹോദരന്മാരും ഡി.സി.സി ഭാരവാഹിതവുമുള്ളപ്പെടയുള്ള നേതൃനിരയിലുള്ളവരാണ്.
ഭാര്യ ഷീബ അലക്‌സ് നഴ്‌സ് ആയി ജോലി ചെയ്യുന്നു. മക്കൾ: എബി അലക്‌സ്, ടാനിയ അലക്‌സ്.
അലക്‌സിന്‍റെ രാഷ്ട്രീയപാരമ്പര്യവും നേതൃഗുണവും ഫൊക്കാനയ്ക്ക് മുതല്‍ക്കൂട്ടാകുമെന്നു പ്രസിഡന്‍റ് സ്ഥാനാര്‍ഥി ലീലാ മാരേട്ടും ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥി അലക്‌സ് തോമസും അഭിപ്രായപ്പെട്ടു. അപ്പുക്കുട്ടന്‍ പിള്ള (കമ്മിറ്റി അംഗം) സണ്ണി ജോസഫ് (ട്രസ്റ്റി ബോര്‍ഡ് അംഗം)ഷാജു സാം, ന്യൂയോര്‍ക്ക് റീജണല്‍ പ്രസിഡന്റ്, അലക്‌സാണ്ടര്‍ കൊച്ചുപുരയ്ക്കല്‍ (ചിക്കാഗോ റീജണല്‍ പ്രസിഡന്റ്) ജേക്കബ് കല്ലുപുര (ന്യൂ ഇംഗ്ലണ്ട് റീജണല്‍ പ്രസിഡന്റ്,) റെജി കുര്യന്‍ കുര്യന്‍ (ചിക്കാഗോ റീജിയന്‍ പ്രസിഡന്റ)്, ജോജി തോമസ് കടവില്‍ (ഫിലാഡല്‍ഫിയ റീജന്‍ പ്രസിഡന്റ്), കെ.പി ആന്‍ഡ്രൂസ് (ഓഡിറ്റര്‍) എന്നിവര്‍ മത്സരിക്കുന്നു.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
കേരളത്തില്‍ സാശ്രയ മെഡിക്കല്‍ കോളജുകള്‍ക്കും നഴ്‌സിംഗ് കോളജുകള്‍ക്കും എതിരെ നടന്ന സമരത്തെ മുന്നില്‍ നിന്നു നയിച്ച അലക്‌സ് ഏബ്രഹാം ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ പ്രസിഡന്‍റ് ആയും ജോയിന്‍റ് സെക്രട്ടറി ആയും കമ്മിറ്റി അംഗമായും 2012 മുതല്‍ സംഘടനയില്‍ സജീവമാണ്.
1995 ല്‍ ബിഎസ് സി നഴ്‌സിംഗ് ബിരുദം നേടിയ ശേഷം മംഗലാപുരം എന്‍.വി. ഷെട്ടി നഴ്‌സിംഗ് കോളജില്‍ അസിസ്റ്റന്റ് ലെക്ച്ചറര്‍ ആയി മൂന്ന് വര്‍ഷം സേവനം ചെയ്തിട്ടുണ്ട്. പിന്നീട് യുഎഇയില്‍ ദുബായ് ഹോസ്പിറ്റലില്‍ നഴ്‌സിംഗ് ഇന്‍സ്ട്രക്ടര്‍ ആയി രണ്ടു വര്‍ഷം സേവനം ചെയ്തു. 2001 ല്‍ അമേരിക്കയിലേക്ക് കുടിയേറിയ അലക്‌സ് കഴിഞ്ഞ 17 വര്‍ഷമായി വൈറ്റ് പ്ലൈന്‍സില്‍ ഉള്ള വൈറ്റ് പ്ലൈന്‍സ് മാര്‍ട്ടിന്‍ സെന്‍റര്‍ ഫോര്‍ റീഹാബിലേഷന്‍ ആന്‍ഡ് നഴ്‌സിംഗില്‍ നഴ്‌സ് മാനേജര്‍ ആയി പ്രവര്‍ത്തിച്ചു വരികയാണ്. ഇപ്പോള്‍ ഫാമിലി നഴ്‌സിംഗില്‍ എംഎസ്എന്നിന് പഠിക്കുന്നു.
കൊല്ലം ചാത്തമംഗലം സ്വദേശിയും കോണ്‍ഗ്രസ് അനുഭാവിയുമായിരുന്ന പരേതനായ കെ. ഏബ്രഹാമിന്റെയും മറിയാമ്മയുടെയും അഞ്ചു മക്കളില്‍ ഇളയവനാണ് അലക്‌സ്. കോണ്‍ഗ്രസ് പാരമ്പര്യമുള്ള അലെക്‌സിന്റെ കുടുബത്തില്‍ എല്ലാ സഹോദരന്മാരും ഡി.സി.സി ഭാരവാഹിതവുമുള്ളപ്പെടയുള്ള നേതൃനിരയിലുള്ളവരാണ്.
ഭാര്യ ഷീബ അലക്‌സ് നഴ്‌സ് ആയി ജോലി ചെയ്യുന്നു. മക്കൾ: എബി അലക്‌സ്, ടാനിയ അലക്‌സ്.
അലക്‌സിന്‍റെ രാഷ്ട്രീയപാരമ്പര്യവും നേതൃഗുണവും ഫൊക്കാനയ്ക്ക് മുതല്‍ക്കൂട്ടാകുമെന്നു പ്രസിഡന്‍റ് സ്ഥാനാര്‍ഥി ലീലാ മാരേട്ടും ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥി അലക്‌സ് തോമസും അഭിപ്രായപ്പെട്ടു. അപ്പുക്കുട്ടന്‍ പിള്ള (കമ്മിറ്റി അംഗം) സണ്ണി ജോസഫ് (ട്രസ്റ്റി ബോര്‍ഡ് അംഗം)ഷാജു സാം, ന്യൂയോര്‍ക്ക് റീജണല്‍ പ്രസിഡന്റ്, അലക്‌സാണ്ടര്‍ കൊച്ചുപുരയ്ക്കല്‍ (ചിക്കാഗോ റീജണല്‍ പ്രസിഡന്റ്) ജേക്കബ് കല്ലുപുര (ന്യൂ ഇംഗ്ലണ്ട് റീജണല്‍ പ്രസിഡന്റ്,) റെജി കുര്യന്‍ കുര്യന്‍ (ചിക്കാഗോ റീജിയന്‍ പ്രസിഡന്റ)്, ജോജി തോമസ് കടവില്‍ (ഫിലാഡല്‍ഫിയ റീജന്‍ പ്രസിഡന്റ്), കെ.പി ആന്‍ഡ്രൂസ് (ഓഡിറ്റര്‍) എന്നിവര്‍ മത്സരിക്കുന്നു.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം