ലണ്ടൻ: ബോറിസ് ജോണ്സണ് സർക്കാർ മുൻപ് പ്രഖ്യാപിച്ച ഇമിഗ്രേഷൻ നിയമത്തിലെ മാറ്റങ്ങളുടെ പുതിയ രൂപം ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ വെളിപ്പെടുത്തി. ഇതനുസരിച്ച് വിദഗ്ധരല്ലാത്തവരുടെ കുടിയേറ്റം കുറയ്ക്കണമെന്നുള്ള നിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് പുതിയ വെളിപ്പെടുത്തൽ. യൂറോപ്യൻ യൂണിയനിൽ നിന്നുള്ളവർക്കും യൂറോപ്യൻ യൂണിയൻ ഇതര രാജ്യക്കാർക്കും ഒരുപോലെ ബാധകമാവുന്ന നിയമങ്ങൾ 2021 ജനവരി ഒന്നുമുതൽ നടപ്പിലാക്കുമെന്നാണ് പ്രീതി പട്ടേൽ വ്യക്തമാക്കിയത്.
യുകെയിലേക്ക് വരുന്ന കുടിയേറ്റക്കാർക്ക് കുറഞ്ഞത്, പ്രതിവർഷം 25,600 പൗണ്ട് ശന്പളം നിജപ്പെടുത്തിയതു കൂടാതെ ഇംഗ്ലീഷ് ഭാഷയുടെ പരിജ്ഞാനം അടിസ്ഥാനമാക്കിയുള്ള പോയിന്റ് അധിഷ്ഠിത സംവിധാനവുമാണ് വിഭാവനം ചെയ്യുന്നത്. അതുകൊണ്ടുതന്നെ അണ്‍സ്കിൽഡ് ജോലിക്കാരുടെ കുടിയേറ്റം അസാധ്യമാക്കും.
കുടിയേറ്റക്കാർക്ക് വർക്ക് വിസ ലഭിക്കാനുള്ള സാധ്യത ഉൾപ്പെടുത്തിയാണ് പോയിന്റുകൾ നൽകുന്നത്, ഇവർക്ക് ശന്പളമായി 25,600 പൗണ്ട് വാഗ്ദാനവുമണ്ട്.
ബ്രിട്ടൻ 1973 ൽ കോമണ്‍ മാർക്കറ്റിൽ ചേർന്നതിനുശേഷം അതിർത്തി നിയമങ്ങൾ മാറ്റിയതിന്റെ അടിസ്ഥാനത്തിൽ ആർക്കുവേണമെങ്കിലും ജോലിയ്ക്കായി കുടിയേറാമായിരുന്നതിന് ഇതോടെ പൂട്ടുവീഴുകയും ചെക്കും. ഈ വർഷാവസാനത്തോടെ യൂറോപ്യൻ യൂണിയൻ കുടിയേറ്റക്കാർക്ക് ബ്രിട്ടനിലേക്ക് വരാനുള്ള സാധ്യതയും ഈ പ്രഖ്യാപനത്തോടെ ഇല്ലാതാവും.
തൊഴിലുടമകളുടെ ആവശ്യപ്രകാരം 1.3 മില്യണ്‍ തൊഴിലാളികളെയാണ് ബിട്ടനിലെ പൂളിൽ നിന്ന് റിക്രൂട്ട് ചെയ്യാൻ സർക്കാർ പ്രോത്സാഹിപ്പിക്കുക. ഇനിയും ഇതു ചെയ്യുന്നില്ലെങ്കിൽ നിലവിലുള്ള ജീവനക്കാരെ നിലനിർത്തുന്നുവെന്ന് ഉറപ്പാക്കാൻ ഉയർന്ന വേതനം നൽകുകയും വേണം. അടുത്ത ജനുവരിയോടെ ബ്രിട്ടനിൽ താമസിക്കുന്ന ഏതൊരു യൂറോപ്യൻ യൂണിയൻ പൗരനും നിലവിലെ നിയമപ്രകാരം ഇവിടെ താമസിക്കാനും ജോലിചെയ്യാനും അർഹതയുണ്ട്.
ജനുവരിയിൽ പ്രാബല്യത്തിൽ വരുന്ന പരിഷ്കാരങ്ങൾ
വിസയില്ലാതെ യൂറോപ്യൻ യൂണിയൻ പൗരന്മാരെ ബ്രിട്ടനിൽ പരമാവധി ആറുമാസത്തേക്ക് പരിമിതപ്പെടുത്തും. യൂറോപ്പുകാർ ഉൾപ്പെടെയുള്ള എല്ലാ പുതിയ കുടിയേറ്റക്കാരെയും വരുമാനവുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങൾ ക്ളെയിം ചെയ്യുന്നതിൽ നിന്ന് തടയും. തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും നിലവിലെ ’യുകെ, ഇയു’ ഇ ഗേറ്റുകൾ ഉപയോഗിക്കുന്നത് തുടരാൻ യൂറോപ്യൻ യൂണിയൻ യാത്രക്കാരെ അനുവദിക്കും. നിലവിൽ പ്രതിവർഷം 400 പൗണ്ട് എന്നുള്ളതിന് മാറ്റം വരും. ക്രിമിനൽ രേഖകളുള്ള എല്ലാ യൂറോപ്യ·ാരെയും രാജ്യത്തുനിന്ന് ഒഴിവാക്കും. സുരക്ഷിതമല്ലാത്ത ഇയു തിരിച്ചറിയൽ കാർഡുകൾ യാത്രാ രേഖകളായി ഉപയോഗിക്കത് തടയും. ഫ്രാൻസ്, ജർമനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പൗര·ാർക്ക് 1973 മുതൽ ബ്രിട്ടനിൽ ജോലി ചെയ്യാനുള്ള അവകാശം ഇല്ലാതാക്കും.
പുതിയ പോയിന്റ് ബേസ്ഡ് സിസ്റ്റം
പുതിയ വ്യവസ്ഥയിൽ പോയിന്റ് ബേസ്ഡ് സിസ്റ്റം അനുസരിച്ച് യുകെയിൽ കുടിയേറുന്ന വിദേശികൾക്ക് പരമാവധി 70 പോയിന്റാണു ലഭിയ്ക്കുക.ഇംഗ്ളീഷ് പരിജ്ഞാനത്തിന് (സംസാരം)10 പോയിന്റും തൊഴിലുടമ അംഗീകരിച്ച ജോബ് ഓഫറിന് 20 പോയിന്റും 23,050 മുതൽ 25599 വരെ പൗണ്ട് വേതനം ലഭിയ്ക്കുന്നവർക്ക് 10 പോയിന്റും 25,600 പൗണ്ടിനുമേൽ ശന്പളം ലഭിക്കുന്നവർക്ക് 20 പോയിന്റും ഷോർട്ടേജ് ഓക്കുപ്പേഷൻ ലിസ്ററിൽ ഉൾപ്പെട്ട ശരിയായ സ്കിൽ ലെവലുള്ളവർക്ക് 20 പോയിന്റും ലഭിയ്ക്കും.
ൗസബ്ശമെബ2020ളലയ19.ഷുഴ
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
യുകെയിലെ ഇമിഗ്രേഷൻ നിയമത്തിൽ വീണ്ടും പുതുക്കൽ; 2021 മുതൽ ബാധകം
11:54 PM Feb 19, 2020 | Deepika.com