വാഷിംഗ്ടണ്: ഇന്ത്യൻ അമേരിക്കൻ ജൂറിസ്റ്റ് ശ്രീ ശ്രീനിവാസനെ (52) ഡിസി സർക്യൂട്ട് കോർട്ട് ഓഫ് അപ്പീൽസ് ചീഫ് ജഡ്ജിയായി നിയമിച്ചു. ഫെബ്രുവരി 12നാണ് രാജ്യത്തെ രണ്ടാമത്തെ കോടതിയുടെ ചീഫ് ജഡ്ജിയായി ശ്രീ ശ്രീനിവാസനു നിയമനം ലഭിച്ചത്.
ഇതേ സ്ഥാനത്തു നിയമിതനാകുന്ന ആദ്യ ഇന്ത്യൻ അമേരിക്കൻ വംശജനാണ് ശ്രീനിവാസൻ. 2018 ൽ ഡൊണാൾഡ് ട്രംപ് ഇന്ത്യൻ അമേരിക്കൻ ജൂറിസ്റ്റ് നയോമി റാവുവിനെ ഇതേ സ്ഥാനത്തേക്ക് നിർദ്ദേശിച്ചുവെങ്കിലും അംഗീകാരം ലഭിച്ചില്ല.
സ്റ്റാൻഫോർഡ് ലൊ സ്കൂൾ പൂർവവിദ്യാർഥിയായ ശ്രീനിവാസൻ 2013 മുതൽ ജഡ്ജിയായി സേവനം അനുഷ്ഠിക്കുകയായിരുന്നു. ഒബാമയാണ് നിയമനം നൽകിയത്. ഇന്ത്യയിലെ ചണ്ഡിഗഡിലായിരുന്നു ശ്രീയുടെ ജനനം. 1960 ലാണ് ശ്രീയുടെ കുടുംബം അമേരിക്കയിലേക്ക് കുടിയേറിയത്. പിതാവ് യൂണിവേഴ്സിറ്റി ഓഫ് കാൻസസിലെ മാത്തമാറ്റിക് പ്രഫസറായിരുന്നു. മാതാവ് സരോജ കാൻസസ് സിറ്റി ആർട്ട് ഇൻസ്റ്റിറ്റ്യൂട്ട് അധ്യാപികയായിരുന്നു. റിപ്പോർട്ട്: പി.പി. ചെറിയാൻ െൃലലിശ്മമെി1ബ2020ളലയ19.ഷുഴ
ഇതേ സ്ഥാനത്തു നിയമിതനാകുന്ന ആദ്യ ഇന്ത്യൻ അമേരിക്കൻ വംശജനാണ് ശ്രീനിവാസൻ. 2018 ൽ ഡൊണാൾഡ് ട്രംപ് ഇന്ത്യൻ അമേരിക്കൻ ജൂറിസ്റ്റ് നയോമി റാവുവിനെ ഇതേ സ്ഥാനത്തേക്ക് നിർദ്ദേശിച്ചുവെങ്കിലും അംഗീകാരം ലഭിച്ചില്ല.
സ്റ്റാൻഫോർഡ് ലൊ സ്കൂൾ പൂർവവിദ്യാർഥിയായ ശ്രീനിവാസൻ 2013 മുതൽ ജഡ്ജിയായി സേവനം അനുഷ്ഠിക്കുകയായിരുന്നു. ഒബാമയാണ് നിയമനം നൽകിയത്. ഇന്ത്യയിലെ ചണ്ഡിഗഡിലായിരുന്നു ശ്രീയുടെ ജനനം. 1960 ലാണ് ശ്രീയുടെ കുടുംബം അമേരിക്കയിലേക്ക് കുടിയേറിയത്. പിതാവ് യൂണിവേഴ്സിറ്റി ഓഫ് കാൻസസിലെ മാത്തമാറ്റിക് പ്രഫസറായിരുന്നു. മാതാവ് സരോജ കാൻസസ് സിറ്റി ആർട്ട് ഇൻസ്റ്റിറ്റ്യൂട്ട് അധ്യാപികയായിരുന്നു. റിപ്പോർട്ട്: പി.പി. ചെറിയാൻ െൃലലിശ്മമെി1ബ2020ളലയ19.ഷുഴ