റിയാദ്: ചൂഷണത്തിനും അസമത്വത്തിനുമെതിരെ പോരാടാൻ കമ്മ്യൂണിസമല്ലാതെ മറ്റൊരു പ്രത്യയശാസ്ത്രമില്ലെന്നു അനിൽ പനച്ചൂരാൻ. റിയാദ് നവോദയ സംഘടിപ്പിച്ച അനിൽ പനച്ചൂരാനൊപ്പം ഒരു കാവ്യസന്ധ്യ എന്ന പരിപാടിയിൽ ചോദ്യങ്ങൾക്കുള്ള ഉത്തരമായാണ് കവി ഇത് പറഞ്ഞത്. ചോദ്യങ്ങളും കുറിക്കുകൊള്ളുന്ന മറുപടികളുമായി സന്പന്നമായിരുന്നു കാവ്യസന്ധ്യ. ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് താൻ പഠിച്ചത്, ഉപരി പഠനം കേരളത്തിന് പുറത്തായിരുന്നു. സ്കൂളിൽ ഒൗദ്യോഗികമായി മലയാളം പഠിച്ചിട്ടില്ല. പക്ഷേ മലയാളത്തിൽ എഴുതാനായിരുന്നു നിയോഗം. താൻ മലയാളം പഠിക്കുന്നതോ സംഗീതം പഠിക്കുന്നതോ എന്റെ അച്ഛനിഷ്ടമായിരുന്നില്ല, പക്ഷേ അത് രണ്ടും എന്റെ രക്തത്തിലുണ്ടായതുകൊണ്ടാവും ഞാൻ ചൊല്ലുന്ന കവിയായത്. മനസ്സ് നിറഞ്ഞുകവിയുന്പോഴാണ് ഞാൻ കവിതകൾ എഴുതാറുള്ളതെന്നും കടമ്മിനിട്ടയും ബാലചന്ദ്രൻ ചുള്ളിക്കാടുമൊക്കെ തന്നെ സ്വാധീനിച്ചിട്ടുണ്ടെന്നും കവി കൂട്ടിച്ചേർത്തു.
ശ്രോതാക്കൾ ഉന്നയിച്ച വിവിധ ചോദ്യങ്ങളോട് സരസമായും എന്നാൽ അകക്കാന്പുള്ളതുമായ മറുപടിയാണ് കവി നൽകിയത്. ആധുനിക കമ്മ്യുണിസം ശരിയായ പാതയിലാണോ പോകുന്നതെന്ന ചോദ്യത്തിന്, ആധുനിക കമ്മ്യൂണിസമെന്നൊരു ഇസം ഇല്ലെന്നും എന്നാൽ കമ്മ്യൂണിസം എന്നും പ്രസക്തമാണെന്നുമായിരുന്നു മറുപടി. കമ്മ്യൂണിസ്റ്റ് പാർട്ടികളിലെ വ്യക്തികളുടെ പ്രശ്നങ്ങൾ ആ ആശയവുമായി കൂട്ടിച്ചേർക്കരുത്.
കുമ്മിൾ സുധീർ ചർച്ച നിയന്ത്രിച്ചു. കവിയുടെ രചനകളെക്കുറിച്ച് എഴുത്തുകാരി സബീന എം സാലി ആമുഖ പ്രഭാഷണം നടത്തി. സജി കായംകുളം പനച്ചൂരാൻ കവിത ചൊല്ലി. യവനിക, റിഫ, കൊപ്ര എന്നീ സംഘടനകൾ ഫലകവും ഷാളും പുസ്തകവും നൽകി കവിയെ ആദരിച്ചു. മാധ്യമ പ്രവർത്തകരും വിവിധ സംഘടനാ പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു. പൂക്കോയ തങ്ങൾ സ്വാഗതവും സുരേഷ് സോമൻ നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ
ശ്രോതാക്കൾ ഉന്നയിച്ച വിവിധ ചോദ്യങ്ങളോട് സരസമായും എന്നാൽ അകക്കാന്പുള്ളതുമായ മറുപടിയാണ് കവി നൽകിയത്. ആധുനിക കമ്മ്യുണിസം ശരിയായ പാതയിലാണോ പോകുന്നതെന്ന ചോദ്യത്തിന്, ആധുനിക കമ്മ്യൂണിസമെന്നൊരു ഇസം ഇല്ലെന്നും എന്നാൽ കമ്മ്യൂണിസം എന്നും പ്രസക്തമാണെന്നുമായിരുന്നു മറുപടി. കമ്മ്യൂണിസ്റ്റ് പാർട്ടികളിലെ വ്യക്തികളുടെ പ്രശ്നങ്ങൾ ആ ആശയവുമായി കൂട്ടിച്ചേർക്കരുത്.
കുമ്മിൾ സുധീർ ചർച്ച നിയന്ത്രിച്ചു. കവിയുടെ രചനകളെക്കുറിച്ച് എഴുത്തുകാരി സബീന എം സാലി ആമുഖ പ്രഭാഷണം നടത്തി. സജി കായംകുളം പനച്ചൂരാൻ കവിത ചൊല്ലി. യവനിക, റിഫ, കൊപ്ര എന്നീ സംഘടനകൾ ഫലകവും ഷാളും പുസ്തകവും നൽകി കവിയെ ആദരിച്ചു. മാധ്യമ പ്രവർത്തകരും വിവിധ സംഘടനാ പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു. പൂക്കോയ തങ്ങൾ സ്വാഗതവും സുരേഷ് സോമൻ നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ