കുവൈത്ത് സിറ്റി : മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കേസുകളിൽ പ്രതിയായ ബംഗ്ലാദേശ് പാർലിമെന്റ് അംഗത്തിനെതിരെ ഉയർന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ അഴിമതി വിരുദ്ധ കമ്മീഷനോട് ആവശ്യപ്പെടുമെന്ന് ബംഗ്ലാദേശ് സർക്കാർ അറിയിച്ചു.
അഴിമതിക്കെതിരെ പോരാടുന്നതിൽ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നിലപാട് ആവർത്തിച്ചുകൊണ്ട് ഇക്കാര്യം അന്വേഷിക്കാൻ അഴിമതി വിരുദ്ധ കമ്മീഷനോട് ആവശ്യപ്പെടുമെന്ന് ബംഗ്ലാദേശിലെ ഭരണകക്ഷി സെക്രട്ടറി ജനറൽ പ്രഖ്യാപിച്ചതായി ബംഗ്ലാദേശ് ദിനപത്രം ധാക്ക ട്രിബ്യൂണ്‍ റിപ്പോർട്ട് ചെയ്തു.
മനുഷ്യക്കടത്തിൽ ഏർപ്പെട്ടതുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞാൽ പ്രതി പ്രോസിക്യൂട്ടർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. പാർലമെന്റ് അംഗത്തിന്റെ നേതൃത്വത്തിൽ കുവൈത്തിലേക്ക് ആളുകളെ കടത്തിയെന്ന റിപ്പോർട്ട് അൽ-ഖബാസ് പത്രമാണ് പുറത്തുവിട്ടത്. വിഷയത്തിന്റെ നിജസ്ഥിതി അറിയുവാൻ കുവൈത്തിലെ ബംഗ്ലാദേശ് എംബസിയുമായി ബന്ധപ്പെട്ടതായും അന്വേഷണം ഉൗർജ്ജിതമായി നടക്കുന്നതായും അധികൃതർ വ്യക്തമാക്കി.
റിപ്പോർട്ട്: സലിം കോട്ടയിൽ
അഴിമതിക്കെതിരെ പോരാടുന്നതിൽ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നിലപാട് ആവർത്തിച്ചുകൊണ്ട് ഇക്കാര്യം അന്വേഷിക്കാൻ അഴിമതി വിരുദ്ധ കമ്മീഷനോട് ആവശ്യപ്പെടുമെന്ന് ബംഗ്ലാദേശിലെ ഭരണകക്ഷി സെക്രട്ടറി ജനറൽ പ്രഖ്യാപിച്ചതായി ബംഗ്ലാദേശ് ദിനപത്രം ധാക്ക ട്രിബ്യൂണ്‍ റിപ്പോർട്ട് ചെയ്തു.
മനുഷ്യക്കടത്തിൽ ഏർപ്പെട്ടതുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞാൽ പ്രതി പ്രോസിക്യൂട്ടർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. പാർലമെന്റ് അംഗത്തിന്റെ നേതൃത്വത്തിൽ കുവൈത്തിലേക്ക് ആളുകളെ കടത്തിയെന്ന റിപ്പോർട്ട് അൽ-ഖബാസ് പത്രമാണ് പുറത്തുവിട്ടത്. വിഷയത്തിന്റെ നിജസ്ഥിതി അറിയുവാൻ കുവൈത്തിലെ ബംഗ്ലാദേശ് എംബസിയുമായി ബന്ധപ്പെട്ടതായും അന്വേഷണം ഉൗർജ്ജിതമായി നടക്കുന്നതായും അധികൃതർ വ്യക്തമാക്കി.
റിപ്പോർട്ട്: സലിം കോട്ടയിൽ