കുവൈത്ത് സിറ്റി : കേഫാക് അന്തർ ജില്ലാ ഫുട്ബാൾ ടൂർണമെന്റ് സോക്കർ ലീഗിൽ തിരുവനന്തപുരത്തിനും കണ്ണുരിനും കോഴിക്കോടിനും ജയം. ആദ്യ മത്സരത്തിൽ മറുപടിയില്ലാത്ത എട്ട് ഗോളിന് തിരുവനന്തപുരം പാലക്കാടിനെ നിലംപരിശാക്കി. ആദ്യ പകുതിയിൽ സോനുവാണ് ഗോൾവേട്ടക്ക് തുടക്കമിട്ടത്. തുടർന്ന് ഹാട്രിക് നേടിയ സോനുവിനോടപ്പം സാബു ഗീതുവും യേശുദാസും ഗോളുകൾ നേടി. മാൻ ഓഫ് ദി മാച്ചായി സോനുവിനെ തെരെഞ്ഞടുത്തു.
ഏറണാകുളവും കണ്ണുരും ഏറ്റുമുട്ടിയ രണ്ടാം മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് കണ്ണുർ വിജയിച്ചു. കണ്ണുരിന് വേണ്ടി ശുഹുദും റഷീദും ഇരട്ട ഗോളുകൾ നേടി. ശുഹൂദ് മാൻ ഓഫ് ദി മാച്ചായി.
കാസർഗോഡും കോഴിക്കോടും തമ്മിൽ പോരാടിയ മുന്നാം മത്സരത്തിൽ എകപക്ഷീയമായ ഒരു ഗോളിന് കോഴിക്കോട് വിജയിച്ചു. കോഴിക്കോടിന് വേണ്ടി ഫഹദ് വിജയ ഗോൾ നേടി. മുർഷിദിനെ മാൻ ഓഫ് ദി മാച്ചായി തെരഞ്ഞടുത്തു.
അവസാന മത്സരത്തിൽ തൃശൂരും മലപ്പുറവും ഇരട്ട ഗോൾ അടിച്ച് സമനിലയിൽ പിരിഞ്ഞു. മലപ്പുറത്തിന് വേണ്ടി ജമാലും വസീമും തൃശൂരിന് വേണ്ടി വിഷ്ണുവും സാലിഹും ഗോളുകൾ നേടി.
മാസ്റ്റർ ലീഗിൽ നടന്ന മത്സരങ്ങളിൽ മറുപടിയില്ലാത്ത ഒരു ഗോളിന് മലപ്പുറം പാലക്കാടിനേയും, ഏകപക്ഷീയമായ രണ്ട് ഗോളിന് കോഴിക്കോട് കണ്ണൂരിനേയും, ഒന്നിനെതിരെ രണ്ട് ഗോളിന് തിരുവനന്തപുരം കാസർഗോഡിനേയും, എതിരില്ലാത്ത രണ്ട് ഗോളിന് തൃശൂർ എറണാകുളത്തേയും പരാജയപ്പെടുത്തി.
റിപ്പോർട്ട്: സലിം കോട്ടയിൽ
ഏറണാകുളവും കണ്ണുരും ഏറ്റുമുട്ടിയ രണ്ടാം മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് കണ്ണുർ വിജയിച്ചു. കണ്ണുരിന് വേണ്ടി ശുഹുദും റഷീദും ഇരട്ട ഗോളുകൾ നേടി. ശുഹൂദ് മാൻ ഓഫ് ദി മാച്ചായി.
കാസർഗോഡും കോഴിക്കോടും തമ്മിൽ പോരാടിയ മുന്നാം മത്സരത്തിൽ എകപക്ഷീയമായ ഒരു ഗോളിന് കോഴിക്കോട് വിജയിച്ചു. കോഴിക്കോടിന് വേണ്ടി ഫഹദ് വിജയ ഗോൾ നേടി. മുർഷിദിനെ മാൻ ഓഫ് ദി മാച്ചായി തെരഞ്ഞടുത്തു.
അവസാന മത്സരത്തിൽ തൃശൂരും മലപ്പുറവും ഇരട്ട ഗോൾ അടിച്ച് സമനിലയിൽ പിരിഞ്ഞു. മലപ്പുറത്തിന് വേണ്ടി ജമാലും വസീമും തൃശൂരിന് വേണ്ടി വിഷ്ണുവും സാലിഹും ഗോളുകൾ നേടി.
മാസ്റ്റർ ലീഗിൽ നടന്ന മത്സരങ്ങളിൽ മറുപടിയില്ലാത്ത ഒരു ഗോളിന് മലപ്പുറം പാലക്കാടിനേയും, ഏകപക്ഷീയമായ രണ്ട് ഗോളിന് കോഴിക്കോട് കണ്ണൂരിനേയും, ഒന്നിനെതിരെ രണ്ട് ഗോളിന് തിരുവനന്തപുരം കാസർഗോഡിനേയും, എതിരില്ലാത്ത രണ്ട് ഗോളിന് തൃശൂർ എറണാകുളത്തേയും പരാജയപ്പെടുത്തി.
റിപ്പോർട്ട്: സലിം കോട്ടയിൽ