ഡാളസ്: അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിലുൾപ്പെട്ട ഡാളസ് സെന്റ് ഇഗ്നേഷ്യസ് യാക്കോബായ സിറിയൻ ക്രിസ്ത്യൻ കത്തീഡ്രലിന്റെ നാൽപതാം വാർഷികാഘോഷത്തോടനുബന്ധിച്ചു നടപ്പാക്കുന്ന ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി യാക്കോബായ സിറിയൻ ക്രിസ്ത്യൻ ചർച്ച് ഹൈറേഞ്ച് മേഖലാ ഗോസ്പൽ മിഷ്യൻ ചാരിറ്റിബിൾ സൊസൈറ്റിയുടെ സഹകരണത്തോടെ പണി പൂർത്തീകരിച്ചിരിക്കുന്ന അമ്മാനുവേൽ ഭവനത്തിന്റെ കൂദാശകർമ്മം ഫെബ്രുവരി 8 ശനിയാഴ്ച അഭിവന്ദ്യ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്തായുടെ കാർമികത്വത്തിൽ നടത്തപ്പെട്ടു.
പരസഹായം കൂടാതെ, ജീവിതത്തിൽ യാതൊന്നും ചെയ്യാനാവാതെ തങ്ങളുടെ ജീവിതം താളം തെറ്റി ദുരിതമനുഭവിക്കുന്ന കിടപ്പു രോഗികൾക്ക് അഭയമേകി കൊണ്ട്, അവരെ കുടുംബസമ്മേതം താമസിപ്പിച്ചു പരിചരണത്താലും ചികിത്സ കൊണ്ടും പ്രത്യേക തൊഴിൽ പരിശീലനം നൽകിയും, സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈ പിടിച്ചുയർത്തുകയെന്ന മഹത്തായ ആശയത്തോടെ തുടക്കംകുറിച്ച ഒരു സംരംഭമാണ് ഋാാമിൗലഹ ആവമ്മിമാ ഘശ്ശിഴ സെശഹഹെ ഠൃമശിശിഴ ഇലിേൃല ഹൈറേഞ്ച് മേഖലയുടെ ഭൂപ്രകൃതിക്കനുസൃതമായി ഇരുനിലയിലായി അതിമനോഹരമായി പണി പൂർത്തീകരിച്ചിരിക്കുന്ന കെട്ടിടത്തിന്റെ താഴെ ഭാഗം റീ ഹാബിറ്റേഷൻ സെന്ററായും ത്രിഫ്റ്റ് ഹൗസായും പ്രവർത്തിക്കും. 30 ലക്ഷത്തോളം രൂപയാണ് ഈ പദ്ധതികൾക്കായി ഇടവകാംഗങ്ങൾക്കിടയിൽ നിന്നും സമാഹരിച്ചിട്ടുള്ളത്.
കത്തീഡ്രലിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന വിവിധ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ മൂന്നു വർഷത്തിലധികമായി കോട്ടയം ഭാരത് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നിർധനരായ രോഗികൾക്കായി സൗജന്യ ഹൃദയ ശസ്ത്രക്രിയ എന്ന പദ്ധതി വിജയകരമായി നടപ്പാക്കുവാൻ സാധിച്ചുവെന്നുള്ളത് ഏറെ ശ്രദ്ധേയമാണ്. കൂടാതെ, ജാതിമത ഭേദമെന്യേ, സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കായി തുടർ വിദ്യാഭ്യാസസഹായം, ചികിത്സാ സഹായം തുടങ്ങിയ വിവിധ പദ്ധതികളും നടപ്പാക്കി വരുന്നു.
യഥാർഥ ക്രൈസ്തവ സന്ദേശ സാക്ഷാൽക്കാരത്തിനായി, ആതുരസേവന രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് നടപ്പാക്കി വരുന്ന ഇത്തരം പദ്ധതികൾ വിജകയകരമായി പൂർത്തീകരിക്കുവാൻ സാധിക്കുന്നത് ഇടവകാംഗങ്ങളുടെ ആത്മാർഥമായ സഹകരണവും ഒത്തൊരുമയും കൊണ്ടു മാത്രമാണെന്ന് വികാരി റവ. ഫാ. യൽദോ പൈലി, അസിസ്റ്റന്റ് വികാരി റവ. ഫാ. ഡോ. രൻജൻ മാത്യു എന്നിവർ അഭിപ്രായപ്പെട്ടു.
റിപ്പോർട്ട്: ജോർജ് കറുത്തേടത്ത്
പരസഹായം കൂടാതെ, ജീവിതത്തിൽ യാതൊന്നും ചെയ്യാനാവാതെ തങ്ങളുടെ ജീവിതം താളം തെറ്റി ദുരിതമനുഭവിക്കുന്ന കിടപ്പു രോഗികൾക്ക് അഭയമേകി കൊണ്ട്, അവരെ കുടുംബസമ്മേതം താമസിപ്പിച്ചു പരിചരണത്താലും ചികിത്സ കൊണ്ടും പ്രത്യേക തൊഴിൽ പരിശീലനം നൽകിയും, സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈ പിടിച്ചുയർത്തുകയെന്ന മഹത്തായ ആശയത്തോടെ തുടക്കംകുറിച്ച ഒരു സംരംഭമാണ് ഋാാമിൗലഹ ആവമ്മിമാ ഘശ്ശിഴ സെശഹഹെ ഠൃമശിശിഴ ഇലിേൃല ഹൈറേഞ്ച് മേഖലയുടെ ഭൂപ്രകൃതിക്കനുസൃതമായി ഇരുനിലയിലായി അതിമനോഹരമായി പണി പൂർത്തീകരിച്ചിരിക്കുന്ന കെട്ടിടത്തിന്റെ താഴെ ഭാഗം റീ ഹാബിറ്റേഷൻ സെന്ററായും ത്രിഫ്റ്റ് ഹൗസായും പ്രവർത്തിക്കും. 30 ലക്ഷത്തോളം രൂപയാണ് ഈ പദ്ധതികൾക്കായി ഇടവകാംഗങ്ങൾക്കിടയിൽ നിന്നും സമാഹരിച്ചിട്ടുള്ളത്.
കത്തീഡ്രലിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന വിവിധ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ മൂന്നു വർഷത്തിലധികമായി കോട്ടയം ഭാരത് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നിർധനരായ രോഗികൾക്കായി സൗജന്യ ഹൃദയ ശസ്ത്രക്രിയ എന്ന പദ്ധതി വിജയകരമായി നടപ്പാക്കുവാൻ സാധിച്ചുവെന്നുള്ളത് ഏറെ ശ്രദ്ധേയമാണ്. കൂടാതെ, ജാതിമത ഭേദമെന്യേ, സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കായി തുടർ വിദ്യാഭ്യാസസഹായം, ചികിത്സാ സഹായം തുടങ്ങിയ വിവിധ പദ്ധതികളും നടപ്പാക്കി വരുന്നു.
യഥാർഥ ക്രൈസ്തവ സന്ദേശ സാക്ഷാൽക്കാരത്തിനായി, ആതുരസേവന രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് നടപ്പാക്കി വരുന്ന ഇത്തരം പദ്ധതികൾ വിജകയകരമായി പൂർത്തീകരിക്കുവാൻ സാധിക്കുന്നത് ഇടവകാംഗങ്ങളുടെ ആത്മാർഥമായ സഹകരണവും ഒത്തൊരുമയും കൊണ്ടു മാത്രമാണെന്ന് വികാരി റവ. ഫാ. യൽദോ പൈലി, അസിസ്റ്റന്റ് വികാരി റവ. ഫാ. ഡോ. രൻജൻ മാത്യു എന്നിവർ അഭിപ്രായപ്പെട്ടു.
റിപ്പോർട്ട്: ജോർജ് കറുത്തേടത്ത്