ബർലിൻ: ജർമൻ നഗരങ്ങളിൽ ഒരേ സമയം ആസൂത്രിത സ്ഫോടനം നടത്താൻ പദ്ധതിയിട്ട വലതുതീവ്രവാദ സംഘത്തിലെ 12 പേരെ പോലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ വർഷം ന്യൂസിലാന്റിലെക്രൈസ്ററ്ചർച്ച് പള്ളിയിൽ നടത്തിയ ശൈലിയിൽ സമാനമായി വലിയ തോതിൽ ആക്രമണം നടത്താനാണ് സംഘം പദ്ധതിയിട്ടിരുന്നതെന്നു പോലീസ് വക്താവ് പറഞ്ഞു.
രാജ്യത്തുടനീളം പോലീസ് നടത്തിയ റെയ്ഡുകളിലാണ് 12 പേരെക്കുറിച്ചുള്ള അന്വേഷണത്തിനൊടുവിൽ അറസ്റ്റിലാണ് ചെന്നവസാനിച്ചത്. വാരാന്ത്യത്തിൽ പ്രാർഥനയ്ക്കിടെ മുസ്ലീങ്ങൾക്ക് നേരെ ആൾക്കൂട്ട ആക്രമണങ്ങൾ നടത്താനാണ് സംഘം ലക്ഷ്യമിട്ടത്.
കഴിഞ്ഞയാഴ്ച ഇവർ കൂട്ടാളികളുമായി സംഘടിപ്പിച്ച യോഗത്തിൽ സംഘത്തിന്റെ നേതാവ് പോലീസ് നിരീക്ഷണത്തിലും ആയിരുന്നു. മുപ്പത് വയസ് മുതൽ അറുപത് വയസ് പ്രായമുള്ളവരാണ് സംഘത്തിലുള്ളത്.
കഴിഞ്ഞ ജൂണിൽ യാഥാസ്ഥിതിക രാഷ്ട്രീയക്കാരനായ വാൾട്ടർ ല്യൂബെക്കെയുടെ കൊലപാതകത്തിനും ഒക്ടോബറിൽ കിഴക്കൻ നഗരമായ ഹാലെയിലെ ഒരു സിനഗോഗിന് നേരെയുണ്ടായ ആക്രമണത്തിനും ശേഷം സർക്കാർ രാജ്യത്തെ തീവ്രവാദ വലതുപക്ഷക്കാരുടെ നേർക്ക് കൂടുതൽ ശ്രദ്ധ തിരിക്കുന്നുണ്ട്.
തീവ്ര വലതുപക്ഷ തീവ്രവാദ ഭീഷണികൾ കണ്ടെത്തുന്നതിനായി കഴിഞ്ഞ ഡിസംബറിൽ ഫെഡറൽ പോലീസിലും ആഭ്യന്തര സുരക്ഷാ സേവനങ്ങളിലും ഉടനീളം 600 പുതിയ തസ്തികകൾ പുതുതായി ആഭ്യന്തര മന്ത്രി ഹോർസ്റ്റ് സീഹോഫർ പ്രഖ്യാപിച്ചിരുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ജർമനിയിൽ തീവ്രവാദി ആക്രമണപദ്ധതി തകർത്ത് പോലീസ്
11:17 PM Feb 17, 2020 | Deepika.com