ഹൂസ്റ്റണ്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പുതിയഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനം ഏപ്രിൽ നാലിന് ഷിക്കാഗോയിൽ നടക്കും. രാജ്മോഹൻ ഉണ്ണിത്താൻ എംപി തിരി തെളിച്ചു പ്രവർത്തനോദ്ഘാടനം നടത്തും. പരിപാടിയിൽ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും കൈരളി ടിവിയുടെ എംഡിയുമായ ജോണ് ബ്രിട്ടാസ്, മുഖ്യാതിഥി ആയിരിക്കും. ഐപിസിഎൻ ഷിക്കാഗോചാപ്റ്റർ ആതിഥ്യമരുളുന്ന ചടങ്ങിന് ഇല്ലിനോയിസിലെ മോർട്ടൻ ഗ്രോവ് ലയോണ്സ് സ്ട്രീറ്റിലെ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് ചർച്ച് ഓഡിറ്റോറിയമാണ് വേദിയാകുന്നത്. ദേശീയ വൈസ് പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റിന്റെ നേതൃത്വത്തിൽ വർണ ശബളമായ ചടങ്ങുകൾക്ക് ഒരുക്കങ്ങൾ നടന്നു വരുന്നു.
പ്രസിഡന്റ് ഡോ. ജോർജ് എം. കാക്കനാടിന്റെ നേതൃത്വത്തിൽ ചുമതലയേറ്റ പുതിയ ഭരണസമിതിയുടെ 2020-21 വർഷത്തെ പ്രവർത്തനങ്ങൾക്കാണ് ഷിക്കാഗോയിൽ ഏപ്രിൽ നാലിനു തുടക്കമാവുക.
അമേരിക്കയിലെയും കേരളത്തിലെയും മാധ്യമപ്രവർത്തകരെ സമന്വയിപ്പിച്ചു കൊണ്ടുള്ള കൂട്ടായ പ്രവർത്തനങ്ങളാണ് ഈ വർഷവും നടപ്പിലാക്കുന്നതെന്നു ജോർജ് കാക്കനാട് പറഞ്ഞു. സാമൂഹിക,സാംസ്കാരിക മണ്ഡലങ്ങളിലെ നിറസാന്നിധ്യമായ വിശിഷ്ടവ്യക്തികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള വിവിധ പരിപാടികളാണ് അണിയറിയിൽ ഒരുങ്ങുന്നതെന്നും ഇന്ത്യ പ്രസ് ക്ലബ്ബിന്റെ വിവിധ ചാപ്റ്ററുകളുമായി സഹകരിച്ച് ഇവ നടപ്പിലാക്കാനുള്ള പദ്ധതികളാണ് വിഭാവനം ചെയ്യുന്നതെന്നും അദ്ദേഹം അറിയിച്ചു.
മാധ്യമപ്രവർത്തനത്തിന് ആധുനികമായ മുഖം സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെയുള്ള മുന്നേറ്റത്തിനാണ് പുതിയ ഭരണസമിതി ശ്രമിക്കുന്നതെന്നു ജനറൽ സെക്രട്ടറി സുനിൽ ട്രൈസ്റ്റാർ പറഞ്ഞു. കൂടുതൽ സാമൂഹിക ഉത്തരവാദിത്വം പുലർത്തുന്ന കർമ്മപരിപാടികൾക്കാണ് ഐപിസിഎൻഎയുടെ പുതിയ ഭരണസമതി വിഭാവനം ചെയ്യുന്നതെന്നു ട്രഷറർ ജീമോൻ ജോർജ് പറഞ്ഞു. വൈസ് പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ്, ജോയിന്റ് സെക്രട്ടറി ബിജിലി ജോർജ്, ജോയിന്റ് ട്രഷറർ ഷിജോ പൗലോസ്, ഓഡിറ്റർമാരായ ബിനു ചിലന്പത്ത്, സജി എബ്രഹാം, നിയുക്ത പ്രസിഡന്റ് സുനിൽ തൈമറ്റം എന്നിവരടങ്ങുന്ന ഭരണസമിതിയ്ക്ക് എട്ടോളം ചാപ്റ്ററിൽ നിന്നുള്ള ശക്തമായ പിന്തുണയുമുണ്ട്.
പ്രവർത്തനപരിപാടികളുടെ വിപുലമായ ഉദ്ഘാടനം കാസർഗോഡ് ലോക്സഭ മണ്ഡലത്തിൽ നിന്നും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജയിച്ച കൊല്ലം സ്വദേശിയായ രാജ്മോഹൻ ഉണ്ണിത്താൻ എംപി നിർവഹിക്കും. കോണ്ഗ്രസ് നേതാക്കളിൽ വ്യക്തിത്വം കൊണ്ടു ശ്രദ്ധ നേടിയ ഉണ്ണിത്താൻ തലശേരിയിൽ നിന്നും കുണ്ടറയിൽ നിന്നും നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ടെങ്കിലും വിജയിച്ചത് കാസർഗോഡ് നിന്നായിരുന്നു. കെപിസിസിയുടെ മുൻ വക്താവ് എന്ന നിലയിൽ മാധ്യമങ്ങളുമായി അടുത്ത ബന്ധം പുലർത്തിയിട്ടുള്ള ഉണ്ണിത്താൻ നിരവധി സിനിമകളിലും വേഷമിട്ടിട്ടുണ്ട്. രാഷ്ട്രീയത്തിനുപരി കലയെയും സാഹിത്യത്തെയും സ്നേഹിക്കുന്ന ഉണ്ണിത്താൻ സാമൂഹികസേവന രംഗത്തും ഏറെ പ്രശസ്തനാണ്.രാഷ്ട്രീയ നേതാക്കളിൽ നിന്നും അതു കൊണ്ടു തന്നെ വ്യത്യസ്തനാകുന്നഉണ്ണിത്താനാണ് ഐപിസിഎൻഎയുടെ വിവിധ പദ്ധതികൾക്ക് തുടക്കം കുറിക്കുന്നത്.
കേരളത്തിലെ മാധ്യമപ്രമുഖനും കൈരളി ടിവിയുടെ എംഡിയുമായ ജോണ് ബ്രിട്ടാസ് മുഖ്യാതിഥി ആയിരിക്കും. ദേശാഭിമാനിയുടെ ഡൽഹി ബ്യൂറോ ചീഫായി ഒൗദ്യോഗികജീവിതം ആരംഭിച്ച ബ്രിട്ടാസ് തുടർന്നു ആകാശവാണിയുടെ ഡൽഹി നിലയത്തിൽവാർത്താ വായനക്കാരനായി. നിലവിൽ കൈരളി ചാനലിന്റെ മാനേജിങ്ങ് ഡയറക്ടറും എഡിറ്ററുമാണ്. ബാബരി മസ്ജിദ് പൊളിക്കുന്നതു റിപ്പോർട്ട് ചെയ്തതിലൂടെയും,ഗുജറാത്ത് കലാപം റിപ്പോർട്ട് ചെയ്തതിലൂടെയും ശ്രദ്ധേയനായി.
അമേരിക്ക-ഇറാക്ക് യുദ്ധം നടക്കുന്പോൾ കൈരളി ചാനലിനു വേണ്ടി ഇറാക്കിൽ നേരിട്ട് പോയി വാർത്തകൾ നൽകിയിരുന്നു. റസൂൽ പൂക്കുട്ടിയുടെ ആത്മകഥനമായ എന്റെ കാതൊപ്പുകൾ എന്ന പുസ്തകം ബ്രിട്ടാസിന്േറതായിട്ടുണ്ട്. മികച്ച അഭിമുഖകാരനുള്ള സംസ്ഥാന ടെലിവിഷൻ പുരസ്കാരം, കെ.വി. ഡാനിയേൽ പുരസ്കാരം, അച്ചടിമാധ്യമ രംഗത്തെ ആഗോളീകരണത്തിന്റെ സ്വാധീനം എന്ന വിഷയത്തിലുള്ള ഗവേഷണ പഠനത്തിന് ഗോയങ്ക ഫൗണ്ടേഷന്റെ ഫെലോഷിപ്പ് എന്നിവയും ബ്രിട്ടാസ് കരസ്ഥമാക്കിയിട്ടുണ്ട്.
അടുത്ത രണ്ട് വർഷങ്ങളിൽ ശ്രദ്ധേയമായ പല പരിപാടികളും വിഭാവനം ചെയ്തിട്ടുണ്ടെന്നും അതിനായി ഇന്ത്യാ പ്രസ്ക്ലബ് അംഗങ്ങളും കേരളത്തിൽ നിന്നുള്ള പ്രമുഖ മാധ്യമപ്രവർത്തകരും ഒരുമിച്ചു പ്രവർത്തിക്കുമെന്നും കേരളത്തിൽ നിന്ന് മാധ്യമ, രാഷ്ട്രീയ രംഗത്തെ പല പ്രമുഖരും തുടർന്നുള്ള ചടങ്ങിൽ പങ്കെടുക്കുമെന്നും വൈസ് പ്രസിഡന്റ് ബിജു കിഴക്കേക്കൂറ്റ് അറിയിച്ചു.
പ്രസിഡന്റ് ഡോ. ജോർജ് എം. കാക്കനാടിന്റെ നേതൃത്വത്തിൽ ചുമതലയേറ്റ പുതിയ ഭരണസമിതിയുടെ 2020-21 വർഷത്തെ പ്രവർത്തനങ്ങൾക്കാണ് ഷിക്കാഗോയിൽ ഏപ്രിൽ നാലിനു തുടക്കമാവുക.
അമേരിക്കയിലെയും കേരളത്തിലെയും മാധ്യമപ്രവർത്തകരെ സമന്വയിപ്പിച്ചു കൊണ്ടുള്ള കൂട്ടായ പ്രവർത്തനങ്ങളാണ് ഈ വർഷവും നടപ്പിലാക്കുന്നതെന്നു ജോർജ് കാക്കനാട് പറഞ്ഞു. സാമൂഹിക,സാംസ്കാരിക മണ്ഡലങ്ങളിലെ നിറസാന്നിധ്യമായ വിശിഷ്ടവ്യക്തികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള വിവിധ പരിപാടികളാണ് അണിയറിയിൽ ഒരുങ്ങുന്നതെന്നും ഇന്ത്യ പ്രസ് ക്ലബ്ബിന്റെ വിവിധ ചാപ്റ്ററുകളുമായി സഹകരിച്ച് ഇവ നടപ്പിലാക്കാനുള്ള പദ്ധതികളാണ് വിഭാവനം ചെയ്യുന്നതെന്നും അദ്ദേഹം അറിയിച്ചു.
മാധ്യമപ്രവർത്തനത്തിന് ആധുനികമായ മുഖം സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെയുള്ള മുന്നേറ്റത്തിനാണ് പുതിയ ഭരണസമിതി ശ്രമിക്കുന്നതെന്നു ജനറൽ സെക്രട്ടറി സുനിൽ ട്രൈസ്റ്റാർ പറഞ്ഞു. കൂടുതൽ സാമൂഹിക ഉത്തരവാദിത്വം പുലർത്തുന്ന കർമ്മപരിപാടികൾക്കാണ് ഐപിസിഎൻഎയുടെ പുതിയ ഭരണസമതി വിഭാവനം ചെയ്യുന്നതെന്നു ട്രഷറർ ജീമോൻ ജോർജ് പറഞ്ഞു. വൈസ് പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ്, ജോയിന്റ് സെക്രട്ടറി ബിജിലി ജോർജ്, ജോയിന്റ് ട്രഷറർ ഷിജോ പൗലോസ്, ഓഡിറ്റർമാരായ ബിനു ചിലന്പത്ത്, സജി എബ്രഹാം, നിയുക്ത പ്രസിഡന്റ് സുനിൽ തൈമറ്റം എന്നിവരടങ്ങുന്ന ഭരണസമിതിയ്ക്ക് എട്ടോളം ചാപ്റ്ററിൽ നിന്നുള്ള ശക്തമായ പിന്തുണയുമുണ്ട്.
പ്രവർത്തനപരിപാടികളുടെ വിപുലമായ ഉദ്ഘാടനം കാസർഗോഡ് ലോക്സഭ മണ്ഡലത്തിൽ നിന്നും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജയിച്ച കൊല്ലം സ്വദേശിയായ രാജ്മോഹൻ ഉണ്ണിത്താൻ എംപി നിർവഹിക്കും. കോണ്ഗ്രസ് നേതാക്കളിൽ വ്യക്തിത്വം കൊണ്ടു ശ്രദ്ധ നേടിയ ഉണ്ണിത്താൻ തലശേരിയിൽ നിന്നും കുണ്ടറയിൽ നിന്നും നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ടെങ്കിലും വിജയിച്ചത് കാസർഗോഡ് നിന്നായിരുന്നു. കെപിസിസിയുടെ മുൻ വക്താവ് എന്ന നിലയിൽ മാധ്യമങ്ങളുമായി അടുത്ത ബന്ധം പുലർത്തിയിട്ടുള്ള ഉണ്ണിത്താൻ നിരവധി സിനിമകളിലും വേഷമിട്ടിട്ടുണ്ട്. രാഷ്ട്രീയത്തിനുപരി കലയെയും സാഹിത്യത്തെയും സ്നേഹിക്കുന്ന ഉണ്ണിത്താൻ സാമൂഹികസേവന രംഗത്തും ഏറെ പ്രശസ്തനാണ്.രാഷ്ട്രീയ നേതാക്കളിൽ നിന്നും അതു കൊണ്ടു തന്നെ വ്യത്യസ്തനാകുന്നഉണ്ണിത്താനാണ് ഐപിസിഎൻഎയുടെ വിവിധ പദ്ധതികൾക്ക് തുടക്കം കുറിക്കുന്നത്.
കേരളത്തിലെ മാധ്യമപ്രമുഖനും കൈരളി ടിവിയുടെ എംഡിയുമായ ജോണ് ബ്രിട്ടാസ് മുഖ്യാതിഥി ആയിരിക്കും. ദേശാഭിമാനിയുടെ ഡൽഹി ബ്യൂറോ ചീഫായി ഒൗദ്യോഗികജീവിതം ആരംഭിച്ച ബ്രിട്ടാസ് തുടർന്നു ആകാശവാണിയുടെ ഡൽഹി നിലയത്തിൽവാർത്താ വായനക്കാരനായി. നിലവിൽ കൈരളി ചാനലിന്റെ മാനേജിങ്ങ് ഡയറക്ടറും എഡിറ്ററുമാണ്. ബാബരി മസ്ജിദ് പൊളിക്കുന്നതു റിപ്പോർട്ട് ചെയ്തതിലൂടെയും,ഗുജറാത്ത് കലാപം റിപ്പോർട്ട് ചെയ്തതിലൂടെയും ശ്രദ്ധേയനായി.
അമേരിക്ക-ഇറാക്ക് യുദ്ധം നടക്കുന്പോൾ കൈരളി ചാനലിനു വേണ്ടി ഇറാക്കിൽ നേരിട്ട് പോയി വാർത്തകൾ നൽകിയിരുന്നു. റസൂൽ പൂക്കുട്ടിയുടെ ആത്മകഥനമായ എന്റെ കാതൊപ്പുകൾ എന്ന പുസ്തകം ബ്രിട്ടാസിന്േറതായിട്ടുണ്ട്. മികച്ച അഭിമുഖകാരനുള്ള സംസ്ഥാന ടെലിവിഷൻ പുരസ്കാരം, കെ.വി. ഡാനിയേൽ പുരസ്കാരം, അച്ചടിമാധ്യമ രംഗത്തെ ആഗോളീകരണത്തിന്റെ സ്വാധീനം എന്ന വിഷയത്തിലുള്ള ഗവേഷണ പഠനത്തിന് ഗോയങ്ക ഫൗണ്ടേഷന്റെ ഫെലോഷിപ്പ് എന്നിവയും ബ്രിട്ടാസ് കരസ്ഥമാക്കിയിട്ടുണ്ട്.
അടുത്ത രണ്ട് വർഷങ്ങളിൽ ശ്രദ്ധേയമായ പല പരിപാടികളും വിഭാവനം ചെയ്തിട്ടുണ്ടെന്നും അതിനായി ഇന്ത്യാ പ്രസ്ക്ലബ് അംഗങ്ങളും കേരളത്തിൽ നിന്നുള്ള പ്രമുഖ മാധ്യമപ്രവർത്തകരും ഒരുമിച്ചു പ്രവർത്തിക്കുമെന്നും കേരളത്തിൽ നിന്ന് മാധ്യമ, രാഷ്ട്രീയ രംഗത്തെ പല പ്രമുഖരും തുടർന്നുള്ള ചടങ്ങിൽ പങ്കെടുക്കുമെന്നും വൈസ് പ്രസിഡന്റ് ബിജു കിഴക്കേക്കൂറ്റ് അറിയിച്ചു.