ലോകവിചാരം / സെർജി ആന്റണി
ഒരു രാജ്യം, രണ്ടു ഭരണാധികാരികൾ. ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലയിലെ സ്ഥിതിയിതാണിന്ന്. കഴിഞ്ഞ വർഷം നടന്ന തെരഞ്ഞെടുപ്പ് പ്രസിഡന്റ് നിക്കോളാസ് മഡൂറോ അട്ടിമറിച്ചെന്നാണു പ്രതിപക്ഷ ആരോപണം. പ്രതിപക്ഷ നേതാക്കൾ പലരെയും മഡൂറോ തടങ്കലിലാക്കി. പലർക്കും മത്സരിക്കാൻപോലും സാധിച്ചില്ല.
തെരഞ്ഞെടുപ്പിനെത്തുടർന്നു വീണ്ടും പ്രസിഡന്റായി ചുമതലയേറ്റ നിക്കോളാസ് മഡുറോയെ അംഗീകരിക്കാൻ പ്രതിപക്ഷം തയാറല്ല. അവർ പ്രതിപക്ഷ നേതാവ് ഹുവാൻ ഗ്വായിഡോയെ ഇടക്കാല പ്രസിഡന്റായി അവരോധിച്ചു. പട്ടാളത്തിന്റെ പിന്തുണയാണു നിർണായകം. അതിപ്പോൾ മഡുറോയ്ക്കൊപ്പമാണ്. പ്രശ്നം അവിടെയല്ല. ലോക രാജ്യങ്ങളിൽ പ്രബലമായൊരു വിഭാഗവും ഗ്വായിഡോയുടെ കൂടെയുണ്ട്.
അമേരിക്കയും കാനഡയും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും ഗ്വായിഡോയെ പിന്തുണയ്ക്കുന്പോൾ ചൈനയും റഷ്യയും മഡുറോയുടെ രക്ഷയ്ക്കെത്തുന്നു. ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ ഏറിയ പങ്കും ഗ്വായിഡോയുടെ കൂടെയാണ്. ലിമാ ഗ്രൂപ്പിലെ 14 രാജ്യങ്ങളിൽ പതിനൊന്നും ഗ്വായിഡോയ്ക്കു പിന്തുണ പ്രഖ്യാപിച്ചു. വെനസ്വേലയിലെ പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്താൻ രൂപീകരിച്ച ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ സഖ്യമാണു ലിമാ.
ലിമാ ഗ്രൂപ്പിലെ പ്രമുഖ രാജ്യങ്ങളായ അർജന്റീന, ബ്രസീൽ, ചിലി, കൊളംബിയ, ഹോണ്ടുറാസ്, പാനമ, പെറു എന്നിവയെല്ലാം ഹുവാൻ ഗ്വായിഡോയോടൊപ്പം നിൽക്കുന്പോൾ ഗയാന, മെക്സിക്കോ, സെന്റ് ലൂസിയ എന്നീ രാജ്യങ്ങൾ മാത്രമാണ് മഡൂറോയ്ക്കൊപ്പമുള്ളത്. ക്യൂബ, ബൊളീവിയ എന്നിവയും സിറിയ, ഇറാൻ, തുർക്കി എന്നീ രാജ്യങ്ങളും മഡൂറോയ്ക്കൊപ്പമുണ്ട്.
അമേരിക്കയാണു പ്രശ്നങ്ങൾക്കെല്ലാം പിന്നിലെന്നാണു മഡൂറോയുടെ ആക്ഷേപം. വേണ്ടിവന്നാൽ പട്ടാള ഇടപെടൽ ഉണ്ടാവുമെന്ന് അമേരിക്കയും മുന്നറിയിപ്പു നൽകുന്നു. അമേരിക്കയും അവരുടെ സഖ്യകക്ഷികളും ഗ്വായിഡോ ഭരണകൂടത്തെ അംഗീകരിച്ചുകഴിഞ്ഞു. യൂറോപ്യൻ യൂണിയനിലെ 17 അംഗരാഷ്ട്രങ്ങൾ ഔദ്യോഗികമായി ഗ്വായിഡോയെ അംഗീകരിച്ചിട്ടുണ്ട്. ഗ്രീസും അയർലൻഡും വെനസ്വേലയിൽ പുതിയ തെരഞ്ഞെടുപ്പു വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഗ്വായിഡോയെ അംഗീകരിച്ചിട്ടില്ല.
എണ്ണ സന്പുഷ്ടമാണെങ്കിലും വെനസ്വേല ഇപ്പോഴും പട്ടിണിയിലും പരിവട്ടത്തിലുമാണ്. ഹ്യൂഗോ ഷാവോസിന്റെ ഉരുക്കുമുഷ്ടി ഭരണത്തിൻകീഴിൽ കഴിഞ്ഞിരുന്ന വെനസ്വേലയിൽ 2013ലാണു നിക്കോളാസ് മഡുറോ അധികാരത്തിലേറിയത്. മഡുറോ ഭരണത്തിൽ രാജ്യത്തു മനുഷ്യാവകാശ ലംഘനങ്ങൾ വർധിച്ചു. സന്പദ്ഘടനയും തകർന്നു. വില കുതിച്ചുയരുകയാണ്. ഭക്ഷ്യവസ്തുക്കൾക്കും മരുന്നിനുമൊക്കെ വലിയ ക്ഷാമമനുഭവപ്പെടുന്നു.
ജീവിതം ദുസഹമായതിനെത്തുടർന്ന് 2014നുശേഷം 30 ലക്ഷത്തോളം വെനസ്വേലക്കാർ രാജ്യം വിട്ടുപോയെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക്. വെനസ്വേലയിലെ പ്രതിസന്ധി പരിഹരിക്കാൻ ഇടപെടണമെന്നഭ്യർഥിച്ചു മഡൂറോ ഫ്രാൻസിസ് മാർപാപ്പയ്ക്കു കത്തയച്ചിട്ടുണ്ട്.
പ്രളയം, പട്ടണത്തിൽ ചീങ്കണ്ണി
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അപ്രതീക്ഷിതമായ കാലാവസ്ഥാ വ്യതിയാനങ്ങൾ കണ്ടുവരുന്ന കാലമാണിത്. കനത്ത മഴയും കടുത്ത ചൂടും മരംകോച്ചുന്ന മഞ്ഞും പല രാജ്യങ്ങളെയും പിടിച്ചുലയ്ക്കുന്നു. അമേരിക്കയിലും യൂറോപ്പിലും പലേടത്തും മഞ്ഞുവീഴ്ച ശക്തമാണ്.
മഴയും വെള്ളപ്പൊക്കവും ഓസ്ട്രേലിയയെയും ഉലയ്ക്കുന്നു. നൂറ്റാണ്ടിലെ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ഇപ്പോൾ രാജ്യത്തിന്റെ വടക്കു കിഴക്കൻ ഭാഗങ്ങളിൽ അനുഭവപ്പെടുന്നത്. ഒരു വർഷം ലഭിച്ചിരുന്ന മഴ ചില സ്ഥലങ്ങളിൽ ഒരാഴ്ചയ്ക്കുള്ളിൽ പെയ്തുകഴിഞ്ഞു. ആയിരക്കണക്കിനു വീടുകൾ വെള്ളത്തിനടിയിലായി. വടക്കു കിഴക്കൻ മേഖലയിലെ സ്കൂളുകളിലും വിമാനത്താവളങ്ങളിലുമൊക്കെ വെള്ളം കയറി. ജലനിരപ്പ് ഉയർന്ന ചില നഗരപ്രദേശങ്ങളിലേക്കു ചീങ്കണ്ണികളും കയറിവന്നു. പ്രളയജലത്തിൽ കളിക്കാനിറങ്ങുന്നവർക്ക് അധികൃതർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
രാജ്യത്തിന്റെ കിഴക്കൻ പ്രദേശങ്ങളിൽ സാധാരണ നല്ല മഴ ലഭിക്കാറുണ്ട്. പക്ഷേ ഈ വർഷം കണക്കുകൂട്ടലുകളൊക്കെ തെറ്റിച്ചുകൊണ്ടുള്ള പെരുമഴയാണു പെയ്തത്. രക്ഷാപ്രവർത്തനത്തിനായി സൈന്യത്തെ വിന്യസിച്ചിരിക്കയാണ്. നമ്മുടെ നാട്ടിൽ ഈയിടെ സംഭവിച്ചതുപോലെ ചില അണക്കെട്ടുകൾ തുറന്നുവിടേണ്ടിവന്നു. പക്ഷേ, മുന്നറിയിപ്പു നൽകാനും മുൻകരുതലുകളെടുക്കാനും അധികൃതർ മറന്നില്ല.
ആശ്വാസമേകി ആഞ്ചലീന
സെലബ്രിറ്റികളുടെ സന്ദർശനം ദുരിതബാധിതർക്ക് പൊതുവേ ആശ്വാസമാകാറുണ്ട്, ചുരുക്കം ചിലയവസരങ്ങളിൽ അതു ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും. ഐക്യരാഷ്ട്രസഭ ചില പ്രമുഖരെ അംബാസഡർമാരായി നിയോഗിക്കുന്നത് ബുദ്ധിമുട്ടനുഭവിക്കുന്ന ജനങ്ങൾക്ക് ആത്മവിശ്വാസവും സമാശ്വാസവും പകരാനാണ്. പല പ്രശസ്തരും ഈ ദൗത്യം ഭംഗിയായി നിർവഹിക്കുന്നു.
പാശ്ചാത്യ സിനിമാ ലോകത്തെ മിന്നുംതാരമായ ആഞ്ചലീന ജോളിയും ഇത്തരമൊരു അംബാസഡറാണ്. അഭയാർഥികളുടെ അംബാസഡറായാണ് ആഞ്ചലീനയെ യുഎൻ നിയോഗിച്ചിരിക്കുന്നത്. ബംഗ്ലാദേശിലെ രോഹിംഗ്യ അഭയാർഥി ക്യാന്പിൽ ആഞ്ചലീന ഈയിടെ സന്ദർശനം നടത്തി.
സ്വന്തം രാജ്യത്തു പ്രവാസികളേക്കാൾ മോശമായ സാഹചര്യത്തിൽ ജീവിക്കാൻ വിധിക്കപ്പെട്ടവരാണു രോഹിംഗ്യകൾ. രണ്ടു വർഷം മുന്പുണ്ടായ സൈനിക ഇടപെടലിനെത്തുടർന്ന് പലായനം ചെയ്ത വലിയൊരു വിഭാഗം കഴിയുന്ന അഭയാർഥി ക്യാന്പുകളാണ് ആഞ്ചലീന സന്ദർശിച്ചത്. അവരിൽ പലരുമായും സംസാരിച്ച ആഞ്ചലീന അവരുടെ ദുഃഖകഥകൾ സശ്രദ്ധം ശ്രവിച്ചു.
രോഹിംഗ്യൻ അഭയാർഥികളുടെ പുനരധിവാസത്തിനായി യുഎൻ നൂറു കോടി ഡോളറിന്റെ ഒരു പദ്ധതി തയാറാക്കിയിട്ടുണ്ട്. രോഹിംഗ്യൻ അഭയാർഥികൾ ഇന്ത്യക്കും പ്രശ്നമായിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ ഒരു സംഘം രോഹിംഗ്യൻ അഭയാർഥികളെ തിരിച്ചയച്ചതു സംബന്ധിച്ച് അഭയാർഥികൾക്കായുള്ള യുഎൻ ഹൈക്കമ്മീഷൻ ഇന്ത്യയോടു വിശദീകരണം തേടിയിരുന്നു.
അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ ഭാഗമാണ് അഭയാർഥി നിയമവും. മതം, വംശം, ദേശീയത, രാഷ്ട്രീയ അഭിപ്രായങ്ങൾ എന്നിവയുടെ പേരിൽ ആരുടെയെങ്കിലും ജീവനോ സ്വാതന്ത്ര്യമോ ഹനിക്കുന്ന സാഹചര്യത്തിൽ അവർക്ക് അഭയമരുളാൻ അഭയാർഥികളെ സംബന്ധിച്ച കരാറിലേർപ്പെട്ട എല്ലാ അംഗരാഷ്ട്രങ്ങൾക്കും ചുമതലയുണ്ടെന്ന് യുഎൻ ചൂണ്ടിക്കാട്ടുന്നു.
യുദ്ധം മടുത്തു, ഇനി മടക്കം
അഫ്ഗാനിലെ അമേരിക്കൻ സേനാസാന്നിധ്യം വൈകാതെ അവസാനിക്കും. അടുത്ത 18 മാസത്തിനുള്ളിൽ വിദേശ സേനകളെല്ലാം രാജ്യം വിട്ടുപോകാനുള്ള തീരുമാനമായെന്നു താലിബാൻ വക്താക്കൾ അവകാശപ്പെട്ടു. ഖത്തറിൽവച്ചാണ് അമേരിക്കൻ പ്രതിനിധിയുമായി താലിബാൻ ഇക്കാര്യത്തെക്കുറിച്ചുള്ള നിർണായക ചർച്ച നടത്തിയത്. ഖത്തർ തലസ്ഥാനമായ ദോഹയിൽ ഈ മാസം വീണ്ടുമൊരു ചർച്ചകൂടി നടക്കുന്നുണ്ട്.
വിദേശ സേനകളുടെ സാന്നിധ്യം അഫ്ഗാൻ ചരിത്രത്തിൽ പുതുമയല്ല. ഒന്നാം ആം ഗ്ലോ-അഫ്ഗാൻ യുദ്ധകാലം മുതൽ അതു സജീവമാണ്. അന്നു ബ്രിട്ടനായിരുന്നു പ്രധാന കഥാപാത്രമെങ്കിൽ ഒന്നേകാൽ നൂറ്റാണ്ടിനുശേഷം സോവ്യറ്റ് യൂണിയന്റെ ഊഴമായി. ഒരു പതിറ്റാണ്ടിനുശേഷം അവരും പിൻവാങ്ങി. പിന്നെ ആഭ്യന്തരയുദ്ധത്തിന്റെയും ആഗോള ഭീകരതയുടെയുമൊക്കെ ദുരന്തഭൂമിയായി അഫ്ഗാനിസ്ഥാൻ മാറി. അങ്ങനെയാണ് ഭീകരത തുടച്ചുമാറ്റാൻ അമേരിക്കൻ സൈന്യം ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ കാബൂളിലെത്തുന്നത്.
പതിനേഴു വർഷങ്ങൾക്കുശേഷം അവരും മടങ്ങാനൊരുങ്ങുന്നു, ഏറെ നഷ്ടങ്ങളേറ്റുവാങ്ങിക്കൊണ്ട്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും നിരവധി ഗോത്രവർഗങ്ങളുടെ സാന്നിധ്യവും അഫ്ഗാനിസ്ഥാനെ പടയോട്ടം നടത്തുന്നവരുടെ ദുഷ്കരഭൂമിയാക്കി.
താലിബാൻ ഭീകരരെ ഇല്ലായ്മ ചെയ്യാനാണ് അമേരിക്ക എത്തിയതെങ്കിലും നിലവിൽ താലിബാൻ കൂടുതൽ ശക്തരായിരിക്കുന്നുവെന്നതാണു വസ്തുത. രാജ്യത്തിന്റെ പല പ്രദേശങ്ങളും ഇപ്പോഴും താലിബാൻ സ്വാധീനത്തിൻ കീഴിലാണ്.
അധികാരത്തിലേറിയ നാളുകളിൽ കൂടുതൽ സേനയെ അയച്ചു ആക്രമണം ശക്തമാക്കി താലിബാനെ വരുതിയിലാക്കാൻ ഡോണൽഡ് ട്രംപ് ശ്രമിച്ചിരുന്നു. പക്ഷേ, പിന്നീടദ്ദേഹം നിലപാടു മാറ്റി. താലിബാൻ പഴയ താലിബാനല്ലെന്നും ഭീകരപ്രവർത്തന സംഘങ്ങൾക്ക് ഇനി അഫ്ഗാനിൽ ഇടമുണ്ടാവില്ലെന്നും അമേരിക്ക പറയുന്നു. അമേരിക്ക സേനയെ പിൻവലിക്കണമെന്നതായിരുന്നു താലിബാന്റെ പ്രധാന ആവശ്യം. പണവും പട്ടാളവും നഷ്ടപ്പെടുത്തി അഫ്ഗാനിൽ തുടരുന്നതിൽ കഴന്പില്ലെന്ന് ട്രംപും തിരിച്ചറിയുന്നു.
ഏതായാലും താലിബാൻ അഫ്ഗാനിസ്ഥാനിൽ വീണ്ടും പിടിമുറുക്കുന്പോൾ മേഖലയിലെ സമാധാനം എത്രമാത്രം ഉറപ്പുള്ളതാകും എന്ന ആശങ്ക കാർമേഘ പടലമായി അന്തരീക്ഷത്തിലുണ്ട്.
ഒരു രാജ്യം, രണ്ടു ഭരണാധികാരികൾ. ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലയിലെ സ്ഥിതിയിതാണിന്ന്. കഴിഞ്ഞ വർഷം നടന്ന തെരഞ്ഞെടുപ്പ് പ്രസിഡന്റ് നിക്കോളാസ് മഡൂറോ അട്ടിമറിച്ചെന്നാണു പ്രതിപക്ഷ ആരോപണം. പ്രതിപക്ഷ നേതാക്കൾ പലരെയും മഡൂറോ തടങ്കലിലാക്കി. പലർക്കും മത്സരിക്കാൻപോലും സാധിച്ചില്ല.
തെരഞ്ഞെടുപ്പിനെത്തുടർന്നു വീണ്ടും പ്രസിഡന്റായി ചുമതലയേറ്റ നിക്കോളാസ് മഡുറോയെ അംഗീകരിക്കാൻ പ്രതിപക്ഷം തയാറല്ല. അവർ പ്രതിപക്ഷ നേതാവ് ഹുവാൻ ഗ്വായിഡോയെ ഇടക്കാല പ്രസിഡന്റായി അവരോധിച്ചു. പട്ടാളത്തിന്റെ പിന്തുണയാണു നിർണായകം. അതിപ്പോൾ മഡുറോയ്ക്കൊപ്പമാണ്. പ്രശ്നം അവിടെയല്ല. ലോക രാജ്യങ്ങളിൽ പ്രബലമായൊരു വിഭാഗവും ഗ്വായിഡോയുടെ കൂടെയുണ്ട്.
അമേരിക്കയും കാനഡയും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും ഗ്വായിഡോയെ പിന്തുണയ്ക്കുന്പോൾ ചൈനയും റഷ്യയും മഡുറോയുടെ രക്ഷയ്ക്കെത്തുന്നു. ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ ഏറിയ പങ്കും ഗ്വായിഡോയുടെ കൂടെയാണ്. ലിമാ ഗ്രൂപ്പിലെ 14 രാജ്യങ്ങളിൽ പതിനൊന്നും ഗ്വായിഡോയ്ക്കു പിന്തുണ പ്രഖ്യാപിച്ചു. വെനസ്വേലയിലെ പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്താൻ രൂപീകരിച്ച ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ സഖ്യമാണു ലിമാ.
ലിമാ ഗ്രൂപ്പിലെ പ്രമുഖ രാജ്യങ്ങളായ അർജന്റീന, ബ്രസീൽ, ചിലി, കൊളംബിയ, ഹോണ്ടുറാസ്, പാനമ, പെറു എന്നിവയെല്ലാം ഹുവാൻ ഗ്വായിഡോയോടൊപ്പം നിൽക്കുന്പോൾ ഗയാന, മെക്സിക്കോ, സെന്റ് ലൂസിയ എന്നീ രാജ്യങ്ങൾ മാത്രമാണ് മഡൂറോയ്ക്കൊപ്പമുള്ളത്. ക്യൂബ, ബൊളീവിയ എന്നിവയും സിറിയ, ഇറാൻ, തുർക്കി എന്നീ രാജ്യങ്ങളും മഡൂറോയ്ക്കൊപ്പമുണ്ട്.
അമേരിക്കയാണു പ്രശ്നങ്ങൾക്കെല്ലാം പിന്നിലെന്നാണു മഡൂറോയുടെ ആക്ഷേപം. വേണ്ടിവന്നാൽ പട്ടാള ഇടപെടൽ ഉണ്ടാവുമെന്ന് അമേരിക്കയും മുന്നറിയിപ്പു നൽകുന്നു. അമേരിക്കയും അവരുടെ സഖ്യകക്ഷികളും ഗ്വായിഡോ ഭരണകൂടത്തെ അംഗീകരിച്ചുകഴിഞ്ഞു. യൂറോപ്യൻ യൂണിയനിലെ 17 അംഗരാഷ്ട്രങ്ങൾ ഔദ്യോഗികമായി ഗ്വായിഡോയെ അംഗീകരിച്ചിട്ടുണ്ട്. ഗ്രീസും അയർലൻഡും വെനസ്വേലയിൽ പുതിയ തെരഞ്ഞെടുപ്പു വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഗ്വായിഡോയെ അംഗീകരിച്ചിട്ടില്ല.
എണ്ണ സന്പുഷ്ടമാണെങ്കിലും വെനസ്വേല ഇപ്പോഴും പട്ടിണിയിലും പരിവട്ടത്തിലുമാണ്. ഹ്യൂഗോ ഷാവോസിന്റെ ഉരുക്കുമുഷ്ടി ഭരണത്തിൻകീഴിൽ കഴിഞ്ഞിരുന്ന വെനസ്വേലയിൽ 2013ലാണു നിക്കോളാസ് മഡുറോ അധികാരത്തിലേറിയത്. മഡുറോ ഭരണത്തിൽ രാജ്യത്തു മനുഷ്യാവകാശ ലംഘനങ്ങൾ വർധിച്ചു. സന്പദ്ഘടനയും തകർന്നു. വില കുതിച്ചുയരുകയാണ്. ഭക്ഷ്യവസ്തുക്കൾക്കും മരുന്നിനുമൊക്കെ വലിയ ക്ഷാമമനുഭവപ്പെടുന്നു.
ജീവിതം ദുസഹമായതിനെത്തുടർന്ന് 2014നുശേഷം 30 ലക്ഷത്തോളം വെനസ്വേലക്കാർ രാജ്യം വിട്ടുപോയെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക്. വെനസ്വേലയിലെ പ്രതിസന്ധി പരിഹരിക്കാൻ ഇടപെടണമെന്നഭ്യർഥിച്ചു മഡൂറോ ഫ്രാൻസിസ് മാർപാപ്പയ്ക്കു കത്തയച്ചിട്ടുണ്ട്.
പ്രളയം, പട്ടണത്തിൽ ചീങ്കണ്ണി
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അപ്രതീക്ഷിതമായ കാലാവസ്ഥാ വ്യതിയാനങ്ങൾ കണ്ടുവരുന്ന കാലമാണിത്. കനത്ത മഴയും കടുത്ത ചൂടും മരംകോച്ചുന്ന മഞ്ഞും പല രാജ്യങ്ങളെയും പിടിച്ചുലയ്ക്കുന്നു. അമേരിക്കയിലും യൂറോപ്പിലും പലേടത്തും മഞ്ഞുവീഴ്ച ശക്തമാണ്.
മഴയും വെള്ളപ്പൊക്കവും ഓസ്ട്രേലിയയെയും ഉലയ്ക്കുന്നു. നൂറ്റാണ്ടിലെ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ഇപ്പോൾ രാജ്യത്തിന്റെ വടക്കു കിഴക്കൻ ഭാഗങ്ങളിൽ അനുഭവപ്പെടുന്നത്. ഒരു വർഷം ലഭിച്ചിരുന്ന മഴ ചില സ്ഥലങ്ങളിൽ ഒരാഴ്ചയ്ക്കുള്ളിൽ പെയ്തുകഴിഞ്ഞു. ആയിരക്കണക്കിനു വീടുകൾ വെള്ളത്തിനടിയിലായി. വടക്കു കിഴക്കൻ മേഖലയിലെ സ്കൂളുകളിലും വിമാനത്താവളങ്ങളിലുമൊക്കെ വെള്ളം കയറി. ജലനിരപ്പ് ഉയർന്ന ചില നഗരപ്രദേശങ്ങളിലേക്കു ചീങ്കണ്ണികളും കയറിവന്നു. പ്രളയജലത്തിൽ കളിക്കാനിറങ്ങുന്നവർക്ക് അധികൃതർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
രാജ്യത്തിന്റെ കിഴക്കൻ പ്രദേശങ്ങളിൽ സാധാരണ നല്ല മഴ ലഭിക്കാറുണ്ട്. പക്ഷേ ഈ വർഷം കണക്കുകൂട്ടലുകളൊക്കെ തെറ്റിച്ചുകൊണ്ടുള്ള പെരുമഴയാണു പെയ്തത്. രക്ഷാപ്രവർത്തനത്തിനായി സൈന്യത്തെ വിന്യസിച്ചിരിക്കയാണ്. നമ്മുടെ നാട്ടിൽ ഈയിടെ സംഭവിച്ചതുപോലെ ചില അണക്കെട്ടുകൾ തുറന്നുവിടേണ്ടിവന്നു. പക്ഷേ, മുന്നറിയിപ്പു നൽകാനും മുൻകരുതലുകളെടുക്കാനും അധികൃതർ മറന്നില്ല.
ആശ്വാസമേകി ആഞ്ചലീന
സെലബ്രിറ്റികളുടെ സന്ദർശനം ദുരിതബാധിതർക്ക് പൊതുവേ ആശ്വാസമാകാറുണ്ട്, ചുരുക്കം ചിലയവസരങ്ങളിൽ അതു ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും. ഐക്യരാഷ്ട്രസഭ ചില പ്രമുഖരെ അംബാസഡർമാരായി നിയോഗിക്കുന്നത് ബുദ്ധിമുട്ടനുഭവിക്കുന്ന ജനങ്ങൾക്ക് ആത്മവിശ്വാസവും സമാശ്വാസവും പകരാനാണ്. പല പ്രശസ്തരും ഈ ദൗത്യം ഭംഗിയായി നിർവഹിക്കുന്നു.
പാശ്ചാത്യ സിനിമാ ലോകത്തെ മിന്നുംതാരമായ ആഞ്ചലീന ജോളിയും ഇത്തരമൊരു അംബാസഡറാണ്. അഭയാർഥികളുടെ അംബാസഡറായാണ് ആഞ്ചലീനയെ യുഎൻ നിയോഗിച്ചിരിക്കുന്നത്. ബംഗ്ലാദേശിലെ രോഹിംഗ്യ അഭയാർഥി ക്യാന്പിൽ ആഞ്ചലീന ഈയിടെ സന്ദർശനം നടത്തി.
സ്വന്തം രാജ്യത്തു പ്രവാസികളേക്കാൾ മോശമായ സാഹചര്യത്തിൽ ജീവിക്കാൻ വിധിക്കപ്പെട്ടവരാണു രോഹിംഗ്യകൾ. രണ്ടു വർഷം മുന്പുണ്ടായ സൈനിക ഇടപെടലിനെത്തുടർന്ന് പലായനം ചെയ്ത വലിയൊരു വിഭാഗം കഴിയുന്ന അഭയാർഥി ക്യാന്പുകളാണ് ആഞ്ചലീന സന്ദർശിച്ചത്. അവരിൽ പലരുമായും സംസാരിച്ച ആഞ്ചലീന അവരുടെ ദുഃഖകഥകൾ സശ്രദ്ധം ശ്രവിച്ചു.
രോഹിംഗ്യൻ അഭയാർഥികളുടെ പുനരധിവാസത്തിനായി യുഎൻ നൂറു കോടി ഡോളറിന്റെ ഒരു പദ്ധതി തയാറാക്കിയിട്ടുണ്ട്. രോഹിംഗ്യൻ അഭയാർഥികൾ ഇന്ത്യക്കും പ്രശ്നമായിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ ഒരു സംഘം രോഹിംഗ്യൻ അഭയാർഥികളെ തിരിച്ചയച്ചതു സംബന്ധിച്ച് അഭയാർഥികൾക്കായുള്ള യുഎൻ ഹൈക്കമ്മീഷൻ ഇന്ത്യയോടു വിശദീകരണം തേടിയിരുന്നു.
അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ ഭാഗമാണ് അഭയാർഥി നിയമവും. മതം, വംശം, ദേശീയത, രാഷ്ട്രീയ അഭിപ്രായങ്ങൾ എന്നിവയുടെ പേരിൽ ആരുടെയെങ്കിലും ജീവനോ സ്വാതന്ത്ര്യമോ ഹനിക്കുന്ന സാഹചര്യത്തിൽ അവർക്ക് അഭയമരുളാൻ അഭയാർഥികളെ സംബന്ധിച്ച കരാറിലേർപ്പെട്ട എല്ലാ അംഗരാഷ്ട്രങ്ങൾക്കും ചുമതലയുണ്ടെന്ന് യുഎൻ ചൂണ്ടിക്കാട്ടുന്നു.
യുദ്ധം മടുത്തു, ഇനി മടക്കം
അഫ്ഗാനിലെ അമേരിക്കൻ സേനാസാന്നിധ്യം വൈകാതെ അവസാനിക്കും. അടുത്ത 18 മാസത്തിനുള്ളിൽ വിദേശ സേനകളെല്ലാം രാജ്യം വിട്ടുപോകാനുള്ള തീരുമാനമായെന്നു താലിബാൻ വക്താക്കൾ അവകാശപ്പെട്ടു. ഖത്തറിൽവച്ചാണ് അമേരിക്കൻ പ്രതിനിധിയുമായി താലിബാൻ ഇക്കാര്യത്തെക്കുറിച്ചുള്ള നിർണായക ചർച്ച നടത്തിയത്. ഖത്തർ തലസ്ഥാനമായ ദോഹയിൽ ഈ മാസം വീണ്ടുമൊരു ചർച്ചകൂടി നടക്കുന്നുണ്ട്.
വിദേശ സേനകളുടെ സാന്നിധ്യം അഫ്ഗാൻ ചരിത്രത്തിൽ പുതുമയല്ല. ഒന്നാം ആം ഗ്ലോ-അഫ്ഗാൻ യുദ്ധകാലം മുതൽ അതു സജീവമാണ്. അന്നു ബ്രിട്ടനായിരുന്നു പ്രധാന കഥാപാത്രമെങ്കിൽ ഒന്നേകാൽ നൂറ്റാണ്ടിനുശേഷം സോവ്യറ്റ് യൂണിയന്റെ ഊഴമായി. ഒരു പതിറ്റാണ്ടിനുശേഷം അവരും പിൻവാങ്ങി. പിന്നെ ആഭ്യന്തരയുദ്ധത്തിന്റെയും ആഗോള ഭീകരതയുടെയുമൊക്കെ ദുരന്തഭൂമിയായി അഫ്ഗാനിസ്ഥാൻ മാറി. അങ്ങനെയാണ് ഭീകരത തുടച്ചുമാറ്റാൻ അമേരിക്കൻ സൈന്യം ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ കാബൂളിലെത്തുന്നത്.
പതിനേഴു വർഷങ്ങൾക്കുശേഷം അവരും മടങ്ങാനൊരുങ്ങുന്നു, ഏറെ നഷ്ടങ്ങളേറ്റുവാങ്ങിക്കൊണ്ട്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും നിരവധി ഗോത്രവർഗങ്ങളുടെ സാന്നിധ്യവും അഫ്ഗാനിസ്ഥാനെ പടയോട്ടം നടത്തുന്നവരുടെ ദുഷ്കരഭൂമിയാക്കി.
താലിബാൻ ഭീകരരെ ഇല്ലായ്മ ചെയ്യാനാണ് അമേരിക്ക എത്തിയതെങ്കിലും നിലവിൽ താലിബാൻ കൂടുതൽ ശക്തരായിരിക്കുന്നുവെന്നതാണു വസ്തുത. രാജ്യത്തിന്റെ പല പ്രദേശങ്ങളും ഇപ്പോഴും താലിബാൻ സ്വാധീനത്തിൻ കീഴിലാണ്.
അധികാരത്തിലേറിയ നാളുകളിൽ കൂടുതൽ സേനയെ അയച്ചു ആക്രമണം ശക്തമാക്കി താലിബാനെ വരുതിയിലാക്കാൻ ഡോണൽഡ് ട്രംപ് ശ്രമിച്ചിരുന്നു. പക്ഷേ, പിന്നീടദ്ദേഹം നിലപാടു മാറ്റി. താലിബാൻ പഴയ താലിബാനല്ലെന്നും ഭീകരപ്രവർത്തന സംഘങ്ങൾക്ക് ഇനി അഫ്ഗാനിൽ ഇടമുണ്ടാവില്ലെന്നും അമേരിക്ക പറയുന്നു. അമേരിക്ക സേനയെ പിൻവലിക്കണമെന്നതായിരുന്നു താലിബാന്റെ പ്രധാന ആവശ്യം. പണവും പട്ടാളവും നഷ്ടപ്പെടുത്തി അഫ്ഗാനിൽ തുടരുന്നതിൽ കഴന്പില്ലെന്ന് ട്രംപും തിരിച്ചറിയുന്നു.
ഏതായാലും താലിബാൻ അഫ്ഗാനിസ്ഥാനിൽ വീണ്ടും പിടിമുറുക്കുന്പോൾ മേഖലയിലെ സമാധാനം എത്രമാത്രം ഉറപ്പുള്ളതാകും എന്ന ആശങ്ക കാർമേഘ പടലമായി അന്തരീക്ഷത്തിലുണ്ട്.