നിയമസഭാവലോകനം / സാബു ജോണ്
കുഞ്ഞിനെ കൊന്ന് അമ്മയുടെ മുന്നിലിട്ടാൽ ആ അമ്മയുടെ മാനസികാവസ്ഥ എന്താകും? നിയമസഭയിലിരിക്കുന്ന കെ.എം. മാണിയും അതേ അവസ്ഥയിലാണ്. പറഞ്ഞതു മാണി തന്നെയാണ്. സ്വന്തം കുഞ്ഞായ കാരുണ്യ പദ്ധതിയെ ഇല്ലാതാക്കുന്നതാണു മാണിയുടെ മനസിനെ വല്ലാതെ നൊന്പരപ്പെടുത്തുന്നത്.
കാരുണ്യ ഉൾപ്പെടെയുള്ള പദ്ധതികളെല്ലാം കൂട്ടി യോജിപ്പിച്ച് സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷാ പദ്ധതിയാണ് ധനമന്ത്രി ഡോ. തോമസ് ഐസക് ബജറ്റിൽ പ്രഖ്യാപിച്ചത്. ബജറ്റിന്റെ പൊതുചർച്ചയിലാണ് മാണി തന്റെ ദുരവസ്ഥ വെളിപ്പെടുത്തിയത്. കാരുണ്യ നിലനിർത്തിക്കൊണ്ട് സമഗ്ര ആരോഗ്യ പദ്ധതി നടപ്പിലാക്കാനാണ് മാണിയുടെ അഭ്യർഥന. ധനമന്ത്രി അതു ചെവിക്കൊള്ളുന്ന ലക്ഷണമൊന്നും കാണുന്നില്ല.
തോമസ് ഐസക്കിന്റെ ബജറ്റ് സ്വപ്ന ബജറ്റ് ആണെന്നാണു മാണിയുടെ പക്ഷം. പത്തു ശതമാനം വർധന കൈവരിച്ചു കൊണ്ടിരിക്കുന്ന ജിഎസ്ടി വരുമാനം അടുത്ത വർഷം 30 ശതമാനം വർധിക്കുമെന്നു മന്ത്രി പറഞ്ഞതു തന്നെ അതിനു തെളിവെന്നാണു മാണിയുടെ നിലപാട്.
മാണിയുടെ മനോവേദനയാണു സഭയിൽ കേട്ടതെങ്കിൽ സഭയിലെ ബിജെപിയുടെ ഏക അംഗമായ ഒ. രാജഗോപാൽ ഒരു സത്യം തുറന്നു പറഞ്ഞു പൊല്ലാപ്പിൽ ചാടുകയായിരുന്നു. കേരളത്തിലെ തൊഴിലില്ലായ്മത്തോത് വർധിച്ചുനിൽക്കുന്നതിൽ ബിജെപിക്ക് ഉത്തരവാദിത്തമില്ലെന്നു തെളിയിക്കാനായി രാജഗോപാൽ പറഞ്ഞതു പക്ഷേ ബിജെപിക്കാർക്കു പൊറുക്കാൻ പറ്റാത്തതായിപ്പോയി. ബിജെപി കേരളം ഇതുവരെ ഭരിച്ചിട്ടില്ലെന്നും അടുത്തകാലത്തൊന്നും ഭരിക്കാൻ പോകുന്നില്ലെന്നുമാണു രാജഗോപാൽ പറഞ്ഞത്. സഭയിൽ മറ്റു ബിജെപിക്കാർ ഇല്ലാത്തതിനാൽ കേട്ടിരുന്ന ഭരണ- പ്രതിപക്ഷത്തെ മറ്റുള്ളവരെല്ലാം നന്നായി ആസ്വദിച്ചു.
ബജറ്റ് പൊതുചർച്ചയ്ക്കൊപ്പം ഉപധനാഭ്യർഥനയുടെ ധനവിനിയോഗ ബിൽ പാസാക്കുക കൂടിയായിരുന്നു സഭ ഇന്നലെ. ചർച്ചകളിൽ ബജറ്റിനൊപ്പം നിറഞ്ഞുനിന്നത് രാഷ്ട്രീയവും.
വിശ്വാസത്തെയും രാഷ്ട്രീയത്തെയും രണ്ടായി കണ്ടയാളായിരുന്നു ജവഹർ ലാൽ നെഹ്റു എന്നു പറഞ്ഞ മുല്ലക്കര രത്നാകരൻ, അദ്ദേഹം ഇപ്പോൾ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ശബരിമല പ്രശ്നത്തിലെ നിലപാടിന്റെ പേരിൽ ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും പാർട്ടിയിൽ നിന്നു പുറത്താക്കുമായിരുന്നു എന്നും പറഞ്ഞു. സർദാർ വല്ലഭഭായി പട്ടേലിന്റെ പ്രതിമ ലോകത്തിലെ ഏറ്റവും വലിയതായി ബിജെപിക്കാർ നിർമിച്ചതിന്റെ പിന്നലെ രാഷ്ട്രീയവും മുല്ലക്കര കോണ്ഗ്രസുകാർക്കു പറഞ്ഞു കൊടുത്തു. എന്നാൽ, നെഹ്റുവിനു പട്ടേലിനേക്കാൾ മൂന്നിരട്ടി പൊക്കമുണ്ടെന്നും മഹാത്മാഗാന്ധിക്ക് അതിനേക്കാൾ പൊക്കമുണ്ടെന്നും മുല്ലക്കര പറഞ്ഞു വച്ചു. മഹാത്മാഗാന്ധിയും കാറൽ മാർക്സും ഇന്നു ജീവിച്ചിരുന്നെങ്കിൽ രണ്ടു പേരും സഖാക്കളാകുമായിരുന്നു എന്ന കാര്യത്തിൽ മുല്ലക്കരയ്ക്കു സംശയമേയില്ല.
കമ്യൂണിസ്റ്റുകാർക്ക് മരിച്ചുപോയാൽ എല്ലാവരും നല്ലവരാകുമെന്നായിരുന്നു കെ.എൻ.എ. ഖാദറിന്റെ മറുപടി. ജീവിച്ചിരിക്കുന്പോൾ ഒരു അഭിപ്രായവുമില്ല. ഖാദറിന്റെ അഭിപ്രായത്തിൽ സിപിഎം ബോഗിയില്ലാത്ത എൻജിൻ പോലെയാണ്. അങ്ങോട്ടുമിങ്ങോട്ടും ഓടിയിട്ട് ഒരു കാര്യവുമില്ല. ഒടുവിൽ സിപിഎമ്മുകാരോട് ഒരു ഉപദേശവും. നമ്മൾ രണ്ടാളും തുല്യശക്തികളാണ്. നമുക്കു രണ്ടാൾക്കും അള്ളാഹു ഡൽഹി വിധിച്ചിട്ടില്ല. ആരുടെയെങ്കിലും കൂടെക്കൂടാനേ പറ്റൂ.
ഡൽഹിയിൽ രാഹുൽ ഗാന്ധിയുടെ കൂടെയില്ലാത്തത് ഇടതുപക്ഷത്ത് കോവൂർ കുഞ്ഞുമോന്റെ പാർട്ടി മാത്രമാണെന്നാണ് റോജി എം. ജോണിന്റെ പക്ഷം. ഡൽഹിയിൽ ബിജെപി ഓഫീസിനു മുന്നിൽ എ.കെ.ജിയുടെ പ്രതിമ കാണാം. യാദൃച്ഛികമാണെങ്കിലും ഐശ്വര്യം നോക്കി വച്ചതായിരിക്കുമെന്നാണു റോജി പറഞ്ഞത്. ഇന്ദിരാഗാന്ധിയെ ഉൾപ്പെടെ താഴെയിറക്കാൻ സിപിഎം സഹായമുണ്ടായിരുന്നല്ലോ.
റോജിക്കു രാഷ്ട്രീയ ചരിത്രത്തേക്കുറിച്ചു വലിയ അറിവില്ലെന്നായിരുന്നു സി.കെ. ഹരീന്ദ്രന്റെ മറുപടി. ഒന്നാം യുപിഎ സർക്കാർ അധികാരത്തിൽ വന്നത് ഇടതുപക്ഷത്തിന്റെ പിന്തുണയോടെയായിരുന്നു. കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ ജയിപ്പിക്കണമെന്നു ഹരീന്ദ്രൻ പറയുന്നതിനു മറ്റൊരു കാരണവുമുണ്ട്. കോണ്ഗ്രസുകാരെ ജയിപ്പിച്ചു വിട്ടാൽ രാഹുൽ ഗാന്ധിക്കു പിന്തുണ കൊടുക്കുമെന്ന് ഉറപ്പില്ല. ഇടതുപക്ഷക്കാരാണെങ്കിൽ മതേതര പക്ഷത്ത് ഉറച്ചുനിൽക്കുമത്രെ.
ബിജെപിക്കെതിരെ കോണ്ഗ്രസ് മാത്രമുള്ളിടത്താണ് അവർ ജയിക്കുന്നതെന്നാണ് കെ. സുരേഷ് കുറുപ്പിന്റെ പക്ഷം. മറ്റു ശക്തികളുള്ളിടത്തെല്ലാം അവരാണു ജയിക്കുന്നത്. കേരളത്തിൽ ആ പ്രതീക്ഷയാണ് സുരേഷ് കുറുപ്പിനുള്ളത്.
കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയെ ആണു ധനമന്ത്രി ഡോ. തോമസ് ഐസക് ബജറ്റ് പ്രസംഗത്തിൽ ധാരാളമായി ഉദ്ധരിച്ചത്. എന്നാൽ, ദുരവസ്ഥയെ ആണ് ഉദ്ധരിക്കേണ്ടതെന്നായിരുന്നു വി.എസ്. ശിവകുമാറിന്റെ പക്ഷം. ആയിരം ദിവസത്തിന്റെയും നാലാമത്തെ ബജറ്റിന്റെയും ദുരവസ്ഥ കേരളീയർ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. പ്രളയ സെസ് കൂടി വരുന്നതോടെ വിലക്കയറ്റം രൂക്ഷമാകുമെന്നും ശിവകുമാർ ചൂണ്ടിക്കാട്ടി. ബജറ്റിൽ ഒന്നുമില്ലെന്നു പറയുന്ന പ്രതിപക്ഷത്തെ ഹൃദയമില്ലാത്തവർ എന്നാണ് യു. പ്രതിഭ വിശേഷിപ്പിക്കുന്നത്.
കേരളത്തിന്റെ ആരോഗ്യ, വിദ്യാഭ്യാസ മേഖലയേക്കുറിച്ച് രാഹുൽ ഗാന്ധി തെറ്റായ കാര്യങ്ങൾ പറഞ്ഞു എന്നു പ്രതിഭ പ്രസംഗിച്ചു കഴിഞ്ഞപ്പോൾ വി.ഡി. സതീശൻ ക്രമപ്രശ്നവുമായി എഴുന്നേറ്റു. രാഹുൽ ഗാന്ധി പറഞ്ഞതിനെ തെറ്റായി നിയമസഭയിൽ അവതരിപ്പിക്കുന്നതു നീക്കം ചെയ്യണമെന്നായിരുന്നു സതീശന്റെ ആവശ്യം. ഇതിനെ എം. സ്വരാജും ആർ. രാജേഷുമൊക്കെ ചോദ്യം ചെയ്തതോടെ സതീശനും ഇവരുമായി വാക്കുതർക്കമായി. ഇതിനിടെ പ്രസംഗിക്കാനെഴുന്നേറ്റ കെ.എം. മാണിക്കു കുറച്ചു സമയം കാത്തുനിൽക്കേണ്ടിയും വന്നു.
ആലപ്പാട്ടെ കരിമണൽ ഖനനത്തിനെതിരായ സമരം ചൂണ്ടിക്കാട്ടി പി.ടി. തോമസ് അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകിയിരുന്നു. ഖനനം തുടരുമെന്നു വ്യവസായ മന്ത്രി ഇ.പി. ജയരാജൻ വ്യക്തമാക്കി. തടിമിടുക്ക് ഉണ്ടെങ്കിലും മന്ത്രി ആളൊരു ശുദ്ധനാണെന്നു പി.ടി. തോമസ് പറഞ്ഞെങ്കിലും മന്ത്രിയുടെ നിലപാടിൽ അയവുണ്ടായില്ല. ആലപ്പാട് ഭൂമി പോയത് ഖനനം മൂലമല്ലെന്നും സുനാമി കൊണ്ടാണെന്നു കൂടി മന്ത്രി വിശദീകരിച്ചു. സഭ നിർത്തി വച്ചുള്ള ചർച്ചയ്ക്ക് അനുമതി നിഷേധിച്ചതിനെ തുടർന്നു പ്രതിപക്ഷം വാക്കൗട്ട് നടത്തി.
കുഞ്ഞിനെ കൊന്ന് അമ്മയുടെ മുന്നിലിട്ടാൽ ആ അമ്മയുടെ മാനസികാവസ്ഥ എന്താകും? നിയമസഭയിലിരിക്കുന്ന കെ.എം. മാണിയും അതേ അവസ്ഥയിലാണ്. പറഞ്ഞതു മാണി തന്നെയാണ്. സ്വന്തം കുഞ്ഞായ കാരുണ്യ പദ്ധതിയെ ഇല്ലാതാക്കുന്നതാണു മാണിയുടെ മനസിനെ വല്ലാതെ നൊന്പരപ്പെടുത്തുന്നത്.
കാരുണ്യ ഉൾപ്പെടെയുള്ള പദ്ധതികളെല്ലാം കൂട്ടി യോജിപ്പിച്ച് സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷാ പദ്ധതിയാണ് ധനമന്ത്രി ഡോ. തോമസ് ഐസക് ബജറ്റിൽ പ്രഖ്യാപിച്ചത്. ബജറ്റിന്റെ പൊതുചർച്ചയിലാണ് മാണി തന്റെ ദുരവസ്ഥ വെളിപ്പെടുത്തിയത്. കാരുണ്യ നിലനിർത്തിക്കൊണ്ട് സമഗ്ര ആരോഗ്യ പദ്ധതി നടപ്പിലാക്കാനാണ് മാണിയുടെ അഭ്യർഥന. ധനമന്ത്രി അതു ചെവിക്കൊള്ളുന്ന ലക്ഷണമൊന്നും കാണുന്നില്ല.
തോമസ് ഐസക്കിന്റെ ബജറ്റ് സ്വപ്ന ബജറ്റ് ആണെന്നാണു മാണിയുടെ പക്ഷം. പത്തു ശതമാനം വർധന കൈവരിച്ചു കൊണ്ടിരിക്കുന്ന ജിഎസ്ടി വരുമാനം അടുത്ത വർഷം 30 ശതമാനം വർധിക്കുമെന്നു മന്ത്രി പറഞ്ഞതു തന്നെ അതിനു തെളിവെന്നാണു മാണിയുടെ നിലപാട്.
മാണിയുടെ മനോവേദനയാണു സഭയിൽ കേട്ടതെങ്കിൽ സഭയിലെ ബിജെപിയുടെ ഏക അംഗമായ ഒ. രാജഗോപാൽ ഒരു സത്യം തുറന്നു പറഞ്ഞു പൊല്ലാപ്പിൽ ചാടുകയായിരുന്നു. കേരളത്തിലെ തൊഴിലില്ലായ്മത്തോത് വർധിച്ചുനിൽക്കുന്നതിൽ ബിജെപിക്ക് ഉത്തരവാദിത്തമില്ലെന്നു തെളിയിക്കാനായി രാജഗോപാൽ പറഞ്ഞതു പക്ഷേ ബിജെപിക്കാർക്കു പൊറുക്കാൻ പറ്റാത്തതായിപ്പോയി. ബിജെപി കേരളം ഇതുവരെ ഭരിച്ചിട്ടില്ലെന്നും അടുത്തകാലത്തൊന്നും ഭരിക്കാൻ പോകുന്നില്ലെന്നുമാണു രാജഗോപാൽ പറഞ്ഞത്. സഭയിൽ മറ്റു ബിജെപിക്കാർ ഇല്ലാത്തതിനാൽ കേട്ടിരുന്ന ഭരണ- പ്രതിപക്ഷത്തെ മറ്റുള്ളവരെല്ലാം നന്നായി ആസ്വദിച്ചു.
ബജറ്റ് പൊതുചർച്ചയ്ക്കൊപ്പം ഉപധനാഭ്യർഥനയുടെ ധനവിനിയോഗ ബിൽ പാസാക്കുക കൂടിയായിരുന്നു സഭ ഇന്നലെ. ചർച്ചകളിൽ ബജറ്റിനൊപ്പം നിറഞ്ഞുനിന്നത് രാഷ്ട്രീയവും.
വിശ്വാസത്തെയും രാഷ്ട്രീയത്തെയും രണ്ടായി കണ്ടയാളായിരുന്നു ജവഹർ ലാൽ നെഹ്റു എന്നു പറഞ്ഞ മുല്ലക്കര രത്നാകരൻ, അദ്ദേഹം ഇപ്പോൾ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ശബരിമല പ്രശ്നത്തിലെ നിലപാടിന്റെ പേരിൽ ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും പാർട്ടിയിൽ നിന്നു പുറത്താക്കുമായിരുന്നു എന്നും പറഞ്ഞു. സർദാർ വല്ലഭഭായി പട്ടേലിന്റെ പ്രതിമ ലോകത്തിലെ ഏറ്റവും വലിയതായി ബിജെപിക്കാർ നിർമിച്ചതിന്റെ പിന്നലെ രാഷ്ട്രീയവും മുല്ലക്കര കോണ്ഗ്രസുകാർക്കു പറഞ്ഞു കൊടുത്തു. എന്നാൽ, നെഹ്റുവിനു പട്ടേലിനേക്കാൾ മൂന്നിരട്ടി പൊക്കമുണ്ടെന്നും മഹാത്മാഗാന്ധിക്ക് അതിനേക്കാൾ പൊക്കമുണ്ടെന്നും മുല്ലക്കര പറഞ്ഞു വച്ചു. മഹാത്മാഗാന്ധിയും കാറൽ മാർക്സും ഇന്നു ജീവിച്ചിരുന്നെങ്കിൽ രണ്ടു പേരും സഖാക്കളാകുമായിരുന്നു എന്ന കാര്യത്തിൽ മുല്ലക്കരയ്ക്കു സംശയമേയില്ല.
കമ്യൂണിസ്റ്റുകാർക്ക് മരിച്ചുപോയാൽ എല്ലാവരും നല്ലവരാകുമെന്നായിരുന്നു കെ.എൻ.എ. ഖാദറിന്റെ മറുപടി. ജീവിച്ചിരിക്കുന്പോൾ ഒരു അഭിപ്രായവുമില്ല. ഖാദറിന്റെ അഭിപ്രായത്തിൽ സിപിഎം ബോഗിയില്ലാത്ത എൻജിൻ പോലെയാണ്. അങ്ങോട്ടുമിങ്ങോട്ടും ഓടിയിട്ട് ഒരു കാര്യവുമില്ല. ഒടുവിൽ സിപിഎമ്മുകാരോട് ഒരു ഉപദേശവും. നമ്മൾ രണ്ടാളും തുല്യശക്തികളാണ്. നമുക്കു രണ്ടാൾക്കും അള്ളാഹു ഡൽഹി വിധിച്ചിട്ടില്ല. ആരുടെയെങ്കിലും കൂടെക്കൂടാനേ പറ്റൂ.
ഡൽഹിയിൽ രാഹുൽ ഗാന്ധിയുടെ കൂടെയില്ലാത്തത് ഇടതുപക്ഷത്ത് കോവൂർ കുഞ്ഞുമോന്റെ പാർട്ടി മാത്രമാണെന്നാണ് റോജി എം. ജോണിന്റെ പക്ഷം. ഡൽഹിയിൽ ബിജെപി ഓഫീസിനു മുന്നിൽ എ.കെ.ജിയുടെ പ്രതിമ കാണാം. യാദൃച്ഛികമാണെങ്കിലും ഐശ്വര്യം നോക്കി വച്ചതായിരിക്കുമെന്നാണു റോജി പറഞ്ഞത്. ഇന്ദിരാഗാന്ധിയെ ഉൾപ്പെടെ താഴെയിറക്കാൻ സിപിഎം സഹായമുണ്ടായിരുന്നല്ലോ.
റോജിക്കു രാഷ്ട്രീയ ചരിത്രത്തേക്കുറിച്ചു വലിയ അറിവില്ലെന്നായിരുന്നു സി.കെ. ഹരീന്ദ്രന്റെ മറുപടി. ഒന്നാം യുപിഎ സർക്കാർ അധികാരത്തിൽ വന്നത് ഇടതുപക്ഷത്തിന്റെ പിന്തുണയോടെയായിരുന്നു. കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ ജയിപ്പിക്കണമെന്നു ഹരീന്ദ്രൻ പറയുന്നതിനു മറ്റൊരു കാരണവുമുണ്ട്. കോണ്ഗ്രസുകാരെ ജയിപ്പിച്ചു വിട്ടാൽ രാഹുൽ ഗാന്ധിക്കു പിന്തുണ കൊടുക്കുമെന്ന് ഉറപ്പില്ല. ഇടതുപക്ഷക്കാരാണെങ്കിൽ മതേതര പക്ഷത്ത് ഉറച്ചുനിൽക്കുമത്രെ.
ബിജെപിക്കെതിരെ കോണ്ഗ്രസ് മാത്രമുള്ളിടത്താണ് അവർ ജയിക്കുന്നതെന്നാണ് കെ. സുരേഷ് കുറുപ്പിന്റെ പക്ഷം. മറ്റു ശക്തികളുള്ളിടത്തെല്ലാം അവരാണു ജയിക്കുന്നത്. കേരളത്തിൽ ആ പ്രതീക്ഷയാണ് സുരേഷ് കുറുപ്പിനുള്ളത്.
കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയെ ആണു ധനമന്ത്രി ഡോ. തോമസ് ഐസക് ബജറ്റ് പ്രസംഗത്തിൽ ധാരാളമായി ഉദ്ധരിച്ചത്. എന്നാൽ, ദുരവസ്ഥയെ ആണ് ഉദ്ധരിക്കേണ്ടതെന്നായിരുന്നു വി.എസ്. ശിവകുമാറിന്റെ പക്ഷം. ആയിരം ദിവസത്തിന്റെയും നാലാമത്തെ ബജറ്റിന്റെയും ദുരവസ്ഥ കേരളീയർ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. പ്രളയ സെസ് കൂടി വരുന്നതോടെ വിലക്കയറ്റം രൂക്ഷമാകുമെന്നും ശിവകുമാർ ചൂണ്ടിക്കാട്ടി. ബജറ്റിൽ ഒന്നുമില്ലെന്നു പറയുന്ന പ്രതിപക്ഷത്തെ ഹൃദയമില്ലാത്തവർ എന്നാണ് യു. പ്രതിഭ വിശേഷിപ്പിക്കുന്നത്.
കേരളത്തിന്റെ ആരോഗ്യ, വിദ്യാഭ്യാസ മേഖലയേക്കുറിച്ച് രാഹുൽ ഗാന്ധി തെറ്റായ കാര്യങ്ങൾ പറഞ്ഞു എന്നു പ്രതിഭ പ്രസംഗിച്ചു കഴിഞ്ഞപ്പോൾ വി.ഡി. സതീശൻ ക്രമപ്രശ്നവുമായി എഴുന്നേറ്റു. രാഹുൽ ഗാന്ധി പറഞ്ഞതിനെ തെറ്റായി നിയമസഭയിൽ അവതരിപ്പിക്കുന്നതു നീക്കം ചെയ്യണമെന്നായിരുന്നു സതീശന്റെ ആവശ്യം. ഇതിനെ എം. സ്വരാജും ആർ. രാജേഷുമൊക്കെ ചോദ്യം ചെയ്തതോടെ സതീശനും ഇവരുമായി വാക്കുതർക്കമായി. ഇതിനിടെ പ്രസംഗിക്കാനെഴുന്നേറ്റ കെ.എം. മാണിക്കു കുറച്ചു സമയം കാത്തുനിൽക്കേണ്ടിയും വന്നു.
ആലപ്പാട്ടെ കരിമണൽ ഖനനത്തിനെതിരായ സമരം ചൂണ്ടിക്കാട്ടി പി.ടി. തോമസ് അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകിയിരുന്നു. ഖനനം തുടരുമെന്നു വ്യവസായ മന്ത്രി ഇ.പി. ജയരാജൻ വ്യക്തമാക്കി. തടിമിടുക്ക് ഉണ്ടെങ്കിലും മന്ത്രി ആളൊരു ശുദ്ധനാണെന്നു പി.ടി. തോമസ് പറഞ്ഞെങ്കിലും മന്ത്രിയുടെ നിലപാടിൽ അയവുണ്ടായില്ല. ആലപ്പാട് ഭൂമി പോയത് ഖനനം മൂലമല്ലെന്നും സുനാമി കൊണ്ടാണെന്നു കൂടി മന്ത്രി വിശദീകരിച്ചു. സഭ നിർത്തി വച്ചുള്ള ചർച്ചയ്ക്ക് അനുമതി നിഷേധിച്ചതിനെ തുടർന്നു പ്രതിപക്ഷം വാക്കൗട്ട് നടത്തി.