ന്യൂഡൽഹി: നജഫ് ഗഡ് ശ്രീ ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ ഇരുപത്തൊന്നാമത് വലിയ പൊങ്കാല മഹോത്സവത്തിനു 2020 മാർച്ച്13 വെള്ളിയാഴ്ച തിരി തെളിയും. രാവിലെ 4.30ന് നിർമ്മാല്യ ദർശനം. 5 മണിക്ക് ക്ഷേത്ര തന്ത്രി അക്കീരമണ്‍ കാളിദാസൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ മഹാ ഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിക്കുക. ക്ഷേത്ര മേൽശാന്തി അനീഷ് തിരുമേനി പരികർമ്മിയാകും. 15 തീയതി ഞായറാഴ്ചയാണ് വലിയ പൊങ്കാല.
എല്ലാ വർഷവും മീന മാസത്തിലെ ആദ്യത്തെ ഞായറാഴ്ചയാവും നജഫ് ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ വലിയ പൊങ്കാല മഹോത്സവം അരങ്ങേറുക. ക്ഷേത്രത്തിൽ എല്ലാ മാസവും കാർത്തിക നക്ഷത്രത്തിൽ കാർത്തിക പൊങ്കാല ഉള്ളതുകൊണ്ടാണ് വർഷത്തിലൊരിക്കലുള്ള പൊങ്കാല വലിയ പൊങ്കാലയായി അറിയപ്പെടുന്നത്. പൊങ്കാല സമർപ്പണത്തിനുള്ള മണ്‍കലം, അരി, ശർക്കര, വിറക് മുതലായവ ക്ഷേത്രത്തിലെ കൗണ്ടറിൽ ലഭിക്കും.
ഒന്നാം ദിവസംമായ മാർച്ച് 13 വെള്ളിയാഴ്ച വൈകുന്നേരം ഗണപതിപൂജ, ആചാര്യവരണം, പ്രാസാദശുദ്ധി, അസ്ത്രകലശം, രാക്ഷോഘ്നഹോമം, വാസ്തുഹോമം, വസ്തുകലശം, വാസ്തുബലി, വാസ്തുപുണ്യാഹം, രണ്ടാം ദിവസമായ ശനിയാഴ്ച രാവിലെ ഗണപതി ഹോമം, ചതു:ശുദ്ധി, ധാര, പഞ്ചഗവ്യം, പഞ്ചകം, നവകം (ദുർഗാ ദേവിക്ക്), നവകം (ശിവന്), പഞ്ചഗവ്യം, ഉപദേവതമാർക്ക് കലശം, മൂന്നാം ദിവസമായ പൊങ്കാല ദിവസം രാവിലെ നിർമ്മാല്യ ദർശനം, മഹാഗണപതിഹോമം, ഉഷ:പൂജ, പൊങ്കാല അടുപ്പിലേക്ക് അഗ്നി പകരൽ, തുടർന്ന് പൊങ്കാലക്കലങ്ങളിൽ തീർത്ഥം തളിക്കൽ, കളഭാഭിഷേകത്തോടുകൂടി ഉച്ചപൂജ എന്നിവയാണ് പ്രധാന ചടങ്ങുകൾ. ഹസ്ത്സാൽ ശ്രീ ശാസ്താ ഭജന സമിതിയുടെ ഭജനയും അന്നദാനവും പൊങ്കാല ദിവസം ഉണ്ടാവും.
ഡൽഹിയുടെയും പ്രാന്ത പ്രദേശങ്ങളായ നോയിഡ, ഗ്രേറ്റർ നോയിഡ, ഗുഡുഗാവ്, ഫരിദാബാദ്, ഗാസിയാബാദ്, ഇന്ദിരാപുരം, ഷാലിമാർ ഗാർഡൻ എന്നീ സ്ഥലങ്ങളിൽ നിന്നെല്ലാം പൊങ്കലകളും മറ്റു പൂജകളും ബുക്ക് ചെയ്യുവാനുള്ള കൂപ്പണൂകളും വഴിപാടു രസീതുകളും മറ്റും അവിടങ്ങളിലെ ഏരിയ കോർഡിനേറ്റർമാരിൽ നിന്നും ലഭ്യമാക്കുമെന്ന് സംഘാടകർ അറിയിച്ചു. വലിയ പൊങ്കാലയിൽ പങ്കെടുക്കുവാനായി ജാതി മത ഭേദമന്യേ നാടിൻറെ നാനാ ഭാഗങ്ങളിൽ നിന്നും ഉത്തരേന്ത്യയിലെത്തിയ ഭക്തസഹശ്രങ്ങൾ എത്തിച്ചേരുമെന്ന് ഭാരവാഹികൾപറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക് ക്ഷേത്ര മനേജർ ഉണ്ണിപ്പിള്ള (9354984525) ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ (8800552070)
റിപ്പോർട്ട്: പി.എൻ. ഷാജി
എല്ലാ വർഷവും മീന മാസത്തിലെ ആദ്യത്തെ ഞായറാഴ്ചയാവും നജഫ് ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ വലിയ പൊങ്കാല മഹോത്സവം അരങ്ങേറുക. ക്ഷേത്രത്തിൽ എല്ലാ മാസവും കാർത്തിക നക്ഷത്രത്തിൽ കാർത്തിക പൊങ്കാല ഉള്ളതുകൊണ്ടാണ് വർഷത്തിലൊരിക്കലുള്ള പൊങ്കാല വലിയ പൊങ്കാലയായി അറിയപ്പെടുന്നത്. പൊങ്കാല സമർപ്പണത്തിനുള്ള മണ്‍കലം, അരി, ശർക്കര, വിറക് മുതലായവ ക്ഷേത്രത്തിലെ കൗണ്ടറിൽ ലഭിക്കും.
ഒന്നാം ദിവസംമായ മാർച്ച് 13 വെള്ളിയാഴ്ച വൈകുന്നേരം ഗണപതിപൂജ, ആചാര്യവരണം, പ്രാസാദശുദ്ധി, അസ്ത്രകലശം, രാക്ഷോഘ്നഹോമം, വാസ്തുഹോമം, വസ്തുകലശം, വാസ്തുബലി, വാസ്തുപുണ്യാഹം, രണ്ടാം ദിവസമായ ശനിയാഴ്ച രാവിലെ ഗണപതി ഹോമം, ചതു:ശുദ്ധി, ധാര, പഞ്ചഗവ്യം, പഞ്ചകം, നവകം (ദുർഗാ ദേവിക്ക്), നവകം (ശിവന്), പഞ്ചഗവ്യം, ഉപദേവതമാർക്ക് കലശം, മൂന്നാം ദിവസമായ പൊങ്കാല ദിവസം രാവിലെ നിർമ്മാല്യ ദർശനം, മഹാഗണപതിഹോമം, ഉഷ:പൂജ, പൊങ്കാല അടുപ്പിലേക്ക് അഗ്നി പകരൽ, തുടർന്ന് പൊങ്കാലക്കലങ്ങളിൽ തീർത്ഥം തളിക്കൽ, കളഭാഭിഷേകത്തോടുകൂടി ഉച്ചപൂജ എന്നിവയാണ് പ്രധാന ചടങ്ങുകൾ. ഹസ്ത്സാൽ ശ്രീ ശാസ്താ ഭജന സമിതിയുടെ ഭജനയും അന്നദാനവും പൊങ്കാല ദിവസം ഉണ്ടാവും.
ഡൽഹിയുടെയും പ്രാന്ത പ്രദേശങ്ങളായ നോയിഡ, ഗ്രേറ്റർ നോയിഡ, ഗുഡുഗാവ്, ഫരിദാബാദ്, ഗാസിയാബാദ്, ഇന്ദിരാപുരം, ഷാലിമാർ ഗാർഡൻ എന്നീ സ്ഥലങ്ങളിൽ നിന്നെല്ലാം പൊങ്കലകളും മറ്റു പൂജകളും ബുക്ക് ചെയ്യുവാനുള്ള കൂപ്പണൂകളും വഴിപാടു രസീതുകളും മറ്റും അവിടങ്ങളിലെ ഏരിയ കോർഡിനേറ്റർമാരിൽ നിന്നും ലഭ്യമാക്കുമെന്ന് സംഘാടകർ അറിയിച്ചു. വലിയ പൊങ്കാലയിൽ പങ്കെടുക്കുവാനായി ജാതി മത ഭേദമന്യേ നാടിൻറെ നാനാ ഭാഗങ്ങളിൽ നിന്നും ഉത്തരേന്ത്യയിലെത്തിയ ഭക്തസഹശ്രങ്ങൾ എത്തിച്ചേരുമെന്ന് ഭാരവാഹികൾപറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക് ക്ഷേത്ര മനേജർ ഉണ്ണിപ്പിള്ള (9354984525) ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ (8800552070)
റിപ്പോർട്ട്: പി.എൻ. ഷാജി