ബർലിൻ: കിഴക്കൻ ജർമനിയിലെ സംസ്ഥാനമായ തൂരിംഗനിലെ ഐസനാഹിനു സമീപം വ്യാഴാഴ്ച രാവിലെയുണ്ടായ സ്കൂൾ ബസ് അപകടത്തിൽ രണ്ടു കുട്ടികൾ മരിച്ചു. 20 ലധികം കുട്ടികൾക്കും ബസ്ഡ്രൈവർക്കും ഗുരുതരമായി പരിക്കേറ്റതായി അധികൃതർ അറിയിച്ചു.
വ്യാഴാഴ്ച രാവിലെ ഏഴരയോടെ ബസ് മഞ്ഞുമൂടിയ റോഡിൽ നിന്ന് വെള്ളം നിറഞ്ഞ കുഴിയിലേക്ക് ചരിഞ്ഞു മറിയുകയായിരുന്നു. തുരിംഗിയയിലെ വാർട്ട്ബർഗ് ജില്ലയിലാണ് അപകടം സംഭവിച്ചത്.ബെർക്ക വോർ ഡെം ഹെയ്നിചിലെ ഒരുപ്രൈമറി സ്കൂളിലെ കുട്ടികളാണ് ബസിലുണ്ടായിരുന്നത്.
ശൈത്യമായതിനാൽ ജർമനിയിൽ പ്രത്യേകിച്ച് ഈ പ്രദേശങ്ങൾ കനത്ത മൂടൽമഞ്ഞും ഒപ്പം റോഡുകൾ വളരെ തെന്നൽ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. സംഭവം നടന്നയുടൻ തന്നെ പോലീസും രക്ഷാപ്രവർത്തകരും പരിക്കേറ്റ കുട്ടികളെയും ഡ്രൈവറെയും പ്രാദേശിക മെഡിക്കൽ ക്ലിനിക്കിൽ എത്തിച്ചു.
കുട്ടികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും അടിയന്തര മാനസിക പാസ്റ്ററൽ പരിചരണം നൽകുന്നുണ്ട്. മരിച്ചവരുടെ ബന്ധുക്കളെ തുരിംഗൻ മുഖ്യമന്ത്രി പ്രസിഡന്റ് ബോഡോ റാമെലോ അനുശോചനം അറിയിച്ചതിനൊപ്പം പരിക്കേറ്റവരെ സാന്ത്വനം അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിലായി കഠിന തണുപ്പും മഴയും മഞ്ഞുമായി ജർമനിയിലെ കാലാവസ്ഥ കടുത്ത ശൈത്യത്തിലേയ്ക്കു നീങ്ങുകയാണ്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ജർമനിയിൽ സ്കൂൾ ബസപകടം: രണ്ടു കുട്ടികൾ മരിച്ചു
10:35 PM Jan 23, 2020 | Deepika.com