ഫോർട്ട് വർത്ത്: മൂന്നു മണിക്കൂറിനുള്ളിൽ തോക്കുമായി ഏഴു കടകൾ കവർച്ച ചെയ്ത ഇരുവർ സംഘത്തെ പോലീസ് അന്വേഷിക്കുന്നു. കറുത്ത ഹുഡിയും റിവോൾവറുമായി ഒരാൾ കടയിൽ കടന്ന് തോക്കു ചൂണ്ടി പണം കവരുന്പോൾ മറ്റേയാൾ പിങ്ക് ഹുഡിയണിഞ്ഞു കടയുടെ വാതിലിനു മുന്പിൽ സ്ഥിതിഗതികൾ വീക്ഷിച്ചു നിൽക്കുകയും ചെയ്യുന്നതാണ് ഇവരുടെ പതിവെന്നും ഇവർ അപകടകാരികളുമാണെന്ന് പോലീസ് പറഞ്ഞു.
് അർധ രാത്രിയിലുള്ള കവർച്ചയാകണം, വൈകിട്ട് ആളുകൾ ഭക്ഷണം കഴിച്ചു പോകുന്ന സമയത്താണ് നടന്നതെന്നും ഫോർട്വർത്ത് പോലീസ് ഡിറ്റക്ടീവ് ബ്രയാൻ റയ്ൻസു ഫോർഡ് പറഞ്ഞു. തിങ്കളാഴ്ച വൈകിട്ട് നാലിന് ഹാസ്ലറ്റിൽ തുടങ്ങിയ കവർച്ച മൂന്നു മണിക്കൂറിനുശേഷം സൗത്ത് ഫോർട്ട് വർത്തിലാണ് സമാപിച്ചത്.
കവർച്ചക്കാർ സ്റ്റോർ ജീവനക്കാരെ ഉപദ്രവിച്ചിരുന്നില്ലെന്നും, 2000 ഡോളറും സിഗററ്റും ലോട്ടറി ടിക്കറ്റുമാണ് ഇവർ ഇവിടെ നിന്നും മോഷ്ടിച്ചത്. ഏഴു കടകളിലും അവർ എന്തു ആവശ്യപ്പെട്ടുവോ അതു സ്റ്റോർ ക്ലർക്കുമാർ നൽകി. പ്രതികളെ കുറിച്ചു വിവരം ലഭിക്കുന്നവർ പോലീസിനെ വിളിച്ചറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
റിപ്പോർട്ട്: പി.പി. ചെറിയാൻ
് അർധ രാത്രിയിലുള്ള കവർച്ചയാകണം, വൈകിട്ട് ആളുകൾ ഭക്ഷണം കഴിച്ചു പോകുന്ന സമയത്താണ് നടന്നതെന്നും ഫോർട്വർത്ത് പോലീസ് ഡിറ്റക്ടീവ് ബ്രയാൻ റയ്ൻസു ഫോർഡ് പറഞ്ഞു. തിങ്കളാഴ്ച വൈകിട്ട് നാലിന് ഹാസ്ലറ്റിൽ തുടങ്ങിയ കവർച്ച മൂന്നു മണിക്കൂറിനുശേഷം സൗത്ത് ഫോർട്ട് വർത്തിലാണ് സമാപിച്ചത്.
കവർച്ചക്കാർ സ്റ്റോർ ജീവനക്കാരെ ഉപദ്രവിച്ചിരുന്നില്ലെന്നും, 2000 ഡോളറും സിഗററ്റും ലോട്ടറി ടിക്കറ്റുമാണ് ഇവർ ഇവിടെ നിന്നും മോഷ്ടിച്ചത്. ഏഴു കടകളിലും അവർ എന്തു ആവശ്യപ്പെട്ടുവോ അതു സ്റ്റോർ ക്ലർക്കുമാർ നൽകി. പ്രതികളെ കുറിച്ചു വിവരം ലഭിക്കുന്നവർ പോലീസിനെ വിളിച്ചറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
റിപ്പോർട്ട്: പി.പി. ചെറിയാൻ