കനക്ടികട്ട്: ഇന്ത്യൻ അമേരിക്കൻ വംശജനും, ട്രംപിന് പിന്തുണ നൽകുകയും ചെയ്യുന്ന റിപ്പബ്ലിക്കൻ സ്ഥാനാർഥി ഹാരി അറോറ കനക്ടികട്ടിലെ 151ാം ഹൗസ് ഡിസ്ട്രിക്ടിൽ നിന്നും വൻ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടു. ഡമോക്രാറ്റിക് സ്ഥാനാർഥി ഷെറിൽ മോസിനെ 2345 വോട്ടുകളുടെ വ്യത്യാസത്തിലാണ് പരാജയപ്പെടുത്തിയത്.
അറോറയ്ക്ക് 54.41 ശതമാനം വോട്ടുകൾ ലഭിച്ചപ്പോൾ എതിർ സ്ഥാനാർഥിക്ക് 45.59 ശതമാനം വോട്ടാണു ലഭിച്ചത്. റിപ്പബ്ലിക്കൻ പ്രതിനിധി വിരമിച്ച സീറ്റിലായിരുന്നു മത്സരം.
ഗ്രാജ്വേറ്റ് സ്കൂൾ പ്രവേശനത്തിനാണ് അറോറ ഇന്ത്യയിൽ നിന്നും അമേരിക്കയിലെത്തിയത്. ടെക്സസ് യൂണിവേഴ്സിറ്റി, ഹാർവാർഡ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നും ഉന്നതബിരുദം നേടി. തന്റെ വിജയം കനക്ടികട്ട് സംസ്ഥാന രാഷ്്ട്രീയ രംഗത്ത് മാറ്റങ്ങൾ വരുത്തുമെന്നും, ബ്ലു സ്റ്റേറ്റായി അറിയപ്പെടുന്ന സംസ്ഥാനം ട്രംപിനെ തുണയ്ക്കുമെന്നും അറോറ പറഞ്ഞു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
അറോറയ്ക്ക് 54.41 ശതമാനം വോട്ടുകൾ ലഭിച്ചപ്പോൾ എതിർ സ്ഥാനാർഥിക്ക് 45.59 ശതമാനം വോട്ടാണു ലഭിച്ചത്. റിപ്പബ്ലിക്കൻ പ്രതിനിധി വിരമിച്ച സീറ്റിലായിരുന്നു മത്സരം.
ഗ്രാജ്വേറ്റ് സ്കൂൾ പ്രവേശനത്തിനാണ് അറോറ ഇന്ത്യയിൽ നിന്നും അമേരിക്കയിലെത്തിയത്. ടെക്സസ് യൂണിവേഴ്സിറ്റി, ഹാർവാർഡ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നും ഉന്നതബിരുദം നേടി. തന്റെ വിജയം കനക്ടികട്ട് സംസ്ഥാന രാഷ്്ട്രീയ രംഗത്ത് മാറ്റങ്ങൾ വരുത്തുമെന്നും, ബ്ലു സ്റ്റേറ്റായി അറിയപ്പെടുന്ന സംസ്ഥാനം ട്രംപിനെ തുണയ്ക്കുമെന്നും അറോറ പറഞ്ഞു.
റിപ്പോർട്ട്: പി.പി. ചെറിയാൻ