+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നീൽ ആംസ്ട്രോംഗിനോടൊപ്പം ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ ഇതിഹാസ നായകന് 90 വയസ്

ന്യൂയോർക്ക്: ചന്ദ്രനിൽ ആദ്യമായി മനുഷ്യസ്പർശമേൽപിച്ച ഇതിഹാസ അമേരിക്കൻ ബഹിരാകാശയാത്രികനായ ബസ് ആൽഡ്രിന് ഇന്ന് 90 വയസ് തികയുന്നു. 1969 ൽ ചന്ദ്രനിൽ ഇറങ്ങി
നീൽ ആംസ്ട്രോംഗിനോടൊപ്പം  ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ ഇതിഹാസ നായകന് 90 വയസ്
ന്യൂയോർക്ക്: ചന്ദ്രനിൽ ആദ്യമായി മനുഷ്യസ്പർശമേൽപിച്ച ഇതിഹാസ അമേരിക്കൻ ബഹിരാകാശയാത്രികനായ ബസ് ആൽഡ്രിന് ഇന്ന് 90 വയസ് തികയുന്നു. 1969 ൽ ചന്ദ്രനിൽ ഇറങ്ങിയ ആദ്യത്തെ മനുഷ്യനായി ചരിത്രം സൃഷ്ടിച്ച അപ്പോളോ 11 ക്രൂവിൽ ഒരാളാണ് ആൽഡ്രിൻ.

ആൽഡ്രിൻ, സഹ ക്രൂ അംഗം നീൽ ആംസ്ട്രോംഗിനോടൊപ്പം ആ വർഷം ജൂലൈ 20 ന് രാത്രി 8:17 ന് ചന്ദ്രോപരിതലത്തിൽ സ്പർശിച്ചു. ’ഈഗിൾ’ എന്ന മൊഡ്യൂളിനുള്ളിൽ നിന്ന് ആറുമണിക്കൂറിനുശേഷം ചന്ദ്രന്‍റെ ഉപരിതലത്തിലേക്ക് ചുവടുവച്ച ആദ്യത്തെ മനുഷ്യനായി ആംസ്ട്രോംഗ് മാറി. താമസിയാതെ ആൽഡ്രിനും കാലെടുത്തു വച്ചു.

ലാൻഡിംഗ് സമയത്ത്, മൈക്കൽ കോളിൻസ് ’കൊളംബിയ’ എന്ന കമാൻഡ് മൊഡ്യൂളിനെ ചന്ദ്രനു മുകളിലുള്ള ഭ്രമണപഥത്തിൽ പൈലറ്റ് ചെയ്യുകയായിരുന്നു. ആൽഡ്രിനും ആംസ്ട്രോംഗും ചന്ദ്രന്‍റെ ഉപരിതലത്തിൽ സമയം പൂർത്തിയാക്കിക്കഴിഞ്ഞാൽ, കമാൻഡ് മൊഡ്യൂൾ ഉപയോഗിച്ച് വീണ്ടും ഡോക്ക് ചെയ്ത് ഭൂമിയിലേക്ക് മടങ്ങിവരും.

യൂറോപ്യൻ ബഹിരാകാശ ഏജൻസി, മാക്സ് പ്ലാങ്ക് സൊസൈറ്റി, മാർസ് സൊസൈറ്റി തുടങ്ങി നിരവധി ശാസ്ത്ര സ്ഥാപനങ്ങൾ തിങ്കളാഴ്ച ആൽഡ്രിന് ജന്മദിനാശംസ നേർന്നു.

’എനിക്കും മാർസ് സൊസൈറ്റിക്കും വേണ്ടി, ബസ് ആൽഡ്രിന്‍റെ 90ാം ജന്മദിനത്തിൽ (ജനുവരി 20) അദ്ദേഹത്തിന് നന്ദി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ചന്ദ്രനിൽ ആദ്യത്തെ മനുഷ്യ ലാൻഡിംഗ് പൈലറ്റ് ചെയ്യുന്നതിൽ അദ്ദേഹത്തിന്‍റെ വീരഗാഥയ്ക്ക് മാത്രമല്ല, എല്ലാവർക്കും ആ സന്ദർഭം അക്കാലത്തെ ഇതിഹാസ നേട്ടമായിരുന്നു. മാത്രമല്ല, എല്ലാ മനുഷ്യ വർഗത്തിനും ഒരു വലിയ കുതിച്ചുചാട്ടം’ ആണെന്ന് ഉറപ്പുവരുത്താൻ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങളും കൂടിയാണ്.’ ജ·ദിനാശംസകൾ നേർന്ന മാർസ് സൊസൈറ്റി പ്രസിഡൻറ് റോബർട്ട് സുബ്രിൻ പറഞ്ഞു.

അതേസമയം, ജർമ്മനി ആസ്ഥാനമായി പ്രവർത്തിക്കുന്ന മാക്സ് പ്ലാങ്ക് സൊസൈറ്റി അവരുടെ ജന്മദിന സന്ദേശത്തിൽ ആൽഡ്രിൻറെ "നോ ഡ്രീം ഈസ് ടൂ ഹൈ: ലൈഫ് ലെസൻസ് ഫ്രം എ മാൻ ഹൂ വാക്ക്ഡ് ഓണ്‍ ദി മൂണ്‍' എന്ന പുസ്തകത്തിൽ നിന്നുള്ള "നിങ്ങളുടെ മനസ് ഒരു പാരച്യൂട്ട് പോലെയാണ്: അത് തുറന്നില്ലെങ്കിൽ അത് പ്രവർത്തിക്കുന്നില്ല. അതിനാൽ തുറന്ന മനസ് സൂക്ഷിക്കുക' എന്ന ഏറ്റവും അറിയപ്പെടുന്ന ഉദ്ധരണി ഉൾപ്പെടുത്താൻ തീരുമാനിച്ചു.

1930 ജനുവരി 20 ന് ന്യൂജേഴ്സിയിലെ മോണ്ട്ക്ലെയറിലാണ് ആൽഡ്രിൻ ജനിച്ചത്. 1951 ൽ വെസ്റ്റ് പോയിൻറിലെ യുഎസ് മിലിട്ടറി അക്കാദമിയിൽ നിന്ന് ബിരുദം നേടിയ ശേഷം വ്യോമസേനാ പൈലറ്റായി. 1963 ൽ ബഹിരാകാശയാത്രികനായി തെരഞ്ഞെടുക്കപ്പെടുന്നതിന് മുന്പ് അദ്ദേഹം കൊറിയൻ യുദ്ധത്തിൽ 66 യുദ്ധ ദൗത്യങ്ങൾ നടത്തിയിരുന്നു.

റിപ്പോർട്ട്: മൊയ്തീൻ പുത്തൻചിറ