ന്യൂജേഴ്സി: ആറുവർഷം മുൻപു കാണാതായ വനേസാ സ്മോൾ വുഡിന്റെ (46) മൃതദേഹം നദിയിൽ മുങ്ങി കിടന്നിരുന്ന കാറിൽ നിന്നും കണ്ടെത്തി. 2014 ജനുവരി 17 ന് മേപ്പിൽ ഷേയ്ഡിൽ താമസിച്ചിരുന്ന സ്മോൾ വുഡിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ചെറിഹില്ലിലുള്ള സാലേം നദിയിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനിടയിൽ, അവിടെ മുങ്ങി കിടന്നിരുന്ന വാനിൽ നിന്നാണു മൃതദേഹം പോലീസ് കണ്ടെത്തിയത്.
അവസാനമായി ഇവരെ കാണുന്നത് ചെറി ഹില്ലിലെ ഡ്രൈ ക്ലീനേഴ്സ് സ്റ്റോറിലായിരുന്നു. എഫ്ബിഐ അന്വേഷണം നടത്തിയിരുന്നു. കാണാതായ അന്നു മുതൽ ഇവരുടെ സെൽ ഫോണോ, ക്രെഡിറ്റ് കാർഡോ ഉപയോഗിച്ചിരുന്നില്ലെന്നും പോലീസ് പറഞ്ഞു.
ഇവർ ധരിച്ചിരുന്ന വിവാഹ മോതിരം തിരിച്ചറിയലിന് സഹായിച്ചു. കാറിൽ നിന്നും ലഭിച്ച ശരീരാവശിഷ്ടങ്ങൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇവരുടെ മരണത്തെക്കുറിച്ചു കുടുംബാംഗങ്ങൾ സംശയം പ്രകടിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
റിപ്പോർട്ട്: പി.പി. ചെറിയാൻ
അവസാനമായി ഇവരെ കാണുന്നത് ചെറി ഹില്ലിലെ ഡ്രൈ ക്ലീനേഴ്സ് സ്റ്റോറിലായിരുന്നു. എഫ്ബിഐ അന്വേഷണം നടത്തിയിരുന്നു. കാണാതായ അന്നു മുതൽ ഇവരുടെ സെൽ ഫോണോ, ക്രെഡിറ്റ് കാർഡോ ഉപയോഗിച്ചിരുന്നില്ലെന്നും പോലീസ് പറഞ്ഞു.
ഇവർ ധരിച്ചിരുന്ന വിവാഹ മോതിരം തിരിച്ചറിയലിന് സഹായിച്ചു. കാറിൽ നിന്നും ലഭിച്ച ശരീരാവശിഷ്ടങ്ങൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇവരുടെ മരണത്തെക്കുറിച്ചു കുടുംബാംഗങ്ങൾ സംശയം പ്രകടിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
റിപ്പോർട്ട്: പി.പി. ചെറിയാൻ