ന്യൂയോർക്ക്: കഴിഞ്ഞ ദശകത്തിൽ ലോകത്തെ ശതകോടീശ്വരന്മാർ ഇരട്ടിയായതായും ആഗോള ജനസംഖ്യയുടെ 60 ശതമാനത്തേക്കാൾ സന്പന്നരാണെന്നും ചാരിറ്റി ഓക്സ്ഫാം റിപ്പോർട്ട്.
പാവപ്പെട്ട സ്ത്രീകളും പെണ്‍കുട്ടികളും ഓരോ ദിവസവും 12.5 ബില്യണ്‍ മണിക്കൂർ ശന്പളമില്ലാത്ത ജോലികൾ ചെയ്യുന്നുണ്ട്. ഇത് പ്രതിവർഷം കുറഞ്ഞത് 10.8 ട്രില്യണ്‍ ഡോളർ വരും.
’നമ്മുടെ തകർന്ന സന്പദ്വ്യവസ്ഥ സാധാരണക്കാരുടെയും സ്ത്രീകളുടെയും ചെലവിൽ ശതകോടീശ്വരന്മാരുടെയും വൻകിട ബിസിനസുകാരുടെയും പോക്കറ്റുകൾ നിറയ്ക്കുകയാണ്. ശതകോടീശ്വരന്മാർ പോലും നിലനിൽക്കണോ എന്ന് ജനങ്ങൾ ചോദ്യം ചെയ്യാൻ തുടങ്ങുന്നതിൽ അതിശയിക്കാനില്ല,’ ഓക്സ്ഫാം ഇന്ത്യ മേധാവി അമിതാഭ് ബെഹാർ പറഞ്ഞു.
’ധനികരും ദരിദ്രരും തമ്മിലുള്ള അന്തരം അസമത്വം തകർക്കുന്ന നയങ്ങളില്ലാതെ പരിഹരിക്കാനാവില്ല,’ ദാവോസിലെ വാർഷിക വേൾഡ് ഇക്കണോമിക് ഫോറത്തിന് മുന്നോടിയായി ബെഹാർ പറഞ്ഞു.
സ്വിസ് ആൽപൈൻ റിസോർട്ടിൽ ചൊവ്വാഴ്ച ഫോറം തുറക്കുന്നതിന് തൊട്ടുമുന്‍പ് ആഗോള അസമത്വത്തെക്കുറിച്ചുള്ള ഓക്സ്ഫാമിന്റെ വാർഷിക റിപ്പോർട്ട് പരന്പരാഗതമായി പ്രസിദ്ധപ്പെടുത്തും.
ലോകത്തിലെ ഏറ്റവും സന്പന്നരായ 22 പുരുഷന്മാർക്ക് ആഫ്രിക്കയിലെ എല്ലാ സ്ത്രീകളേക്കാളും കൂടുതൽ സന്പത്തുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
ലോകത്തെ ഏറ്റവും സന്പന്നരായ ഒരു ശതമാനം പേർ 10 വർഷത്തേക്ക് അവരുടെ സ്വത്തിന് 0.5 ശതമാനം അധിക നികുതി നൽകിയിട്ടുണ്ടെങ്കിൽ, പ്രായമായവരിലും കുട്ടികളുടെ സംരക്ഷണത്തിലും വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും 117 ദശലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ആവശ്യമായ നിക്ഷേപത്തിന് തുല്യമാകുമെന്ന് ഓക്സ്ഫാം പറഞ്ഞു.
ഫോബ്സ് മാഗസിൻ, സ്വിസ് ബാങ്ക് ക്രഡിറ്റ് സ്യൂസ് എന്നിവയിൽ നിന്നുള്ള ഡാറ്റയെ അടിസ്ഥാനമാക്കിയാണ് ഓക്സ്ഫാമിൻറെ കണക്കുകൾ. പക്ഷേ, അവ ചില സാന്പത്തിക വിദഗ്ധരുടെ തർക്കവിഷയത്തിലാണിപ്പോൾ.
4.6 ബില്യണ്‍ ദരിദ്രരെക്കാൾ 2,153 ശതകോടീശ്വരന്മാർക്ക് ഇപ്പോൾ കൂടുതൽ സ്വത്തുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
’സ്ത്രീകളും പെണ്‍കുട്ടികളുമാണ് കൂടുതൽ പ്രയാസങ്ങൾ അനുഭവിക്കുന്നത്. കാരണം, അവർ മിക്കപ്പോഴും നമ്മുടെ സന്പദ്വ്യവസ്ഥകളുടെയും ബിസിനസുകളുടെയും സമൂഹങ്ങളുടെയും ചക്രങ്ങൾ ചലിപ്പിക്കുന്ന പരിപാലന ദാതാക്കളാണ്,’ ബഹാർ പറഞ്ഞു.
റിപ്പോർട്ട്: മൊയ്തീൻ പുത്തൻചിറ
പാവപ്പെട്ട സ്ത്രീകളും പെണ്‍കുട്ടികളും ഓരോ ദിവസവും 12.5 ബില്യണ്‍ മണിക്കൂർ ശന്പളമില്ലാത്ത ജോലികൾ ചെയ്യുന്നുണ്ട്. ഇത് പ്രതിവർഷം കുറഞ്ഞത് 10.8 ട്രില്യണ്‍ ഡോളർ വരും.
’നമ്മുടെ തകർന്ന സന്പദ്വ്യവസ്ഥ സാധാരണക്കാരുടെയും സ്ത്രീകളുടെയും ചെലവിൽ ശതകോടീശ്വരന്മാരുടെയും വൻകിട ബിസിനസുകാരുടെയും പോക്കറ്റുകൾ നിറയ്ക്കുകയാണ്. ശതകോടീശ്വരന്മാർ പോലും നിലനിൽക്കണോ എന്ന് ജനങ്ങൾ ചോദ്യം ചെയ്യാൻ തുടങ്ങുന്നതിൽ അതിശയിക്കാനില്ല,’ ഓക്സ്ഫാം ഇന്ത്യ മേധാവി അമിതാഭ് ബെഹാർ പറഞ്ഞു.
’ധനികരും ദരിദ്രരും തമ്മിലുള്ള അന്തരം അസമത്വം തകർക്കുന്ന നയങ്ങളില്ലാതെ പരിഹരിക്കാനാവില്ല,’ ദാവോസിലെ വാർഷിക വേൾഡ് ഇക്കണോമിക് ഫോറത്തിന് മുന്നോടിയായി ബെഹാർ പറഞ്ഞു.
സ്വിസ് ആൽപൈൻ റിസോർട്ടിൽ ചൊവ്വാഴ്ച ഫോറം തുറക്കുന്നതിന് തൊട്ടുമുന്‍പ് ആഗോള അസമത്വത്തെക്കുറിച്ചുള്ള ഓക്സ്ഫാമിന്റെ വാർഷിക റിപ്പോർട്ട് പരന്പരാഗതമായി പ്രസിദ്ധപ്പെടുത്തും.
ലോകത്തിലെ ഏറ്റവും സന്പന്നരായ 22 പുരുഷന്മാർക്ക് ആഫ്രിക്കയിലെ എല്ലാ സ്ത്രീകളേക്കാളും കൂടുതൽ സന്പത്തുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
ലോകത്തെ ഏറ്റവും സന്പന്നരായ ഒരു ശതമാനം പേർ 10 വർഷത്തേക്ക് അവരുടെ സ്വത്തിന് 0.5 ശതമാനം അധിക നികുതി നൽകിയിട്ടുണ്ടെങ്കിൽ, പ്രായമായവരിലും കുട്ടികളുടെ സംരക്ഷണത്തിലും വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും 117 ദശലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ആവശ്യമായ നിക്ഷേപത്തിന് തുല്യമാകുമെന്ന് ഓക്സ്ഫാം പറഞ്ഞു.
ഫോബ്സ് മാഗസിൻ, സ്വിസ് ബാങ്ക് ക്രഡിറ്റ് സ്യൂസ് എന്നിവയിൽ നിന്നുള്ള ഡാറ്റയെ അടിസ്ഥാനമാക്കിയാണ് ഓക്സ്ഫാമിൻറെ കണക്കുകൾ. പക്ഷേ, അവ ചില സാന്പത്തിക വിദഗ്ധരുടെ തർക്കവിഷയത്തിലാണിപ്പോൾ.
4.6 ബില്യണ്‍ ദരിദ്രരെക്കാൾ 2,153 ശതകോടീശ്വരന്മാർക്ക് ഇപ്പോൾ കൂടുതൽ സ്വത്തുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
’സ്ത്രീകളും പെണ്‍കുട്ടികളുമാണ് കൂടുതൽ പ്രയാസങ്ങൾ അനുഭവിക്കുന്നത്. കാരണം, അവർ മിക്കപ്പോഴും നമ്മുടെ സന്പദ്വ്യവസ്ഥകളുടെയും ബിസിനസുകളുടെയും സമൂഹങ്ങളുടെയും ചക്രങ്ങൾ ചലിപ്പിക്കുന്ന പരിപാലന ദാതാക്കളാണ്,’ ബഹാർ പറഞ്ഞു.
റിപ്പോർട്ട്: മൊയ്തീൻ പുത്തൻചിറ