കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ലാ അസോസിയേഷനും ക്യൂ ഫാക്ടറിയും സംയുക്തമായി കുട്ടികൾക്കായി ക്യൂ പോസ്റ്റീവ് എന്നപേരിൽ രണ്ടു ദിവസത്തെ ശിൽപശാല സംഘടിപ്പിക്കുന്നു. ജനുവരി 17, 18 തീയതികളിലാണ് ശിൽപശാല. ശിൽപശാലയിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ജനുവരി 24ന് കലക്ടർ ബ്രോ പ്രശാന്ത് നായർ ഐഎഎസ് നയിക്കുന്ന ന്ധഎങ്ങിനെ പരാചയത്തെ നേരിടാംന്ധ എന്ന സെമിനാറിൽ പങ്കെടുക്കാം. ക്വിസ് എന്ന കളിയുടെ സാധ്യതകൾ യോജിച്ചു കൊണ്ട് പഠനത്തോടും ജീവിതത്തോടുമുള്ള വിദ്യാർഥികളുടെ സമീപനത്തിൽ ക്രിയാത്മകമായ മാറ്റങ്ങൾ ആവിഷ്കരിക്കുന്ന പദ്ധതിയാണ് ക്യൂ പോസ്റ്റീവ്. മനോഭാവം, വിജ്ഞാനം, നൈപുണ്യം എന്നീ മൂന്നു വശങ്ങളാണ് ഈ പദ്ധതിക്കുള്ളത്.
കുട്ടിക്ക് പഠനത്തിനുള്ള ഉത്സാഹവും താൽപര്യവും പരിശോധിക്കുക, വിജ്ഞാനം സന്പാദിക്കേണ്ടതിന്റെ ആവശ്യകത, ആത്മ വിശകലനം ശീലം ആക്കേണ്ടതിന്റെ ആവശ്യകത, നൈപുണ്യ വികസനത്തിന്റെ ആവശ്യകത, ഭാവിയിൽ സ്വീകരിക്കാവുന്ന കരിയർ ഓപ്ഷനുകളെ കുറിച്ചുള്ള അവബോധം എന്നിവ അവരെ ബോധ്യപ്പെടുത്തുക എന്നിവയാണ് ഇത് കൊണ്ട് ഉദേശിക്കുന്നത്. സിലബസിലെ പാഠങ്ങളെ രസകരവും കൗതുകകരവുമായ വിഷയങ്ങളുമായി ബന്ധപ്പെടുത്തി പഠനം ആസ്വാദ്യകരം ആക്കുകയാണ് ഈ പരിപാടിയുടെ ഉദ്ദേശം.
20 വർഷവും 1500 ക്വിസുകകളുടെയും പരിചയസന്പത്തുള്ള ക്യൂ ഫാക്ടറിയാണ് ഈ പദ്ധതിയുടെ പിന്നണിയിൽ. ക്വിസ് ക്ലബുകൾ രൂപീകരിക്കാനും സ്റ്റാൻഡേർഡൈസ് ചെയ്യുവാനും ഈ പദ്ധതി സഹായിക്കുന്നു. അറിവ് അടിസ്ഥാനമാക്കിയുള്ള എല്ലാ മത്സര പരീക്ഷകൾക്കും സജ്ജമാക്കുന്ന രീതിയിലാണ് ഇത് രൂപീകരിച്ചിട്ടുള്ളത്. സംസ്ഥാന ദേശീയ അന്തർദേശീയ തലങ്ങളിൽ പരീക്ഷകളിലും ക്വിസുകളിലും വന്നിട്ടുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്റർനാഷണൽ ക്വിസിംഗ് അസോസിയേഷന്റെ (കഝഅ ) അംഗീകാരം ലഭിച്ചിട്ടുള്ള പദ്ധതിയാണിത്. കുട്ടികളെ ക്വിസ് എന്ന കളിയോടുള്ള താൽപര്യം ജനിപ്പിക്കുക എന്നതാണ് ആദ്യത്തെ ടാസ്ക്. കുട്ടികളെ ഉത്സാഹിപ്പിക്കുന്ന രീതിയിലാണ് സെഷനുകൾ ക്രമീകരിച്ചിരിക്കുന്നത്.
പങ്കെടുക്കാൻ താൽപര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക്: 97223510, 97405211, 60423272 എന്നീ നന്പറുകളിൽ ബന്ധപ്പെടുക.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുട്ടിക്ക് പഠനത്തിനുള്ള ഉത്സാഹവും താൽപര്യവും പരിശോധിക്കുക, വിജ്ഞാനം സന്പാദിക്കേണ്ടതിന്റെ ആവശ്യകത, ആത്മ വിശകലനം ശീലം ആക്കേണ്ടതിന്റെ ആവശ്യകത, നൈപുണ്യ വികസനത്തിന്റെ ആവശ്യകത, ഭാവിയിൽ സ്വീകരിക്കാവുന്ന കരിയർ ഓപ്ഷനുകളെ കുറിച്ചുള്ള അവബോധം എന്നിവ അവരെ ബോധ്യപ്പെടുത്തുക എന്നിവയാണ് ഇത് കൊണ്ട് ഉദേശിക്കുന്നത്. സിലബസിലെ പാഠങ്ങളെ രസകരവും കൗതുകകരവുമായ വിഷയങ്ങളുമായി ബന്ധപ്പെടുത്തി പഠനം ആസ്വാദ്യകരം ആക്കുകയാണ് ഈ പരിപാടിയുടെ ഉദ്ദേശം.
20 വർഷവും 1500 ക്വിസുകകളുടെയും പരിചയസന്പത്തുള്ള ക്യൂ ഫാക്ടറിയാണ് ഈ പദ്ധതിയുടെ പിന്നണിയിൽ. ക്വിസ് ക്ലബുകൾ രൂപീകരിക്കാനും സ്റ്റാൻഡേർഡൈസ് ചെയ്യുവാനും ഈ പദ്ധതി സഹായിക്കുന്നു. അറിവ് അടിസ്ഥാനമാക്കിയുള്ള എല്ലാ മത്സര പരീക്ഷകൾക്കും സജ്ജമാക്കുന്ന രീതിയിലാണ് ഇത് രൂപീകരിച്ചിട്ടുള്ളത്. സംസ്ഥാന ദേശീയ അന്തർദേശീയ തലങ്ങളിൽ പരീക്ഷകളിലും ക്വിസുകളിലും വന്നിട്ടുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്റർനാഷണൽ ക്വിസിംഗ് അസോസിയേഷന്റെ (കഝഅ ) അംഗീകാരം ലഭിച്ചിട്ടുള്ള പദ്ധതിയാണിത്. കുട്ടികളെ ക്വിസ് എന്ന കളിയോടുള്ള താൽപര്യം ജനിപ്പിക്കുക എന്നതാണ് ആദ്യത്തെ ടാസ്ക്. കുട്ടികളെ ഉത്സാഹിപ്പിക്കുന്ന രീതിയിലാണ് സെഷനുകൾ ക്രമീകരിച്ചിരിക്കുന്നത്.
പങ്കെടുക്കാൻ താൽപര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക്: 97223510, 97405211, 60423272 എന്നീ നന്പറുകളിൽ ബന്ധപ്പെടുക.
റിപ്പോർട്ട്: സലിം കോട്ടയിൽ