കുട്ടികൾക്കും ടീനേജുകാർക്കുമായി 11ന് രണ്ടാം ശനിയാഴ്ച കണ്‍വൻഷനിൽ പ്രത്യേക ശുശ്രൂഷ

09:59 PM Jan 09, 2020 | Deepika.com
ബർമിംഗ്ഹാം: നിങ്ങൾ എന്നിൽ വസിക്കുവിൻ ; ഞാൻ നിങ്ങളിലും വസിക്കും . (യോഹന്നാൻ 15:4) എന്ന വചനം അടിസ്ഥാനമാക്കി കുട്ടികൾക്കും ടീനേജുകാർക്കുമായി ജനുവരി 11 ന് ഫാ. സോജി ഓലിക്കൽ നയിക്കുന്ന രണ്ടാം ശനിയാഴ്ച ബൈബിൾ കണ്‍വൻഷൻ നടത്തപ്പെടുന്നു.

കുട്ടികൾക്ക് കുന്പസാരിക്കുവാനും കൂടാതെ സ്പിരിച്വൽ ഷെയറിംഗിനും അവസരമുണ്ടായിരിക്കും . ഓരോ കുട്ടികളും നിർബന്ധമായും ബൈബിൾ കൊണ്ടുവരേണ്ടതാണ് .
കൗമാരകാലഘട്ടത്തിലെ ജീവിതാവസ്ഥകളെ പ്രാർഥനയിലൂടെ യേശുവുമായി ഐക്യപ്പെടുത്തിക്കൊണ്ട് ആഴമാർന്ന ദൈവികസ്നേഹം അനുഭവിച്ച് ജീവിക്കാൻ അളവുകളില്ലാത്ത ദൈവ സ്നേഹത്തിന്‍റെ ആഴം ബോധ്യപ്പെടുത്തുന്നതാണ് ഓരോതവണത്തെയും കുട്ടികളുടെയും ടീനേജുകാരുടെയും കണ്‍വൻഷൻ.

ന·തി·കളുടെ തിരിച്ചറിവിന്‍റെയും ആശയ സംഘർഷങ്ങളുടെയും കാലഘട്ടത്തിൽ യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചുകൊണ്ട് യഥാർഥ ക്രിസ്തീയ ജീവിതം നയിക്കുവാൻ ഉതകുന്ന രണ്ടാം ശനിയാഴ്ച കണ്‍വൻഷനിലെ വിവിധ ശുശ്രൂഷകളും പ്രോഗ്രാമുകളും അനേകം കുട്ടികളെയും ടീനേജുകാരെയും യുവതീയുവാക്കളെയും ദിനംതോറും അവരായിരിക്കുന്ന മേഖലകളിൽ ക്രിസ്തീയ മൂല്യങ്ങളാൽ ന·യുടെ പാതയിൽ നയിച്ചുകൊണ്ടിരിക്കുന്നു.