നിയമസഭയിൽ ഇപ്പോൾ ഏതു ചർച്ച നടന്നാലും അതെല്ലാം എത്തിനിൽക്കുക ലോക്സഭാ തെരഞ്ഞെടുപ്പിലാണ്. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ നന്ദിപ്രമേയ ചർച്ചയുടെ അവസാന റൗണ്ടിൽ പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമൊക്കെ അണിനിരന്നപ്പോൾ ജയ- പരാജയ സാധ്യതകളുടെ അവലോകനം കൂടിയാണു നടന്നത്. തെരഞ്ഞെടുപ്പിലെ വിജയത്തിൽ ഇരുവർക്കും സംശയമില്ല. നൂറു ശതമാനത്തിൽ കുറഞ്ഞൊരു വിജയം ഇരുവരും കാണുന്നില്ല. ഇവരുടെ ആഗ്രഹം സഫലമാകണമെങ്കിൽ കേരളത്തിൽ കുറഞ്ഞത് നാല്പതു ലോക്സഭാ സീറ്റെങ്കിലും വേണം.
കേരളത്തിലെ ഇരുപതു സീറ്റിലും ഇരുമുന്നണികളിൽപ്പെട്ട ആരു ജയിച്ചാലും എവിടെ നിൽക്കുമെന്ന കാര്യത്തിൽ ഇരുപക്ഷത്തും അഭിപ്രായവ്യത്യാസമില്ല. പക്ഷേ ഇടതുപക്ഷത്തെ ജയിപ്പിച്ചു വിട്ടാൽ കർണാടകത്തിലെ കോണ്ഗ്രസ് എംഎൽഎമാരെ പോലെ ആകില്ലെന്നുള്ളതാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഗാരന്റി. തങ്ങളുടെ ആൾക്കാർ മതേതര, ജനാധിപത്യ ചേരിയിൽ ഉറച്ചു നിൽക്കും. മറുപക്ഷത്ത് ആ ഉറപ്പില്ലത്രെ. കേരളത്തിലെ 20 സീറ്റിലും ഇടതുപക്ഷത്തെ ജയിപ്പിക്കാൻ മതേതര, ജനാധിപത്യ വിശ്വാസികൾ തീരുമാനിച്ചുറപ്പിച്ചു കഴിഞ്ഞു എന്നാണ് പിണറായിക്കു കിട്ടിയിട്ടുള്ള വിവരം.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും യുഡിഎഫിന്റെ വിജയത്തിൽ സംശയമൊന്നുമില്ല. അവിടെയും 20 സീറ്റ് തന്നെയാണ് ഉറപ്പിച്ചു വച്ചിട്ടുള്ളത്. മോദിയെ നേരിടാൻ പ്രാപ്തനായ ഏക നേതാവ് രാഹുൽ ഗാന്ധിയാണെന്ന കാര്യം രാജ്യത്ത് ഇനിയും അറിയാത്തവരായി കേരളത്തിലെ മുഖ്യമന്ത്രിയും മൂന്നോ നാലോ പിബി അംഗങ്ങളും മാത്രമേ ഉള്ളൂ എന്നാണ് രമേശിന്റെ കണ്ടെത്തൽ.
ശബരിമലയെക്കുറിച്ച് പിണറായി കൂടുതൽ വിശദീകരിച്ചില്ല. കാരണം ഇക്കാര്യം ഒരുപാടു ചർച്ച ചെയ്തതാണ്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ വന്നു കേരളത്തെ അപമാനിച്ചു പോയിട്ട് പ്രതിപക്ഷത്തു നിന്നൊരാൾ പോലും ഒരക്ഷരം ഉരിയാടാത്തതിൽ മുഖ്യമന്ത്രിക്കു വിഷമമുണ്ട്. കേരളത്തിലെ ആരോഗ്യ, വിദ്യാഭ്യാസ രംഗത്തേക്കുറിച്ച് മോശമായി രാഹുൽ ഗാന്ധി പറഞ്ഞപ്പോൾ പ്രസംഗം തർജമ ചെയ്ത വി.ഡി. സതീശനെങ്കിലും ഇതു തെറ്റാണെന്ന് ചെവിയിൽ പറഞ്ഞു കൊടുക്കാമായിരുന്നു എന്ന അഭിപ്രായവും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.
ശബരിമല വിഷയത്തിൽ സർക്കാർ പക്ഷത്തെ പ്രതിരോധിക്കാൻ ഇന്നലെ ആദ്യം എത്തിയത് വനിതാ എംഎൽഎ തന്നെയാണ്. താൻ ഒരു വിശ്വാസിയാണെന്നു പറഞ്ഞാണ് പി. ഐഷ പോറ്റി പ്രസംഗിച്ചു തുടങ്ങിയത്. എന്നാൽ, അനാചാരങ്ങളെ അംഗീകരിക്കുന്നില്ല. നിങ്ങളുടെ വീട്ടിൽ അമ്മയും പെങ്ങന്മാരുമില്ലേ എന്നായിരുന്നു ഐഷ പോറ്റി പ്രതിപക്ഷത്തോടു ചോദിച്ചത്. അക്രമികളെ ഭയന്നാണ് കേരളത്തിലെ സ്ത്രീകൾ ശബരിമലയിൽ പോകാതിരുന്നതെന്നും അവർ പറഞ്ഞു. കാര്യങ്ങളെല്ലാം കണ്ട സ്ത്രീകൾ മനസിൽ കരുതി വച്ചിട്ടുണ്ട്. അവർ ആവശ്യമുള്ള പ്രതികരണം നടത്തും. തെരഞ്ഞെടുപ്പു തന്നെയാണ് ഐഷ പോറ്റിയുടെ മനസിൽ.
വനിതാമതിൽ പണിത 50 ലക്ഷം കല്ലുകളിൽ ഒരു കല്ലു വന്നു സിപിഎം ഓഫീസിൽ വീണെന്നായിരുന്നു എം. ഉമ്മർ കണ്ടെത്തിയത്. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് നടത്തിയ എസ്പി ചൈത്ര തെരേസ ജോണിനെ ആയിരുന്നു ഉമ്മർ ഉദ്ദേശിച്ചത്.
ബിജെപിയുടെ ബി ടീം ആണു കോണ്ഗ്രസ് എന്ന പതിവ് ആക്ഷേപമായിരുന്നു എം. സ്വരാജ് ഉന്നയിച്ചത്. നയപ്രഖ്യാപനത്തിൽ കാർഷിക മേഖലയെക്കുറിച്ച് ഒരക്ഷരം ഉരിയാടിയിട്ടില്ലെന്ന് മോൻസ് ജോസഫ് കുറ്റപ്പെടുത്തി. പ്രളയത്തിനു ശേഷം കാർഷിക മേഖല വലിയ പ്രതിസന്ധിയെ നേരിടുന്പോൾ ഈ മേഖലയെക്കുറിച്ച് എങ്ങനെ പറയാതിരിക്കാനാകുമെന്ന് മോൻസ് ചോദിച്ചു.
സിപിഎമ്മിന് എപ്പോഴാണ് നവോത്ഥാന ചിന്ത ഉണ്ടായതെന്നായിരുന്നു എ.പി. അനിൽകുമാറിന്റെ ചോദ്യം. യുവതീപ്രവേശനം നിരോധിച്ച് കേരള ഹൈക്കോടതി വിധിച്ചപ്പോൾ ഇ.എം.എസോ നായനാരോ ഒന്നും ഒരു വരി പോലും പറഞ്ഞില്ല. അന്നു ലിംഗസമത്വവാദം ഇല്ലായിരുന്നോ എന്നായിരുന്നു അനിൽകുമാറിന്റെ ചോദ്യം. സാന്പത്തിക സംവരണ നീക്കത്തെ എതിർത്ത അനിൽകുമാർ ഇക്കാര്യത്തിൽ തന്റെ പാർട്ടിയുടെ നിലപാടിനോടും തനിക്കു വിയോജിപ്പുണ്ടെന്നു പറഞ്ഞു.
ശബരിമലയിലെ ആചാരങ്ങളേക്കുറിച്ച് അറിയാത്തവരാണ് സുപ്രീംകോടതിയിൽ ഹർജിയുമായി പോയതെന്നായിരുന്നു ഒ. രാജഗോപാൽ പറഞ്ഞത്. കേരളത്തിലെ വിശ്വാസികളായ സ്ത്രീകളാരും വിധി അംഗീകരിക്കുന്നില്ല. സമാധാനപരമായി നാമജപം നടത്തിയവരെ കലാപകാരികളായി മുദ്ര കുത്തി പീഡിപ്പിക്കുകയാണെന്നും രാജഗോപാൽ കുറ്റപ്പെടുത്തി. രാജഗോപാലിന്റെ പ്രസംഗം തടസപ്പെടുത്താൻ ഭരണപക്ഷാംഗങ്ങൾ ശ്രമിച്ചപ്പോൾ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഇടപെട്ടു. നിങ്ങൾക്കു പറയാനുള്ളതു നിങ്ങളുടെ പ്രസംഗത്തിൽ പറയുക- സ്പീക്കർ പറഞ്ഞു.
ഹൈക്കോടതി അയോഗ്യനായി പ്രഖ്യാപിച്ച കാരാട്ട് റസാഖ് പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ സംസാരിക്കാൻ പറ്റുമോ എന്ന് പാറയ്ക്കൽ അബ്ദുള്ള ചോദിച്ചത് ചെറിയ ബഹളത്തിനിടയാക്കി.
കോണ്ഗ്രസ് ദുർബലമായെന്നു പറഞ്ഞു വിമർശിച്ച സിപിഎമ്മിലെ എം. സ്വരാജിനു മറുപടി നൽകിയത് ഡോ. എം.കെ. മുനീർ ആയിരുന്നു. ബിജെപിയെ പ്രതിരോധിക്കാൻ കോണ്ഗ്രസ് ഇല്ലാതെ സാധിക്കില്ലെന്നു പ്രകാശ് കാരാട്ട് കുവൈറ്റിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞതു ചൂണ്ടിക്കാട്ടിയായിരുന്നു മുനീർ മറുപടി നൽകിയത്. ഇപ്പോൾ ലോക്സഭയിൽ ഒന്പതു സീറ്റുള്ള സിപിഎമ്മിന് ഇക്കുറി അതും ഉണ്ടാകുമോ എന്നും മുനീർ ചോദിച്ചു. പ്രളയകാലത്തു വരെ കേരളത്തിൽ വിരൽ കുത്താൻ ഇടം കിട്ടാതിരുന്നവർക്ക് പായ വിരിച്ചു കൊടുക്കുകയാണു നിങ്ങൾ- ബിജെപിയെ സിപിഎം വളർത്തുന്നു എന്ന ആക്ഷേപം പരോക്ഷമായി ഉന്നയിച്ചു കൊണ്ടു മുനീർ പറഞ്ഞു. നിങ്ങൾ കേരളത്തെ പല പേരുകളിലാക്കി വെട്ടി മുറിക്കുകയാണ്. ഇതു കൂട്ടിത്തുന്നാനാണു ഞങ്ങൾ പ്രവർത്തിക്കുന്നത്.- മുനീർ പറഞ്ഞു.
കേന്ദ്രത്തിന്റെ കേരള വിരുദ്ധമായ സമീപനത്തെ പ്രതിപക്ഷം എതിർക്കുന്നില്ലെന്നായിരുന്നു എ. പ്രദീപ്കുമാറിന്റെ വിമർശനം. ശബരിമലയിലെ പ്രതിപക്ഷ നിലപാട്, വിമോചന സമരത്തിനു ശേഷം അവർ സ്വീകരിച്ച ഏറ്റവും നീചമായ നിലപാട് എന്നാണ് പ്രദീപ് കുമാർ വിശേഷിപ്പിച്ചത്.
രാവിലെ ശൂന്യവേളയിൽ പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിൽ പുരോഗതിയില്ലെന്നു ചൂണ്ടിക്കാട്ടി വി.ഡി. സതീശൻ അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകി. റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്റെ മറുപടിയിൽ തൃപ്തരാകാതെ പ്രതിപക്ഷം വാക്കൗട്ട് നടത്തി.
നിയമസഭാവലോകനം / സാബു ജോണ്
കേരളത്തിലെ ഇരുപതു സീറ്റിലും ഇരുമുന്നണികളിൽപ്പെട്ട ആരു ജയിച്ചാലും എവിടെ നിൽക്കുമെന്ന കാര്യത്തിൽ ഇരുപക്ഷത്തും അഭിപ്രായവ്യത്യാസമില്ല. പക്ഷേ ഇടതുപക്ഷത്തെ ജയിപ്പിച്ചു വിട്ടാൽ കർണാടകത്തിലെ കോണ്ഗ്രസ് എംഎൽഎമാരെ പോലെ ആകില്ലെന്നുള്ളതാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഗാരന്റി. തങ്ങളുടെ ആൾക്കാർ മതേതര, ജനാധിപത്യ ചേരിയിൽ ഉറച്ചു നിൽക്കും. മറുപക്ഷത്ത് ആ ഉറപ്പില്ലത്രെ. കേരളത്തിലെ 20 സീറ്റിലും ഇടതുപക്ഷത്തെ ജയിപ്പിക്കാൻ മതേതര, ജനാധിപത്യ വിശ്വാസികൾ തീരുമാനിച്ചുറപ്പിച്ചു കഴിഞ്ഞു എന്നാണ് പിണറായിക്കു കിട്ടിയിട്ടുള്ള വിവരം.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും യുഡിഎഫിന്റെ വിജയത്തിൽ സംശയമൊന്നുമില്ല. അവിടെയും 20 സീറ്റ് തന്നെയാണ് ഉറപ്പിച്ചു വച്ചിട്ടുള്ളത്. മോദിയെ നേരിടാൻ പ്രാപ്തനായ ഏക നേതാവ് രാഹുൽ ഗാന്ധിയാണെന്ന കാര്യം രാജ്യത്ത് ഇനിയും അറിയാത്തവരായി കേരളത്തിലെ മുഖ്യമന്ത്രിയും മൂന്നോ നാലോ പിബി അംഗങ്ങളും മാത്രമേ ഉള്ളൂ എന്നാണ് രമേശിന്റെ കണ്ടെത്തൽ.
ശബരിമലയെക്കുറിച്ച് പിണറായി കൂടുതൽ വിശദീകരിച്ചില്ല. കാരണം ഇക്കാര്യം ഒരുപാടു ചർച്ച ചെയ്തതാണ്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ വന്നു കേരളത്തെ അപമാനിച്ചു പോയിട്ട് പ്രതിപക്ഷത്തു നിന്നൊരാൾ പോലും ഒരക്ഷരം ഉരിയാടാത്തതിൽ മുഖ്യമന്ത്രിക്കു വിഷമമുണ്ട്. കേരളത്തിലെ ആരോഗ്യ, വിദ്യാഭ്യാസ രംഗത്തേക്കുറിച്ച് മോശമായി രാഹുൽ ഗാന്ധി പറഞ്ഞപ്പോൾ പ്രസംഗം തർജമ ചെയ്ത വി.ഡി. സതീശനെങ്കിലും ഇതു തെറ്റാണെന്ന് ചെവിയിൽ പറഞ്ഞു കൊടുക്കാമായിരുന്നു എന്ന അഭിപ്രായവും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.
ശബരിമല വിഷയത്തിൽ സർക്കാർ പക്ഷത്തെ പ്രതിരോധിക്കാൻ ഇന്നലെ ആദ്യം എത്തിയത് വനിതാ എംഎൽഎ തന്നെയാണ്. താൻ ഒരു വിശ്വാസിയാണെന്നു പറഞ്ഞാണ് പി. ഐഷ പോറ്റി പ്രസംഗിച്ചു തുടങ്ങിയത്. എന്നാൽ, അനാചാരങ്ങളെ അംഗീകരിക്കുന്നില്ല. നിങ്ങളുടെ വീട്ടിൽ അമ്മയും പെങ്ങന്മാരുമില്ലേ എന്നായിരുന്നു ഐഷ പോറ്റി പ്രതിപക്ഷത്തോടു ചോദിച്ചത്. അക്രമികളെ ഭയന്നാണ് കേരളത്തിലെ സ്ത്രീകൾ ശബരിമലയിൽ പോകാതിരുന്നതെന്നും അവർ പറഞ്ഞു. കാര്യങ്ങളെല്ലാം കണ്ട സ്ത്രീകൾ മനസിൽ കരുതി വച്ചിട്ടുണ്ട്. അവർ ആവശ്യമുള്ള പ്രതികരണം നടത്തും. തെരഞ്ഞെടുപ്പു തന്നെയാണ് ഐഷ പോറ്റിയുടെ മനസിൽ.
വനിതാമതിൽ പണിത 50 ലക്ഷം കല്ലുകളിൽ ഒരു കല്ലു വന്നു സിപിഎം ഓഫീസിൽ വീണെന്നായിരുന്നു എം. ഉമ്മർ കണ്ടെത്തിയത്. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് നടത്തിയ എസ്പി ചൈത്ര തെരേസ ജോണിനെ ആയിരുന്നു ഉമ്മർ ഉദ്ദേശിച്ചത്.
ബിജെപിയുടെ ബി ടീം ആണു കോണ്ഗ്രസ് എന്ന പതിവ് ആക്ഷേപമായിരുന്നു എം. സ്വരാജ് ഉന്നയിച്ചത്. നയപ്രഖ്യാപനത്തിൽ കാർഷിക മേഖലയെക്കുറിച്ച് ഒരക്ഷരം ഉരിയാടിയിട്ടില്ലെന്ന് മോൻസ് ജോസഫ് കുറ്റപ്പെടുത്തി. പ്രളയത്തിനു ശേഷം കാർഷിക മേഖല വലിയ പ്രതിസന്ധിയെ നേരിടുന്പോൾ ഈ മേഖലയെക്കുറിച്ച് എങ്ങനെ പറയാതിരിക്കാനാകുമെന്ന് മോൻസ് ചോദിച്ചു.
സിപിഎമ്മിന് എപ്പോഴാണ് നവോത്ഥാന ചിന്ത ഉണ്ടായതെന്നായിരുന്നു എ.പി. അനിൽകുമാറിന്റെ ചോദ്യം. യുവതീപ്രവേശനം നിരോധിച്ച് കേരള ഹൈക്കോടതി വിധിച്ചപ്പോൾ ഇ.എം.എസോ നായനാരോ ഒന്നും ഒരു വരി പോലും പറഞ്ഞില്ല. അന്നു ലിംഗസമത്വവാദം ഇല്ലായിരുന്നോ എന്നായിരുന്നു അനിൽകുമാറിന്റെ ചോദ്യം. സാന്പത്തിക സംവരണ നീക്കത്തെ എതിർത്ത അനിൽകുമാർ ഇക്കാര്യത്തിൽ തന്റെ പാർട്ടിയുടെ നിലപാടിനോടും തനിക്കു വിയോജിപ്പുണ്ടെന്നു പറഞ്ഞു.
ശബരിമലയിലെ ആചാരങ്ങളേക്കുറിച്ച് അറിയാത്തവരാണ് സുപ്രീംകോടതിയിൽ ഹർജിയുമായി പോയതെന്നായിരുന്നു ഒ. രാജഗോപാൽ പറഞ്ഞത്. കേരളത്തിലെ വിശ്വാസികളായ സ്ത്രീകളാരും വിധി അംഗീകരിക്കുന്നില്ല. സമാധാനപരമായി നാമജപം നടത്തിയവരെ കലാപകാരികളായി മുദ്ര കുത്തി പീഡിപ്പിക്കുകയാണെന്നും രാജഗോപാൽ കുറ്റപ്പെടുത്തി. രാജഗോപാലിന്റെ പ്രസംഗം തടസപ്പെടുത്താൻ ഭരണപക്ഷാംഗങ്ങൾ ശ്രമിച്ചപ്പോൾ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഇടപെട്ടു. നിങ്ങൾക്കു പറയാനുള്ളതു നിങ്ങളുടെ പ്രസംഗത്തിൽ പറയുക- സ്പീക്കർ പറഞ്ഞു.
ഹൈക്കോടതി അയോഗ്യനായി പ്രഖ്യാപിച്ച കാരാട്ട് റസാഖ് പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ സംസാരിക്കാൻ പറ്റുമോ എന്ന് പാറയ്ക്കൽ അബ്ദുള്ള ചോദിച്ചത് ചെറിയ ബഹളത്തിനിടയാക്കി.
കോണ്ഗ്രസ് ദുർബലമായെന്നു പറഞ്ഞു വിമർശിച്ച സിപിഎമ്മിലെ എം. സ്വരാജിനു മറുപടി നൽകിയത് ഡോ. എം.കെ. മുനീർ ആയിരുന്നു. ബിജെപിയെ പ്രതിരോധിക്കാൻ കോണ്ഗ്രസ് ഇല്ലാതെ സാധിക്കില്ലെന്നു പ്രകാശ് കാരാട്ട് കുവൈറ്റിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞതു ചൂണ്ടിക്കാട്ടിയായിരുന്നു മുനീർ മറുപടി നൽകിയത്. ഇപ്പോൾ ലോക്സഭയിൽ ഒന്പതു സീറ്റുള്ള സിപിഎമ്മിന് ഇക്കുറി അതും ഉണ്ടാകുമോ എന്നും മുനീർ ചോദിച്ചു. പ്രളയകാലത്തു വരെ കേരളത്തിൽ വിരൽ കുത്താൻ ഇടം കിട്ടാതിരുന്നവർക്ക് പായ വിരിച്ചു കൊടുക്കുകയാണു നിങ്ങൾ- ബിജെപിയെ സിപിഎം വളർത്തുന്നു എന്ന ആക്ഷേപം പരോക്ഷമായി ഉന്നയിച്ചു കൊണ്ടു മുനീർ പറഞ്ഞു. നിങ്ങൾ കേരളത്തെ പല പേരുകളിലാക്കി വെട്ടി മുറിക്കുകയാണ്. ഇതു കൂട്ടിത്തുന്നാനാണു ഞങ്ങൾ പ്രവർത്തിക്കുന്നത്.- മുനീർ പറഞ്ഞു.
കേന്ദ്രത്തിന്റെ കേരള വിരുദ്ധമായ സമീപനത്തെ പ്രതിപക്ഷം എതിർക്കുന്നില്ലെന്നായിരുന്നു എ. പ്രദീപ്കുമാറിന്റെ വിമർശനം. ശബരിമലയിലെ പ്രതിപക്ഷ നിലപാട്, വിമോചന സമരത്തിനു ശേഷം അവർ സ്വീകരിച്ച ഏറ്റവും നീചമായ നിലപാട് എന്നാണ് പ്രദീപ് കുമാർ വിശേഷിപ്പിച്ചത്.
രാവിലെ ശൂന്യവേളയിൽ പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിൽ പുരോഗതിയില്ലെന്നു ചൂണ്ടിക്കാട്ടി വി.ഡി. സതീശൻ അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകി. റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്റെ മറുപടിയിൽ തൃപ്തരാകാതെ പ്രതിപക്ഷം വാക്കൗട്ട് നടത്തി.
നിയമസഭാവലോകനം / സാബു ജോണ്