ഹണ്ട്സ്വില്ല: ജയിൽ വാർഡനെ കഴുത്തറുത്തു കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ ബുധനാഴ്ച വൈകിട്ട് ഹണ്ടസ്വില്ല ജയിലിൽ നടപ്പാക്കി.
ഡാളസിൽ കവർച്ച നടത്തിയ കേസിൽ 70 വർഷം ജയിൽ ശിക്ഷ അനുഭവിച്ചുവന്നിരുന്ന ട്രാവിസ് ടണലിനെ (46) ഷൂ ഫാക്ടറിയിൽ ജോലിക്കു നിയോഗിച്ച നടപടി ഇഷ്ടപ്പെടാതിരുന്നതാണു ജയിൽ വാർഡനെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിനു കാരണമായത്.
2003 ജനുവരി 29 നായിരുന്നു 38 വയസുള്ള വാർഡൻ സ്റ്റാൻലി വൈലിയെ ജയിലിൽ വച്ച് ട്രാവിസ് പുറകിലൂടെ വന്ന് കത്തികൊണ്ടു കഴുത്തറുത്തു കൊലപ്പെടുത്തിയത്. ട്രാവിസ് കുറ്റം സമ്മതിച്ചതിനാൽ വധശിക്ഷ ഒഴിവാക്കി ജീവപര്യന്തം നൽകണമെന്ന വക്കീലിന്റെ വാദം കോടതി അംഗീകരിച്ചില്ല. ബുധനാഴ്ച രാവിലെ സുപ്രീം കോടതി അപ്പീൽ തള്ളിയതിനെ തുടർന്നു വൈകിട്ട് മാരകമായ വിഷം കുത്തിവച്ചാണ് വധശിക്ഷ നടപ്പാക്കിയത്. ഈ വർഷം ടെക്സസിൽ നടപ്പാക്കുന്ന ഒൻപതാമത്തെതും അമേരിക്കയിലെ 22ാമത്തെയും വധശിക്ഷയാണിത്.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ഡാളസിൽ കവർച്ച നടത്തിയ കേസിൽ 70 വർഷം ജയിൽ ശിക്ഷ അനുഭവിച്ചുവന്നിരുന്ന ട്രാവിസ് ടണലിനെ (46) ഷൂ ഫാക്ടറിയിൽ ജോലിക്കു നിയോഗിച്ച നടപടി ഇഷ്ടപ്പെടാതിരുന്നതാണു ജയിൽ വാർഡനെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിനു കാരണമായത്.
2003 ജനുവരി 29 നായിരുന്നു 38 വയസുള്ള വാർഡൻ സ്റ്റാൻലി വൈലിയെ ജയിലിൽ വച്ച് ട്രാവിസ് പുറകിലൂടെ വന്ന് കത്തികൊണ്ടു കഴുത്തറുത്തു കൊലപ്പെടുത്തിയത്. ട്രാവിസ് കുറ്റം സമ്മതിച്ചതിനാൽ വധശിക്ഷ ഒഴിവാക്കി ജീവപര്യന്തം നൽകണമെന്ന വക്കീലിന്റെ വാദം കോടതി അംഗീകരിച്ചില്ല. ബുധനാഴ്ച രാവിലെ സുപ്രീം കോടതി അപ്പീൽ തള്ളിയതിനെ തുടർന്നു വൈകിട്ട് മാരകമായ വിഷം കുത്തിവച്ചാണ് വധശിക്ഷ നടപ്പാക്കിയത്. ഈ വർഷം ടെക്സസിൽ നടപ്പാക്കുന്ന ഒൻപതാമത്തെതും അമേരിക്കയിലെ 22ാമത്തെയും വധശിക്ഷയാണിത്.
റിപ്പോർട്ട്: പി.പി. ചെറിയാൻ