റിയാദ്: പ്രമുഖ ഹൈപ്പർമാർക്കെറ്റ് ശൃംഖലയായ സിറ്റി ഫ്ലവറിന്റെ ഇരുപതിനാലാമത് ശാഖ ബുധനാഴ്ച അൽ ഖർജിൽ ഉദ്ഘാടനം ചെയ്യപ്പെടും. ഏറെ പുതുമകളോടെ ഉപഭോക്താക്കൾക്ക് നിരവധി ആനുകൂല്യങ്ങളും പ്രോത്സാഹന സമ്മാനങ്ങളുമായാണ് അൽ ഖർജ് ബ്രാഞ്ച് പ്രവർത്തനമാരംഭിക്കുന്നതെന്ന് റിയാദിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ മാനേജ്മെന്റ്റ് പ്രതിനിധികൾ പറഞ്ഞു.
അൽ ഖർജിലെ കിംഗ് സഉൗദ് റോഡിൽ പതിനാറായിരത്തിലേറെ ചതുരശ്ര അടി വിസ്തൃതിയിലാണ് ഹൈപ്പർ മാർക്കെറ്റ്. 50 റിയാലിന് സാധനങ്ങൾ വാങ്ങുന്ന ആദ്യത്തെ 100 പേർക്ക് 50 റിയാലിന്റെ അധിക പർച്ചേസ് തീർത്തും സൗജന്യമായിരിക്കും. അത് കഴിഞ്ഞുള്ളവർക്ക് ആദ്യദിനം 150 റിയാലിന്റെ പർച്ചേസിന് 50 റിയൽ സൗജന്യ കൂപ്പണ്‍ നൽകുമെന്നും മാനേജ്മെന്റ് അറിയിച്ചു.
അനേകം വിഭാഗങ്ങളിലായി എല്ലാവിധ ഉൽപ്പന്നങ്ങളും സിറ്റി ഫ്ളവർ ഹൈപ്പർ മാർക്കറ്റിൽ ഒരുക്കിയിട്ടുണ്ട്. നാല് പതിറ്റാണ്ടായി റീറ്റെയ്ൽ വ്യാപാര രംഗത്തുള്ള സിറ്റി ഫ്ലവർ ഗ്രൂപ്പ് പരിചയസന്പത്ത് കൊണ്ട് ഉപഭോക്താക്കളുടെ അംഗീകാരം നേടിയെടുത്തവരാണ്. സ്വദേശികളും വിദേശികളുമായി നിരവധി പേർക്ക് തൊഴിൽ നൽകിയിട്ടുള്ള സിറ്റി ഫ്ളവർ പുതിയ സംരംഭത്തിലും അനേകം തൊഴിലവസരങ്ങളുള്ളതായി ചെയർമാൻ ഫഹദ് അബ്ദുൽകരീം അൽഗുറൈമിൽ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സിറ്റി ഫ്ലവർ സിഇഒ ഫസൽ റഹ്മാൻ ഡിറക്ടർമാരായ അബ്ദുറഹീം ഇ.കെ വടകര, മുഹ്സിൻ അഹമ്മദ് കോയ എന്നിവരും സന്നിഹിതരായിരുന്നു.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ
അൽ ഖർജിലെ കിംഗ് സഉൗദ് റോഡിൽ പതിനാറായിരത്തിലേറെ ചതുരശ്ര അടി വിസ്തൃതിയിലാണ് ഹൈപ്പർ മാർക്കെറ്റ്. 50 റിയാലിന് സാധനങ്ങൾ വാങ്ങുന്ന ആദ്യത്തെ 100 പേർക്ക് 50 റിയാലിന്റെ അധിക പർച്ചേസ് തീർത്തും സൗജന്യമായിരിക്കും. അത് കഴിഞ്ഞുള്ളവർക്ക് ആദ്യദിനം 150 റിയാലിന്റെ പർച്ചേസിന് 50 റിയൽ സൗജന്യ കൂപ്പണ്‍ നൽകുമെന്നും മാനേജ്മെന്റ് അറിയിച്ചു.
അനേകം വിഭാഗങ്ങളിലായി എല്ലാവിധ ഉൽപ്പന്നങ്ങളും സിറ്റി ഫ്ളവർ ഹൈപ്പർ മാർക്കറ്റിൽ ഒരുക്കിയിട്ടുണ്ട്. നാല് പതിറ്റാണ്ടായി റീറ്റെയ്ൽ വ്യാപാര രംഗത്തുള്ള സിറ്റി ഫ്ലവർ ഗ്രൂപ്പ് പരിചയസന്പത്ത് കൊണ്ട് ഉപഭോക്താക്കളുടെ അംഗീകാരം നേടിയെടുത്തവരാണ്. സ്വദേശികളും വിദേശികളുമായി നിരവധി പേർക്ക് തൊഴിൽ നൽകിയിട്ടുള്ള സിറ്റി ഫ്ളവർ പുതിയ സംരംഭത്തിലും അനേകം തൊഴിലവസരങ്ങളുള്ളതായി ചെയർമാൻ ഫഹദ് അബ്ദുൽകരീം അൽഗുറൈമിൽ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സിറ്റി ഫ്ലവർ സിഇഒ ഫസൽ റഹ്മാൻ ഡിറക്ടർമാരായ അബ്ദുറഹീം ഇ.കെ വടകര, മുഹ്സിൻ അഹമ്മദ് കോയ എന്നിവരും സന്നിഹിതരായിരുന്നു.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ