പ്രാഗ്: ചെക്ക് റിപ്പബ്ലിക്കിലെ ഓസ്ട്രാവ നഗരത്തിലെ ആശുപത്രി വെയിറ്റിംഗ് റൂമിൽ തോക്കുധാരി ആറു പേരെ തോക്കിനിരയാക്കി. ആക്രമണത്തിനുശേഷം മറ്റൊരു വാഹനത്തിനുള്ളിൽ പ്രതിയെ മരിച്ച നിലയിൽ സായുധ പോലീസ് കണ്ടെത്തി.
വടക്കുകിഴക്കൻ നഗരത്തിലെ ആശുപത്രിയിലെ ട്രോമ ക്ലിനിക്കിലാണ് വെടിവയ്പ്പ് നടന്നത്. സംഭവശേഷം അടിയന്തിര സേവനങ്ങൾക്ക് എത്തിയ രോഗികളെയും സ്റ്റാഫിനെയും ആശുപത്രിയിൽ നിന്ന് സുരക്ഷിതമായി മറ്റൊരിടത്തേയ്ക്കു മാറ്റി. സംഭവത്തിനുശേഷം ഒരു തോക്കുധാരിയെ തിരയുന്നതിനായി പോലീസ് നേരത്തെ സഹായം ആവശ്യപ്പെട്ടിരുന്നു.
പ്രതിയായ 42 കാരന്റെ പേര് പുറത്തുവിട്ടിട്ടില്ല. അയാളുടെ ഫോട്ടോകളുണ്ടെന്നും വാഹന ലൈസൻസ് പ്ളേറ്റ് നന്പർ വാങ്ങിയതായും പോലീസ് പറഞ്ഞു. തോക്കുധാരി ചുവന്ന ജാക്കറ്റ് ധരിച്ചിരുന്നതായി പോലീസ് അറിയിച്ചു. പ്രാഗിൽ നിന്ന് 300 കിലോമീറ്റർ കിഴക്കാണ് ഓസ്ട്രാവയിലെ ആശുപത്രി.
ചെക്ക് റിപ്പബ്ളിക്കിൽ തോക്ക് ആക്രമണം വളരെ അപൂർവമാണ്, എന്നിരുന്നാലും വേട്ടയാടലിന്റെ ജനപ്രീതി കാരണം തോക്ക് ഉടമസ്ഥാവകാശം യൂറോപ്പിൽ താരതമ്യേന ഇവിടെ ഉയർന്നതാണ്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ചെക്ക് റിപ്പബ്ലിക്കിലെ ആശുപത്രിയിൽ തോക്കുധാരി ആറു പേരെ കൊലപ്പെടുത്തി
11:06 PM Dec 10, 2019 | Deepika.com