വാഷിംഗ്ടണ്‍: മുൻ അമേരിക്കൻ സൈനികരും കശ്മീർ വംശജരും ഇന്ത്യൻ അമേരിക്കക്കാരും വാഷിംഗ്ടണിലെ പാകിസ്ഥാൻ എംബസിക്ക് മുന്നിൽ പാക്കിസ്ഥാന്റെ തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണക്കുന്ന നയത്തിനെതിരെ പ്രകടനം നടത്തി. ’പാകിസ്ഥാൻ താലിബാൻ’, ’പാകിസ്ഥാൻ ഒരു തീവ്രവാദ രാജ്യം’, ’ഒസാമ ബിൻ ലാദൻ എവിടെയായിരുന്നു’ തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയ പ്രതിഷേധക്കാർ പാകിസ്ഥാനെ ഭീകരതയുടെ സ്പോണ്‍സറായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു.
’അമേരിക്കയിൽ ഇന്ത്യയുടെ പങ്കിനെക്കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് ഞാനെത്തിയത്. താലിബാനെ പിന്തുണച്ചുകൊണ്ട് പാകിസ്ഥാൻ അമേരിക്കൻ ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും കൊല്ലുന്നു, ഇത് പലപ്പോഴും അമേരിക്കൻ നികുതിദായകരുടെ പണം ഉപയോഗിച്ചാണ് ചെയ്യുന്നത്. നികുതിദായകർക്ക് ഇക്കാര്യം അറിയില്ല’ മുൻ സൈനിക ഉദ്യോഗസ്ഥൻ ഡേവിഡ് ഡീൻസ്റ്റാഗ് പറഞ്ഞു. വിർജീനിയയിൽ നിന്ന് പ്രതിനിധി സഭയിലേക്ക് മത്സരിക്കുന്ന അലീഷ്യ ആൻഡ്രൂസും പ്രതിഷേധത്തിൽ പങ്കുചേർന്നു. തീവ്രവാദ സംഘടനകൾ നിരന്തരം ലക്ഷ്യമിടുന്നവരെ പിന്നോട്ടു നിർത്തേണ്ടത് പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. ’നിരവധി തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്ന രാജ്യത്തെ അവഗണിക്കാനാവില്ല.’
’പാകിസ്ഥാൻ തീവ്രവാദത്തെ എങ്ങനെ പ്രോത്സാഹിപ്പിക്കുന്നു എന്ന് നമുക്കെല്ലാവർക്കും അറിയാം. കശ്മീർ കൂട്ടക്കൊലയെക്കുറിച്ച് ലോകത്തിന് അറിയില്ല. 25000 ത്തിലധികം കശ്മീരി ഹിന്ദുക്കളെ കൊന്നത് പാകിസ്ഥാനാണ്’ പ്രതിഷേധക്കാരനായ മംഗ അനന്തമുല പറഞ്ഞു.
ജമ്മു കശ്മീരിലെ കശ്മീരി പണ്ഡിറ്റുകൾക്കെതിരായ അതിക്രമത്തിന് ഇരയായ മിഥില, ആർട്ടിക്കിൾ 370 ലെ വ്യവസ്ഥകൾ നീക്കം ചെയ്തത് സമൂഹ ന·യ്ക്കാണെന്ന് പറഞ്ഞു.
ഇന്ത്യ, അഫ്ഗാനിസ്ഥാൻ, ചില പാശ്ചാത്യ രാജ്യങ്ങൾ എന്നിവിടങ്ങളിൽ ഭീകരത പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്താന്റെ നയത്തെ വിവിധ സമുദായങ്ങളിൽ നിന്നും പശ്ചാത്തലങ്ങളിൽ നിന്നുമുള്ള പ്രകടനക്കാർക്ക് ശക്തമായി അപലപിക്കാനും, പ്രതിഷേധം രേഖപ്പെടുത്താനുമാണ് റാലി സംഘടിപ്പിച്ചതെന്ന് ’ഗ്ലോബൽ കശ്മീരി പണ്ഡിറ്റ് കമ്മ്യൂണിറ്റി’യുടെ വാഷിംഗ്ടണ്‍ ഡിസി കോഓർഡിനേറ്ററായ മോഹൻ സപ്രു പറഞ്ഞു.
റിപ്പോർട്ട്: മൊയ്തീൻ പുത്തൻചിറ
’അമേരിക്കയിൽ ഇന്ത്യയുടെ പങ്കിനെക്കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് ഞാനെത്തിയത്. താലിബാനെ പിന്തുണച്ചുകൊണ്ട് പാകിസ്ഥാൻ അമേരിക്കൻ ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും കൊല്ലുന്നു, ഇത് പലപ്പോഴും അമേരിക്കൻ നികുതിദായകരുടെ പണം ഉപയോഗിച്ചാണ് ചെയ്യുന്നത്. നികുതിദായകർക്ക് ഇക്കാര്യം അറിയില്ല’ മുൻ സൈനിക ഉദ്യോഗസ്ഥൻ ഡേവിഡ് ഡീൻസ്റ്റാഗ് പറഞ്ഞു. വിർജീനിയയിൽ നിന്ന് പ്രതിനിധി സഭയിലേക്ക് മത്സരിക്കുന്ന അലീഷ്യ ആൻഡ്രൂസും പ്രതിഷേധത്തിൽ പങ്കുചേർന്നു. തീവ്രവാദ സംഘടനകൾ നിരന്തരം ലക്ഷ്യമിടുന്നവരെ പിന്നോട്ടു നിർത്തേണ്ടത് പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. ’നിരവധി തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്ന രാജ്യത്തെ അവഗണിക്കാനാവില്ല.’
’പാകിസ്ഥാൻ തീവ്രവാദത്തെ എങ്ങനെ പ്രോത്സാഹിപ്പിക്കുന്നു എന്ന് നമുക്കെല്ലാവർക്കും അറിയാം. കശ്മീർ കൂട്ടക്കൊലയെക്കുറിച്ച് ലോകത്തിന് അറിയില്ല. 25000 ത്തിലധികം കശ്മീരി ഹിന്ദുക്കളെ കൊന്നത് പാകിസ്ഥാനാണ്’ പ്രതിഷേധക്കാരനായ മംഗ അനന്തമുല പറഞ്ഞു.
ജമ്മു കശ്മീരിലെ കശ്മീരി പണ്ഡിറ്റുകൾക്കെതിരായ അതിക്രമത്തിന് ഇരയായ മിഥില, ആർട്ടിക്കിൾ 370 ലെ വ്യവസ്ഥകൾ നീക്കം ചെയ്തത് സമൂഹ ന·യ്ക്കാണെന്ന് പറഞ്ഞു.
ഇന്ത്യ, അഫ്ഗാനിസ്ഥാൻ, ചില പാശ്ചാത്യ രാജ്യങ്ങൾ എന്നിവിടങ്ങളിൽ ഭീകരത പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്താന്റെ നയത്തെ വിവിധ സമുദായങ്ങളിൽ നിന്നും പശ്ചാത്തലങ്ങളിൽ നിന്നുമുള്ള പ്രകടനക്കാർക്ക് ശക്തമായി അപലപിക്കാനും, പ്രതിഷേധം രേഖപ്പെടുത്താനുമാണ് റാലി സംഘടിപ്പിച്ചതെന്ന് ’ഗ്ലോബൽ കശ്മീരി പണ്ഡിറ്റ് കമ്മ്യൂണിറ്റി’യുടെ വാഷിംഗ്ടണ്‍ ഡിസി കോഓർഡിനേറ്ററായ മോഹൻ സപ്രു പറഞ്ഞു.
റിപ്പോർട്ട്: മൊയ്തീൻ പുത്തൻചിറ