അറ്റ്ലാന്റാ: അറ്റ്ലാന്റാ ടെയ്ലർ പെറി സ്റ്റുഡിയോയിൽ ഡിസംബർ എട്ടിനു നടന്ന മിസ് യൂണിവേഴ്സ് സൗന്ദര്യ മത്സരത്തിൽ സൊസിബിനി ടുണ്സി മിസ് സൗത്ത് ആഫ്രിക്ക (26) വിജയ കിരീടം ചൂടി. ആദ്യ റണ്ണർ അപ്പായി റിക്കൊ മാഡിസണ് (മിസ് പ്യുർട്ടിക്കൊ)യേയും രണ്ടാമത് റണ്ണർ അപ്പായി സോഫിയാ ആറഗണ് (മിസ്സ് മെക്സിക്കൊ)യേയും തെരഞ്ഞെടുത്തു. ഞായറാഴ്ച വൈകിട്ടാണ് ഫലപ്രഖ്യാപനമുണ്ടായത്.
മിസ് യൂണിവേഴ്സ് സൗന്ദര്യ മത്സരത്തിൽ മൂന്നാം തവണയാണ് മിസ് സൗത്ത് ആഫ്രിക്ക വിജയ കിരീടം ചൂടുന്നത്. (1978, 2017) ക്ലൈമറ്റ് ചെയ്ഞ്ചിനെതിരെ പ്രധാന അഞ്ചു ചോദ്യങ്ങൾക്ക് ഉചിതമായ മറുപടി നൽകിയാണ് ഇവരെ വിജയിയായി പ്രഖ്യാപിച്ചത്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചു നേതാക്കന്മാർ കൂട്ടമായും, ഓരോ വ്യക്തിയായും ചിന്തിച്ചു പ്രവർത്തിക്കണമെന്നാണ് ഇവർ അഭിപ്രായപ്പെട്ടത്.
ഞാൻ ജനിച്ചു വളർന്ന രാജ്യത്ത് സ്ത്രീകളുടെ സൗന്ദര്യം ദർശിക്കുക എന്നതു അസാധാരണമാണ് എന്നാൽ ആ ചിന്താഗതി തിരുത്തുവാൻ ഞാൻ ആഗ്രഹിക്കുന്നുവെന്ന് മിസ് സൗത്ത് ആഫ്രിക്ക പറഞ്ഞു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 90 മത്സരാർത്ഥികളാണ് മിസ് യൂണിവേഴ്സിനു വേണ്ടി മത്സരിച്ചത്.
റിപ്പോർട്ട്: പി.പി. ചെറിയാൻ
മിസ് യൂണിവേഴ്സ് സൗന്ദര്യ മത്സരത്തിൽ മൂന്നാം തവണയാണ് മിസ് സൗത്ത് ആഫ്രിക്ക വിജയ കിരീടം ചൂടുന്നത്. (1978, 2017) ക്ലൈമറ്റ് ചെയ്ഞ്ചിനെതിരെ പ്രധാന അഞ്ചു ചോദ്യങ്ങൾക്ക് ഉചിതമായ മറുപടി നൽകിയാണ് ഇവരെ വിജയിയായി പ്രഖ്യാപിച്ചത്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചു നേതാക്കന്മാർ കൂട്ടമായും, ഓരോ വ്യക്തിയായും ചിന്തിച്ചു പ്രവർത്തിക്കണമെന്നാണ് ഇവർ അഭിപ്രായപ്പെട്ടത്.
ഞാൻ ജനിച്ചു വളർന്ന രാജ്യത്ത് സ്ത്രീകളുടെ സൗന്ദര്യം ദർശിക്കുക എന്നതു അസാധാരണമാണ് എന്നാൽ ആ ചിന്താഗതി തിരുത്തുവാൻ ഞാൻ ആഗ്രഹിക്കുന്നുവെന്ന് മിസ് സൗത്ത് ആഫ്രിക്ക പറഞ്ഞു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 90 മത്സരാർത്ഥികളാണ് മിസ് യൂണിവേഴ്സിനു വേണ്ടി മത്സരിച്ചത്.
റിപ്പോർട്ട്: പി.പി. ചെറിയാൻ