സമത്വസുന്ദരവും നീതിയിൽ അധിഷ്ഠിതവുമായ ഒരു സ്വതന്ത്രഭാരത നിർമിതി ലക്ഷ്യമിട്ടുകൊണ്ടാണു ഭരണഘടനാശില്പികൾ സാമൂഹ്യ-സാന്പത്തിക തലങ്ങളിൽ പിന്നോക്കമായിരുന്ന ജനവിഭാഗങ്ങൾക്കുള്ള സംവരണം ഭരണഘടനയിൽ നിഷ്കർഷിച്ചത്. ഭാരതസമൂഹത്തിൽ ആഴത്തിൽ വേരോടിയിരുന്ന ജാതി, വർഗ, വർണ തരംതിരിവുകൾ സൃഷ്ടിച്ച സാമൂഹികവ്യവസ്ഥിതിയിൽനിന്നു പിന്നോക്ക ജനവിഭാഗങ്ങൾക്കു മോചനം ലഭ്യമാക്കുന്നതിനുള്ള ഒരു പ്രയോഗിക മാർഗമായിരുന്നു വിദ്യാഭ്യാസ- തൊഴിൽ തലങ്ങളിൽ സാമൂഹിക- സാന്പത്തിക പിന്നോക്കാവസ്ഥയിലുള്ളവർക്കായുള്ള സംവരണം. ഈ സംവരണാനുകൂല്യം പ്രയോജനപ്പെടുത്തി ഭാരതത്തിലെ പിന്നോക്കജനവിഭാഗങ്ങൾ സമൂഹത്തിന്റെ പൊതുധാരയിലെത്തണമെന്നാണ് ഈ സംവരണത്തിന്റെ ലക്ഷ്യം.
സംവരണം എന്നും നിലനിൽക്കപ്പെടേണ്ട ഒരു ആശയമായിട്ടല്ല അവതരിപ്പിക്കപ്പെട്ടത്. പ്രത്യുത, സാമൂഹിക സാന്പത്തികാവസ്ഥയിൽനിന്നു സമൂഹത്തിന്റെ മുഖ്യധാരയിൽ മറ്റുള്ളവർക്കൊപ്പം നടക്കാൻ ദലിത്- പിന്നോക്ക വിഭാഗങ്ങൾക്കാവുന്പോൾ സ്വാഭാവികമായി അവസാനിക്കേണ്ട ഒരു തത്വമാണത്. ഇപ്പോൾ സാമൂഹിക - സാന്പത്തിക സംവരണം ആകെ 49.5% ആണ്. അതായതു ഭാരതത്തിലെ പകുതി വിദ്യാഭ്യാസ- തൊഴിൽ അവസരങ്ങൾ സാമൂഹിക- സാന്പത്തിക പിന്നോക്കാവസ്ഥയിലുള്ള ജനവിഭാഗങ്ങൾക്കായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നു. സാമൂഹികനീതി എല്ലാ ജനവിഭാഗങ്ങൾക്കും ഉറപ്പുവരുത്തുകയാണു സംവരണതത്വത്തിന്റെ ലക്ഷ്യം.
അടുത്തയിടെ കേന്ദ്ര ഗവണ്മെന്റ് 124-ാം ഭരണഘടനാഭേദഗതിയോടെ പത്തു ശതമാനം സാന്പത്തിക സംവരണം ഏർപ്പെടുത്തിക്കൊണ്ടുള്ള ബിൽ പാർലമെന്റിൽ അവതരിപ്പിച്ചുപാസാക്കി. 1991 ൽ പി.വി. നരസിംഹറാവു ഗവണ്മെന്റ് പത്തു ശതമാനം സാന്പത്തിക സംവരണം പ്രഖ്യാപിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും സുപ്രീംകോടതി അത് അസാധുവാക്കി. അതിനു കാരണമായി കോടതി ചൂണ്ടിക്കാണിച്ചതു ഭരണഘടനയിൽ സാമൂഹ്യ- സാന്പത്തിക പിന്നോക്കാവസ്ഥയിലുള്ളവർക്കാണു സംവരണം നിഷ്കർഷിച്ചിരിക്കുന്നത് എന്ന വസ്തുതയാണ്. ഈ സാഹചര്യം നിലവിലിരിക്കുന്നതുകൊണ്ടാണു വെറും വിജ്ഞാപനത്തിനുപകരം ഭരണഘടനാ ഭേദഗതിയോടെ ഈ ബിൽ ഇപ്പോൾ അവതരിപ്പിച്ചത്.
ആകെ സംവരണം അന്പത് ശതമാനത്തിൽ കൂടുതലാകരുത് എന്ന് മണ്ഡൽ കമ്മീഷൻ സംബന്ധിച്ചുള്ള സുപ്രീംകോടതി വിധിയുണ്ട്. സാന്പത്തിക സംവരണം കൂടി പ്രഖ്യാപിക്കപ്പെട്ടപ്പോൾ ഇപ്പോൾ ആകെ സംവരണം 59.5% ആയി ഉയർന്നിരിക്കുന്നു. എന്നാൽ, സാമൂഹ്യ പിന്നോക്കാവസ്ഥയിലുള്ളവരുടെ സംവരണം മാത്രമേ അന്പതിൽകൂടുതലാകാൻ പാടില്ലയെ ന്ന സുപ്രീംകോടതിയുടെ വിധിയുടെ പരിധിയിൽ വരുകയുള്ളുവെന്ന വാദഗതിയുണ്ട്.
ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന സാന്പത്തിക സംവരണം സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. കാരണം നിലവിൽ സംവരണാനുകൂല്യമുള്ള പിന്നോക്കവിഭാഗങ്ങളെ ഒരുതരത്തിലും ദോഷമായി ബാധിക്കാതെ അർഹരായ ഒരു വിഭാഗത്തിനുകൂടി സംവരണാനുകൂല്യം ലഭിക്കപ്പെടുകയാണ്. സാന്പത്തികമായി പിന്നോക്കമായിരിക്കുന്ന മുന്നോക്ക സമൂഹത്തിൽപ്പെട്ടവർക്കും നീതി ഉറപ്പുവരുത്തിയിരിക്കുകയാണ് സാന്പത്തിക സംവരണത്തിലൂടെ. പക്ഷേ ഈ പത്ത് ശതമാനം സാന്പത്തിക സംവരണം ഏറ്റവും അർഹരായവരിലേക്ക് എത്തിക്കുക ശ്രമകരമായ ദൗത്യമാണ്. ഇക്കാര്യത്തിൽ നല്ല കാര്യക്ഷമതയും, നിഷ്പക്ഷവും ആത്മാർഥവുമായ നടപടിക്രമങ്ങളും ആവശ്യമാണ്. ഇക്കാര്യത്തിൽ ചുമതലപ്പെട്ടവർ വേണ്ടത്ര ജാഗ്രത പുലർത്തുമെന്നു പ്രതീക്ഷിക്കാം.
സാമൂഹ്യ- സാന്പത്തിക പിന്നോക്കാവസ്ഥയിലുള്ളവർക്കായുള്ള സംവരണം സ്വാതന്ത്ര്യലബ്ധിക്കുശേഷം എഴുപതിലേറെ വർഷങ്ങൾ പിന്നിട്ടിട്ടും കാര്യക്ഷമമായി പ്രയോജനപ്പെടുത്തുന്നതിൽ പരാജയങ്ങൾ സംഭവിച്ചിട്ടുണ്ടെന്നാണു സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നത്. സാമൂഹിക പിന്നോക്കാവസ്ഥയിലുള്ള ജനവിഭാഗങ്ങൾക്കു സംവരണാനുകൂല്യങ്ങൾ നേടിയെടുക്കണമെങ്കിൽ അതിനുള്ള യോഗ്യത നേടണം. ഇതിനു കൂടുതൽ വിദ്യാഭ്യാസ അവസരങ്ങൾ അവർക്കു ലഭ്യമാക്കണം. ഒപ്പം യോഗ്യരാക്കുന്നതിനു വേണ്ടത്ര പരിശീലനങ്ങളും തുറന്നുകൊടുക്കണം. പാർശ്വവത്കരിക്കപ്പെട്ടിരിക്കുന്നവരുടെ ശക്തീകരണം കൂടുതൽ ഫലപ്രദമാക്കിയാൽ മാത്രമേ സംവരണാനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിലേക്ക് ഈ ജനവിഭാഗങ്ങളെ ഉയർത്താനാകൂ. ഈ സത്യത്തിലേക്കു വെളിച്ചം വീശുന്നതാണ് കേന്ദ്ര സർക്കാരിന്റെ നേരിട്ടു നിയന്ത്രണത്തിലുള്ള മേഖലകളിലെ നിയമനങ്ങളുടെ സ്ഥിതിവിവരക്കണക്കുകൾ. കേന്ദ്രസർക്കാരിന്റെ കീഴിലുള്ള നാല്പത് സർവകലാശാലകളിലെ പ്രഫസർമാരിൽ 95.2 ശതമാനവും അസോസിയേറ്റ് പ്രഫസർമാരിൽ 66.27 ശതമാനവും ജനറൽ വിഭാഗത്തിൽനിന്നു നിയമിതരായവരാണ്. ഏഴാം ശന്പളക്കമ്മീഷൻ റിപ്പോർട്ട് അനുസരിച്ച് 33.02 ലക്ഷം ജീവനക്കാരിൽ 11% മാത്രമാണ് സംവരണാടിസ്ഥാനത്തിൽ നിയമിക്കപ്പെട്ടിരിക്കുന്നത്.
കേന്ദ്ര എച്ച്ആർഡി മന്ത്രാലയ ജീവനക്കാരിൽ 66.17ശതമാനവും ജനറൽ വിഭാഗത്തിൽനിന്നു നിയമിക്കപ്പെട്ടിരിക്കുന്നവരാണ്. കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റിൽ 80.25 ശതമാനവും രാഷ്ട്രപതിയുടെ സെക്രട്ടേറിയറ്റ് ജീവനക്കാരിൽ 74.62 ശതമാനവും ഉപരാഷ്ട്രപതിയുടെ സെക്രട്ടേറിയറ്റിൽ 76.92 ശതമാനവും ജനറൽ വിഭാഗത്തിൽനിന്നാണ് നിയമനം നേടിയിരിക്കുന്നത്. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനിൽ 64.76 ശതമാനവും ഏറ്റവും വലിയ പൊതുമേഖലാസ്ഥാപനമായ ഇന്ത്യൻ റെയിൽവേയിൽ 68.82 ശതമാനവും ജനറൽ വിഭാഗത്തിൽനിന്നാണു നിയമനം കരസ്ഥമാക്കിയിരിക്കുന്നതെന്ന് 2018-ൽ യുജിസി, കേന്ദ്ര മാനവശേഷി വികസന വകുപ്പ്, റെയിൽവേ മന്ത്രാലയം എന്നിവ ഒരു ഇംഗ്ലീഷ് ദിനപത്രത്തിനു വിവരാവകാശം വഴി നൽകിയ സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു.
സാമൂഹ്യപിന്നോക്കാവസ്ഥയിലുള്ള ജനവിഭാഗങ്ങൾക്ക് അവർക്കു നിശ്ചയിക്കപ്പെട്ടിരിക്കുന്ന 49.5% സംവരണം കേന്ദ്ര സർക്കാരിന്റെ നേരിട്ടു നിയന്ത്രണത്തിലുള്ള തൊഴിൽമേഖലകളിൽപോലും എന്തുകൊണ്ടാണു നേടാൻ കഴിയാതെ വന്നിരിക്കുന്നത് എന്നതു ഗൗരവമായ പഠനത്തിനു വിഷയമാക്കപ്പെടണം. ഇല്ലെങ്കിൽ സംവരണം പ്രായോഗികമായി നടപ്പാക്കപ്പെടാതെ വരുകയും സാമൂഹ്യപിന്നോക്കാവസ്ഥയിലുള്ളവരുടെ സ്ഥിതി മാറ്റമില്ലാതെ തുടരുകയും ചെയ്യും. അപ്പോൾ പിന്നോക്ക വിഭാഗങ്ങളോടു നീതി ചെയ്തുവെന്ന് ഒരിക്കലും അവകാശപ്പെടുവാനാവില്ലെന്ന പരമാർഥവും ഉണ്ട്.
സാന്പത്തികസംവരണം വേണമെന്ന ദീർഘനാളത്തെ ആവശ്യം ഇപ്പോൾ സ്വീകരിക്കപ്പെട്ടത് എല്ലാ വിഭാഗം ജനങ്ങൾക്കും സന്തോഷമുളവാക്കുന്നതാണ്.
എന്നാൽ, സ്വാതന്ത്ര്യം നേടിയ നാളുകൾ മുതൽ ഭാരതത്തിലെ മറ്റു മതവിഭാഗങ്ങളിലെ ദലിത് വിഭാഗങ്ങൾ അനുഭവിക്കുന്ന സംവരണാനുകൂല്യങ്ങൾ മതത്തിന്റെ പേരിൽമാത്രം നിഷേധിക്കപ്പെട്ടിരിക്കുന്ന ദലിത് ക്രൈസ്തവരുടെ നിലവിളി ഇന്നും ആരും കേൾക്കാതെ അവഗണിക്കപ്പെടുകയാണ്. ഈ സാമൂഹിക അനീതി തുടരുന്നിടത്തോളം പിന്നോക്ക ജനവിഭാഗങ്ങളുടെ അവസ്ഥയിൽ പുരോഗതി വേണമെന്ന ആത്മാർഥമായ ലക്ഷ്യം ഉത്തരവാദിത്വപ്പെട്ടവർക്കുണ്ടെന്നു മനസിലാക്കാൻ വിഷമമാണ്. ക്രൈസ്തവരായ ദലിതർക്കുള്ള സംവരണാനുകൂല്യങ്ങൾ 1950ൽ പ്രസിഡൻഷ്യൽ ഉത്തരവിലൂടെ റദ്ദാക്കിയതുമുതൽ ദലിത് ക്രൈസ്തവർ നിരന്തരം മുറവിളി ഉയർത്തിയിരുന്നു. ഭരണഘടന അനുശാസിക്കുന്ന അവകാശം ഒരു ജനവിഭാഗത്തിനു മതത്തിന്റെ പേരിൽ നിഷേധിച്ചിരിക്കുന്നതു കടുത്ത അനീതിയാണ്.
സാന്പത്തിക സംവരണം ഇപ്പോൾ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നതു ദലിത് ക്രൈസ്തവർക്കു തുണയാകുമെന്നവിധം ചിലർ വാർത്തകൾ പ്രചരിപ്പിക്കുന്നുണ്ടെങ്കിലും അർഹമായതു പുനഃസ്ഥാപിച്ചു നൽകാതെയുള്ള പ്രചാരണങ്ങളിൽ വീണ്ടും ചതി മാത്രമേ പ്രതീക്ഷിക്കാനാവൂ. സാന്പത്തിക സംവരണം സ്വാഗതം ചെയ്യപ്പെടുന്പോഴും നിഷേധിക്കപ്പെട്ട നീതി പുനഃസ്ഥാപിച്ചു കൊടുക്കാത്തതിന്റെ നൊന്പരം ഭാരതത്തിലെ ദലിത് ക്രൈസ്തവരും അവരോടൊപ്പം ക്രൈസ്തവ സമൂഹവും അനുഭവിക്കുന്നു. ഇനിയുമെങ്കിലും ഭരണാധികാരികളുടെ ശ്രദ്ധ ഇക്കാര്യത്തിലേക്ക് ഉണ്ടാവണമെന്നു നീതി ആഗ്രഹിക്കുന്ന എല്ലാ മനുഷ്യരും ഒരുപോലെ ആഗ്രഹിക്കുന്നു.
ബിഷപ് ജേക്കബ് മുരിക്കൻ
സംവരണം എന്നും നിലനിൽക്കപ്പെടേണ്ട ഒരു ആശയമായിട്ടല്ല അവതരിപ്പിക്കപ്പെട്ടത്. പ്രത്യുത, സാമൂഹിക സാന്പത്തികാവസ്ഥയിൽനിന്നു സമൂഹത്തിന്റെ മുഖ്യധാരയിൽ മറ്റുള്ളവർക്കൊപ്പം നടക്കാൻ ദലിത്- പിന്നോക്ക വിഭാഗങ്ങൾക്കാവുന്പോൾ സ്വാഭാവികമായി അവസാനിക്കേണ്ട ഒരു തത്വമാണത്. ഇപ്പോൾ സാമൂഹിക - സാന്പത്തിക സംവരണം ആകെ 49.5% ആണ്. അതായതു ഭാരതത്തിലെ പകുതി വിദ്യാഭ്യാസ- തൊഴിൽ അവസരങ്ങൾ സാമൂഹിക- സാന്പത്തിക പിന്നോക്കാവസ്ഥയിലുള്ള ജനവിഭാഗങ്ങൾക്കായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നു. സാമൂഹികനീതി എല്ലാ ജനവിഭാഗങ്ങൾക്കും ഉറപ്പുവരുത്തുകയാണു സംവരണതത്വത്തിന്റെ ലക്ഷ്യം.
അടുത്തയിടെ കേന്ദ്ര ഗവണ്മെന്റ് 124-ാം ഭരണഘടനാഭേദഗതിയോടെ പത്തു ശതമാനം സാന്പത്തിക സംവരണം ഏർപ്പെടുത്തിക്കൊണ്ടുള്ള ബിൽ പാർലമെന്റിൽ അവതരിപ്പിച്ചുപാസാക്കി. 1991 ൽ പി.വി. നരസിംഹറാവു ഗവണ്മെന്റ് പത്തു ശതമാനം സാന്പത്തിക സംവരണം പ്രഖ്യാപിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും സുപ്രീംകോടതി അത് അസാധുവാക്കി. അതിനു കാരണമായി കോടതി ചൂണ്ടിക്കാണിച്ചതു ഭരണഘടനയിൽ സാമൂഹ്യ- സാന്പത്തിക പിന്നോക്കാവസ്ഥയിലുള്ളവർക്കാണു സംവരണം നിഷ്കർഷിച്ചിരിക്കുന്നത് എന്ന വസ്തുതയാണ്. ഈ സാഹചര്യം നിലവിലിരിക്കുന്നതുകൊണ്ടാണു വെറും വിജ്ഞാപനത്തിനുപകരം ഭരണഘടനാ ഭേദഗതിയോടെ ഈ ബിൽ ഇപ്പോൾ അവതരിപ്പിച്ചത്.
ആകെ സംവരണം അന്പത് ശതമാനത്തിൽ കൂടുതലാകരുത് എന്ന് മണ്ഡൽ കമ്മീഷൻ സംബന്ധിച്ചുള്ള സുപ്രീംകോടതി വിധിയുണ്ട്. സാന്പത്തിക സംവരണം കൂടി പ്രഖ്യാപിക്കപ്പെട്ടപ്പോൾ ഇപ്പോൾ ആകെ സംവരണം 59.5% ആയി ഉയർന്നിരിക്കുന്നു. എന്നാൽ, സാമൂഹ്യ പിന്നോക്കാവസ്ഥയിലുള്ളവരുടെ സംവരണം മാത്രമേ അന്പതിൽകൂടുതലാകാൻ പാടില്ലയെ ന്ന സുപ്രീംകോടതിയുടെ വിധിയുടെ പരിധിയിൽ വരുകയുള്ളുവെന്ന വാദഗതിയുണ്ട്.
ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന സാന്പത്തിക സംവരണം സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. കാരണം നിലവിൽ സംവരണാനുകൂല്യമുള്ള പിന്നോക്കവിഭാഗങ്ങളെ ഒരുതരത്തിലും ദോഷമായി ബാധിക്കാതെ അർഹരായ ഒരു വിഭാഗത്തിനുകൂടി സംവരണാനുകൂല്യം ലഭിക്കപ്പെടുകയാണ്. സാന്പത്തികമായി പിന്നോക്കമായിരിക്കുന്ന മുന്നോക്ക സമൂഹത്തിൽപ്പെട്ടവർക്കും നീതി ഉറപ്പുവരുത്തിയിരിക്കുകയാണ് സാന്പത്തിക സംവരണത്തിലൂടെ. പക്ഷേ ഈ പത്ത് ശതമാനം സാന്പത്തിക സംവരണം ഏറ്റവും അർഹരായവരിലേക്ക് എത്തിക്കുക ശ്രമകരമായ ദൗത്യമാണ്. ഇക്കാര്യത്തിൽ നല്ല കാര്യക്ഷമതയും, നിഷ്പക്ഷവും ആത്മാർഥവുമായ നടപടിക്രമങ്ങളും ആവശ്യമാണ്. ഇക്കാര്യത്തിൽ ചുമതലപ്പെട്ടവർ വേണ്ടത്ര ജാഗ്രത പുലർത്തുമെന്നു പ്രതീക്ഷിക്കാം.
സാമൂഹ്യ- സാന്പത്തിക പിന്നോക്കാവസ്ഥയിലുള്ളവർക്കായുള്ള സംവരണം സ്വാതന്ത്ര്യലബ്ധിക്കുശേഷം എഴുപതിലേറെ വർഷങ്ങൾ പിന്നിട്ടിട്ടും കാര്യക്ഷമമായി പ്രയോജനപ്പെടുത്തുന്നതിൽ പരാജയങ്ങൾ സംഭവിച്ചിട്ടുണ്ടെന്നാണു സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നത്. സാമൂഹിക പിന്നോക്കാവസ്ഥയിലുള്ള ജനവിഭാഗങ്ങൾക്കു സംവരണാനുകൂല്യങ്ങൾ നേടിയെടുക്കണമെങ്കിൽ അതിനുള്ള യോഗ്യത നേടണം. ഇതിനു കൂടുതൽ വിദ്യാഭ്യാസ അവസരങ്ങൾ അവർക്കു ലഭ്യമാക്കണം. ഒപ്പം യോഗ്യരാക്കുന്നതിനു വേണ്ടത്ര പരിശീലനങ്ങളും തുറന്നുകൊടുക്കണം. പാർശ്വവത്കരിക്കപ്പെട്ടിരിക്കുന്നവരുടെ ശക്തീകരണം കൂടുതൽ ഫലപ്രദമാക്കിയാൽ മാത്രമേ സംവരണാനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിലേക്ക് ഈ ജനവിഭാഗങ്ങളെ ഉയർത്താനാകൂ. ഈ സത്യത്തിലേക്കു വെളിച്ചം വീശുന്നതാണ് കേന്ദ്ര സർക്കാരിന്റെ നേരിട്ടു നിയന്ത്രണത്തിലുള്ള മേഖലകളിലെ നിയമനങ്ങളുടെ സ്ഥിതിവിവരക്കണക്കുകൾ. കേന്ദ്രസർക്കാരിന്റെ കീഴിലുള്ള നാല്പത് സർവകലാശാലകളിലെ പ്രഫസർമാരിൽ 95.2 ശതമാനവും അസോസിയേറ്റ് പ്രഫസർമാരിൽ 66.27 ശതമാനവും ജനറൽ വിഭാഗത്തിൽനിന്നു നിയമിതരായവരാണ്. ഏഴാം ശന്പളക്കമ്മീഷൻ റിപ്പോർട്ട് അനുസരിച്ച് 33.02 ലക്ഷം ജീവനക്കാരിൽ 11% മാത്രമാണ് സംവരണാടിസ്ഥാനത്തിൽ നിയമിക്കപ്പെട്ടിരിക്കുന്നത്.
കേന്ദ്ര എച്ച്ആർഡി മന്ത്രാലയ ജീവനക്കാരിൽ 66.17ശതമാനവും ജനറൽ വിഭാഗത്തിൽനിന്നു നിയമിക്കപ്പെട്ടിരിക്കുന്നവരാണ്. കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റിൽ 80.25 ശതമാനവും രാഷ്ട്രപതിയുടെ സെക്രട്ടേറിയറ്റ് ജീവനക്കാരിൽ 74.62 ശതമാനവും ഉപരാഷ്ട്രപതിയുടെ സെക്രട്ടേറിയറ്റിൽ 76.92 ശതമാനവും ജനറൽ വിഭാഗത്തിൽനിന്നാണ് നിയമനം നേടിയിരിക്കുന്നത്. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനിൽ 64.76 ശതമാനവും ഏറ്റവും വലിയ പൊതുമേഖലാസ്ഥാപനമായ ഇന്ത്യൻ റെയിൽവേയിൽ 68.82 ശതമാനവും ജനറൽ വിഭാഗത്തിൽനിന്നാണു നിയമനം കരസ്ഥമാക്കിയിരിക്കുന്നതെന്ന് 2018-ൽ യുജിസി, കേന്ദ്ര മാനവശേഷി വികസന വകുപ്പ്, റെയിൽവേ മന്ത്രാലയം എന്നിവ ഒരു ഇംഗ്ലീഷ് ദിനപത്രത്തിനു വിവരാവകാശം വഴി നൽകിയ സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു.
സാമൂഹ്യപിന്നോക്കാവസ്ഥയിലുള്ള ജനവിഭാഗങ്ങൾക്ക് അവർക്കു നിശ്ചയിക്കപ്പെട്ടിരിക്കുന്ന 49.5% സംവരണം കേന്ദ്ര സർക്കാരിന്റെ നേരിട്ടു നിയന്ത്രണത്തിലുള്ള തൊഴിൽമേഖലകളിൽപോലും എന്തുകൊണ്ടാണു നേടാൻ കഴിയാതെ വന്നിരിക്കുന്നത് എന്നതു ഗൗരവമായ പഠനത്തിനു വിഷയമാക്കപ്പെടണം. ഇല്ലെങ്കിൽ സംവരണം പ്രായോഗികമായി നടപ്പാക്കപ്പെടാതെ വരുകയും സാമൂഹ്യപിന്നോക്കാവസ്ഥയിലുള്ളവരുടെ സ്ഥിതി മാറ്റമില്ലാതെ തുടരുകയും ചെയ്യും. അപ്പോൾ പിന്നോക്ക വിഭാഗങ്ങളോടു നീതി ചെയ്തുവെന്ന് ഒരിക്കലും അവകാശപ്പെടുവാനാവില്ലെന്ന പരമാർഥവും ഉണ്ട്.
സാന്പത്തികസംവരണം വേണമെന്ന ദീർഘനാളത്തെ ആവശ്യം ഇപ്പോൾ സ്വീകരിക്കപ്പെട്ടത് എല്ലാ വിഭാഗം ജനങ്ങൾക്കും സന്തോഷമുളവാക്കുന്നതാണ്.
എന്നാൽ, സ്വാതന്ത്ര്യം നേടിയ നാളുകൾ മുതൽ ഭാരതത്തിലെ മറ്റു മതവിഭാഗങ്ങളിലെ ദലിത് വിഭാഗങ്ങൾ അനുഭവിക്കുന്ന സംവരണാനുകൂല്യങ്ങൾ മതത്തിന്റെ പേരിൽമാത്രം നിഷേധിക്കപ്പെട്ടിരിക്കുന്ന ദലിത് ക്രൈസ്തവരുടെ നിലവിളി ഇന്നും ആരും കേൾക്കാതെ അവഗണിക്കപ്പെടുകയാണ്. ഈ സാമൂഹിക അനീതി തുടരുന്നിടത്തോളം പിന്നോക്ക ജനവിഭാഗങ്ങളുടെ അവസ്ഥയിൽ പുരോഗതി വേണമെന്ന ആത്മാർഥമായ ലക്ഷ്യം ഉത്തരവാദിത്വപ്പെട്ടവർക്കുണ്ടെന്നു മനസിലാക്കാൻ വിഷമമാണ്. ക്രൈസ്തവരായ ദലിതർക്കുള്ള സംവരണാനുകൂല്യങ്ങൾ 1950ൽ പ്രസിഡൻഷ്യൽ ഉത്തരവിലൂടെ റദ്ദാക്കിയതുമുതൽ ദലിത് ക്രൈസ്തവർ നിരന്തരം മുറവിളി ഉയർത്തിയിരുന്നു. ഭരണഘടന അനുശാസിക്കുന്ന അവകാശം ഒരു ജനവിഭാഗത്തിനു മതത്തിന്റെ പേരിൽ നിഷേധിച്ചിരിക്കുന്നതു കടുത്ത അനീതിയാണ്.
സാന്പത്തിക സംവരണം ഇപ്പോൾ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നതു ദലിത് ക്രൈസ്തവർക്കു തുണയാകുമെന്നവിധം ചിലർ വാർത്തകൾ പ്രചരിപ്പിക്കുന്നുണ്ടെങ്കിലും അർഹമായതു പുനഃസ്ഥാപിച്ചു നൽകാതെയുള്ള പ്രചാരണങ്ങളിൽ വീണ്ടും ചതി മാത്രമേ പ്രതീക്ഷിക്കാനാവൂ. സാന്പത്തിക സംവരണം സ്വാഗതം ചെയ്യപ്പെടുന്പോഴും നിഷേധിക്കപ്പെട്ട നീതി പുനഃസ്ഥാപിച്ചു കൊടുക്കാത്തതിന്റെ നൊന്പരം ഭാരതത്തിലെ ദലിത് ക്രൈസ്തവരും അവരോടൊപ്പം ക്രൈസ്തവ സമൂഹവും അനുഭവിക്കുന്നു. ഇനിയുമെങ്കിലും ഭരണാധികാരികളുടെ ശ്രദ്ധ ഇക്കാര്യത്തിലേക്ക് ഉണ്ടാവണമെന്നു നീതി ആഗ്രഹിക്കുന്ന എല്ലാ മനുഷ്യരും ഒരുപോലെ ആഗ്രഹിക്കുന്നു.
ബിഷപ് ജേക്കബ് മുരിക്കൻ