പാരീസ്: ഫ്രാൻസിലെ തൊഴിലാളി യൂണിയനുകൾ ഇമ്മാനുവൽ മാക്രോണ്‍ സർക്കാരിന്റെ പെൻഷൻ പരിഷ്കരണ നിർദേശങ്ങൾക്കെതിരേ പ്രക്ഷോഭത്തെ തുടർന്നു രാജ്യത്തെ ജനജീവിതം സ്തംഭിപ്പിച്ചു.
രാജ്യത്താകമാനം പൊതു ഗതാഗത സംവിധാനങ്ങൾ താറുമാറായി. എട്ടു ലക്ഷത്തോളം പേർ പ്രതിഷേധവുമായി തെരുവിലിറങ്ങിയപ്പോൾ പലയിടങ്ങളും അക്രമ സംഭവങ്ങളും കവർച്ചയും റിപ്പോർട്ട് ചെയ്യപ്പെട്ടു.
വ്യാഴാഴ്ച നടത്താൻ നിശ്ചയിച്ച പ്രക്ഷോഭം പിന്നീട് വെള്ളിയാഴ്ചത്തേക്കു കൂടി നീട്ടുകയായിരുന്നു. ചൊവ്വാഴ്ച വീണ്ടും പ്രകടനം നടത്താനാണ് തീരുമാനം.
നിലവിൽ 42 വ്യത്യസ്ത പെൻഷൻ സ്കീമുകളാണ് ഫ്രാൻസിൽ നിലവിലുള്ളത്. ഇതിലെല്ലാം വിരമിക്കൽ പ്രായവും ആനുകൂല്യങ്ങളുമൊക്കെ വ്യത്യസ്തം. ഈ സ്കീമുകൾ ഏകീകരിച്ച് പോയിന്റ് അടിസ്ഥാനത്തിലുള്ള പുതിയ സന്പ്രദായമാണ് മാക്രോണ്‍ മുന്നോട്ടു വയ്ക്കുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ഫ്രാൻസിലെ പ്രക്ഷോഭം രണ്ടു ദിവസം ജനജീവിതം സ്തംഭിപ്പിച്ചു
10:27 PM Dec 07, 2019 | Deepika.com