മറുവശം /എം.ചന്ദ്രൻ
അടുത്ത മൂന്നുമാസക്കാലം രാഷ്ട്രീയ പാർട്ടികൾക്ക് ഉറക്കമില്ലാത്ത രാത്രികളാണ്. കടുത്ത സമ്മർദത്തെയാണു നേതാക്കന്മാർക്കു നേരിടേണ്ടിവരിക. ഭരണം നിലനിർത്താൻ ശ്രമിക്കുന്ന ബിജെപിക്കാണ് ഏറ്റവും കടുത്ത സമ്മർദം. അധികാരം പിടിക്കാൻ വിയർപ്പൊഴുക്കുകയാണ് കോണ്ഗ്രസ്. കോണ്ഗ്രസ് അധ്യക്ഷനായശേഷം നേരിടുന്ന ആദ്യത്തെ പൊതുതെരഞ്ഞെടുപ്പെന്ന നിലയിൽ രാഹുൽ ഗാന്ധിക്കും ഈ തെരഞ്ഞെടുപ്പു നിർണായകമാണ്. തങ്ങളുടെ നിലനിൽപ്പ് ഉറപ്പിക്കാനും സ്വാധീനം വർധിപ്പിക്കാനുമുള്ള തത്രപ്പാടിലാണു പ്രാദേശിക പാർട്ടികൾ.
മൂന്നുവട്ടം ഗുജറാത്ത് മുഖ്യമന്ത്രിക്കസേരയിലിരുന്നു കരുത്ത് തെളിയിച്ച് ദേശീയ രാഷ്ട്രീയത്തിലെത്തിയ നരേന്ദ്ര മോദിയെ മുന്നിൽനിർത്തിയാണ് ബിജെപി 2014-ലെ തെരഞ്ഞെടുപ്പു വിജയിച്ചത്. മോദിയുടെ വ്യക്തിപ്രഭാവത്തിൽ ആകൃഷ്ടരായ ജനങ്ങൾ വൻഭൂരിപക്ഷത്തോടെ അവരെ തെരഞ്ഞെടുത്തു. അന്നു കോണ്ഗ്രസ് ദുർബലവും രാഹുൽ പയ്യനുമായിരുന്നു. 2019-ൽ സ്ഥിതി മാറിയിരിക്കുന്നു. അഞ്ചു വർഷത്തെ കേന്ദ്രഭരണത്തിൽ അധികം പേരും നിരാശരാണ്. കോർപറേറ്റുകൾക്കു മാത്രമാണ് വളർച്ചയുണ്ടായത്. കർഷകരും ന്യൂനപക്ഷ- ദളിത്- പിന്നോക്ക വിഭാഗക്കാരും അവഗണിക്കപ്പെട്ടതിന്റെ പ്രതിഷേധത്തിലാണ്.
തെരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ നിറവേറ്റാൻ സാധിച്ചില്ലെന്നു മാത്രമല്ല, പ്രധാനമന്ത്രിയുടെ നിറംമങ്ങിയെന്നതും ഈ തെരഞ്ഞെടുപ്പിൽ ബിജെപി നേരിടുന്ന വലിയ വെല്ലുവിളിയാണ്. ഗുഗുൾ സേർച്ചിൽ രാഹുൽ വൻ കുതിപ്പാണു രേഖപ്പെടുത്തിയത്. 2014ലെ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയുടെ സ്കോർ 37 ആയിരുന്നു. അന്നു രാഹുലിനു വെറും നാലു സ്കോർ ആണുണ്ടായിരുന്നത്. ഇന്നിപ്പോൾ അത് 49 ആയി ഉയർന്നിരിക്കുന്നു. മോദിയുടെ സ്കോർ 38. ഗുഗിളിൽ ജനം ഏറ്റവും കൂടുതൽ തിരയുന്ന ഇന്ത്യൻ നേതാവിനെ ആസ്പദമാക്കി ബിസിനസ് സ്റ്റാൻഡേർഡ് ഡോട്ട് കോമാണ് കണക്കു പുറത്തുവിട്ടത്.
2018 ജനുവരി ഒന്നിനും 2019 ജനുവരി ആറിനും ഇടയിലെ ഗുഗിൾ ന്യൂസിലെ അന്വേഷണമാണ് പഠനവിധേയമാക്കിയത്. ആഗോളതലത്തിൽ രാഹുലിന്റെ സ്കോർ 44-ഉം മോദിയുടേത് 35-മാണ്. ഇന്ത്യയിലാകട്ടെ രാഹുലിന്റെ സ്കോർ 49-ഉം മോദിയുടേത് 38-മാണ്. അഞ്ചു സംസ്ഥാനങ്ങളിൽ അടുത്തിടെ നടന്ന നിയമസഭ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനവും കോണ്ഗ്രസ് പാർട്ടി സമൂഹ മാധ്യമങ്ങളിൽ നടത്തിയ ഡിജിറ്റൽ ഇടപെടലുകളുമാണു രാഹുലിന്റെ ജനപ്രീതിയുടെ ഗ്രാഫ് ഉയർത്തിയത്.
പൊതുസമ്മേളനങ്ങളും പ്രസംഗങ്ങളും മാധ്യമ പരസ്യങ്ങളും വഴി മാത്രം തെരഞ്ഞെടുപ്പു വിജയം നേടാനാവാത്ത അവസ്ഥയാണിന്നുള്ളത്. പ്രധാനമന്ത്രിയുടെ സമ്മേളനങ്ങളിൽ ജനം കുറയുന്നതും രാഹുലിന്റെ സമ്മേളനങ്ങളിൽ ആൾക്കൂട്ടം പെരുകുന്നതും കുറച്ചൊന്നുമല്ല മോദി- അമിത് ഷാ കൂട്ടുകെട്ടിനെ അസ്വസ്ഥമാക്കുന്നത്. മോദിയോട് മത്സരിക്കാൻ തക്കവിധത്തിൽ താൻ പ്രസംഗകലയിൽ പ്രാവീണ്യം ആർജിച്ചിരിക്കുന്നുവെന്ന ആത്മവിശ്വാസത്തിലേക്ക് രാഹുൽ ഉയർന്നിരിക്കുന്നു.
ദുബായിൽ രാഹുൽ നടത്തിയ പ്രഭാഷണം മോദിയെ വെല്ലാൻ പോരുന്നതായിരുന്നുവെന്നാണ് വിലയിരുത്തൽ. വിഭജനത്തിന്റെയല്ല, ഐക്യത്തിന്റെ സന്ദേശമാണ് ഇന്ത്യക്ക് ആവശ്യമെന്ന രാഹുലിന്റെ ആഹ്വാനത്തെ ഹർഷാരവത്തോടെയാണ് ദുബായിലെ പ്രവാസി സമൂഹം ഏറ്റെടുത്തത്.
വാഗ്ദാനപ്പെരുമഴ തെരഞ്ഞെടുപ്പുകാലത്തിന്റെ പ്രത്യേകതയാണ്. ജനം ചിന്തിക്കുന്നത് എന്തു കിട്ടുമെന്നാണ്. പ്രത്യയശാസ്ത്രത്തിന്റെ തിളക്കവും കൊടിയുടെ നിറവും സാധാരണക്കാർക്കു പ്രശ്നമല്ല. തങ്ങളെ അധികാരത്തിലെത്തിച്ചാൽ കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്ന കോണ്ഗ്രസ് പ്രഖ്യാപനത്തെ കർഷകർ സ്വാഗതം ചെയ്തതിന്റെ തെളിവാണ് അടുത്ത കാലത്തു നടന്ന കോണ്ഗ്രസിന്റെ തെരഞ്ഞെടുപ്പു വിജയങ്ങൾ. കർഷകർക്കുവേണ്ടിയും ന്യൂനപക്ഷ, ദളിത്, പിന്നോക്ക വിഭാഗങ്ങൾക്കുവേണ്ടിയും കാര്യമായിട്ടൊന്നും ചെയ്യാൻ സാധിക്കാത്ത ബിജെപിക്കു ഭരണത്തുടർച്ച ഉണ്ടാകണമെങ്കിൽ മറ്റു വഴികൾ തേടേണ്ടതുണ്ട്. പത്തുശതമാനം സാന്പത്തിക സംവരണം അത്തരത്തിലൊന്നാണ്.
മുന്നോക്ക സമുദായങ്ങളിൽ സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്താനുള്ള ഭരണഘടനാ ഭേദഗതി ബിൽ മിന്നൽ വേഗത്തിൽ പ്രാബല്യത്തിൽ വരുത്തി. ജനുവരി ഏഴിന് ഉച്ചയോടെ കേന്ദ്രമന്ത്രിസഭ അംഗീകരിച്ച സംവരണബിൽ പിറ്റേദിവസം ലോക്സഭയിൽ 323 അംഗങ്ങളുടെ പിന്തുണയോടെ പാസാക്കി. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽത്തന്നെ ബിൽ പാസാക്കി തെരഞ്ഞെടുപ്പുസമ്മാനമായി അവതരിപ്പിക്കാൻ സമ്മേളനം ഒരു ദിവസം കൂടി നീട്ടി ബിൽ അവതരിപ്പിച്ച് അതു പാസാക്കിയെടുക്കാൻ ബിജെപിക്കു സാധിച്ചതു രാഷ്ട്രീയ വിജയം തന്നെയാണ്.
മുന്നോക്കക്കാർക്ക് 10 ശതമാനം സാന്പത്തിക സംവരണം എൻഡിഎ യുടെ 2014-ലെ പ്രകടനപത്രികയിലെ വാഗ്ദാനമായിരുന്നു. വാഗ്ദാനം നിറവേറ്റാൻ അഞ്ചുവർഷം കാത്തിരിക്കേണ്ടിവന്നത് എന്തുകൊണ്ടാണെന്നു സമ്മതിദായകർ ചിന്തിക്കുമെന്നുറപ്പാണ്. സംഘടിത മുന്നോക്ക സമുദായങ്ങളുടെ വോട്ടു നഷ്ടപ്പെടുമെന്നുള്ള ഭയം കൊണ്ട് കോണ്ഗ്രസിനും ഇടതുപാർട്ടികൾക്കും മനസില്ലാമനസോടെയാണെങ്കിലും ബില്ലിനെ പിന്താങ്ങേണ്ടിവന്നു. ഒരു ഭരണഘടനാ ഭേദഗതി ബില്ലിന്റെ കാര്യത്തിൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങളൊന്നും ഉണ്ടായിട്ടില്ല. ബിൽ പഠിക്കാനായി എംപിമാർക്കു നൽകുന്ന കീഴ്വഴക്കവും പാലിച്ചില്ല. എന്നിട്ടും എല്ലാവരും ചേർന്ന് രാജ്യസഭയിൽ ബില്ലിനുവേണ്ടി കൈപൊക്കി.
പാസാക്കിയ സംവരണബില്ലിനു സംസ്ഥാനങ്ങളുടെ അനുമതി വേണ്ട എന്ന പ്രത്യേകതയുമുണ്ട്. ഭരണഘടനയുടെ 15, 16 വകുപ്പുകളാണ് സാന്പത്തിക സംവരണത്തിനുവേണ്ടി ഭേദഗതി ചെയ്യുന്നത്. മൗലികാവകാശവും സമത്വവുമായി ബന്ധപ്പെട്ട ഈ വകുപ്പുകളിൽ വരുത്തുന്ന ഭേദഗതികൾക്ക് സംസ്ഥാന നിയമസഭകളുടെ അനുമതി വേണ്ട. പാർലമെന്റിന്റെ അംഗീകാരം മതി. ഭരണഘടനയുടെ 5, 6, 11 തുടങ്ങിയ ഭാഗങ്ങളിൽ ഉൾപ്പെട്ട വകുപ്പുകളിൽ ഏതെങ്കിലും ഭേദഗതി ചെയ്യുന്ന ഘട്ടത്തിൽ മാത്രം പാർലമെന്റിനു പുറമെ പകുതിയിലധികം നിയമസഭകളുടെയും അംഗീകാരം ആവശ്യമാണ്.
അടുത്ത മൂന്നുമാസക്കാലം രാഷ്ട്രീയ പാർട്ടികൾക്ക് ഉറക്കമില്ലാത്ത രാത്രികളാണ്. കടുത്ത സമ്മർദത്തെയാണു നേതാക്കന്മാർക്കു നേരിടേണ്ടിവരിക. ഭരണം നിലനിർത്താൻ ശ്രമിക്കുന്ന ബിജെപിക്കാണ് ഏറ്റവും കടുത്ത സമ്മർദം. അധികാരം പിടിക്കാൻ വിയർപ്പൊഴുക്കുകയാണ് കോണ്ഗ്രസ്. കോണ്ഗ്രസ് അധ്യക്ഷനായശേഷം നേരിടുന്ന ആദ്യത്തെ പൊതുതെരഞ്ഞെടുപ്പെന്ന നിലയിൽ രാഹുൽ ഗാന്ധിക്കും ഈ തെരഞ്ഞെടുപ്പു നിർണായകമാണ്. തങ്ങളുടെ നിലനിൽപ്പ് ഉറപ്പിക്കാനും സ്വാധീനം വർധിപ്പിക്കാനുമുള്ള തത്രപ്പാടിലാണു പ്രാദേശിക പാർട്ടികൾ.
മൂന്നുവട്ടം ഗുജറാത്ത് മുഖ്യമന്ത്രിക്കസേരയിലിരുന്നു കരുത്ത് തെളിയിച്ച് ദേശീയ രാഷ്ട്രീയത്തിലെത്തിയ നരേന്ദ്ര മോദിയെ മുന്നിൽനിർത്തിയാണ് ബിജെപി 2014-ലെ തെരഞ്ഞെടുപ്പു വിജയിച്ചത്. മോദിയുടെ വ്യക്തിപ്രഭാവത്തിൽ ആകൃഷ്ടരായ ജനങ്ങൾ വൻഭൂരിപക്ഷത്തോടെ അവരെ തെരഞ്ഞെടുത്തു. അന്നു കോണ്ഗ്രസ് ദുർബലവും രാഹുൽ പയ്യനുമായിരുന്നു. 2019-ൽ സ്ഥിതി മാറിയിരിക്കുന്നു. അഞ്ചു വർഷത്തെ കേന്ദ്രഭരണത്തിൽ അധികം പേരും നിരാശരാണ്. കോർപറേറ്റുകൾക്കു മാത്രമാണ് വളർച്ചയുണ്ടായത്. കർഷകരും ന്യൂനപക്ഷ- ദളിത്- പിന്നോക്ക വിഭാഗക്കാരും അവഗണിക്കപ്പെട്ടതിന്റെ പ്രതിഷേധത്തിലാണ്.
തെരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ നിറവേറ്റാൻ സാധിച്ചില്ലെന്നു മാത്രമല്ല, പ്രധാനമന്ത്രിയുടെ നിറംമങ്ങിയെന്നതും ഈ തെരഞ്ഞെടുപ്പിൽ ബിജെപി നേരിടുന്ന വലിയ വെല്ലുവിളിയാണ്. ഗുഗുൾ സേർച്ചിൽ രാഹുൽ വൻ കുതിപ്പാണു രേഖപ്പെടുത്തിയത്. 2014ലെ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയുടെ സ്കോർ 37 ആയിരുന്നു. അന്നു രാഹുലിനു വെറും നാലു സ്കോർ ആണുണ്ടായിരുന്നത്. ഇന്നിപ്പോൾ അത് 49 ആയി ഉയർന്നിരിക്കുന്നു. മോദിയുടെ സ്കോർ 38. ഗുഗിളിൽ ജനം ഏറ്റവും കൂടുതൽ തിരയുന്ന ഇന്ത്യൻ നേതാവിനെ ആസ്പദമാക്കി ബിസിനസ് സ്റ്റാൻഡേർഡ് ഡോട്ട് കോമാണ് കണക്കു പുറത്തുവിട്ടത്.
2018 ജനുവരി ഒന്നിനും 2019 ജനുവരി ആറിനും ഇടയിലെ ഗുഗിൾ ന്യൂസിലെ അന്വേഷണമാണ് പഠനവിധേയമാക്കിയത്. ആഗോളതലത്തിൽ രാഹുലിന്റെ സ്കോർ 44-ഉം മോദിയുടേത് 35-മാണ്. ഇന്ത്യയിലാകട്ടെ രാഹുലിന്റെ സ്കോർ 49-ഉം മോദിയുടേത് 38-മാണ്. അഞ്ചു സംസ്ഥാനങ്ങളിൽ അടുത്തിടെ നടന്ന നിയമസഭ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനവും കോണ്ഗ്രസ് പാർട്ടി സമൂഹ മാധ്യമങ്ങളിൽ നടത്തിയ ഡിജിറ്റൽ ഇടപെടലുകളുമാണു രാഹുലിന്റെ ജനപ്രീതിയുടെ ഗ്രാഫ് ഉയർത്തിയത്.
പൊതുസമ്മേളനങ്ങളും പ്രസംഗങ്ങളും മാധ്യമ പരസ്യങ്ങളും വഴി മാത്രം തെരഞ്ഞെടുപ്പു വിജയം നേടാനാവാത്ത അവസ്ഥയാണിന്നുള്ളത്. പ്രധാനമന്ത്രിയുടെ സമ്മേളനങ്ങളിൽ ജനം കുറയുന്നതും രാഹുലിന്റെ സമ്മേളനങ്ങളിൽ ആൾക്കൂട്ടം പെരുകുന്നതും കുറച്ചൊന്നുമല്ല മോദി- അമിത് ഷാ കൂട്ടുകെട്ടിനെ അസ്വസ്ഥമാക്കുന്നത്. മോദിയോട് മത്സരിക്കാൻ തക്കവിധത്തിൽ താൻ പ്രസംഗകലയിൽ പ്രാവീണ്യം ആർജിച്ചിരിക്കുന്നുവെന്ന ആത്മവിശ്വാസത്തിലേക്ക് രാഹുൽ ഉയർന്നിരിക്കുന്നു.
ദുബായിൽ രാഹുൽ നടത്തിയ പ്രഭാഷണം മോദിയെ വെല്ലാൻ പോരുന്നതായിരുന്നുവെന്നാണ് വിലയിരുത്തൽ. വിഭജനത്തിന്റെയല്ല, ഐക്യത്തിന്റെ സന്ദേശമാണ് ഇന്ത്യക്ക് ആവശ്യമെന്ന രാഹുലിന്റെ ആഹ്വാനത്തെ ഹർഷാരവത്തോടെയാണ് ദുബായിലെ പ്രവാസി സമൂഹം ഏറ്റെടുത്തത്.
വാഗ്ദാനപ്പെരുമഴ തെരഞ്ഞെടുപ്പുകാലത്തിന്റെ പ്രത്യേകതയാണ്. ജനം ചിന്തിക്കുന്നത് എന്തു കിട്ടുമെന്നാണ്. പ്രത്യയശാസ്ത്രത്തിന്റെ തിളക്കവും കൊടിയുടെ നിറവും സാധാരണക്കാർക്കു പ്രശ്നമല്ല. തങ്ങളെ അധികാരത്തിലെത്തിച്ചാൽ കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്ന കോണ്ഗ്രസ് പ്രഖ്യാപനത്തെ കർഷകർ സ്വാഗതം ചെയ്തതിന്റെ തെളിവാണ് അടുത്ത കാലത്തു നടന്ന കോണ്ഗ്രസിന്റെ തെരഞ്ഞെടുപ്പു വിജയങ്ങൾ. കർഷകർക്കുവേണ്ടിയും ന്യൂനപക്ഷ, ദളിത്, പിന്നോക്ക വിഭാഗങ്ങൾക്കുവേണ്ടിയും കാര്യമായിട്ടൊന്നും ചെയ്യാൻ സാധിക്കാത്ത ബിജെപിക്കു ഭരണത്തുടർച്ച ഉണ്ടാകണമെങ്കിൽ മറ്റു വഴികൾ തേടേണ്ടതുണ്ട്. പത്തുശതമാനം സാന്പത്തിക സംവരണം അത്തരത്തിലൊന്നാണ്.
മുന്നോക്ക സമുദായങ്ങളിൽ സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്താനുള്ള ഭരണഘടനാ ഭേദഗതി ബിൽ മിന്നൽ വേഗത്തിൽ പ്രാബല്യത്തിൽ വരുത്തി. ജനുവരി ഏഴിന് ഉച്ചയോടെ കേന്ദ്രമന്ത്രിസഭ അംഗീകരിച്ച സംവരണബിൽ പിറ്റേദിവസം ലോക്സഭയിൽ 323 അംഗങ്ങളുടെ പിന്തുണയോടെ പാസാക്കി. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽത്തന്നെ ബിൽ പാസാക്കി തെരഞ്ഞെടുപ്പുസമ്മാനമായി അവതരിപ്പിക്കാൻ സമ്മേളനം ഒരു ദിവസം കൂടി നീട്ടി ബിൽ അവതരിപ്പിച്ച് അതു പാസാക്കിയെടുക്കാൻ ബിജെപിക്കു സാധിച്ചതു രാഷ്ട്രീയ വിജയം തന്നെയാണ്.
മുന്നോക്കക്കാർക്ക് 10 ശതമാനം സാന്പത്തിക സംവരണം എൻഡിഎ യുടെ 2014-ലെ പ്രകടനപത്രികയിലെ വാഗ്ദാനമായിരുന്നു. വാഗ്ദാനം നിറവേറ്റാൻ അഞ്ചുവർഷം കാത്തിരിക്കേണ്ടിവന്നത് എന്തുകൊണ്ടാണെന്നു സമ്മതിദായകർ ചിന്തിക്കുമെന്നുറപ്പാണ്. സംഘടിത മുന്നോക്ക സമുദായങ്ങളുടെ വോട്ടു നഷ്ടപ്പെടുമെന്നുള്ള ഭയം കൊണ്ട് കോണ്ഗ്രസിനും ഇടതുപാർട്ടികൾക്കും മനസില്ലാമനസോടെയാണെങ്കിലും ബില്ലിനെ പിന്താങ്ങേണ്ടിവന്നു. ഒരു ഭരണഘടനാ ഭേദഗതി ബില്ലിന്റെ കാര്യത്തിൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങളൊന്നും ഉണ്ടായിട്ടില്ല. ബിൽ പഠിക്കാനായി എംപിമാർക്കു നൽകുന്ന കീഴ്വഴക്കവും പാലിച്ചില്ല. എന്നിട്ടും എല്ലാവരും ചേർന്ന് രാജ്യസഭയിൽ ബില്ലിനുവേണ്ടി കൈപൊക്കി.
പാസാക്കിയ സംവരണബില്ലിനു സംസ്ഥാനങ്ങളുടെ അനുമതി വേണ്ട എന്ന പ്രത്യേകതയുമുണ്ട്. ഭരണഘടനയുടെ 15, 16 വകുപ്പുകളാണ് സാന്പത്തിക സംവരണത്തിനുവേണ്ടി ഭേദഗതി ചെയ്യുന്നത്. മൗലികാവകാശവും സമത്വവുമായി ബന്ധപ്പെട്ട ഈ വകുപ്പുകളിൽ വരുത്തുന്ന ഭേദഗതികൾക്ക് സംസ്ഥാന നിയമസഭകളുടെ അനുമതി വേണ്ട. പാർലമെന്റിന്റെ അംഗീകാരം മതി. ഭരണഘടനയുടെ 5, 6, 11 തുടങ്ങിയ ഭാഗങ്ങളിൽ ഉൾപ്പെട്ട വകുപ്പുകളിൽ ഏതെങ്കിലും ഭേദഗതി ചെയ്യുന്ന ഘട്ടത്തിൽ മാത്രം പാർലമെന്റിനു പുറമെ പകുതിയിലധികം നിയമസഭകളുടെയും അംഗീകാരം ആവശ്യമാണ്.