അനന്തപുരി / ദ്വിജൻ
ഇടതു മുന്നണി സർക്കാർ അധികാരത്തിൽ വന്നശേഷം കേരളത്തിലെ വിജിലൻസ് വകുപ്പിന്റെ പ്രവർത്തനം എത്ര കാര്യക്ഷമമായി! മന്ത്രിമാർക്കെതിരായ കേസുകൾ ഓരോന്നായി തെളിവില്ലാതെ തള്ളിയ വിജിലൻസ് കുപ്രസിദ്ധമായ കശുവണ്ടിക്കേസും എഴുതിത്തള്ളാൻ കോടതിയുടെ അനുമതി ചോദിച്ചിരിക്കുന്നു! പാവം കെ.എം. മാണിക്കുള്ളതു പോലെ ശത്രുക്കൾ മറ്റാർക്കും ഇല്ലാത്തതുകൊണ്ടു പോലീസിന്റെ കണ്ടെത്തലിനെ കോടതിയിലും ആരും ചോദ്യം ചെയ്യാനിടയില്ല
എന്തായിരുന്നു കശുവണ്ടി അഴിമതി എന്നു പോലും കേരളം മറന്നു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് കോൺഗ്രസിന്റെ തൊഴിലാളി സംഘടനയായ ഐഎൻടിയുസിയുടെ നേതാവ് ആർ. ചന്ദ്രശേഖരൻ കശുവണ്ടി വികസന കോർപറേഷൻ ചെയർമാനായിരുന്ന സമയത്ത് കശുവണ്ടി കോർപറേഷനു സർക്കാർ കൊടുത്ത പണം ദുരുപയോഗിച്ചു എന്നും വക മാറി ചെലവാക്കി എന്നും എല്ലാമുള്ള ആരോപണങ്ങൾ വന്നു. ഒപ്പം 2015 ലെ ഓണക്കാലത്ത് ഫാക്ടറികൾ തുറക്കാൻ സർക്കാർ നൽകിയ 30 കോടി രൂപ ഉപയോഗിച്ച് തോട്ടണ്ടി വാങ്ങിയതിൽ വൻ അഴിമതി നടന്നതായി കടകംപള്ളി മനോജ് നല്കിയ പരാതിയെ തുടർന്ന് അക്കാലത്ത് വിജിലൻസ് നടത്തിയ ത്വരിത പരിശോധനയിൽ ജെ.എം.ജെ. ട്രെഡേഴ്സിൽ നിന്നു 2000 ടണ്‍ തോട്ടണ്ടി വാങ്ങിയതിൽ അഴിമതി ഉണ്ടെന്നു പെട്ടെന്നു കണ്ടുപിടിച്ചു.
വിജിലൻസ് വകുപ്പ് രമേശ് ചെന്നിത്തലയുടെ കാലത്തായിരുന്ന കാലത്ത് നടന്ന ത്വരിത പരിശോധനയിലെല്ലാം അതായിരുന്നു സ്ഥിതി! സ്വകാര്യ ഫാക്ടറി ഉടമകൾ കിലോഗ്രാമിന് 103 മുതൽ 107 വരെ രൂപ വിലയ്ക്കു തോട്ടണ്ടി വാങ്ങിയപ്പോൾ ശരിയായ ടെൻഡർ നടപടികൾ പോലും പാലിക്കാതെ കോർപറേഷൻ കിലോഗ്രാമിന് 117 രൂപയ്ക്കു തോട്ടണ്ടി വാങ്ങി.
സ്വകാര്യ മുതലാളിമാരിൽ നിന്നു കുറഞ്ഞ വിലയ്ക്കു തോട്ടണ്ടി വാങ്ങിയാണ് ജെ.എം.ജെ ട്രെഡേഴ്സ് കശുവണ്ടി കോർപറേഷനു നല്‍കിയതെന്നും ഇതിൽ ചെയർമാനും എംഡിക്കുമാണു മുഖ്യ പങ്കെന്നും അന്നു വിജിലൻസ് കണ്ടെത്തിയിരുന്നു. 2.86 കോടിയുടെ നഷ്ടം ഉണ്ടായതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയെന്നും വിശദമായ അന്വേഷണത്തിൽ കൂടുതൽ നഷ്ടം കണ്ടെത്താനുകുമെന്നും അക്കാലത്ത് വിജിലൻസ് കണ്ടെത്തിയിരുന്നു. അത് ഉമ്മൻ ചാണ്ടിയുടെ കാലം.
വിദഗ്ധ സമിതി
ഇതേക്കുറിച്ചു പഠിക്കാൻ അക്കാലത്തെ വ്യവസായ സെക്രട്ടറി പി.എച്ച്. കുര്യൻ അധ്യക്ഷനായി ഒരു വിദഗ്ധ സമിതിയെ സർക്കാർ നിയോഗിച്ചിരുന്നു. ആ കമ്മിറ്റിയുടെ റിപ്പോർട്ടിലും കോർപറേഷന്റെയും കാപ്പക്സിന്റെയും കച്ചവടങ്ങൾ ക്രമത്തിലല്ല നടക്കുന്നതെന്നും കശുവണ്ടി കോർപറേഷൻ ബോർഡ് പുനഃസംഘടിപ്പിക്കണം എന്നും എംഡിയെ പിരിച്ചുവിടണമെന്നും ശിപാർശ ഉണ്ടായിരുന്നു. കുര്യൻ റിപ്പോർട്ട് അനുസരിച്ച് കേരളത്തിൽ 700 കശുവണ്ടി ഫാക്ടറികളുണ്ട്. രണ്ടു ലക്ഷം തൊഴിലാളികൾ ഇവിടെ ജോലി ചെയ്യുന്നു. കശുവണ്ടി വികസന കോർപറേഷന് 30 ഫാക്ടറികളും കാപ്പക്സിന് 10 ഫാക്ടറികളും ഉണ്ട്.
ഇന്ത്യയിലാകെ വേണ്ടത് 20 ലക്ഷം ടണ്‍ തോട്ടണ്ടിയാണ്. അതിൽ 7.5 ലക്ഷമാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. എത്ര ശ്രമിച്ചിട്ടും ഇറക്കുമതി ചെയ്യാനാവുന്നത് ഒമ്പതു ലക്ഷം ടണ്ണും. അതായതു മൂന്നു ലക്ഷം ടണ്ണിന്റെ കുറവുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇറക്കുമതി രംഗത്തെ മത്സരം. കേരളത്തിലെ തൊഴിലാളികൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിന് എന്ന പേരിൽ രാഷ്ട്രീയക്കാർക്കു കച്ചവടം പൊടിപ്പിക്കാൻ അവസരം ലഭിക്കുന്നു. വ്യവസായ മന്ത്രിക്കും കോർപറേഷന്റെ ചെയർമാനും എല്ലാം ലാഭമുള്ള ബിസിനസ്. കോർപറേഷന്റെ പ്രവർത്തനം സംബന്ധിച്ച് സിഎജിയോ വിജിലൻസോ ധനവകുപ്പോ നൽകുന്ന നിർദേശങ്ങളെല്ലാം അവർ അവഗണിക്കും. കക്ഷിഭേദമില്ലാത്ത കൂട്ടായ കൊള്ള.
കശുവണ്ടി കോർപറേഷന് റിപ്പോർട്ട് തയാറാക്കുന്ന കാലം വരെ 101 കോടി രൂപ സഞ്ചിത നഷ്ടമുണ്ട്. 2009 -10 ലെ നഷ്ടം 6.2 കോടി രൂപ. ഇക്കാലത്ത് ഭരണം ഇടതുപക്ഷത്തിനായിരുന്നു. അക്കാലത്തെ വ്യവസായ മന്ത്രി എളമരം കരിം. തുടർന്നു വന്നത് ലീഗിലെ കുഞ്ഞാലിക്കുട്ടി. കരീം നിയമിച്ച ആരെയും മാറ്റുക പോലും ചെയ്യാതെ കുഞ്ഞാലിക്കുട്ടി ഭരണം തുടർന്നു.
ധൂർത്തും അഴിമതിയും
പൊതുഖജനാവ് ധൂർത്തടിക്കപ്പെടുന്നതായി സിഎജി കണ്ടു. അന്വേഷണങ്ങൾ നടന്നു. 2013 ജൂണ്‍ 18 ന് വിജിലൻസ് തന്നെ അന്വേഷണം ഉപേക്ഷിച്ചു. അപ്പോൾ കോർപറേഷനിലെ പിരിഞ്ഞുപോയ ജീവനക്കാർ ഭരണസമിതിക്ക് എതിരായി. അവർക്കു പ്രോവിഡന്റ് ഫണ്ടും ഗ്രാറ്റുവിറ്റിയും കിട്ടാത്തതിൽ ക്ഷുഭിതരായി. സർക്കാർ അതിനായി കൊടുത്ത പണം പോലും വകമാറ്റി എന്ന് ആക്ഷേപം വന്നു. 2014 ൽ കുര്യൻ കമ്മിറ്റി നിലിവിൽവന്നത് അങ്ങനെയാണ്. നിയമിച്ചതു ഫിനാൻസ് സെക്രട്ടറിയായിരുന്ന സോമസുന്ദരം.
ഇതിനിടെയാണു തൊഴിലാളി യൂണിയൻ നേതാവായ കടകംപള്ളി മനോജ് കോടതിയെ സമീപിക്കുന്നത്. കോടതി ഫിനാൻസ് സെക്രട്ടറിയോടു രഹസ്യ റിപ്പോർട്ട് ചോദിച്ചു. 2015 ജൂലൈയിൽ അക്കാലത്തെ ധനകാര്യ സെക്രട്ടറി കെ.എം. ഏബ്രഹാം ഹൈക്കോടതിയിൽ സർക്കാർ അറിയാതെ നൽകിയ രഹസ്യ റിപ്പോർട്ട് അനുസരിച്ച് തോണ്ടട്ടി കച്ചവടത്തിൽ വലിയ അഴിമതി നടക്കുന്നതായി ചൂണ്ടിക്കാണിച്ചിരുന്നു. കോർപറേഷനു പണം കൊടുക്കുന്നതിലും ആദായകരം ഫാക്ടറികൾ അടച്ചിട്ടശേഷം തൊഴിലാളികൾക്കു നേരിട്ടു സഹായം കൊടുക്കുന്നതാണ് എന്നുവരെ അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
കൂട്ടുകച്ചവടമോ?
കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവ് ചെയർമാൻ. കുഞ്ഞാലിക്കുട്ടിയുടെ വകുപ്പ്. സർക്കാർ ഒന്നും ചെയ്തില്ല. പക്ഷേ ധനവകുപ്പ് വീണ്ടും പണം കൊടുക്കാൻ വിസമ്മതിച്ചു. ധനകാര്യ സെക്രട്ടറി കെ.എം. ഏബ്രഹാം ഉന്നയിച്ച തടസവാദങ്ങൾ നിയമപരമായി മറികടക്കാൻ സർക്കാരിനായില്ല. പണം കിട്ടാനായി ഓണക്കാലത്ത് ചന്ദ്രശേഖരൻ സെക്രട്ടേറിയറ്റ് നടയിൽ സത്യഗ്രഹം കിടന്നു.
കോണ്‍ഗ്രസ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരേ കോണ്‍ഗ്രസിന്റെ ഐഎൻടിയുസി നേതാവായ ചന്ദ്രശേഖരൻ നടത്തിയ സത്യഗ്രഹ ത്തെ പിന്താങ്ങിയത് മുൻ വ്യവസായ മന്ത്രി എളമരം കരീം. അന്നു ചന്ദ്രശേഖരന് അഭിവാദ്യം അർപ്പിക്കാൻ ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ വരെ എത്തി. അതോടെ ചിത്രം കൂടുതൽ വ്യക്തമായി. നേതാക്കളുടെ കച്ചവടബന്ധങ്ങളെപ്പറ്റി അടക്കം പറച്ചിലായി. ഏതായാലും കൊടുക്കാൻ വകുപ്പുണ്ടാക്കി പണം കൊടുത്തു. എങ്കിലും കേസന്വേഷണം തുടർന്നു.
ഉമ്മൻ ചാണ്ടി മാറി. പിണറായി വന്നു. ചന്ദ്രശേഖരനും ഐഎൻടിയുസിയും ഇടതു സർക്കാരിൽ അഭിമാനിച്ചു. പിണറായിക്കെതിരേ വല്ലതും പറയണേ എന്നു കെപിസിസി അധ്യക്ഷന്‍ ചന്ദ്രശേഖരനോടും സംഘടനയോടും പറയേണ്ടി വന്നു. എന്നിട്ടും ചന്ദ്രശേഖരൻ കോണ്‍ഗ്രസ് സംഘടനയെ നയിച്ചുകൊണ്ട് ഇടതു മന്ത്രിസഭയുടെ വക്താവായി തുടർന്നു.
ഈ പശ്ചാത്തലത്തിലാണ് കേസ് എഴുതിത്തള്ളാൻ വിജിലൻസ് തീരുമാനിക്കുന്നത്. വിജിലൻസിന്റെ തൊപ്പിയിൽ ഒരു തൂവൽ കൂടി. സർക്കാരിനെതിരേ നീങ്ങി ഒരു അലോക് വർമ ആകേണ്ടെന്നു വിജിലൻസുകാർ തീരുമാനിച്ചതാവാം കാരണമെന്നു സംശയിച്ചാലും തെറ്റുപറയാമോ? ഇനി ഹൈക്കോടതി പറഞ്ഞ സിബിഐ അന്വേഷണമുണ്ട്. അതും ഇങ്ങനെയൊക്കെ ആക്കാൻ ബിജെപിക്കാരുടെ സഹായവും ക്രമീകരിക്കുന്നുണ്ട് എന്നാണു വാർത്ത. കോണ്‍ഗ്രസിൽ നിന്നു ചിലർ ബിജെപിയിൽ പോകുമെന്നു സിപിഎംകാർ പറയുന്നത് ഒന്നും അറിയാതെയല്ല. എജി പറഞ്ഞതും വിദഗ്ധ സമിതി കണ്ടെത്തിയതുമെല്ലാം അലിഞ്ഞില്ലാതാക്കുന്ന അന്വേഷണം.
ഹർത്താലുകളുടെ പാഠങ്ങൾ
2019 കേരളത്തിൽ ഹർത്താലിന്റെ വർഷമാകുമോ എന്ന ഭയത്തിലാണു ജനം. പുത്തനാണ്ടിന്റെ ആദ്യത്തെ 15 ദിനങ്ങൾ പിന്നിടുന്നതിനുമുന്പ് കേരളം കണ്ടതു മൂന്നു ഹർത്താൽ. അതിലൊന്ന് ശരിക്കും സർക്കാർ സ്പോണ്‍സേർഡ്. ഹർത്താലിനെ നേരിടാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ കൊണ്ടുവന്നിരിക്കുന്ന നിയമഭേദഗതികൾക്ക് അവ നിമിത്തമായതിൽ ജനങ്ങൾക്കു സന്തോഷമുണ്ട്.
സമരത്തിന്റെ ഭാഗമായി നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നവരുടെ സ്വത്ത് കണ്ടുകെട്ടും, ട്രെയിൻ തടയുന്നവർക്കു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള അവകാശം പോലും ഇല്ലാതാകും ഇങ്ങനെയെല്ലാമാണു നിയമഭേദഗതി. ഇത് എല്ലാവർക്കും ഒരുപോലെ ബാധകമാകുമോ എന്നാണു കാണേണ്ടത്. എന്നാൽ, അധികാരമുള്ളവർക്ക് ഒന്നും ബാധകമാവില്ല എന്നാണ് ഇക്കുറി നടന്ന സമരങ്ങളും തരുന്ന സൂചന. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോലും ആകില്ലെങ്കിൽ പിന്നെന്തിന് ഈ സമരമെല്ലാം? ജനങ്ങളുടെ പേരിലാണ് ഇതെല്ലാമെങ്കിലും ശബരിമല കർമസമിതിയുടെ പേരിൽ ബിജെപി നടത്തുന്ന സമരം പോലാണല്ലോ എല്ലാം.
ഹർത്താലുകളിലെ അക്രമാവേശം സമരജ്വാലയായ സാക്ഷാൽ കോടിയേരി ബാലകൃഷ്ണനു പോലും സഹിക്കാവുന്നതിന് അപ്പുറമായി. തിരുവനന്തപുരത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ട്രഷറി ബ്രാഞ്ചിനു നേരേ നടന്ന ആക്രമണത്തിന്റെ അവശിഷ്ടങ്ങൾ കണ്ട കോടിയേരിക്കു പോലും സഹിച്ചില്ല. കേരള സർക്കാർ ഉണ്ടാക്കിയിട്ടുള്ള പുതിയ നിയമം അനുസരിച്ച് തകർത്തവർ തന്നെ നഷ്ടപരിഹാരം കൊടുക്കേണ്ടി വരും. അതിൽനിന്ന് അവരെ രാഷ്ട്രീയ നേതാക്കൾ രക്ഷിക്കുമോ എന്നറിയില്ല. നിയമസഭയ്ക്കകത്ത് തേർവാഴ്ച നടത്തിയവരെപ്പോലും സംരക്ഷിക്കുന്നവരാണു രാഷ്ട്രീയക്കാർ എന്നതു കൊണ്ട് അവർ പറയുന്നതിലും അത്രയും കഴന്പല്ലേ കാണൂ എന്നാണു സംശയം.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി പറഞ്ഞതെങ്കിലും സമരക്കാർക്കു മനസിലായെങ്കിലെന്നു ജനം ആഗ്രഹിക്കുന്നു.സമരസന്ദേശം ജനങ്ങളിൽ എത്തിക്കുന്നതിനാണു സമരമെന്നും അതിനു സമാധാനപരമായ സമരമാണു വേണ്ടതെന്നും ആയിരുന്നു കോടിയേരിയുടെ ഒന്നാമത്തെ ഉപദേശം. വിലവർധന പോലുള്ള വിഷയങ്ങൾ, മതപരമായ കാര്യങ്ങളിലുള്ള സർക്കാർ കൈകടത്തൽ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചു ജനങ്ങളെ ബോധവത്കരിക്കാൻ ഒരു സമരം. ഹർത്താൽ ജനങ്ങളിൽ നിന്ന് ഉണ്ടായ വേളകളുണ്ട്. ഇന്ദിരാഗാന്ധി വധിക്കപ്പെട്ടപ്പോൾ കേരളത്തിൽ കടകളടച്ചത് ആരും പറഞ്ഞിട്ടായിരുന്നില്ലല്ലോ.
ഹർത്താലിന്റെ ഭാഗമായി ഓഫീസുകളും വീടുകളും ആക്രമിക്കുന്നതു ശരിയല്ല, അംഗീകരിക്കാനുമാകില്ല എന്നു കോടിയേരി തീർത്തു പറഞ്ഞു. തൊഴിലാളി സംഘടനകളുടെ പ്രവർത്തന രീതിയിൽ കാലോചിതമായ മാറ്റം ഉണ്ടാവണമെന്നും അദ്ദേഹം നിർദേശിച്ചു. പ്രകടനം പോകുന്പോൾ പിൻനിരയിൽ നിന്നു രണ്ടോ മൂന്നോ പേർ കല്ലെറിയുന്നത് സംഘടനയുടെ അംഗീകാരത്തോടയല്ല എന്നാണ് അദ്ദേഹം പറയുന്നത്. എങ്കിൽ അവരെ കൈയോടെ പിടിച്ച് പോലീസിൽ കൊടുക്കരുതോ എന്ന് ആരും ചോദിച്ചില്ല. ആ ഒറ്റക്കല്ലേറുകൊണ്ട് സമരത്തിൽ ഉന്നയിച്ച മുദ്രാവാക്യം അപ്രസക്തമാകുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ബിജെപിക്കാരുടെ കൂടി സമരം വന്നപ്പോഴാകണം സഖാവ് ഇതൊക്കെ പഠിച്ചത്!
ഇവിടെ കൂട്ടിച്ചേർത്തു വായിക്കേണ്ടതു പാർട്ടിപത്രമായ ദേശാഭിമാനിയിൽ വന്ന വാർത്തയാണ്. അതിൽ പറയുന്നത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം ട്രഷറി ബ്രാഞ്ചിനു നേരേ നടന്ന ആക്രമണത്തിൽ തൊഴിലാളികൾക്കു പങ്കില്ലെന്നാണ്. അതാണു സത്യം! പറയുന്നതു ജനറൽ കണ്‍വീനർ വി. ശിവൻകുട്ടിയും സമരസമിതി ചെയർമാൻ വി.ആർ. പ്രതാപനുമാണ്. അത് അവിശ്വസിക്കേണ്ട കാര്യമില്ല. സമരം ജയിപ്പിക്കാൻ വേണ്ട നടപടികളെക്കുറിച്ചു ശരിക്കും അറിയുന്നവരാണവർ.
അവരുടെ സമരകാലത്ത് എതിർസംഘടനക്കാർ ഓഫീസിൽ കയറാനെത്തിയാൽ കരിമഷി വരെ ഒഴിച്ചു സന്ദേശം ബോധ്യപ്പെടുത്തിയിട്ടുള്ളതിന്റെ എത്രയോ കഥകൾ നാട്ടിലുണ്ട്. കുപ്രസിദ്ധമായ നിയമസഭാ അക്രമ കാലത്ത് സമരം ജയിപ്പിക്കാൻ നിയമസഭയുടെ ഡസ്ക്കിനു മുകളിലൂടെ മുണ്ടും മാടിക്കെട്ടി നടന്ന ശിവൻകുട്ടിയുടെ ധീരത ആർക്കും സംശമില്ലാത്തതാണ്! അവർ പറഞ്ഞതാണു സത്യമെങ്കിൽ പിന്നെ ആരാണ് ആക്രമിച്ചത്? ഏതെങ്കിലും സമരത്തിൽ തങ്ങളാണ് ആക്രമിച്ചതെന്നു ശിവൻകുട്ടി പറഞ്ഞിട്ടുണ്ടോ?സെക്രട്ടേറിയറ്റിനു മുന്നിലെ ഒരു പൊതു സ്ഥാപനം പോലും അടിച്ചുതകർക്കപ്പെടത്തക്കവിധം ദാരുണമാണോ നമ്മുടെ ക്രമസമാധാന നില?
സർക്കാർ സ്പോണ്‍സേർഡ് സമരത്തിൽ പങ്കെടുത്തു പണിമുടക്കിയവർക്ക് സർക്കാർ ശന്പളം പോലും കിട്ടും എന്നാണു വാർത്ത. പണിമുടക്കുന്ന തെഴിലാളിക്കു ശന്പളം ചോദിക്കാൻ അവകാശമില്ലെന്നു കേരളത്തോടു പറഞ്ഞത് കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ആയിരുന്ന സി. അച്യുത മേനോനാണ്. അന്ന് ഇടതും വലതും കമ്യൂണിസ്റ്റുകാർ രണ്ടു ചേരികളിലായിരുന്നു എന്നതു സത്യം. അതുകൊണ്ട് ഇടതുകമ്യൂണിസ്റ്റ്കാർ ആ ആശയത്തോട് കഠിനമായ എതിർപ്പ് പ്രകടിപ്പിച്ചു. എന്നാൽ, പിൽക്കാലത്ത് അവർ അധികാരത്തിൽ വന്നപ്പോൾ അവരുടെ എതിർ പാർട്ടിക്കാരുടെ സംഘടനകൾ നടത്തിയ സമരങ്ങൾക്കെല്ലാം ഡൈസ് നോണ്‍ ബാധകമാക്കുകയും ചെയ്തു.
ഇരട്ടത്താപ്പ്
പുത്തനാണ്ടിലെ മൂന്നാം തീയതി ശബരിമല കർമസമിതിയുടെ പേരു പറഞ്ഞു ബിജെപിക്കാർ നടത്തിയ ഹർത്താലിൽ പങ്കെടുത്തവർക്കും വരെ ഡൈസ് നോണ്‍ ബാധമാക്കിയെങ്കിലും ജനുവരി എട്ട്, ഒന്‍പത് തീയതികളിൽ സമരം നടത്തിയവർക്ക് എല്ലാ ആനുകൂല്യങ്ങളും നല്‍കും എന്നാണു കേൾക്കുന്നത്. ഹർത്താലിൽ നിന്നു തങ്ങളെ ഒഴിവാക്കണം എന്ന് എല്ലാ പാർട്ടിക്കാരോടും അഭ്യർഥിച്ച ടോമിൻ തച്ചങ്കരിയുടെ കെഎസ്ആർടിസിയും ദേശീയ പണിമുടക്കു ദിവസം വണ്ടി ഓടിക്കാനേ ശ്രമിച്ചില്ല. ആ ഹർത്താൽ വിജയിപ്പിക്കേണ്ടത് ആവശ്യമെന്നു കരുതി.
മൂന്നാം തീയതിയിലെ ഹർത്താൽ പരാജയപ്പെടുത്താൻ സഖാക്കൾ നിരത്തിലിറങ്ങിയതുമൂലം ഉണ്ടായ ഭീകര പ്രവർത്തനങ്ങൾ കണ്ടതുകൊണ്ടാവണം കൊടിയേരി ബാലകൃഷ്ണൻ ദേശീയ ഹർത്താലിനു കേരളത്തിൽ മോശമായ ഒന്നും സംഭവിക്കില്ലെന്നു ജനങ്ങളോടു വാഗ്ദാനം ചെയ്തത്. കട നിർബന്ധിച്ച് അടപ്പിക്കില്ല, വാഹനങ്ങൾ തടയില്ല തുടങ്ങിയവയായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദാനങ്ങൾ. അതു പാലിക്കപ്പെടാതിരിക്കാൻ സംഘികൾ ഇറങ്ങിയിരുന്നുവെങ്കിൽ എന്താകുമായിരുന്നു സ്ഥിതി എന്ന് ഓർക്കുന്നത് നല്ലതാണ്. അവർ അതിനു മുതിർന്നില്ല എന്നിട്ടും ഹർത്താൽ ഏതാണ്ട് ബന്ദായി. സ്വകാര്യ വാഹനങ്ങളെ കാര്യമായി ബാധിച്ചില്ല എങ്കിലും ബാക്കി മേഖലകളെല്ലാം നിശ്ചലമായി
ഹർത്താലിനെതിരേ കേരളവും കേന്ദ്രവും കർക്കശമായ നിയമങ്ങളാണു കൊണ്ടുവരുന്നതെങ്കിലും അവ ഉടൻ നടപ്പാക്കിയെങ്കിൽ! ട്രെയിൻ തടഞ്ഞതിന് റെയിൽവേ പോലീസ് എടുത്ത കേസനുസരിച്ച് അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സമരക്കാർക്കു വിലക്കു വരുമോ ആവോ? കേസെടുത്തിരിക്കുന്നത് റെയിൽവേ പോലീസായതുകൊണ്ട് മുഖം നോക്കാതെ പേരുകൾ വരാൻ ഇടയുണ്ട്.
കുഞ്ഞാലിക്കുട്ടി
സി.എച്ച്. മുഹമ്മദ് കോയയ്ക്കുശേഷം കേരളത്തിലെ മുസ്ലിം ലീഗിലെ മുടിചൂടാമന്നനായ പി.കെ. കുഞ്ഞാലിക്കുട്ടിക്കു കാലിടറുന്നുവോ? കുഞ്ഞാലിക്കുട്ടി എന്തു ചെയ്താലും അതു മാതൃകയാണെന്നു കരുതിയ ലീഗ് ലോക്സഭയിൽ നടന്ന മുത്തലാഖ് ബില്ലിന്റെ ചർച്ചയിൽ പങ്കെടുക്കാതെ സുഹൃത്തിന്റെ വീട്ടിലെ വിവാഹത്തിനു പോയതു വലിയ വിവാദമായതു തന്നെ അടയാളം. പാണക്കാട് തങ്ങൾക്കുള്ള മേധാശക്തി ഉപയോഗിച്ച് വിവാദം കെടുത്തിയെങ്കിലും തങ്ങൾക്കു പോലും കുഞ്ഞാലിക്കുട്ടിയുടെ നടപടിയെ ചോദ്യം ചെയ്യേണ്ടിവന്നു.
കുഞ്ഞാലിക്കുട്ടി കൂടി അവിടെ ഉണ്ടായിരുന്നാലും ബിൽ ലോക്സഭയിൽ പരാജയപ്പെടില്ലെന്ന് എല്ലാവർക്കും അറിയാം. ലീഗിന്റെ നിലപാട് ഇ.ടി. മുഹമ്മദ് ബഷീർ കൃത്യമായി അറിയിച്ചിട്ടുണ്ടെന്നും അറിയാം. അക്കാര്യത്തിൽ കുഞ്ഞാപ്പയെക്കാൾ കേമനും ബഷീറാണ്. അപ്പോൾ വിവാദത്തിനു പിന്നിൽ അതുമാത്രമല്ല കാരണം.
വ്യക്തിബന്ധങ്ങൾക്കു വലിയ വിലകൊടുക്കുന്ന ആളാണു കുഞ്ഞാലിക്കുട്ടി. അതു പിണറായി വിജയനോടായാലും ഉമ്മൻചാണ്ടിയോടായാലും കെ.എം. മാണിയോടോ വെങ്കയ്യ നായിഡുവിനോടോ ആയാലും കുഞ്ഞാപ്പ ഒന്നുപോലെ. തനിക്കാവുന്ന സഹായങ്ങൾ ആവുന്നവിധം ചെയ്തു കൊടുക്കും. സ്വീകരിക്കുകയും ചെയ്യും. അങ്ങനെയാണു പാർട്ടിയിലും സർക്കാരിലും എല്ലാം കുഞ്ഞാപ്പ വിരാജിക്കുന്നത്.
ഏതായാലും മുത്തലാഖ് വല്ലാത്ത പൊല്ലാപ്പായി. മാപ്പുപറയേണ്ടി വന്നു. സ്വന്തക്കാരനെ നിയമിച്ച് വെള്ളത്തിലായ ജലീൽ കരയ്ക്കും എത്തി. ഇതാണു കളി. കേറി മറിഞ്ഞാൽ ഞാറുവാലിയാകും എന്നു ചൊല്ല്.
ഇടതു മുന്നണി സർക്കാർ അധികാരത്തിൽ വന്നശേഷം കേരളത്തിലെ വിജിലൻസ് വകുപ്പിന്റെ പ്രവർത്തനം എത്ര കാര്യക്ഷമമായി! മന്ത്രിമാർക്കെതിരായ കേസുകൾ ഓരോന്നായി തെളിവില്ലാതെ തള്ളിയ വിജിലൻസ് കുപ്രസിദ്ധമായ കശുവണ്ടിക്കേസും എഴുതിത്തള്ളാൻ കോടതിയുടെ അനുമതി ചോദിച്ചിരിക്കുന്നു! പാവം കെ.എം. മാണിക്കുള്ളതു പോലെ ശത്രുക്കൾ മറ്റാർക്കും ഇല്ലാത്തതുകൊണ്ടു പോലീസിന്റെ കണ്ടെത്തലിനെ കോടതിയിലും ആരും ചോദ്യം ചെയ്യാനിടയില്ല
എന്തായിരുന്നു കശുവണ്ടി അഴിമതി എന്നു പോലും കേരളം മറന്നു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് കോൺഗ്രസിന്റെ തൊഴിലാളി സംഘടനയായ ഐഎൻടിയുസിയുടെ നേതാവ് ആർ. ചന്ദ്രശേഖരൻ കശുവണ്ടി വികസന കോർപറേഷൻ ചെയർമാനായിരുന്ന സമയത്ത് കശുവണ്ടി കോർപറേഷനു സർക്കാർ കൊടുത്ത പണം ദുരുപയോഗിച്ചു എന്നും വക മാറി ചെലവാക്കി എന്നും എല്ലാമുള്ള ആരോപണങ്ങൾ വന്നു. ഒപ്പം 2015 ലെ ഓണക്കാലത്ത് ഫാക്ടറികൾ തുറക്കാൻ സർക്കാർ നൽകിയ 30 കോടി രൂപ ഉപയോഗിച്ച് തോട്ടണ്ടി വാങ്ങിയതിൽ വൻ അഴിമതി നടന്നതായി കടകംപള്ളി മനോജ് നല്കിയ പരാതിയെ തുടർന്ന് അക്കാലത്ത് വിജിലൻസ് നടത്തിയ ത്വരിത പരിശോധനയിൽ ജെ.എം.ജെ. ട്രെഡേഴ്സിൽ നിന്നു 2000 ടണ്‍ തോട്ടണ്ടി വാങ്ങിയതിൽ അഴിമതി ഉണ്ടെന്നു പെട്ടെന്നു കണ്ടുപിടിച്ചു.
വിജിലൻസ് വകുപ്പ് രമേശ് ചെന്നിത്തലയുടെ കാലത്തായിരുന്ന കാലത്ത് നടന്ന ത്വരിത പരിശോധനയിലെല്ലാം അതായിരുന്നു സ്ഥിതി! സ്വകാര്യ ഫാക്ടറി ഉടമകൾ കിലോഗ്രാമിന് 103 മുതൽ 107 വരെ രൂപ വിലയ്ക്കു തോട്ടണ്ടി വാങ്ങിയപ്പോൾ ശരിയായ ടെൻഡർ നടപടികൾ പോലും പാലിക്കാതെ കോർപറേഷൻ കിലോഗ്രാമിന് 117 രൂപയ്ക്കു തോട്ടണ്ടി വാങ്ങി.
സ്വകാര്യ മുതലാളിമാരിൽ നിന്നു കുറഞ്ഞ വിലയ്ക്കു തോട്ടണ്ടി വാങ്ങിയാണ് ജെ.എം.ജെ ട്രെഡേഴ്സ് കശുവണ്ടി കോർപറേഷനു നല്‍കിയതെന്നും ഇതിൽ ചെയർമാനും എംഡിക്കുമാണു മുഖ്യ പങ്കെന്നും അന്നു വിജിലൻസ് കണ്ടെത്തിയിരുന്നു. 2.86 കോടിയുടെ നഷ്ടം ഉണ്ടായതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയെന്നും വിശദമായ അന്വേഷണത്തിൽ കൂടുതൽ നഷ്ടം കണ്ടെത്താനുകുമെന്നും അക്കാലത്ത് വിജിലൻസ് കണ്ടെത്തിയിരുന്നു. അത് ഉമ്മൻ ചാണ്ടിയുടെ കാലം.
വിദഗ്ധ സമിതി
ഇതേക്കുറിച്ചു പഠിക്കാൻ അക്കാലത്തെ വ്യവസായ സെക്രട്ടറി പി.എച്ച്. കുര്യൻ അധ്യക്ഷനായി ഒരു വിദഗ്ധ സമിതിയെ സർക്കാർ നിയോഗിച്ചിരുന്നു. ആ കമ്മിറ്റിയുടെ റിപ്പോർട്ടിലും കോർപറേഷന്റെയും കാപ്പക്സിന്റെയും കച്ചവടങ്ങൾ ക്രമത്തിലല്ല നടക്കുന്നതെന്നും കശുവണ്ടി കോർപറേഷൻ ബോർഡ് പുനഃസംഘടിപ്പിക്കണം എന്നും എംഡിയെ പിരിച്ചുവിടണമെന്നും ശിപാർശ ഉണ്ടായിരുന്നു. കുര്യൻ റിപ്പോർട്ട് അനുസരിച്ച് കേരളത്തിൽ 700 കശുവണ്ടി ഫാക്ടറികളുണ്ട്. രണ്ടു ലക്ഷം തൊഴിലാളികൾ ഇവിടെ ജോലി ചെയ്യുന്നു. കശുവണ്ടി വികസന കോർപറേഷന് 30 ഫാക്ടറികളും കാപ്പക്സിന് 10 ഫാക്ടറികളും ഉണ്ട്.
ഇന്ത്യയിലാകെ വേണ്ടത് 20 ലക്ഷം ടണ്‍ തോട്ടണ്ടിയാണ്. അതിൽ 7.5 ലക്ഷമാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. എത്ര ശ്രമിച്ചിട്ടും ഇറക്കുമതി ചെയ്യാനാവുന്നത് ഒമ്പതു ലക്ഷം ടണ്ണും. അതായതു മൂന്നു ലക്ഷം ടണ്ണിന്റെ കുറവുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇറക്കുമതി രംഗത്തെ മത്സരം. കേരളത്തിലെ തൊഴിലാളികൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിന് എന്ന പേരിൽ രാഷ്ട്രീയക്കാർക്കു കച്ചവടം പൊടിപ്പിക്കാൻ അവസരം ലഭിക്കുന്നു. വ്യവസായ മന്ത്രിക്കും കോർപറേഷന്റെ ചെയർമാനും എല്ലാം ലാഭമുള്ള ബിസിനസ്. കോർപറേഷന്റെ പ്രവർത്തനം സംബന്ധിച്ച് സിഎജിയോ വിജിലൻസോ ധനവകുപ്പോ നൽകുന്ന നിർദേശങ്ങളെല്ലാം അവർ അവഗണിക്കും. കക്ഷിഭേദമില്ലാത്ത കൂട്ടായ കൊള്ള.
കശുവണ്ടി കോർപറേഷന് റിപ്പോർട്ട് തയാറാക്കുന്ന കാലം വരെ 101 കോടി രൂപ സഞ്ചിത നഷ്ടമുണ്ട്. 2009 -10 ലെ നഷ്ടം 6.2 കോടി രൂപ. ഇക്കാലത്ത് ഭരണം ഇടതുപക്ഷത്തിനായിരുന്നു. അക്കാലത്തെ വ്യവസായ മന്ത്രി എളമരം കരിം. തുടർന്നു വന്നത് ലീഗിലെ കുഞ്ഞാലിക്കുട്ടി. കരീം നിയമിച്ച ആരെയും മാറ്റുക പോലും ചെയ്യാതെ കുഞ്ഞാലിക്കുട്ടി ഭരണം തുടർന്നു.
ധൂർത്തും അഴിമതിയും
പൊതുഖജനാവ് ധൂർത്തടിക്കപ്പെടുന്നതായി സിഎജി കണ്ടു. അന്വേഷണങ്ങൾ നടന്നു. 2013 ജൂണ്‍ 18 ന് വിജിലൻസ് തന്നെ അന്വേഷണം ഉപേക്ഷിച്ചു. അപ്പോൾ കോർപറേഷനിലെ പിരിഞ്ഞുപോയ ജീവനക്കാർ ഭരണസമിതിക്ക് എതിരായി. അവർക്കു പ്രോവിഡന്റ് ഫണ്ടും ഗ്രാറ്റുവിറ്റിയും കിട്ടാത്തതിൽ ക്ഷുഭിതരായി. സർക്കാർ അതിനായി കൊടുത്ത പണം പോലും വകമാറ്റി എന്ന് ആക്ഷേപം വന്നു. 2014 ൽ കുര്യൻ കമ്മിറ്റി നിലിവിൽവന്നത് അങ്ങനെയാണ്. നിയമിച്ചതു ഫിനാൻസ് സെക്രട്ടറിയായിരുന്ന സോമസുന്ദരം.
ഇതിനിടെയാണു തൊഴിലാളി യൂണിയൻ നേതാവായ കടകംപള്ളി മനോജ് കോടതിയെ സമീപിക്കുന്നത്. കോടതി ഫിനാൻസ് സെക്രട്ടറിയോടു രഹസ്യ റിപ്പോർട്ട് ചോദിച്ചു. 2015 ജൂലൈയിൽ അക്കാലത്തെ ധനകാര്യ സെക്രട്ടറി കെ.എം. ഏബ്രഹാം ഹൈക്കോടതിയിൽ സർക്കാർ അറിയാതെ നൽകിയ രഹസ്യ റിപ്പോർട്ട് അനുസരിച്ച് തോണ്ടട്ടി കച്ചവടത്തിൽ വലിയ അഴിമതി നടക്കുന്നതായി ചൂണ്ടിക്കാണിച്ചിരുന്നു. കോർപറേഷനു പണം കൊടുക്കുന്നതിലും ആദായകരം ഫാക്ടറികൾ അടച്ചിട്ടശേഷം തൊഴിലാളികൾക്കു നേരിട്ടു സഹായം കൊടുക്കുന്നതാണ് എന്നുവരെ അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
കൂട്ടുകച്ചവടമോ?
കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവ് ചെയർമാൻ. കുഞ്ഞാലിക്കുട്ടിയുടെ വകുപ്പ്. സർക്കാർ ഒന്നും ചെയ്തില്ല. പക്ഷേ ധനവകുപ്പ് വീണ്ടും പണം കൊടുക്കാൻ വിസമ്മതിച്ചു. ധനകാര്യ സെക്രട്ടറി കെ.എം. ഏബ്രഹാം ഉന്നയിച്ച തടസവാദങ്ങൾ നിയമപരമായി മറികടക്കാൻ സർക്കാരിനായില്ല. പണം കിട്ടാനായി ഓണക്കാലത്ത് ചന്ദ്രശേഖരൻ സെക്രട്ടേറിയറ്റ് നടയിൽ സത്യഗ്രഹം കിടന്നു.
കോണ്‍ഗ്രസ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരേ കോണ്‍ഗ്രസിന്റെ ഐഎൻടിയുസി നേതാവായ ചന്ദ്രശേഖരൻ നടത്തിയ സത്യഗ്രഹ ത്തെ പിന്താങ്ങിയത് മുൻ വ്യവസായ മന്ത്രി എളമരം കരീം. അന്നു ചന്ദ്രശേഖരന് അഭിവാദ്യം അർപ്പിക്കാൻ ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ വരെ എത്തി. അതോടെ ചിത്രം കൂടുതൽ വ്യക്തമായി. നേതാക്കളുടെ കച്ചവടബന്ധങ്ങളെപ്പറ്റി അടക്കം പറച്ചിലായി. ഏതായാലും കൊടുക്കാൻ വകുപ്പുണ്ടാക്കി പണം കൊടുത്തു. എങ്കിലും കേസന്വേഷണം തുടർന്നു.
ഉമ്മൻ ചാണ്ടി മാറി. പിണറായി വന്നു. ചന്ദ്രശേഖരനും ഐഎൻടിയുസിയും ഇടതു സർക്കാരിൽ അഭിമാനിച്ചു. പിണറായിക്കെതിരേ വല്ലതും പറയണേ എന്നു കെപിസിസി അധ്യക്ഷന്‍ ചന്ദ്രശേഖരനോടും സംഘടനയോടും പറയേണ്ടി വന്നു. എന്നിട്ടും ചന്ദ്രശേഖരൻ കോണ്‍ഗ്രസ് സംഘടനയെ നയിച്ചുകൊണ്ട് ഇടതു മന്ത്രിസഭയുടെ വക്താവായി തുടർന്നു.
ഈ പശ്ചാത്തലത്തിലാണ് കേസ് എഴുതിത്തള്ളാൻ വിജിലൻസ് തീരുമാനിക്കുന്നത്. വിജിലൻസിന്റെ തൊപ്പിയിൽ ഒരു തൂവൽ കൂടി. സർക്കാരിനെതിരേ നീങ്ങി ഒരു അലോക് വർമ ആകേണ്ടെന്നു വിജിലൻസുകാർ തീരുമാനിച്ചതാവാം കാരണമെന്നു സംശയിച്ചാലും തെറ്റുപറയാമോ? ഇനി ഹൈക്കോടതി പറഞ്ഞ സിബിഐ അന്വേഷണമുണ്ട്. അതും ഇങ്ങനെയൊക്കെ ആക്കാൻ ബിജെപിക്കാരുടെ സഹായവും ക്രമീകരിക്കുന്നുണ്ട് എന്നാണു വാർത്ത. കോണ്‍ഗ്രസിൽ നിന്നു ചിലർ ബിജെപിയിൽ പോകുമെന്നു സിപിഎംകാർ പറയുന്നത് ഒന്നും അറിയാതെയല്ല. എജി പറഞ്ഞതും വിദഗ്ധ സമിതി കണ്ടെത്തിയതുമെല്ലാം അലിഞ്ഞില്ലാതാക്കുന്ന അന്വേഷണം.
ഹർത്താലുകളുടെ പാഠങ്ങൾ
2019 കേരളത്തിൽ ഹർത്താലിന്റെ വർഷമാകുമോ എന്ന ഭയത്തിലാണു ജനം. പുത്തനാണ്ടിന്റെ ആദ്യത്തെ 15 ദിനങ്ങൾ പിന്നിടുന്നതിനുമുന്പ് കേരളം കണ്ടതു മൂന്നു ഹർത്താൽ. അതിലൊന്ന് ശരിക്കും സർക്കാർ സ്പോണ്‍സേർഡ്. ഹർത്താലിനെ നേരിടാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ കൊണ്ടുവന്നിരിക്കുന്ന നിയമഭേദഗതികൾക്ക് അവ നിമിത്തമായതിൽ ജനങ്ങൾക്കു സന്തോഷമുണ്ട്.
സമരത്തിന്റെ ഭാഗമായി നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നവരുടെ സ്വത്ത് കണ്ടുകെട്ടും, ട്രെയിൻ തടയുന്നവർക്കു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള അവകാശം പോലും ഇല്ലാതാകും ഇങ്ങനെയെല്ലാമാണു നിയമഭേദഗതി. ഇത് എല്ലാവർക്കും ഒരുപോലെ ബാധകമാകുമോ എന്നാണു കാണേണ്ടത്. എന്നാൽ, അധികാരമുള്ളവർക്ക് ഒന്നും ബാധകമാവില്ല എന്നാണ് ഇക്കുറി നടന്ന സമരങ്ങളും തരുന്ന സൂചന. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോലും ആകില്ലെങ്കിൽ പിന്നെന്തിന് ഈ സമരമെല്ലാം? ജനങ്ങളുടെ പേരിലാണ് ഇതെല്ലാമെങ്കിലും ശബരിമല കർമസമിതിയുടെ പേരിൽ ബിജെപി നടത്തുന്ന സമരം പോലാണല്ലോ എല്ലാം.
ഹർത്താലുകളിലെ അക്രമാവേശം സമരജ്വാലയായ സാക്ഷാൽ കോടിയേരി ബാലകൃഷ്ണനു പോലും സഹിക്കാവുന്നതിന് അപ്പുറമായി. തിരുവനന്തപുരത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ട്രഷറി ബ്രാഞ്ചിനു നേരേ നടന്ന ആക്രമണത്തിന്റെ അവശിഷ്ടങ്ങൾ കണ്ട കോടിയേരിക്കു പോലും സഹിച്ചില്ല. കേരള സർക്കാർ ഉണ്ടാക്കിയിട്ടുള്ള പുതിയ നിയമം അനുസരിച്ച് തകർത്തവർ തന്നെ നഷ്ടപരിഹാരം കൊടുക്കേണ്ടി വരും. അതിൽനിന്ന് അവരെ രാഷ്ട്രീയ നേതാക്കൾ രക്ഷിക്കുമോ എന്നറിയില്ല. നിയമസഭയ്ക്കകത്ത് തേർവാഴ്ച നടത്തിയവരെപ്പോലും സംരക്ഷിക്കുന്നവരാണു രാഷ്ട്രീയക്കാർ എന്നതു കൊണ്ട് അവർ പറയുന്നതിലും അത്രയും കഴന്പല്ലേ കാണൂ എന്നാണു സംശയം.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി പറഞ്ഞതെങ്കിലും സമരക്കാർക്കു മനസിലായെങ്കിലെന്നു ജനം ആഗ്രഹിക്കുന്നു.സമരസന്ദേശം ജനങ്ങളിൽ എത്തിക്കുന്നതിനാണു സമരമെന്നും അതിനു സമാധാനപരമായ സമരമാണു വേണ്ടതെന്നും ആയിരുന്നു കോടിയേരിയുടെ ഒന്നാമത്തെ ഉപദേശം. വിലവർധന പോലുള്ള വിഷയങ്ങൾ, മതപരമായ കാര്യങ്ങളിലുള്ള സർക്കാർ കൈകടത്തൽ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചു ജനങ്ങളെ ബോധവത്കരിക്കാൻ ഒരു സമരം. ഹർത്താൽ ജനങ്ങളിൽ നിന്ന് ഉണ്ടായ വേളകളുണ്ട്. ഇന്ദിരാഗാന്ധി വധിക്കപ്പെട്ടപ്പോൾ കേരളത്തിൽ കടകളടച്ചത് ആരും പറഞ്ഞിട്ടായിരുന്നില്ലല്ലോ.
ഹർത്താലിന്റെ ഭാഗമായി ഓഫീസുകളും വീടുകളും ആക്രമിക്കുന്നതു ശരിയല്ല, അംഗീകരിക്കാനുമാകില്ല എന്നു കോടിയേരി തീർത്തു പറഞ്ഞു. തൊഴിലാളി സംഘടനകളുടെ പ്രവർത്തന രീതിയിൽ കാലോചിതമായ മാറ്റം ഉണ്ടാവണമെന്നും അദ്ദേഹം നിർദേശിച്ചു. പ്രകടനം പോകുന്പോൾ പിൻനിരയിൽ നിന്നു രണ്ടോ മൂന്നോ പേർ കല്ലെറിയുന്നത് സംഘടനയുടെ അംഗീകാരത്തോടയല്ല എന്നാണ് അദ്ദേഹം പറയുന്നത്. എങ്കിൽ അവരെ കൈയോടെ പിടിച്ച് പോലീസിൽ കൊടുക്കരുതോ എന്ന് ആരും ചോദിച്ചില്ല. ആ ഒറ്റക്കല്ലേറുകൊണ്ട് സമരത്തിൽ ഉന്നയിച്ച മുദ്രാവാക്യം അപ്രസക്തമാകുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ബിജെപിക്കാരുടെ കൂടി സമരം വന്നപ്പോഴാകണം സഖാവ് ഇതൊക്കെ പഠിച്ചത്!
ഇവിടെ കൂട്ടിച്ചേർത്തു വായിക്കേണ്ടതു പാർട്ടിപത്രമായ ദേശാഭിമാനിയിൽ വന്ന വാർത്തയാണ്. അതിൽ പറയുന്നത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം ട്രഷറി ബ്രാഞ്ചിനു നേരേ നടന്ന ആക്രമണത്തിൽ തൊഴിലാളികൾക്കു പങ്കില്ലെന്നാണ്. അതാണു സത്യം! പറയുന്നതു ജനറൽ കണ്‍വീനർ വി. ശിവൻകുട്ടിയും സമരസമിതി ചെയർമാൻ വി.ആർ. പ്രതാപനുമാണ്. അത് അവിശ്വസിക്കേണ്ട കാര്യമില്ല. സമരം ജയിപ്പിക്കാൻ വേണ്ട നടപടികളെക്കുറിച്ചു ശരിക്കും അറിയുന്നവരാണവർ.
അവരുടെ സമരകാലത്ത് എതിർസംഘടനക്കാർ ഓഫീസിൽ കയറാനെത്തിയാൽ കരിമഷി വരെ ഒഴിച്ചു സന്ദേശം ബോധ്യപ്പെടുത്തിയിട്ടുള്ളതിന്റെ എത്രയോ കഥകൾ നാട്ടിലുണ്ട്. കുപ്രസിദ്ധമായ നിയമസഭാ അക്രമ കാലത്ത് സമരം ജയിപ്പിക്കാൻ നിയമസഭയുടെ ഡസ്ക്കിനു മുകളിലൂടെ മുണ്ടും മാടിക്കെട്ടി നടന്ന ശിവൻകുട്ടിയുടെ ധീരത ആർക്കും സംശമില്ലാത്തതാണ്! അവർ പറഞ്ഞതാണു സത്യമെങ്കിൽ പിന്നെ ആരാണ് ആക്രമിച്ചത്? ഏതെങ്കിലും സമരത്തിൽ തങ്ങളാണ് ആക്രമിച്ചതെന്നു ശിവൻകുട്ടി പറഞ്ഞിട്ടുണ്ടോ?സെക്രട്ടേറിയറ്റിനു മുന്നിലെ ഒരു പൊതു സ്ഥാപനം പോലും അടിച്ചുതകർക്കപ്പെടത്തക്കവിധം ദാരുണമാണോ നമ്മുടെ ക്രമസമാധാന നില?
സർക്കാർ സ്പോണ്‍സേർഡ് സമരത്തിൽ പങ്കെടുത്തു പണിമുടക്കിയവർക്ക് സർക്കാർ ശന്പളം പോലും കിട്ടും എന്നാണു വാർത്ത. പണിമുടക്കുന്ന തെഴിലാളിക്കു ശന്പളം ചോദിക്കാൻ അവകാശമില്ലെന്നു കേരളത്തോടു പറഞ്ഞത് കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ആയിരുന്ന സി. അച്യുത മേനോനാണ്. അന്ന് ഇടതും വലതും കമ്യൂണിസ്റ്റുകാർ രണ്ടു ചേരികളിലായിരുന്നു എന്നതു സത്യം. അതുകൊണ്ട് ഇടതുകമ്യൂണിസ്റ്റ്കാർ ആ ആശയത്തോട് കഠിനമായ എതിർപ്പ് പ്രകടിപ്പിച്ചു. എന്നാൽ, പിൽക്കാലത്ത് അവർ അധികാരത്തിൽ വന്നപ്പോൾ അവരുടെ എതിർ പാർട്ടിക്കാരുടെ സംഘടനകൾ നടത്തിയ സമരങ്ങൾക്കെല്ലാം ഡൈസ് നോണ്‍ ബാധകമാക്കുകയും ചെയ്തു.
ഇരട്ടത്താപ്പ്
പുത്തനാണ്ടിലെ മൂന്നാം തീയതി ശബരിമല കർമസമിതിയുടെ പേരു പറഞ്ഞു ബിജെപിക്കാർ നടത്തിയ ഹർത്താലിൽ പങ്കെടുത്തവർക്കും വരെ ഡൈസ് നോണ്‍ ബാധമാക്കിയെങ്കിലും ജനുവരി എട്ട്, ഒന്‍പത് തീയതികളിൽ സമരം നടത്തിയവർക്ക് എല്ലാ ആനുകൂല്യങ്ങളും നല്‍കും എന്നാണു കേൾക്കുന്നത്. ഹർത്താലിൽ നിന്നു തങ്ങളെ ഒഴിവാക്കണം എന്ന് എല്ലാ പാർട്ടിക്കാരോടും അഭ്യർഥിച്ച ടോമിൻ തച്ചങ്കരിയുടെ കെഎസ്ആർടിസിയും ദേശീയ പണിമുടക്കു ദിവസം വണ്ടി ഓടിക്കാനേ ശ്രമിച്ചില്ല. ആ ഹർത്താൽ വിജയിപ്പിക്കേണ്ടത് ആവശ്യമെന്നു കരുതി.
മൂന്നാം തീയതിയിലെ ഹർത്താൽ പരാജയപ്പെടുത്താൻ സഖാക്കൾ നിരത്തിലിറങ്ങിയതുമൂലം ഉണ്ടായ ഭീകര പ്രവർത്തനങ്ങൾ കണ്ടതുകൊണ്ടാവണം കൊടിയേരി ബാലകൃഷ്ണൻ ദേശീയ ഹർത്താലിനു കേരളത്തിൽ മോശമായ ഒന്നും സംഭവിക്കില്ലെന്നു ജനങ്ങളോടു വാഗ്ദാനം ചെയ്തത്. കട നിർബന്ധിച്ച് അടപ്പിക്കില്ല, വാഹനങ്ങൾ തടയില്ല തുടങ്ങിയവയായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദാനങ്ങൾ. അതു പാലിക്കപ്പെടാതിരിക്കാൻ സംഘികൾ ഇറങ്ങിയിരുന്നുവെങ്കിൽ എന്താകുമായിരുന്നു സ്ഥിതി എന്ന് ഓർക്കുന്നത് നല്ലതാണ്. അവർ അതിനു മുതിർന്നില്ല എന്നിട്ടും ഹർത്താൽ ഏതാണ്ട് ബന്ദായി. സ്വകാര്യ വാഹനങ്ങളെ കാര്യമായി ബാധിച്ചില്ല എങ്കിലും ബാക്കി മേഖലകളെല്ലാം നിശ്ചലമായി
ഹർത്താലിനെതിരേ കേരളവും കേന്ദ്രവും കർക്കശമായ നിയമങ്ങളാണു കൊണ്ടുവരുന്നതെങ്കിലും അവ ഉടൻ നടപ്പാക്കിയെങ്കിൽ! ട്രെയിൻ തടഞ്ഞതിന് റെയിൽവേ പോലീസ് എടുത്ത കേസനുസരിച്ച് അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സമരക്കാർക്കു വിലക്കു വരുമോ ആവോ? കേസെടുത്തിരിക്കുന്നത് റെയിൽവേ പോലീസായതുകൊണ്ട് മുഖം നോക്കാതെ പേരുകൾ വരാൻ ഇടയുണ്ട്.
കുഞ്ഞാലിക്കുട്ടി
സി.എച്ച്. മുഹമ്മദ് കോയയ്ക്കുശേഷം കേരളത്തിലെ മുസ്ലിം ലീഗിലെ മുടിചൂടാമന്നനായ പി.കെ. കുഞ്ഞാലിക്കുട്ടിക്കു കാലിടറുന്നുവോ? കുഞ്ഞാലിക്കുട്ടി എന്തു ചെയ്താലും അതു മാതൃകയാണെന്നു കരുതിയ ലീഗ് ലോക്സഭയിൽ നടന്ന മുത്തലാഖ് ബില്ലിന്റെ ചർച്ചയിൽ പങ്കെടുക്കാതെ സുഹൃത്തിന്റെ വീട്ടിലെ വിവാഹത്തിനു പോയതു വലിയ വിവാദമായതു തന്നെ അടയാളം. പാണക്കാട് തങ്ങൾക്കുള്ള മേധാശക്തി ഉപയോഗിച്ച് വിവാദം കെടുത്തിയെങ്കിലും തങ്ങൾക്കു പോലും കുഞ്ഞാലിക്കുട്ടിയുടെ നടപടിയെ ചോദ്യം ചെയ്യേണ്ടിവന്നു.
കുഞ്ഞാലിക്കുട്ടി കൂടി അവിടെ ഉണ്ടായിരുന്നാലും ബിൽ ലോക്സഭയിൽ പരാജയപ്പെടില്ലെന്ന് എല്ലാവർക്കും അറിയാം. ലീഗിന്റെ നിലപാട് ഇ.ടി. മുഹമ്മദ് ബഷീർ കൃത്യമായി അറിയിച്ചിട്ടുണ്ടെന്നും അറിയാം. അക്കാര്യത്തിൽ കുഞ്ഞാപ്പയെക്കാൾ കേമനും ബഷീറാണ്. അപ്പോൾ വിവാദത്തിനു പിന്നിൽ അതുമാത്രമല്ല കാരണം.
വ്യക്തിബന്ധങ്ങൾക്കു വലിയ വിലകൊടുക്കുന്ന ആളാണു കുഞ്ഞാലിക്കുട്ടി. അതു പിണറായി വിജയനോടായാലും ഉമ്മൻചാണ്ടിയോടായാലും കെ.എം. മാണിയോടോ വെങ്കയ്യ നായിഡുവിനോടോ ആയാലും കുഞ്ഞാപ്പ ഒന്നുപോലെ. തനിക്കാവുന്ന സഹായങ്ങൾ ആവുന്നവിധം ചെയ്തു കൊടുക്കും. സ്വീകരിക്കുകയും ചെയ്യും. അങ്ങനെയാണു പാർട്ടിയിലും സർക്കാരിലും എല്ലാം കുഞ്ഞാപ്പ വിരാജിക്കുന്നത്.
ഏതായാലും മുത്തലാഖ് വല്ലാത്ത പൊല്ലാപ്പായി. മാപ്പുപറയേണ്ടി വന്നു. സ്വന്തക്കാരനെ നിയമിച്ച് വെള്ളത്തിലായ ജലീൽ കരയ്ക്കും എത്തി. ഇതാണു കളി. കേറി മറിഞ്ഞാൽ ഞാറുവാലിയാകും എന്നു ചൊല്ല്.