ലണ്ടൻ: ബ്രെക്സിറ്റാണ് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ യഥാർഥ അന്ത്യമെന്നും, യൂറോപ്യൻ യൂണിയൻ അംഗത്വം അവസാനിപ്പിക്കുന്നതോടെ ബ്രിട്ടൻ രണ്ടാംകിട രാജ്യമാകുമെന്നും യൂറോപ്യൻ യൂണിയൻ കൗണ്‍സിൽ മേധാവി ഡോണൾഡ് ടസ്ക്.
ബ്രെക്സിറ്റ് അനുകൂലികളായ ബ്രിട്ടീഷ് നേതാക്കൾ അതിരൂക്ഷമായ ഭാഷയിലാണ് ഇതിനോടു പ്രതികരിച്ചിരിക്കുന്നത്. ഈ നിലപാട് തന്നെയാണ് തങ്ങൾ യൂണിയൻ വിടാൻ കാരണമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
യൂറോപ്യൻ യൂണിയന്റെ ഭാഗമല്ലാതാകുന്നതോടെ ലോകത്തിനു മേൽ ബ്രിട്ടനുള്ള സ്വാധീനം ഇല്ലാതാകുമെന്ന മുന്നറിയിപ്പും നൽകിയിരുന്നു ടസ്ക്. ബ്രെക്സിറ്റ് സംബന്ധിച്ച് വീണ്ടും ഹിതപരിശോധന നടത്താനായി ക്യാന്പയിൻ നടത്തുന്നവർ അതിൽ നിന്നു പിൻമാറരുതെന്നും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.
ബ്രിട്ടീഷ് ജനാധിപത്യത്തോടുള്ള ടസ്കിന്റെ അവഗണനയാണ് ഈ വാക്കുകളിലൂടെ പുറത്തുവരുന്നതെന്നും വിമർശനം ഉയർന്നിട്ടുണ്ട്. എത്രയും വേഗം ബ്രെക്സിറ്റ് നടപ്പാക്കുന്നോ അത്രയും നല്ലത് എന്നാണ് ബ്രെക്സിറ്റ് അനുകൂലികൾ പറയുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ബ്രെക്സിറ്റോടെ യുകെ രണ്ടാംകിട രാജ്യമാകും: ടസ്കിന്റെ പ്രസ്താവന വിവാദമാകുന്നു
11:26 PM Nov 15, 2019 | Deepika.com