ലോകവിചാരം / സെർജി ആന്റണി
അച്ഛനും മകനും അമേരിക്കയിൽ പ്രസിഡന്റുമാരായിരുന്നിട്ടുണ്ട്. ഭർത്താവും ഭാര്യയും പ്രസിഡന്റു സ്ഥാനത്തേക്കു മത്സരിച്ചെങ്കിലും ഭാര്യ വിജയിച്ചില്ല. ഹിലരി ക്ലിന്റൺ ജയിച്ചിരുന്നെങ്കിൽ ആ റിക്കാർഡും കുറിക്കപ്പെടുമായിരുന്നു. എന്നാൽ, ഇത്തരമൊരു റിക്കാർഡ് സൃഷ്ടിക്കാൻ മിഷേൽ ഒബാമയ്ക്കാവുമോ? അതാണിപ്പോൾ അമേരിക്കയിലെ ചൂടുള്ള ചർച്ചാവിഷയം.ബറാക് ഒബാമ പ്രസിഡന്റായിരുന്നപ്പോൾ പ്രഥമ വനിതയെന്ന നിലയിൽ മിഷേൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫാഷൻ വസ്ത്രധാരണത്തിന്റെ പേരിൽ ചില വിമർശനങ്ങളും മിഷേൽ നേരിട്ടു. ഇതൊക്കെയാണെങ്കിലും മിഷേലിന് ഇപ്പോഴും നല്ല ജനപ്രീതിയാണുള്ളത്. അതാണ് 2020ൽ അമേരിക്കൻ പ്രസിഡന്റ് സ്ഥാലത്തേക്കു മിഷേലും ഒരു കൈ നോക്കുമെന്ന പ്രചാരണം ചൂടുപിടിക്കാൻ കാരണം.
തനിക്കു രാഷ്ട്രീയ താത്പര്യമൊന്നുമില്ലെന്നു മിഷേൽ ആവർത്തിച്ചുവ്യക്തമാക്കിയിട്ടുണ്ടെങ്കിലും വർധിച്ചുവരുന്ന ജനപ്രീതി മുതലെടുക്കാൻ ഡെമോക്രാറ്റുകൾ അവരെ രംഗത്തിറക്കിക്കൂടെന്നില്ല. പാർട്ടിയിലെ ചില പ്രമുഖർ അവരിൽ സമ്മർദം ചെലുത്തുന്നുമുണ്ട്.
പല അഭിപ്രായ സർവേകളിലും പ്രസിഡന്റ് ഡോണൾഡ് ട്രംപിനേക്കാൾ ജനപ്രീതിയുണ്ടു മിഷേലിന്. മിഷേലിന്റെ ആത്മകഥയായ “ബിക്കമിംഗ്’’ കഴിഞ്ഞ നവംബറിൽ പ്രകാശനം ചെയ്തിരുന്നു. ബെസ്റ്റ് സെല്ലറായി മാറിയ ആ പുസ്തകം മിഷേലിന്റെ പ്രതിച്ഛായ കൂടുതൽ വർധിപ്പിച്ചു.
2018ൽ അമേരിക്കയിൽ ഏറെ ആദരിക്കപ്പെട്ട വനിതയായി മിഷേൽ ഒബാമ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മിഷേലിന്റെ പബ്ലിക് റിലേഷൻസ് കൈകാര്യം ചെയ്യുന്നവർ അണിയറിയൽ സജീവമാണ്. എന്നാൽ ഓർമപുസ്തകത്തിൽ തനിക്കു രാഷ്ട്രീയത്തിൽ താത്പര്യമില്ലെന്ന നിലപാടാണ് മിഷേൽ സ്വീകരിച്ചിരിക്കുന്നത്.
പിടികൂടിയാൽ അകത്ത്
ഹർത്താലും പണിമുടക്കും തുടർന്നുള്ള അക്രമങ്ങളും, അമേരിക്കയിലും ബ്രിട്ടനിലും സൗദി അറേബ്യയിലും നിന്നു കേരളത്തിലേക്കുള്ള വിനോദസഞ്ചാരികൾക്കു മുന്നറിയിപ്പിനു കാരണമാകുന്പോൾ ചൈനയിലേക്കു പോകുന്ന അമേരിക്കൻ പൗരന്മാർ അവിടുത്തെ പ്രാദേശിക നിയമങ്ങളെക്കുറിച്ചു ജാഗ്രത പുലർത്തണമെന്നാണ് അവർ നൽകുന്ന മുന്നറിയിപ്പ്.
ഈയിടെ രണ്ടു കനേഡിയൻ പൗരന്മാരെ ചൈന തടഞ്ഞുവച്ചിരുന്നു. ചൈനയിൽനിന്നു പുറത്തേക്കു പോകുന്നതിനു നിരോധനം ഏർപ്പെടുത്തിക്കഴിഞ്ഞാൽ രാജ്യം വിട്ടുപോവുക ദുഷ്കരമാണ്. ചില അമേരിക്കൻ പൗരന്മാർ ഇത്തരം കെണികളിൽ പെട്ടിട്ടുണ്ട്. പലരും തിരികെപ്പോകാനായി വിമാനത്താവളത്തിൽ എത്തുന്പോഴാവും എക്സിറ്റ് ബാൻ ഉണ്ടെന്ന കാര്യം അറിയുന്നതുതന്നെ. ഇത് എത്ര കാലമെന്നുപോലും അതിൽ പറഞ്ഞിട്ടുണ്ടാവില്ല. ചില കേസുകളുടെ അന്വേഷണവുമായി ബന്ധപ്പെട്ടാവും പലപ്പോഴും ഇത്തരം യാത്രാനിരോധനങ്ങൾ വിദേശികൾക്ക് ഏർപ്പെടുത്തുക. ഇവർ പലപ്പോഴും ഭീഷണികൾക്കും സമ്മർദങ്ങൾക്കും വിധേയരാകുന്നതായും അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പറയുന്നു.
ഏതെങ്കിലും കുറ്റകൃത്യങ്ങളുടെ പേരിൽ തടങ്കലിലാകുന്നവർക്ക് ചൈനയിലെ അമേരിക്കൻ കോൺസുലേറ്റിന്റെ സേവനങ്ങൾ ലഭ്യമാകുന്നതുപോലും തടയപ്പെടുന്നു. മറ്റേതൊരു രാജ്യത്തും അമേരിക്കൻ പൗരന്മാർ ഇത്തരം കേസുകളിൽ ഉൾപ്പെട്ടാൽ കോൺസുലേറ്റും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും അടിയന്തരമായി ഇടപെട്ടു പരിഹാരമുണ്ടാക്കും.
വനിതാ താരങ്ങൾ
അമേരിക്കൻ രാഷ്ട്രീയത്തിൽ പുതിയ താരോദയങ്ങൾ. അതിൽ സ്ത്രീകളുടെ സാന്നിധ്യം ഏറെ വർധിച്ചു. അമേരിക്കൻ കോൺഗ്രസിലേക്കു തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളിൽ നിരവധി പുതുമുഖങ്ങളുണ്ട്. ഇതിൽ നിരവധി വനിതകളും ഉൾപ്പെടുന്നു. ഇവരിൽ പലരും തങ്ങളുടെ കൊച്ചുകുട്ടികളുമായാണു സഭയുടെ ആദ്യ സമ്മേളനത്തിൽ എത്തിയത്. കുട്ടികളുടെ കളിയും ചിരിയും ജനപ്രതിനിധിസഭയുടെ പരിസരങ്ങളിൽ അലയടിച്ചു. സഭയിലെ മുതിർന്ന അംഗങ്ങളും ഈ ദൃശ്യങ്ങൾ ആസ്വദിച്ചു.
ഡെമോക്രാറ്റിക് പാർട്ടി അംഗമായ എറിക് ഷ്വാൾവെൽ കൈക്കുഞ്ഞുമായാണ് എത്തിയത്. സഭയിൽ വനിതാ അംഗങ്ങളുടെ എണ്ണം ഇത്തവണ വർധിച്ചിട്ടുണ്ട്. ആഫ്രിക്കൻ-അമേരിക്കൻ പ്രാതിനിധ്യവും വർധിച്ചു. ഇതാദ്യമായി രണ്ടു മുസ്ലിം വനിതകളും സഭയിലെത്തി. ഇതിലൊരാളായ സൊമാലിയൻ കുടിയേറ്റ വനിത ഇൽഹാൻ ഒമർ ഖുറാനിൽ തൊട്ടാണ് സത്യപ്രതിജ്ഞ ചെയ്തത്.
അമേരിക്കൻ കോൺഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയായ അലക്സാൻഡ്രിയ ഒക്കാസിയോ കോർട്ടസും ശ്രദ്ധ പിടിച്ചുപറ്റി. അതിസന്പന്നർക്ക് 60-70 ശതമാനം നികുതി ഏർപ്പെടുത്തണമെന്ന അലക്സാൻഡ്രിയയുടെ നിർദേശം കോളിളക്കമുണ്ടാക്കിയിരുന്നു.
കോൺഗ്രസിലെ 27 വനിതാ അംഗങ്ങൾക്ക് കൈക്കുഞ്ഞുങ്ങളോ സ്കൂളിൽ പഠിക്കുന്ന കുട്ടികളോ ഉണ്ട്. ഡെമോക്രാറ്റിക് പാർട്ടിയുടെ അടുത്ത പ്രസിഡന്റ് സ്ഥാനാർഥിയായി കരുതപ്പെടുന്ന നാൻസി പെലോസിയാണ് ജനപ്രതിനിധിസഭയുടെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടത്. ഇതു രണ്ടാം തവണയാണ് ഇവർ ഈ സ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെടുന്നത്. ഇടക്കാല തെരഞ്ഞെടുപ്പിനെത്തുടർന്നു പ്രതിനിധിസഭയിൽ ഡെമോക്രാറ്റുകൾ ഭൂരിപക്ഷം വീണ്ടെടുത്തിരുന്നു. ഇന്ത്യയുമായി ഊഷ്മള ബന്ധം പുലർത്തുന്ന നേതാവാണു നാൻസി.
സുന്ദരി വന്നു, കിരീടം പോയി
ഭരണഘടനാ സാധുതയുള്ള രാജഭരണം നിലവിലുള്ള ചുരുക്കം ചില രാജ്യങ്ങളിലൊന്നാണു മലേഷ്യ. അവിടുത്തെ രാജാവ് നാല്പത്തൊന്പതുകാരനായ സുൽത്താൻ മുഹമ്മദിന്റെ സ്ഥാനത്യാഗം വലിയ വിവാദങ്ങളിലേക്കാണു വഴിതുറന്നിരിക്കുന്നത്.
ഏതാനും ദിവസങ്ങളായി സുൽത്താൻ അവധിയിലായിരുന്നു. ആരോഗ്യപരമായ കാരണങ്ങളാണു പറഞ്ഞത്. രണ്ടു വർഷം മുന്പാണ് സുൽത്താൻ മുഹമ്മദ് രാജഭരണം ഏറ്റെടുത്തത്.
കാറോട്ടത്തിൽ കന്പക്കാരനായ സുൽത്താന്റെ ഖൽബിലൊരു പ്രേമം ഉദിച്ചതാണ് ഇപ്പോഴത്തെ സ്ഥാനത്യാഗത്തിലേക്കു നയിച്ചതെന്നാണു പറയപ്പെടുന്നത്. റഷ്യൻ സുന്ദരിയും മിസ് മോസ്കോയുമായ ഇരുപത്തഞ്ചുകാരിയാണ് രാജാവിന്റെ ഖൽബ് കവർന്നത്. ഇവരുടെ വിവാഹം മോസ്കോയിൽ രാജകീയ പ്രൗഢിയോടെ നടന്നുവെന്നു പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, മലേഷ്യൻ ഭരണകൂടം ഇക്കാര്യത്തിൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
രാജഭരണമാണെങ്കിലും പ്രത്യേകമായൊരു സംവിധാനമാണ് മലേഷ്യയിലുള്ളത്. രാജ്യത്തെ ഒന്പതു പ്രവിശ്യകൾക്ക് അഞ്ചു വർഷം വീതം മാറിമാറി രാജഭരണം ലഭിക്കും. ബ്രിട്ടനിൽനിന്നു സ്വാതന്ത്ര്യം പ്രാപിച്ചശേഷമാണ് ഇത്തരമൊരു സംവിധാനം ഏർപ്പെടുത്തിയത്.
ഔപചാരികമായ അധികാരങ്ങളേയുള്ളൂവെങ്കിലും മലയ വംശജർക്കു രാജകുടുംബങ്ങളോടു വലിയ ആദരവാണുള്ളത്. രാജാവിനെ വിമർശിക്കുന്നത് വലിയ അപരാധമായി ഇപ്പോഴും കണക്കാക്കപ്പെടുന്നു. സർവസൈന്യാധിപസ്ഥാനം രാജാവിനാണ്. പക്ഷേ, അതു നാമമാത്ര അധികാരം മാത്രം. രാജ്യത്തെ മതനേതൃത്വത്തിന്റെയും പ്രതീകമാണു രാജത്വം. രാജാവിന്റെയും രാജ്ഞിയുടെയും ചിത്രങ്ങൾ എല്ലാ സർക്കാർ ഓഫീസുകളിലും പ്രദർശിപ്പിക്കേണ്ടതുണ്ട്.
അച്ഛനും മകനും അമേരിക്കയിൽ പ്രസിഡന്റുമാരായിരുന്നിട്ടുണ്ട്. ഭർത്താവും ഭാര്യയും പ്രസിഡന്റു സ്ഥാനത്തേക്കു മത്സരിച്ചെങ്കിലും ഭാര്യ വിജയിച്ചില്ല. ഹിലരി ക്ലിന്റൺ ജയിച്ചിരുന്നെങ്കിൽ ആ റിക്കാർഡും കുറിക്കപ്പെടുമായിരുന്നു. എന്നാൽ, ഇത്തരമൊരു റിക്കാർഡ് സൃഷ്ടിക്കാൻ മിഷേൽ ഒബാമയ്ക്കാവുമോ? അതാണിപ്പോൾ അമേരിക്കയിലെ ചൂടുള്ള ചർച്ചാവിഷയം.ബറാക് ഒബാമ പ്രസിഡന്റായിരുന്നപ്പോൾ പ്രഥമ വനിതയെന്ന നിലയിൽ മിഷേൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫാഷൻ വസ്ത്രധാരണത്തിന്റെ പേരിൽ ചില വിമർശനങ്ങളും മിഷേൽ നേരിട്ടു. ഇതൊക്കെയാണെങ്കിലും മിഷേലിന് ഇപ്പോഴും നല്ല ജനപ്രീതിയാണുള്ളത്. അതാണ് 2020ൽ അമേരിക്കൻ പ്രസിഡന്റ് സ്ഥാലത്തേക്കു മിഷേലും ഒരു കൈ നോക്കുമെന്ന പ്രചാരണം ചൂടുപിടിക്കാൻ കാരണം.
തനിക്കു രാഷ്ട്രീയ താത്പര്യമൊന്നുമില്ലെന്നു മിഷേൽ ആവർത്തിച്ചുവ്യക്തമാക്കിയിട്ടുണ്ടെങ്കിലും വർധിച്ചുവരുന്ന ജനപ്രീതി മുതലെടുക്കാൻ ഡെമോക്രാറ്റുകൾ അവരെ രംഗത്തിറക്കിക്കൂടെന്നില്ല. പാർട്ടിയിലെ ചില പ്രമുഖർ അവരിൽ സമ്മർദം ചെലുത്തുന്നുമുണ്ട്.
പല അഭിപ്രായ സർവേകളിലും പ്രസിഡന്റ് ഡോണൾഡ് ട്രംപിനേക്കാൾ ജനപ്രീതിയുണ്ടു മിഷേലിന്. മിഷേലിന്റെ ആത്മകഥയായ “ബിക്കമിംഗ്’’ കഴിഞ്ഞ നവംബറിൽ പ്രകാശനം ചെയ്തിരുന്നു. ബെസ്റ്റ് സെല്ലറായി മാറിയ ആ പുസ്തകം മിഷേലിന്റെ പ്രതിച്ഛായ കൂടുതൽ വർധിപ്പിച്ചു.
2018ൽ അമേരിക്കയിൽ ഏറെ ആദരിക്കപ്പെട്ട വനിതയായി മിഷേൽ ഒബാമ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മിഷേലിന്റെ പബ്ലിക് റിലേഷൻസ് കൈകാര്യം ചെയ്യുന്നവർ അണിയറിയൽ സജീവമാണ്. എന്നാൽ ഓർമപുസ്തകത്തിൽ തനിക്കു രാഷ്ട്രീയത്തിൽ താത്പര്യമില്ലെന്ന നിലപാടാണ് മിഷേൽ സ്വീകരിച്ചിരിക്കുന്നത്.
പിടികൂടിയാൽ അകത്ത്
ഹർത്താലും പണിമുടക്കും തുടർന്നുള്ള അക്രമങ്ങളും, അമേരിക്കയിലും ബ്രിട്ടനിലും സൗദി അറേബ്യയിലും നിന്നു കേരളത്തിലേക്കുള്ള വിനോദസഞ്ചാരികൾക്കു മുന്നറിയിപ്പിനു കാരണമാകുന്പോൾ ചൈനയിലേക്കു പോകുന്ന അമേരിക്കൻ പൗരന്മാർ അവിടുത്തെ പ്രാദേശിക നിയമങ്ങളെക്കുറിച്ചു ജാഗ്രത പുലർത്തണമെന്നാണ് അവർ നൽകുന്ന മുന്നറിയിപ്പ്.
ഈയിടെ രണ്ടു കനേഡിയൻ പൗരന്മാരെ ചൈന തടഞ്ഞുവച്ചിരുന്നു. ചൈനയിൽനിന്നു പുറത്തേക്കു പോകുന്നതിനു നിരോധനം ഏർപ്പെടുത്തിക്കഴിഞ്ഞാൽ രാജ്യം വിട്ടുപോവുക ദുഷ്കരമാണ്. ചില അമേരിക്കൻ പൗരന്മാർ ഇത്തരം കെണികളിൽ പെട്ടിട്ടുണ്ട്. പലരും തിരികെപ്പോകാനായി വിമാനത്താവളത്തിൽ എത്തുന്പോഴാവും എക്സിറ്റ് ബാൻ ഉണ്ടെന്ന കാര്യം അറിയുന്നതുതന്നെ. ഇത് എത്ര കാലമെന്നുപോലും അതിൽ പറഞ്ഞിട്ടുണ്ടാവില്ല. ചില കേസുകളുടെ അന്വേഷണവുമായി ബന്ധപ്പെട്ടാവും പലപ്പോഴും ഇത്തരം യാത്രാനിരോധനങ്ങൾ വിദേശികൾക്ക് ഏർപ്പെടുത്തുക. ഇവർ പലപ്പോഴും ഭീഷണികൾക്കും സമ്മർദങ്ങൾക്കും വിധേയരാകുന്നതായും അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പറയുന്നു.
ഏതെങ്കിലും കുറ്റകൃത്യങ്ങളുടെ പേരിൽ തടങ്കലിലാകുന്നവർക്ക് ചൈനയിലെ അമേരിക്കൻ കോൺസുലേറ്റിന്റെ സേവനങ്ങൾ ലഭ്യമാകുന്നതുപോലും തടയപ്പെടുന്നു. മറ്റേതൊരു രാജ്യത്തും അമേരിക്കൻ പൗരന്മാർ ഇത്തരം കേസുകളിൽ ഉൾപ്പെട്ടാൽ കോൺസുലേറ്റും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും അടിയന്തരമായി ഇടപെട്ടു പരിഹാരമുണ്ടാക്കും.
വനിതാ താരങ്ങൾ
അമേരിക്കൻ രാഷ്ട്രീയത്തിൽ പുതിയ താരോദയങ്ങൾ. അതിൽ സ്ത്രീകളുടെ സാന്നിധ്യം ഏറെ വർധിച്ചു. അമേരിക്കൻ കോൺഗ്രസിലേക്കു തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളിൽ നിരവധി പുതുമുഖങ്ങളുണ്ട്. ഇതിൽ നിരവധി വനിതകളും ഉൾപ്പെടുന്നു. ഇവരിൽ പലരും തങ്ങളുടെ കൊച്ചുകുട്ടികളുമായാണു സഭയുടെ ആദ്യ സമ്മേളനത്തിൽ എത്തിയത്. കുട്ടികളുടെ കളിയും ചിരിയും ജനപ്രതിനിധിസഭയുടെ പരിസരങ്ങളിൽ അലയടിച്ചു. സഭയിലെ മുതിർന്ന അംഗങ്ങളും ഈ ദൃശ്യങ്ങൾ ആസ്വദിച്ചു.
ഡെമോക്രാറ്റിക് പാർട്ടി അംഗമായ എറിക് ഷ്വാൾവെൽ കൈക്കുഞ്ഞുമായാണ് എത്തിയത്. സഭയിൽ വനിതാ അംഗങ്ങളുടെ എണ്ണം ഇത്തവണ വർധിച്ചിട്ടുണ്ട്. ആഫ്രിക്കൻ-അമേരിക്കൻ പ്രാതിനിധ്യവും വർധിച്ചു. ഇതാദ്യമായി രണ്ടു മുസ്ലിം വനിതകളും സഭയിലെത്തി. ഇതിലൊരാളായ സൊമാലിയൻ കുടിയേറ്റ വനിത ഇൽഹാൻ ഒമർ ഖുറാനിൽ തൊട്ടാണ് സത്യപ്രതിജ്ഞ ചെയ്തത്.
അമേരിക്കൻ കോൺഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയായ അലക്സാൻഡ്രിയ ഒക്കാസിയോ കോർട്ടസും ശ്രദ്ധ പിടിച്ചുപറ്റി. അതിസന്പന്നർക്ക് 60-70 ശതമാനം നികുതി ഏർപ്പെടുത്തണമെന്ന അലക്സാൻഡ്രിയയുടെ നിർദേശം കോളിളക്കമുണ്ടാക്കിയിരുന്നു.
കോൺഗ്രസിലെ 27 വനിതാ അംഗങ്ങൾക്ക് കൈക്കുഞ്ഞുങ്ങളോ സ്കൂളിൽ പഠിക്കുന്ന കുട്ടികളോ ഉണ്ട്. ഡെമോക്രാറ്റിക് പാർട്ടിയുടെ അടുത്ത പ്രസിഡന്റ് സ്ഥാനാർഥിയായി കരുതപ്പെടുന്ന നാൻസി പെലോസിയാണ് ജനപ്രതിനിധിസഭയുടെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടത്. ഇതു രണ്ടാം തവണയാണ് ഇവർ ഈ സ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെടുന്നത്. ഇടക്കാല തെരഞ്ഞെടുപ്പിനെത്തുടർന്നു പ്രതിനിധിസഭയിൽ ഡെമോക്രാറ്റുകൾ ഭൂരിപക്ഷം വീണ്ടെടുത്തിരുന്നു. ഇന്ത്യയുമായി ഊഷ്മള ബന്ധം പുലർത്തുന്ന നേതാവാണു നാൻസി.
സുന്ദരി വന്നു, കിരീടം പോയി
ഭരണഘടനാ സാധുതയുള്ള രാജഭരണം നിലവിലുള്ള ചുരുക്കം ചില രാജ്യങ്ങളിലൊന്നാണു മലേഷ്യ. അവിടുത്തെ രാജാവ് നാല്പത്തൊന്പതുകാരനായ സുൽത്താൻ മുഹമ്മദിന്റെ സ്ഥാനത്യാഗം വലിയ വിവാദങ്ങളിലേക്കാണു വഴിതുറന്നിരിക്കുന്നത്.
ഏതാനും ദിവസങ്ങളായി സുൽത്താൻ അവധിയിലായിരുന്നു. ആരോഗ്യപരമായ കാരണങ്ങളാണു പറഞ്ഞത്. രണ്ടു വർഷം മുന്പാണ് സുൽത്താൻ മുഹമ്മദ് രാജഭരണം ഏറ്റെടുത്തത്.
കാറോട്ടത്തിൽ കന്പക്കാരനായ സുൽത്താന്റെ ഖൽബിലൊരു പ്രേമം ഉദിച്ചതാണ് ഇപ്പോഴത്തെ സ്ഥാനത്യാഗത്തിലേക്കു നയിച്ചതെന്നാണു പറയപ്പെടുന്നത്. റഷ്യൻ സുന്ദരിയും മിസ് മോസ്കോയുമായ ഇരുപത്തഞ്ചുകാരിയാണ് രാജാവിന്റെ ഖൽബ് കവർന്നത്. ഇവരുടെ വിവാഹം മോസ്കോയിൽ രാജകീയ പ്രൗഢിയോടെ നടന്നുവെന്നു പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, മലേഷ്യൻ ഭരണകൂടം ഇക്കാര്യത്തിൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
രാജഭരണമാണെങ്കിലും പ്രത്യേകമായൊരു സംവിധാനമാണ് മലേഷ്യയിലുള്ളത്. രാജ്യത്തെ ഒന്പതു പ്രവിശ്യകൾക്ക് അഞ്ചു വർഷം വീതം മാറിമാറി രാജഭരണം ലഭിക്കും. ബ്രിട്ടനിൽനിന്നു സ്വാതന്ത്ര്യം പ്രാപിച്ചശേഷമാണ് ഇത്തരമൊരു സംവിധാനം ഏർപ്പെടുത്തിയത്.
ഔപചാരികമായ അധികാരങ്ങളേയുള്ളൂവെങ്കിലും മലയ വംശജർക്കു രാജകുടുംബങ്ങളോടു വലിയ ആദരവാണുള്ളത്. രാജാവിനെ വിമർശിക്കുന്നത് വലിയ അപരാധമായി ഇപ്പോഴും കണക്കാക്കപ്പെടുന്നു. സർവസൈന്യാധിപസ്ഥാനം രാജാവിനാണ്. പക്ഷേ, അതു നാമമാത്ര അധികാരം മാത്രം. രാജ്യത്തെ മതനേതൃത്വത്തിന്റെയും പ്രതീകമാണു രാജത്വം. രാജാവിന്റെയും രാജ്ഞിയുടെയും ചിത്രങ്ങൾ എല്ലാ സർക്കാർ ഓഫീസുകളിലും പ്രദർശിപ്പിക്കേണ്ടതുണ്ട്.