സാന്റാക്ലാരിറ്റ (കലിഫോർണിയ): കലിഫോർണിയ സൗഗസ് സ്കൂളിൽ വ്യാഴാഴ്ച രാവിലെ സഹപാഠികൾക്കു നേരെ വെടിവച്ചതിനെ തുടർന്നു രണ്ടുപേർ കൊല്ലപ്പെടുകയും മൂന്നു പേർക്ക് പരുക്കേൽക്കുകയും ചെയ്ത സംഭവത്തിൽ പ്രതിയായ വിദ്യാർഥി ശാന്തനും സൗമ്യശീലനുമായിരുന്നുവെന്ന് സഹപാഠികളും, അധ്യാപകരും വ്യക്തമാക്കി.
പതിനാറാം ജന്മദിനത്തിൽ ഇങ്ങനെയൊരു ഭീകരകൃത്യത്തിന് എന്തായിരുന്നു പ്രേരണ എന്ന് വ്യക്തമല്ല. പതിനാറുകാരനായ വിദ്യാർഥി സംഭവം നടന്ന ദിവസത്തെകുറിച്ചു ഇൻസ്റ്റഗ്രാമിൽ പ്രത്യേക സന്ദേശമിട്ടിരുന്നു. നാളെ ഇവിടെ ചില തമാശകൾ നടക്കുമെന്നായിരുന്നുവത്. സംഭവത്തിനുശേഷം സോഷ്യൽ മീഡിയ പരിശോധിച്ചവരാണ് സന്ദേശം കണ്ടെത്തിയത്.
45 കാലിബർ സെമി ഓട്ടോമാറ്റിക് ഗണ്‍ ഉപയോഗിച്ചു ആറു റൗണ്ടാണ് വെടിയുതിർത്തത്. അഞ്ചുവെടിയുണ്ട സഹപാഠികൾക്കു നേരെ ചീറി പാഞ്ഞപ്പോൾ പതിനാറും, പതിനാലും വയസ്സുള്ള രണ്ടു വിദ്യാർഥികൾ മരിച്ചു വീഴുകയും മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ആറാമത്തെ വെടിയുണ്ട സ്വന്തം തലക്കു നേരെ പ്രയോഗിച്ച വിദ്യാർഥിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സാന്റാക്ലാരായിലെ ലീഫി സ്ട്രീറ്റിൽ അമ്മയ്ക്കൊപ്പമാണ് വിദ്യാർഥി താമസിച്ചിരുന്നത്. രണ്ടു വർഷം മുൻപ് പിതാവ് മരിച്ചിരുന്നു. കുടുംബ പ്രശ്നത്തെ തുടർന്നു പിതാവിനെ നേരത്തെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. വെടിവയ്പ്പിന് കുട്ടിയെ പ്രേരിപ്പിച്ചതെന്താണെന്ന് പൊലീസിന് കണ്ടെത്താനായില്ല. പ്രായപൂർത്തിയാകാത്തതിനാൽ വിദ്യാർഥിയുടെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
റിപ്പോർട്ട്: പി.പി. ചെറിയാൻ
പതിനാറാം ജന്മദിനത്തിൽ ഇങ്ങനെയൊരു ഭീകരകൃത്യത്തിന് എന്തായിരുന്നു പ്രേരണ എന്ന് വ്യക്തമല്ല. പതിനാറുകാരനായ വിദ്യാർഥി സംഭവം നടന്ന ദിവസത്തെകുറിച്ചു ഇൻസ്റ്റഗ്രാമിൽ പ്രത്യേക സന്ദേശമിട്ടിരുന്നു. നാളെ ഇവിടെ ചില തമാശകൾ നടക്കുമെന്നായിരുന്നുവത്. സംഭവത്തിനുശേഷം സോഷ്യൽ മീഡിയ പരിശോധിച്ചവരാണ് സന്ദേശം കണ്ടെത്തിയത്.
45 കാലിബർ സെമി ഓട്ടോമാറ്റിക് ഗണ്‍ ഉപയോഗിച്ചു ആറു റൗണ്ടാണ് വെടിയുതിർത്തത്. അഞ്ചുവെടിയുണ്ട സഹപാഠികൾക്കു നേരെ ചീറി പാഞ്ഞപ്പോൾ പതിനാറും, പതിനാലും വയസ്സുള്ള രണ്ടു വിദ്യാർഥികൾ മരിച്ചു വീഴുകയും മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ആറാമത്തെ വെടിയുണ്ട സ്വന്തം തലക്കു നേരെ പ്രയോഗിച്ച വിദ്യാർഥിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സാന്റാക്ലാരായിലെ ലീഫി സ്ട്രീറ്റിൽ അമ്മയ്ക്കൊപ്പമാണ് വിദ്യാർഥി താമസിച്ചിരുന്നത്. രണ്ടു വർഷം മുൻപ് പിതാവ് മരിച്ചിരുന്നു. കുടുംബ പ്രശ്നത്തെ തുടർന്നു പിതാവിനെ നേരത്തെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. വെടിവയ്പ്പിന് കുട്ടിയെ പ്രേരിപ്പിച്ചതെന്താണെന്ന് പൊലീസിന് കണ്ടെത്താനായില്ല. പ്രായപൂർത്തിയാകാത്തതിനാൽ വിദ്യാർഥിയുടെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
റിപ്പോർട്ട്: പി.പി. ചെറിയാൻ